മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ

എം റിജു
ന്യൂഡൽഹി: ഹിൻഡർബർഗ് എന്ന ഫിനാഷ്യൽ റിസേർച്ച് സ്ഥാപനത്തിന്റെ ഒറ്റ റിപ്പോർട്ടിനെ തുടർന്ന് ആടി ഉലയുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പായ ഗൗതം അദാനി ഗ്രൂപ്പ്. എന്നാൽ ഹിൻഡൻബർഗ് റിപ്പോർട്ടിൽ പറയുന്ന രീതിയിലുള്ള ദൂരുഹമായ ഇടപെടലുകൾ നടത്തിയതിന്റെ സൂത്രധാരൻ, ഗൗതം അദാനിയുടെ മൂത്ത സഹോദരനും, 65,000 കോടി ആസ്തിയുള്ള ലോകത്തിലെ ഏറ്റവും സമ്പന്നാരയ എൻആർഐ വ്യവസായികളുടെ പട്ടികയിൽ ഇടം പിടിച്ച വിനോദ് അദാനിയാണെന്ന വാർത്തകൾ പുറത്തുവരികയാണ്.
നേരത്തെ, ലോകത്തെ പിടിച്ചുകുലുക്കിയ പനാമ, പാൻഡോറ പേപ്പറുകളിലും സ്ഥാനം പിടിച്ച വ്യക്തിയാണ്, ഇന്നുവരെ ഒരു അഭിമുഖങ്ങളും മാധ്യമങ്ങൾക്ക് കൊടുക്കാത്ത, ദുരൂഹമായ വ്യക്തിത്വമായ വിനോദ് അദാനി. പനാമ, പേപ്പറുകളിൽ വിനോദ് അദാനിയുടെ പേര് വന്നപ്പോൾ, അദാനി ഗ്രൂപ്പ് പറഞ്ഞത് തങ്ങൾക്ക് അവരുമായി ഒരു ബന്ധവും ഇല്ലെന്നാണ്. എന്നാൽ ചേട്ടനും, അനിയനും തമ്മിലുള്ള അന്തർധാര സജീവമായിരുന്നുവെന്നും, ഗൗതം അദാനിക്ക് വേണ്ടിയുണ്ടാക്കിയ 38 ഓളം ഷെൽ കമ്പനികളുടെ ഉടമ, വിനോദ് അദാനിയും അയാളുടെ ബന്ധുക്കളും ആണെന്ന് വ്യക്തമാവുകയാണ്.
പനാമ പേപ്പറുകളിലെ വിവാദ നായകൻ
ഇന്ത്യയ്ക്കു പുറത്ത് നികുതി വെട്ടിപ്പിനായി വൻ നിക്ഷേപം നടത്തിയവരുടെ വിവരങ്ങൾ പുറത്തുവിട്ട പനാമ, പാൻഡോറ രേഖകളിലൂടെയാണ് വിനോദ് അദാനിയുടെ പേര് ആദ്യമായി ഉയർന്നു കേൾക്കുന്നത്. നികുതിവെട്ടിപ്പുകാർ സ്വർഗമായി കാണുന്ന മൗറീഷ്യസും, പനാമയും അടക്കമുള്ള രാജ്യങ്ങളിൽ വിനോദിന് ബിസിനസ് സംരംഭങ്ങളുണ്ടെന്നായിരുന്നു ഈ രേഖകളിലെ വെളിപ്പെടുത്തൽ.
2016ലാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, പാക്ക് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് എന്നിവർ ഉൾപ്പെടെ ഒരു ഡസനോളം രാഷ്ട്രത്തലവന്മാരും, എഴുപതോളം രാജ്യങ്ങളിലെ 128 ഉന്നത രാഷ്ട്രീയ നേതാക്കളും, ലോകമെമ്പാടുമുള്ള നൂറുകണക്കിനു കോടീശ്വരന്മാരും, പനാമ ആസ്ഥാനമായുള്ള സ്ഥാപനം മുഖേന നടത്തിയ അനധികൃത നിക്ഷേപത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ, പനാമ രേഖകൾ എന്ന പേരിൽ പുറത്തുവന്നത്. ഇതിന്റെ തുടർച്ചയായ വെളിപ്പെടുത്തലുകളായിരുന്നു പാൻഡോറ രേഖകൾ.
മാതൃരാജ്യത്തെ നികുതി നിയമങ്ങൾ ലംഘിച്ചും നിയമവിരുദ്ധമായും സമ്പാദിച്ചതെന്നു കരുതുന്ന പണം, പേരിൽ മാത്രം ഒതുങ്ങുന്ന സ്ഥാപനങ്ങളിൽ നിക്ഷേപിച്ചവരിൽ അഞ്ഞൂറോളം ഇന്ത്യക്കാരുമുണ്ടെന്നാണ് പനാമ രേഖകൾ വെളിപ്പെടുത്തിയത്. അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, ഡിഎൽഎഫിന്റെ ഉടമ കെ.പി. സിങ്, പ്രമുഖ കമ്പനികളായ അപ്പോളോ ടയേഴ്സ്, ഇന്ത്യ ബുൾസ് എന്നിവയുടെ പ്രമോട്ടർമാർ, മുംബൈ അധോലോക നായകനായിരുന്ന പരേതനായ ഇക്ബാൽ മിർച്ചി തുടങ്ങിയവർക്കൊപ്പമാണ് വിനോദ് അദാനിയും പട്ടികയിൽ ഇടംപിടിച്ചത്.
പാനമ രേഖകളിലെ വെളിപ്പെടുത്തൽ പ്രകാരം, ബഹാമസിൽ 1994 ൽ ഗൗതം അദാനി ഒരു സ്ഥാപനം ആരംഭിച്ചിരുന്നു. അദാനി ഗ്രൂപ്പിന്റെ പ്രഥമ ബിസിനസ് സംരംഭമായ 'അദാനി എക്സ്പോർട്ട്സ്' ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണ് വിനോദ് അദാനി ബഹാമസിൽ ഈ സ്ഥാപനം രജിസ്റ്റർ ചെയ്തതെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിനു പിന്നാലെയാണ് വിനോദ് അദാനി തന്റെ പേരിനൊപ്പം 'ഷാ' എന്നുകൂടി കൂട്ടിച്ചേർത്തത്. നികുതി വെട്ടിച്ച് പണം നിക്ഷേപിക്കുന്നവരുടെ മറ്റൊരു 'സ്വർഗം' ബ്രിട്ടിഷ് വിർജിൻ ഐലൻഡിൽ 2018ൽ വിനോദ് അദാനി മറ്റൊരു സ്ഥാപനം ആരംഭിച്ചതായി പാൻഡോറ രേഖകളിലും വെളിപ്പെടുത്തലുണ്ടായിരുന്നു. പക്ഷേ അന്ന് ഗൗതം അദാനിയും അദ്ദേഹത്തിന്റെ അദാനി ഗ്രൂപ്പും വിനോദ് അദാനിയുമായി തങ്ങൾക്ക് ഒരു ്ബന്ധവും ഇല്ലെന്ന് പറഞ്ഞാണ് തടിയൂരിയത്.
ഹിൻഡർബർഗിൽ കുടുങ്ങുന്നു
ഇപ്പോഴിതാ ഹിൻഡൻബർഗ് റിപ്പോർട്ടോടെ വിനോദ് അദാനി വീണ്ടും വിവാദത്തിലായിരിക്കയാണ്. മൗറീഷ്യസിലെ അദാനിയുടെ മുഴുവൻ കമ്പനികളുടെയും ഡാറ്റാബേസ് അവർ സംഘടിപ്പിച്ചു. അൽബുല, ക്രസ്്റ്റ്, എംപിഎംഎസ് എന്നീ ചില കടലാസുകമ്പനികളുടെ പേര് അങ്ങനെയാണ് കിട്ടിയത്. ഈ കമ്പനികളുടെ പേര് വിവരങ്ങൾ ചികഞ്ഞപ്പോൾ, ഇവയുടെ ഉടമസ്ഥർ മോണ്ടെറോസ എന്ന കമ്പനിയാണെന്ന് കണ്ടെത്തി. അതിന്റെ ഉടയാണ് വിസ്ഡം ഡയമണ്ട് എന്ന വ്യാജ സ്ഥാപനം ഉണ്ടാക്കി ഇന്ത്യയിൽ നിന്ന് 7000 കോടി തിരിച്ചടക്കാതെ നാടുവിട്ട വജ്രവ്യാപാരി ജിതിൻ മേത്ത. ഇയാൾ വിനോദ് അദാനിയുടെ മകൾ രൂപയുടെ ഭർത്താവ് സൂരജിന്റെ പിതാവാണ്. വിനോദ് അദാനിയുടെ മകൻ പ്രണവിന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ്പ തിരിച്ചടക്കാതെ മുങ്ങിയും നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇയാളും മൗറീഷ്യസിൽ ഉണ്ട്.
ഇങ്ങനെ ഒന്നും രണ്ടുമല്ല, 38 ഷെൽകമ്പനികൾ വിനോദ് അദാനിയുടെ നേതൃത്വത്തിൽ അദാനി ഗ്രൂപ്പിനായി ഉണ്ടാക്കിയെന്നാണ് ഹിൻഡൻബർഗിന്റെ കണ്ടെത്തൽ. ഈ കമ്പനികൾക്ക ഒക്കെ ഒരു പോസ്റ്റ് ബോക്സ് നമ്പർ മാത്രമെയുള്ളൂ. തൊഴിലാളികളോ ഓഫീസോ, ഫോണോ ഫാക്സോ ഒന്നുമില്ല. വിനോദ് അദാനി സൈപ്രസ്, യുഎഇ, സിംഗപ്പുർ, മൗറീഷ്യസ്, കരീബിയൻ ദ്വീപുകൾ തുടങ്ങിയ രാജ്യങ്ങളിൽ നിരവധി ഷെൽ കമ്പനികൾ രൂപീകരിച്ച് ആയിരക്കണക്കിന് കോടി രൂപ വെളുപ്പിച്ചെടുത്തതായി കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഇത്തരം കമ്പനികളിൽ നിന്നുള്ള ലാഭമെന്ന പേരിൽ നൂറുകണക്കിന് കോടി രൂപ അദാനി ഗ്രൂപ്പിന്റെ ഇന്ത്യൻ കമ്പനികളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു രാജ്യത്ത് നികുതി കൊടുത്താൽ ഇന്ത്യയിൽ കോർപറേറ്റ് നികുതി നൽകേണ്ടതില്ലെന്ന ആനുകൂല്യത്തിന്റെ മറവിൽ ആയിരക്കണക്കിന് കോടി രൂപയുടെ നികുതി വെട്ടിപ്പാണ് വെളിവാകുന്നത്.
അദാനി ഗ്രീൻ എനർജി എന്ന കമ്പനിയുടെ 95 ശതമാനം ഓഹരികളും കൈവശം വച്ചിരിക്കുന്നത് സൈപ്രസ് ആസ്ഥാനമായ ന്യൂ ലീന ഇൻവെസ്റ്റ്മെന്റ്സ് എന്ന സ്ഥാപനമാണ്. ഷെൽ കമ്പനികൾ സ്ഥാപിക്കുന്നതിനും ഇത്തരം ബിസിനസുകൾ കൈകാര്യം ചെയ്യുന്നതിനും വിനോദ് അദാനിയെ സഹായിക്കുന്ന അമികോർപ് എന്ന സ്ഥാപനമാണ് ഇതിനെയെല്ലാം നിയന്ത്രിക്കുന്നത് എന്നാണ് ഹിൻഡൻബർഗിന്റെ കണ്ടെത്തൽ.
ഗ്രൂപ്പിന്റെ തലപ്പത്തെല്ലാം അദാനി കുടുംബത്തിൽ നിന്നുള്ളവർ തന്നെയാണ് ഹിൻഡൻബർഗ് പറയുന്നു. ഗൗതം അദാനിയുടെ ഇളയ സഹോദരനായ രാജേഷ് അദാനിയാണ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ. 2004--05 കാലഘട്ടത്തിൽ നിയമവിരുദ്ധമായ വജ്രവ്യാപാരത്തിൽ ഏർപ്പെട്ട ഇദ്ദേഹത്തെ വ്യാജരേഖ ചമയ്ക്കൽ, നികുതി വെട്ടിപ്പ് തുടങ്ങിയ കേസുകളിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. സമാനമായ അന്വേഷണം നേരിട്ട അദാനിയുടെ അളിയൻ സമീർ വോറ പിന്നീട് ഗ്രൂപ്പിന്റെ ഓസ്ട്രേലിയൻ ഡിവിഷന്റെ മേധാവിയായി.
വിനോദ് ഇപ്പോൾ സൈപ്രസ് പൗരൻ
ശാന്തലാൽ അദാനിയുടെയും ഭാര്യ ശാന്തിയുടെയും ഏഴ്മക്കളിൽ മൂത്തവനാണ് വിനോദ് അദാനി. രഞ്ജൻബെൻ അദാനിയാണ് ഭാര്യ. പ്രണവ് അദാനി, കൃപ അദാനി എന്നിവർ മക്കൾ.
പിതാവ് ശാന്തിലാൽ അദാനിയുടെ പാതയിലായിരുന്നു വിനോദ് ശാന്തിലാൽ അദാനിയുടെയും ബിസിനസ് കരിയറിന്റെ ആരംഭം. അങ്ങനെയാണ് 1970കളിൽ ടെക്സ്റ്റൈൽസ് ബിസിനസിലേക്കു തിരിയുന്നത്. വിനോദിനു പിന്നാലെയാണ് ഗൗതം അദാനി 1980 കളിൽ വജ്രവ്യാപാര രംഗത്തേക്ക് ഇറങ്ങുന്നത്. അധികം വൈകാതെ രാജ്യാന്തര മാർക്കറ്റുകളിൽ കണ്ണുവച്ച് വിനോദ് തന്റെ ബിസിനസ് വിദേശത്തേക്കു വ്യാപിപ്പിച്ചു. ആദ്യ ഘട്ടമായി സിംഗപ്പുരിൽ ഓഫിസ് തുറന്നു. പിന്നാലെ തട്ടകം സിംഗപ്പുരിലേക്കു മാറ്റി. നിലവിൽ സൈപ്രസ് പൗരനും ദുബായിൽ സ്ഥിരതാമസക്കാരനുമാണ്.
വിനോദ് അദാനി 1,69,000 കോടി രൂപയുടെ ആസ്തിയുള്ള ഏറ്റവും ധനികനായ എൻആർഐയും, ആറാമത്തെ സമ്പന്നനായ ഇന്ത്യക്കാരനുമായി മാറിയെന്ന് ഐഐഎഫ്എൽ വെൽത്ത് ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 വ്യക്തമാക്കിയതോടെയാണ് ഈ പേരും സേർച്ചിൽ വരുന്നത്. ദുബായ്, സിംഗപ്പൂർ, ജക്കാർത്ത എന്നിവിടങ്ങളിലാണ് വിനോദ് ശാന്തിലാൽ അദാനി തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തിരിക്കുന്നത്. ഒറ്റ വർഷം കൊണ്ട് വിനോദ് അദാനിയുടെ സമ്പത്തിലുണ്ടായ വർധന 28 ശതമാനം അല്ലെങ്കിൽ 37,400 കോടി രൂപയാണ്. ഇതോടെ സമ്പന്നരായ വ്യക്തികളുടെ പട്ടികയിൽ രണ്ടു സ്ഥാനം മെച്ചപ്പെടുത്തി ആറാമതെത്തി.രണ്ട് അദാനി സഹോദരന്മാരുടെയും ആകെ സമ്പത്ത് 12,63,400 കോടി രൂപയായിരുന്നു. ഇത് 2022 ലെ ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ഉൾപ്പെട്ട ആദ്യ പത്തു പേരുടെ മൊത്തം ആസ്തിയുടെ 40 ശതമാനത്തോളം വരും.
അദാനി ഗ്രൂപ്പ് അടുത്തിടെ അംബുജ സിമന്റ് കമ്പനിയുടെയും എസിസിയുടെയും നിയന്ത്രണം ഏറ്റെടുത്തതിനു പിന്നണിയിലും വിനോദ് അദാനിയുടെ 'കൈകൾ' കാണുന്നവരുണ്ട്. ഇന്ത്യയിൽ സിമന്റ് ഉൽപാദനത്തിൽ രണ്ടും മൂന്നും സ്ഥാനത്ത് ഉണ്ടായിരുന്ന ഇരു കമ്പനികളും ഏറ്റെടുത്തതോടെ അദാനി ഗ്രൂപ്പ് രാജ്യത്ത് സിമന്റ് ഉൽപാദനത്തിൽ രണ്ടാമത്തെ ശക്തിയായിരുന്നു. സ്വിസ് കമ്പനി ഹോൾസിമ്മിന് അംബുജ സിമന്റ്സിലും എസിസിയിലും ഉള്ള ഓഹരികളും ഇതര ഓഹരിയുടമകളുടെ പങ്കും 650 കോടി ഡോളർ (50,000 കോടി രൂപ) മുടക്കിയാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. വിനോദ് അദാനിയെ വളർത്തിയതും ഗൗതം അദാനിയാണെന്നും, അയാൾ വെറും ബിനാമിയാണെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അത് ശരിവെക്കുന്ന രീതിയിലാണ് ഹിൻഡൻബർഗ് റിപ്പോർട്ടുകൾ വരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 600 വർഷം മുമ്പ് നാടോടികളായി ഗുജറാത്തിൽ എത്തിയവർ; എണ്ണക്കച്ചവടത്തിലൂടെ പതുക്കെ പച്ചപിടിച്ചു; വിദ്യാഭ്യാസത്തിലുടെയും കഠിനാധ്വാനത്തിലൂടെയും ലോകമെങ്ങും ബിസിനസ് സംരംഭങ്ങൾ; സസ്യാഹാരികളും പാരമ്പര്യവാദികളും; നാടോടികളിൽ നിന്ന് കോടീശ്വരന്മാരിലേക്ക്; രാഹുൽ ഗാന്ധിയെ കുരുക്കിയ മോദി സമുദായത്തെ അറിയാം
- ആഖിലിനെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെ; ഖത്തറിൽ ഒരുമിച്ച് കഴിഞ്ഞപ്പോൾ വളരെ മാന്യൻ; നാട്ടിലെത്തിയപ്പോൾ സ്വഭാവം മാറി; മയക്കുമരുന്ന് ബലമായി നൽകി പീഡിപ്പിച്ചു; ആ ഷോക്കിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്; എത്രയും വേഗം നാട്ടിലെത്തിക്കണം; കൂരാച്ചുണ്ടിലെ ആൺസുഹൃത്തിന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് റഷ്യൻ യുവതി
- ദുബൈയിലെ സർക്കാർ വകുപ്പുകളിൽ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ; ശമ്പളം 50,000 ദിർഹം വരെ; വിശദാംശങ്ങൾ അറിയാം
- ആ മണ്ടത്തരങ്ങളും കോപ്പിയടിച്ചത്....! വാക്യഘടനയിലെ പിഴവുകളും വ്യാകരണത്തെറ്റുകളും യുവജന കമ്മീഷൻ അധ്യക്ഷയുടെ പോസ്റ്റിലേക്ക് എത്തിയത് സുജിത് ത്രിപുര എന്ന പേജിൽ നിന്നും; മാർച്ച് 13ലെ പോസ്റ്റ് അടുത്ത ദിവസം ചിന്തയുടെ പേജിൽ; 'കീരവാണി' പോസ്റ്റിലും മോഷണം
- പോരുവഴി മലനടയിലെ കെട്ടുകാഴ്ച കണ്ടു മടങ്ങിയ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് കാർ പാഞ്ഞു കയറി; പത്തനാപുരം സ്വദേശി മരിച്ചു; രണ്ടു പേർക്ക് പരുക്ക്; കാറിലുണ്ടായിരുന്നത് രണ്ടു വീതം സ്ത്രീകളും പുരുഷന്മാരും; ഇവർ മദ്യലഹരിയിൽ ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ
- രാഹുലിനെ അയോഗ്യനാക്കിയ വിധിക്ക് എതിരെ ആദ്യം സമീപിക്കുക സെഷൻസ് കോടതിയെ; കേസിനായി മുതിർന്ന അഭിഭാഷകരുടെ പാനൽ; അപ്പീലിൽ തീരുമാനം വരും വരെ വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരിക്കാനും നിയമനടപടി; ഒപ്പം രാജ്യവ്യാപകമായി ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനും കോൺഗ്രസ്; ലക്ഷ്യമിടുന്നത് ചിട്ടയോടെ ഉള്ള പ്രതിപക്ഷ ഐക്യം
- പതിമൂന്നുകാരി രോഗം ബാധിച്ച് മരിച്ചു; പോസ്റ്റുമോർട്ടത്തിൽ പീഡനം തെളിഞ്ഞു; ചെണ്ട കൊട്ടി പാട്ടിലാക്കി പീഡിപ്പിച്ച യുവാവ് ആറു മാസത്തിന് ശേഷം അറസ്റ്റിൽ
- അനുമോളുടെ മൊബൈലിൽ നിന്ന് നിർണായക വിവരങ്ങൾ നഷ്ടപ്പെട്ടു; ഭർത്താവ് ബിജേഷ് 5000 രൂപയ്ക്ക് ഫോൺ വിറ്റിരുന്നതായി പൊലീസ്; ഭാര്യയെ കാണാനില്ലെന്ന് ബിജേഷ് പരാതി നൽകിയത് നിർമ്മാണ തൊഴിലാളിക്ക് ഫോൺ വിറ്റതിന് പിന്നാലെ; കാഞ്ചിയാർ കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
- സ്ത്രീകളുടെ അവകാശങ്ങളോട് കൂടുതൽ ദയയും അനുഭാവവും കാട്ടി; പത്തോളം ജഡ്ജിമാർക്ക് തൂക്ക് കയർ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്; മത നിയമങ്ങൾ ലംഘിച്ച സ്ത്രീകളെ ശിക്ഷിക്കാതിരുന്ന ജഡ്ജിമാരെ സൗദി തൂക്കിക്കൊന്നേക്കുമെന്ന് മാധ്യമങ്ങൾ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- പീഡനം നടന്നത് വ്യാഴാഴ്ച വൈകുന്നേരം മൂന്നിനും ഏഴിനും ഇടയിൽ; സൈഡ് അപ്പർ ബെർത്തിൽ നിന്നും ചാടി യുവതിയുടെ ബെർത്തിലെത്തി ബലമായി കീഴ്പ്പെടുത്തി സൈനികൻ; വിവാഹിതയായ യുവതി പരാതി നൽകിയത് ഭർത്താവിനൊപ്പം എത്തി; രാജധാനിയിലെ യാത്രക്കാരുടെ അടക്കം മൊഴിയെടുക്കാനുറച്ച് അന്വേഷണ സംഘം
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- പലവട്ടം 'കെന്നഡി' എന്ന് പറഞ്ഞിട്ടും മനസിലാകാഞ്ഞപ്പോൾ മുഹമ്മദ് എന്ന് വിളിച്ചോളാൻ ഞാൻ പറഞ്ഞു; പിറ്റേന്ന് ആ രാജ്യത്ത് നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടെന്ന് കെന്നഡി; കെന്നഡിയെ കൊല്ലണമായിരുന്നു എന്ന് ഒ അബ്ദുള്ള; ജനം ടിവി ഡിബേറ്റിൽ നിന്ന് അബ്ദുള്ള ഇറങ്ങി പോയാലും എനിക്കൊരു ചുക്കുമില്ലെന്ന് അവതാരകൻ സുബീഷ്; നാടകീയ സംഭവങ്ങൾ
- മകൾക്ക് എം ബി ബി എസിന് അഡ്മിഷൻ കിട്ടിയപ്പോൾ നിക്സണും നിർമലയും മാത്രമല്ല തീരമാകെ ഉത്സവത്തിലായി; കടലിൽ വലയെറിയാൻ പോകാത്തപ്പോൾ നിക്സൺ കൂലിപ്പണിക്ക് പോകും; കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്നങ്ങൾ തകർത്ത് ദേശീയപാതയിലെ ബൈക്ക് അപകടം
- ലക്ഷ്യമിട്ടത് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കൽ; വിഡിയോ വൈറലായപ്പോൾ അ്ക്കൗണ്ട് ഉടമയെ കണ്ടെത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പിന്നെ അറസ്റ്റും; കുണ്ടോളിക്കടവ് ഷാപ്പിലെ 'കള്ളുകുടി'ക്ക് പിന്നിലെ ലക്ഷ്യം 'റീൽ' എടുക്കൽ; ചേർപ്പുകാരി അഞ്ജനയെ കുടുക്കിയത് മുന്നറിയിപ്പില്ലാ വീഡിയോ
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- വടക്കുംനാഥനെ സാക്ഷിയാക്കി മകളുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ച് റിപ്പർ; കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി പുതു ജീവിതത്തിലേക്ക്; ജയാനന്ദനെ സാക്ഷിയാക്കി കീർത്തിയുടെ കഴുത്തിൽ മിന്നു കെട്ടിയത് പൊലീസുകാരന്റെ മകൻ; ക്ഷേത്രത്തിന് ചുറ്റും തടവുകാരന് വേണ്ടി പൊലീസ് വിന്യാസവും; റിപ്പർ ജയാനന്ദന്റെ മകൾക്ക് അഭിമാന മാംഗല്യം
- സ്വരാജ് റൗണ്ടിൽ ഒരു കോടി സെന്റിന് വിലയുള്ള ഒരേക്കർ വാങ്ങി കൃഷി നടത്തുന്ന മുതലാളി; 52,000 സ്ക്വയർഫീറ്റ് വിസ്തൃതി... 220 അടി നീളമുള്ള റാംപ്... 500 പേർക്ക് ഭക്ഷണം പാകം ചെയ്യാവുന്ന അടുക്കള..റാംപിലൂടെ വണ്ടികൾക്ക് മുകളിലെ ഹെലിപാഡിലെത്താം; ഇഡി കണ്ടു കെട്ടിയത് തൃശൂരിനെ വിസ്മയിപ്പിച്ച ജോയ് ആലുക്കാസ് മാൻഷൻ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- 'രവീന്ദ്രൻ വാവേ... തക്കുടൂ... കരയല്ലേ വാവേ...'; സ്വപ്നയുമായുള്ള ചാറ്റ് പുറത്തായതിന് പിന്നാലെ രവീന്ദ്രനെ ട്രോളി ശ്രീജിത്ത് പണിക്കർ; സമൂഹമാധ്യമത്തിൽ വൈറലായി കുപ്പിപ്പാലിന്റെ പടവുമായി പങ്കുവെച്ച കുറിപ്പ്
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്