എകെജി സെന്ററിൽ 'ഉണക്ക പടക്കം' എറിഞ്ഞയാളെ കണ്ടെത്താനായില്ല; ചെങ്കൽചൂളക്കാരനെ വിട്ടയച്ചു; ഒന്നാം പ്രതിയുടെ രേഖചിത്രം വരച്ചതും വെറുതെയായി; പേരുദോഷത്തിനിടെ തേടിയെത്തിയത് കേശവദാസപുരത്തെ മനോരമയുടെ കൊല; അസാധ്യമെന്ന് കരുതിയത് 24 മണിക്കൂറിൽ സാധിച്ച് സ്പർജൻകുമാറും സംഘവും; 'ഓപ്പറേഷൻ ആദം അലി' കേരളാ പൊലീസിന്റെ തൊപ്പിയിലെ പൊൻതൂവൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേശവദാസപുരത്തെ മനോരമയെ കൊന്ന അതിഥി തൊഴിലാളിയെ കണ്ടെത്താനും പിടിക്കാനും കേരളാ പൊലീസിന് വേണ്ടി വന്നത് മണിക്കൂറുകൾ മാത്രം. ചെന്നൈ റെയിൽവേ പൊലീസാണ് ഇയാളെ പിടികൂടിയത്. ട്രെയിനിൽ രക്ഷപെടുന്നതിനിടെയാണ് ചെന്നൈ ആർപിഎഫ് സംഘം ഇയാളെ പിടികൂടിയത്. പെട്ടന്നുള്ള പ്രകോപനമാണ് കൊലപാതക കാരണമെന്നാണ് സംശയിക്കുന്നത്. കേരളാ പൊലീസ് നൽകിയ വിവരമാണ് അറസ്റ്റിലേക്ക് വഴി വച്ചത്. അതിവേഗ നീക്കങ്ങൾ തിരുവനന്തപുരത്തെ പൊലീസ് ചെയ്തു. എല്ലാത്തിനും ചുക്കാൻ പിടിച്ചത് കമ്മീഷണർ സ്പർജൻ കുമാറും.
ഇതേ പൊലീസാണ് മറ്റൊരു കേസ് ഒരു മാസം അന്വേഷിച്ചത്. എകെജി സെന്ററിലെ പടക്കമേറ് കേസിലെ പ്രതി. എന്നാൽ ഒരു തുമ്പും അവർക്ക് കിട്ടിയില്ലെന്നാണ് പറയുന്നത്. എന്നാൽ വസ്തുത മറിച്ചാണെന്ന് ഏവർക്കും അറിയാം. രാഷ്ട്രീയ ഇടപെടലുകൾ കാരണം പ്രതി വഴുതി പോയി. ഹെൽമറ്റ് വച്ച് പടക്കം എറിഞ്ഞ പ്രതിയെ ഏതാണ്ട് തിരിച്ചറിഞ്ഞിരുന്നു. കിട്ടിയ വിവരങ്ങളുടെ സഹായത്താൽ രേഖാ ചിത്രം പോലും വരച്ചു. ആ സമയം അതുവഴി പോയ രണ്ടാം സ്കൂട്ടറുകാരനേയും പൊക്കി. അതും അതിവേഗം. എന്നാൽ ചെങ്കൽചൂള കോളനിയിലെ ഡിവൈഎഫ് ഐക്കാരനായ വിജയ് അല്ല പ്രതിയെന്ന് പൊലീസിന് പറയേണ്ടി വന്നു. ഇത് തിരുവനന്തപുരത്തെ പൊലീസിന് തീരാ കളങ്കവുമായി. ഇത് മനോരമ കൊലക്കേസിലെ പ്രതിയെ അതിവേഗം പിടിച്ച് മായ്ക്കുകയാണ് തിരുവനന്തപുരത്തെ പൊലീസ്.
അതിനിടെ എ.കെ.ജി സെന്റർ ആക്രമണത്തിൽ അക്രമികളെ പെട്ടെന്ന് പിടികൂടുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ പി ജയരാജൻ ഇപ്പോഴും പറയുന്നു. സമർഥരായ കുറ്റവാളികളാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാണ്. അതുകൊണ്ട് പ്രതിയെ പിടികൂടാൻ സമയം എടുക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു. ഇതേ ജയരാജനാണ് എകെജി സെന്ററിലെ ബോംബാക്രമണം ചർച്ചയാക്കിയത്. പക്ഷേ ജയരാജന്റെ വാക്കുകളിലെ കാഠിന്യം പിന്നീട് കുറഞ്ഞു. അതിനെല്ലാം കാരണം ചെങ്കൽചൂളക്കാരന്റെ ഫോണിലേക്ക് വന്ന ചില കോളുകളായിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണ സംഘത്തലവനെ തീരുമാനിച്ചു. ഇവർക്കും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
ഈ പേരുദോഷത്തിനിടെയാണ് തിരുവനന്തപുരം നഗരത്തിലെ ജനവാസമേഖലയിലെ വീടിനുള്ളിൽ കയറി പട്ടാപ്പകൽ വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസുണ്ടാകുന്നത്. പ്രതി കേരളം വിടുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇനി പ്രതിയെ കിട്ടില്ലെന്ന പൊതു ധാരണയും വന്നു. ഇതിനിടെയാണ് സമർത്ഥമായ നീക്കം തിരുവനന്തപുരത്തെ പൊലീസ് നടത്തിയത്. സിസിടിവികൾ പിന്തുടർന്ന് ഇതരസംസ്ഥാന തൊഴിലാളിയായ ആദം അലിയിലേക്ക് അന്വേഷണം എത്തിച്ചു. പിന്നാലെ ഇയാൾ പിടിയിലായി. ചെന്നൈ റെയിൽവേ പൊലീസാണ് ഇയാളെ പിടികൂടിയത്. ട്രെയിനിൽ രക്ഷപെടുന്നതിനിടെയാണ് ചെന്നൈ ആർപിഎഫ് സംഘം ഇയാളെ പിടികൂടിയത്. െ
കേശവദാസപുരം മോസ്ക് ലെയ്ൻ രക്ഷാപുരി റോഡ്, മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമ(68)യാണ് ഞായറാഴ്ച പകൽ കൊല്ലപ്പെട്ടത്. ഇവരെ കാണാനില്ലെന്ന പരാതിയെത്തുടർന്നു നടത്തിയ തിരച്ചിലിനിടെയാണ് രാത്രി പത്തുമണിയോടെ മൃതദേഹം കിട്ടിയത്. സമീപത്തെ ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ കാലുകളിൽ കല്ലുകെട്ടിയ നിലയിലാണ് മൃതദേഹം ലഭിച്ചത്. കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പിൽ സീനിയർ സൂപ്രണ്ടായി വിരമിച്ചവരാണ് മനോരമയും ഭർത്താവ് ദിനരാജും. കൊലപാതകത്തിന് പിന്നാലെ മനോരമയുടെ വീടിന് സമീപത്തു താമസിച്ചിരുന്ന പശ്ചിമബംഗാൾ സ്വദേശിയായ ആദം അലിയെയും കാണാതായിരുന്നു. മനോരമയുടെ വീടിനു സമീപം നിർമ്മാണത്തിലുള്ള വീടിന്റെ പണിക്കായി എത്തിയതായിരുന്നു ഇയാൾ. തുടർന്ന് ഇയാളോടൊപ്പമുണ്ടായിരുന്ന നാലു പേരെ മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുക്കുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു.
ഇവരെ കൃത്യമായി തന്നെ ചോദ്യം ചെയ്തു. ഇവരുടെ വിവരങ്ങൾ അനുസരിച്ച് കേരളാ പൊലീസ് നീങ്ങി. അവരുടെ മൂന്നാം കണ്ണ് ആദം അലിയെ വീഴ്ത്തി.സ്വർണവും പണവും തട്ടാൻ വയോധികയായ മനോരമയെ ശ്വാസം മുട്ടിച്ചുകൊന്ന് രക്ഷപ്പെടാമെന്ന് കരുതിയ ആദം അലി അറിയാതെ പോയത് തന്നെ പിന്തുടർന്ന മൂന്നാം കണ്ണിനെ ആയിരുന്നു. നിഷ്ഠുരമായ കൊലപാതകം നടത്തിയത് ആദം തന്നെയെന്ന് ഉറപ്പിച്ചത് സിസിടിവി ദൃശ്യങ്ങളിലാണ്. റെയിൽവേ സ്റ്റേഷനിലെ ദൃശ്യങ്ങളിലെ വ്യക്തതയാണ് പ്രതിയെ ചെന്നൈ ആർപിഎഫിന്റെ കൈകളിലേക്ക് എത്തിച്ചതും.
ഞായറാഴ്ച ഉച്ചയോടെ കേശവദാസപുരത്തെ വീട്ടിൽവച്ചാണ് ആദം അലി മനോരമയെ കൊന്നത്. തുടർന്ന് വീടിന്റെ പിൻഭാഗത്ത്കൂടി വലിച്ചിഴച്ച് ആൾത്താമസമില്ലാത്ത വീടിന്റെ കിണറിന് അടുത്തെത്തിച്ചു. ഈ ഭാഗത്ത് നിരീക്ഷണ കാമറകൾ ഇല്ല എന്ന് ഉറപ്പാക്കിയാണ് ആദം മനോരമയെ പിൻവശത്തുകൂടെ വലിച്ചിഴച്ചത്. എന്നാൽ, സംഭവം നടന്നതിന്റെ മൂന്നാമത്തെ വീട്ടിൽ പിന്നിലും കാമറയുണ്ടായിരുന്നു. ഇത് ആദം ശ്രദ്ധിച്ചില്ല. മനോരമയെ വലിച്ചുകൊണ്ട് വരുന്നതും കിണറിലേക്ക് തള്ളിയിടുന്നതും ഈ കാമറയിൽ പതിഞ്ഞു. പകൽ സമയമായതിനാൽ നല്ല വ്യക്തതയുമുണ്ടായി. ഈ ദൃശ്യങ്ങൾ സുഹൃത്തുക്കളെ കാണിച്ച് ആദം തന്നെയെന്ന് ഉറപ്പാക്കി. കൊലപാതകത്തിനുശേഷം ആദം നഗരത്തിലെ പല സിസിടിവി ദൃശ്യങ്ങളിലും പതിഞ്ഞിട്ടുണ്ട്. ഒടുവിൽ വൈകിട്ട് നാലോടെയാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്.
പ്രധാന കവാടത്തിൽനിന്ന് അകത്തേക്ക് കയറുന്ന ദൃശ്യമാണ് ആദ്യം ലഭിച്ചത്. ടിക്കറ്റ് കൗണ്ടറിനടുത്തുള്ള ദൃശ്യവും ലഭിച്ചു. ടിക്കറ്റ് എടുത്ത സമയം വ്യക്തമായതോടെയാണ് ചെന്നൈയിലേക്ക് കടക്കാനുള്ള സാധ്യത തെളിഞ്ഞത്. ഉത്തരേന്ത്യയിലേക്കുള്ള ട്രെയിൻ ഇയാൾക്ക് കിട്ടിയില്ല എന്നുറപ്പാക്കിയതും സിസിടിവിയിലെ സമയം കണക്കാക്കിയാണ്. സിസിടിവി ദൃശ്യങ്ങളിൽ കണ്ട അതേ വസ്ത്രം ധരിച്ചാണ് ആദം ചെന്നൈയിൽ ഇറങ്ങിയത്. ഇതോടെ ആർപിഎഫ് ഉദ്യോഗസ്ഥർക്കും ആദമിനെ തിരിച്ചറിയാൻ എളുപ്പമായി. ഇതെല്ലാം കണ്ടെത്തിയത് എകെജി സെന്ററിൽ പടക്കം എറിഞ്ഞു മറഞ്ഞ വിരുതനെ പിടിക്കാൻ കഴിയാത്ത പൊലീസാണെന്നതാണ് വസ്തുത.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് മനോരമയെ കാണാനില്ലെന്ന വിവരം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇവരുടെ വീട്ടിൽനിന്ന് അസ്വാഭാവികമായ ശബ്ദം കേട്ടെന്ന് പരിസരവാസികളിൽ ചിലർ അറിയിച്ചതിനെത്തുടർന്നാണ് നാട്ടുകാർ അന്വേഷണം തുടങ്ങിയത്. മനോരമയുടെ ഭർത്താവ് ദിനരാജ് ഞായറാഴ്ച വർക്കലയിലുള്ള കുടുംബവീട്ടിൽ പോയിരിക്കുകയായിരുന്നു. തുടർന്ന് ദിനരാജിനെ നാട്ടുകാർ വിവരമറിയിച്ചു. വീട്ടുകാരെത്തി തിരച്ചിൽ നടത്തിയപ്പോൾ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ കാണാനില്ലെന്നു വ്യക്തമായി. തുടർന്ന് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി.
പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ വീടിനടുത്തുള്ള താഴ്ചയുള്ള പ്രദേശത്തെ ആൾത്താമസമില്ലാത്ത വീടിന്റെ കിണറിന്റെ മൂടി തുറന്നുകിടക്കുന്നതു കണ്ടാണ് പരിശോധന നടത്തിയത്. രാത്രി പത്തുമണിയോടെ പാതാളക്കരണ്ടിയിറക്കി അഗ്നിരക്ഷാസേന തിരച്ചിൽ നടത്തിയപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നീട് പണം നഷ്ടമായില്ലെന്നും തെളിഞ്ഞു. മനോരമ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് 24 മണിക്കൂറിനകമാണ് പ്രതിയെ പിടികൂടിയത്.
ഞായറാഴ്ച ഉച്ചയ്ക്കാണ് കോളേജ് ഓഫ് എഡ്യൂക്കേഷനിൽ നിന്നും വിരമിച്ച മനോരമയെ കൊന്നതെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന്, വൈകിട്ട് ഹൗറ എക്സ്പ്രസിൽ പ്രതി ചെന്നൈയിലേക്ക് കടക്കുകയായിരുന്നു. ചെന്നൈയിലേക്കുള്ള തീവണ്ടിയിൽ ഇയാൾ കയറാനുള്ള സാധ്യത പൊലീസ് മുൻകൂട്ടിക്കണ്ടു. തുടർന്ന്, റെയിൽവേ പൊലീസിന്റെ സഹായം തേടുകയായിരുന്നു. പ്രതിയുടെ ഫോട്ടോയും സിസിടിവി ദൃശ്യങ്ങളും വിവിധ റെയിൽവേ സോണുകളിലേക്ക് കൈമാറി.
ഈ ചിത്രങ്ങൾ കണ്ടാണ് ചെന്നൈയിൽ ഇറങ്ങിയ പ്രതിയെ ആർപിഎഫ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളേജ് സിഐ പി ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിലേക്ക് തിരിച്ചു. പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. മനോരമയുടെ വീടിനു സമീപത്ത് കെട്ടിടനിർമ്മാണത്തിന് എത്തിയതായിരുന്നു ആദം അലി.
Stories you may Like
- ഓപ്പറേഷൻ തിയറ്ററിലെ വേഷത്തിൽ രാഷ്ട്രീയ തീരുമാനം എടുക്കേണ്ട വിഷയമല്ല
- തലയും കൈയും മൂടുന്ന വസ്ത്രം ധരിക്കാൻ അനുമതി നൽകണമെന്ന ആവശ്യത്തിൽ ചർച്ച തുടരുമ്പോൾ
- സമുദായത്തെ അന്യവൽക്കരിക്കാനുള്ള ശ്രമങ്ങൾക്ക് പെട്രോൾ ഒഴിച്ചു കൊടുക്കരുത്: ഷുക്കൂർ വക്കീൽ
- 'ഓപ്പറേഷൻ തിയറ്ററിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഭരണകൂടമല്ല': വീണാ ജോർജ്
- യുകെ പഠന മോഹം കളയാതെ ഇന്ത്യൻ വിദ്യാർത്ഥികൾ
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്