ഓൺലൈൻ സെക്സ് റാക്കറ്റുമായി നടിമാർക്കും മോഡലുകൾക്കും ബന്ധം; പിടിയിലായ മുഖ്യപ്രതിക്ക് ഉന്നത ബന്ധം; കൊല്ലത്തെ പാർലൽ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവിലും പെൺവാണിഭം നടന്നെന്ന് പൊലീസ്; കേസിൽ നിന്നൊഴിവാക്കാൻ ക്രൈം ബ്രാഞ്ചിന് മേൽ കടുത്ത സമ്മർദ്ദം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലത്തുമായി പിടിയിലായ ഓൺലൈൻ പെൺവാണിഭ സംഘത്തിന്റെ വ്യാപ്തി വളരെ വരുതെന്ന് പൊലീസ്. ഉന്നതർ അടക്കമുള്ളവർക്ക് ഈ പെൺവാണിഭ റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പിടിയിലായ കവടിയാർ സ്വദേശി ഉണ്ണികൃഷ്ണന്റെ മൊബൈൽ രേഖകൾ പരിശോധിക്കുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് വമ്പൻ ശൃംഖല തന്നെ ഈ സെക്സ് റാക്കറ്റിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമായത്.
ഓൺലൈൻ പെൺവാണിഭസംഘവുമായി നടിമാർക്കും മോഡലുകൾക്കും ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഉണ്ണിക്കൃഷ്ണൻ നിരവധി നടിമാരും മോഡലുകളുമായും നിരന്തരം ആശയ വിനിമയം നടത്തിയതായി ബോധ്യമായിട്ടുണ്ട്. സിനിമയിലും സീരിയലിലും എക്സ്ട്രാ നടിമാർ ആകുന്നവരാണ് സെക്സ് റാക്കറ്റുമായി സഹകരിച്ചു പ്രവർത്തിക്കുന്നത് എന്നുമാണ് പൊലീസ് നൽകുന്ന വിവരം.
കൊല്ലത്തുള്ള ഒരു പാർലൽ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവിലും പെൺവാണിഭം നടന്നുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. കൊല്ലത്തുള്ള പ്രധാന ഏജന്റായ സ്ത്രീക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരവധി കോളജ് വിദ്യാർത്ഥിനികളും സംഘത്തിന്റെ ഭാഗമായുണ്ടെന്നാണ് വിവരം. സംസ്ഥാനത്തിനകത്തും പുറത്തുമുള്ളവർക്കും ഈ ഓൺലൈൻ സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും കരുതുന്നു. എസ്കോർട്ടിങ് സർവീസ് എന്ന പേരിലാണ് ഇടപാടുകാർക്കു പെൺകുട്ടികൾക്കു നൽകിയിരുന്നത്. എസ്കോർട്ടിങ് സർവീസ് പെൺവാണിഭത്തിന്റെ പരിധിയിൽ വരാത്തതിനാൽ ആർക്കും ചോദ്യം ചെയ്യാൻ സാധിച്ചിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.
ഓൺലൈൻ വഴി ബുക്കു ചെയ്യുന്ന പെൺകുട്ടികളെയാണ് എസ്കോർട്ട് എന്ന പേരിൽ വിവിധ ഇടങ്ങളിലേക്കായി അയക്കുന്നത്. ആവശ്യക്കാർ പറയുന്നതിന് അനുസരിച്ച് ഫ്ലാറ്റുകളിലേക്കും റിസോർട്ടുകളിലേക്കും വരെ പെൺകുട്ടികളെ അയച്ചിരുന്നു എന്നാണ് റിപ്പോർട്ട്. റാം എസ്കോർട്ടിങ് ഏജൻസി എന്ന പേരിലായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്. പെൺകുട്ടികളെ മാത്രമല്ല പുരുഷന്മാരെയും സംഘം നൽകിയിരുന്നതായാണ് സൂചന. സ്ത്രീകൾക്കും സ്വവർഗാനുരാഗികൾക്കുമാണ് മെയിൽ എസ്കോർട്ടുകളെ നൽകിയിരുന്നതെന്നും ഇന്നലെ പൊലീസ് കണ്ടെത്തിയിരുന്നു.
ക്രൈംബ്രാഞ്ച് പിടിയിലായ ഉണ്ണികൃഷ്ണനാണ് കൊല്ലം ജില്ലയിൽ പാർലർ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവിലും പെൺവാണിഭം നടത്തുന്ന വിവരം നൽകിയത്. പാർലൽ കോളേജിന്റെ താഴെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരുണ്ട്. താഴെ താമസിക്കാനുള്ള രണ്ടു മുറികളുമുണ്ട്. ഇവിടെയാണ് പെൺകുട്ടികളെ ആവശ്യക്കാർക്ക് എത്തിക്കുന്നത്. വിദ്യാർത്ഥികളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സത്രീകളെ ഈ സ്ഥാപനത്തിൽ എത്തിക്കുക. തുടർന്നാണ് ആവശ്യക്കാർക്ക് പെൺകുട്ടികളെ എത്തിച്ചു നൽകിയിരുന്നതും.
വർഷങ്ങളായി ഉണ്ണിക്കൃഷ്ണൻ ഓൺലൈൻ പെൺവാണിഭം നടത്തുന്ന വ്യക്തിയാണെന്നാണ് അന്വേഷണ സംഘത്തിന് വ്യക്തമായത്. ഓൺലൈൻ പെൺവാണിഭവുമായി ബന്ധപ്പെട്ട ഒരാൾ അറസ്റ്റിലാകുന്നതും ആദ്യമായാണ്. ഇയാൾക്കൊപ്പം സജീവമായി മറ്റ് രണ്ടുപേരുമുണ്ട്. കോടതിയിൽ ഹാജരാക്കിയ ഉണ്ണികൃഷ്ണനുവേണ്ടി രണ്ട് അഭിഭാഷകരാണ് ഹാജരായത്. ഇത് തന്നെ ഇയാളുടെ ഇന്നത ബന്ധത്തിന്റെ തെൡവായി പറയുന്നു.
ഉണ്ണികൃഷണൻ ഉപയോഗിക്കുന്ന ഫോൺ നമ്പറുകളാണ് ലൊക്കാറ്റോ എന്ന വെബ്സൈറ്റിൽ നിരവധിയുള്ളത്. രജിസ്റർ ചെയ്തിരിക്കുന്ന ഐപി അഡ്രസ് ഇയാളുടെ കമ്പ്യൂട്ടറിന്റേതാണ്. വഴുതക്കാടുള്ള ഫ്ലാറ്റിൽ നിന്നും ഇയാളെ പിടികൂടിയതുമുതൽ അന്വേഷണ സംഘത്തിന് മേൽ സമ്മർദ്ദമുണ്ടായിരുന്നു. വർമ്മ എസ്കോർട്ടെന്നാണ് ഉണ്ണികൃഷണൻ അറിയപ്പെട്ടിരുന്നത്. പെൺകുട്ടികളെ തിരുവനന്തപുരത്ത് ഓൺലൈൻ വഴി ആരു കൈമാറിയാലും ഉണ്ണികൃഷ്ണനും കമ്മീഷനെത്തിയിരുന്നവെന്ന് പൊലീസ് പറയുന്നു. പെൺവാണിഭത്തിലൂടെ ഇയാൾ നല്ല സമ്പാദ്യമുണ്ടാക്കിയിട്ടുണ്ട്, ഉണ്ണികൃഷ്ണനെ കസ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യം ചെയ്യും.
ഒരു ഇടപാടിന് അയ്യായിരം മുതൽ പതിനായിരം രൂപവരെയായിരുന്നു ഉണ്ണികൃഷ്ണന്റെ കമ്മീഷൻ. തിരുമല സ്വദേശിയായ യുവതിയാണ് ഇടപാടുകൾക്ക് ഇടനിലക്കാരിയായിരുന്നത്. ഇവരാണ് പെൺകുട്ടികളെയും സ്ത്രീകളെയും സംഘത്തിലേക്ക് എത്തിച്ചുകൊടുത്തിരുന്നത്. അഞ്ചുവർഷമായി ഉണ്ണികൃഷ്ണനും ഈ യുവതിയും പെൺവാണിഭം നടത്തുന്നുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ബിസിനസ് സ്ഥാപനങ്ങൾക്കും അവരുടെ അതിഥികൾക്കും എസ്കോർട്ടുകളെ നൽകിയതായും വ്യക്തമായിട്ടുണ്ട്. ഇവെന്റ് മാനേജ്മെന്റ് രംഗത്തു പ്രവർത്തിക്കുന്നതായാണ് സംഘത്തിന്റെ ഭാഗമായിരുന്ന പെൺകുട്ടികൾ പുറത്തുപറഞ്ഞിരുന്നത്. യാത്രകൾക്കും പലയിടങ്ങളിൽ തങ്ങുന്നതിനും ഇതാണ് നല്ലതെന്ന് ഉണ്ണികൃഷ്ണന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത്. ഇവെന്റ് മാനേജ്മെന്റ് അണെന്നു കരുതി ആളുകളും സംശയിച്ചിരുന്നില്ല.
കടബാധ്യതയുള്ള പെൺകുട്ടികളെയും സ്ത്രീകളെയുമാണ് മുഖ്യമായും സംഘം വശത്താക്കിയിരുന്നത്. സാമ്പത്തിക ബാധ്യത തീർക്കാൻ ആദ്യം ചെറിയ തുകകൾ നൽകി സഹായിച്ചിരുന്നത് തിരുമല സ്വദേശിനിയാണ്. പിന്നീട് കൂടുതൽ പണം നൽകാൻ ആളുകളോടൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിക്കാൻ തുടങ്ങും. ഒന്നോ രണ്ടോ വട്ടം ഇടപാടു കഴിഞ്ഞു സംഘത്തിൽനിന്നു പിന്മാറാൻ ശ്രമിച്ചാൽ ഒരു തവണ കൂടി സഹകരിക്കണമെന്നു പറയും. ഇതു തന്ത്രത്തിൽ വീഡിയോയിൽ പകർത്തുകയും പിന്നീട് ഇതു കാട്ടി ബ്ലാക്ക്മെയിൽ ചെയ്യുകയുമാണ് ചെയ്യുക. പലരും ഇത്തരത്തിൽ സംഘത്തിന്റെ പിടിയിൽ കുടുങ്ങുകയായിരുന്നു. പിൻവാങ്ങുന്നവരുടെ വീഡിയോകൾ പലതും ബന്ധുക്കൾക്ക് അയച്ചുകൊടുത്തതായും സംഘത്തിലുള്ളവർ പൊലീസിനോടു പറഞ്ഞിട്ടുണ്ട്.
Stories you may Like
- ബംഗാളിൽ ബിജെപി നേതാവിന്റെ നേതൃത്വത്തിൽ സെക്സ് റാക്കറ്റ്
- പാറ്റൂർ സെക്സ് റാക്കറ്റ് കേസിൽ പ്രതികളുടെ വിടുതൽ ഹർജി തള്ളി
- ഓൺലൈൻ പെൺവാണിഭ കേസിൽ രണ്ടു പ്രതികൾക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
- ഹൈദരാബാദിലെ ഹോട്ടൽ കേന്ദ്രീകരിച്ച് പെൺവാണിഭം; വൻ സംഘം പിടിയിൽ
- വീണ്ടും വൈഫ് സ്വാപ്പിങ് ഇടപാടുകൾക്ക് ഭർത്താവ് ശ്രമിച്ചു;
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍