അന്വേഷണം അവസാന ഘട്ടത്തിലേക്ക്; പ്രമുഖർ അടക്കമുള്ളവരെ കസ്റ്റഡിയിൽ എടുക്കാൻ ആവശ്യമായ തെളിവുകൾ ലഭിച്ചു; പ്രമുഖ നടിയുടെ അമ്മയേയും അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന; ചോദ്യം ചെയ്യലിൽ നുണകൾ പറഞ്ഞത് ദിലീപിന് പാരയാകും; നാദിർഷായെ ഒഴിവാക്കാൻ കനത്ത സമ്മർദ്ദം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി : യുവനടിയെ തട്ടിക്കൊണ്ടുപോയി അതിക്രമം കാണിച്ച കേസിൽ പൊലീസ് നിർണായക അറസ്റ്റിലേക്ക്. പൊലീസ് ആസ്ഥാനത്തു ഡിജിപി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ നിർണായക യോഗം ചേർന്ന ശേഷമാണ് ഈ നീക്കം. ഇതുവരെ ലഭിച്ച തെളിവുകൾ കോർത്തിണക്കാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞതോടെയാണു പൊലീസിന്റെ ഈ നടപടി. ദിലീപ് നായകനായി പുറത്തിറങ്ങിയ അവസാന ചിത്രം 'ജോർജേട്ടൻസ് പൂര' ത്തിന്റെ ലൊക്കേഷനിൽ സുനിൽകുമാർ എത്തിയതിന്റെ തെളിവുകളും ലഭിച്ചതോടെ കൂടുതൽ നടപടികളിലേക്കു പൊലീസ് നീങ്ങുകയാണ്. ദിലീപിനെ ഏത് നിമിഷവും അറസ്റ്റ് ചെയ്യാൻ സാധ്യത ഏറെയാണ്. പ്രമുഖ നടിയുടെ അമ്മയേയും കസ്റ്റഡിയിൽ എടുത്തേക്കും.
കേസിന്റെ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. െഎജി ദിനേന്ദ്ര കശ്യപ് കൊച്ചിയിൽത്തന്നെ തുടർന്ന് അന്വേഷണത്തിനു നേതൃത്വം നൽകണമെന്നും ഡിജിപി നിർദ്ദേശം നൽകി. അന്വേഷണ പുരോഗതി വിലയിരുത്താൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണു ഡിജിപിയുടെ ഈ നിർദ്ദേശം. എഡിജിപി സന്ധ്യക്കാകും മേൽനോട്ട ചുമതല. മുഖ്യപ്രതി സുനിൽകുമാർ എന്ന പൾസർ സുനിയുടെ മൊഴിമാറ്റങ്ങളാണു കേസിൽ വഴിത്തിരിവുണ്ടാക്കിയത്. അറസ്റ്റിലായ ഘട്ടത്തിൽ പണത്തിനു വേണ്ടി സ്വയം ചെയ്ത കുറ്റമെന്നു സമ്മതിച്ച പ്രതി സുനിൽ രണ്ടു മാസം മുൻപാണു ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തൽ ആദ്യം നടത്തിയത്. ആദ്യഘട്ടത്തിൽ സുനിലിന്റെ മൊഴി പൊലീസ് മുഖവിലയ്ക്കെടുത്തില്ല. എന്നാൽ, മൊഴികൾ സാധൂകരിക്കുന്ന തെളിവുകൾ പുറത്തു വരാൻ തുടങ്ങിയതോടെ അന്വേഷണ സംഘം കാര്യങ്ങൾ ഗൗരവമായി എടുത്തു. നടൻ ദിലീപ്, സംവിധായകൻ നാദിർഷാ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തു. ഇതിൽ ദിലീപ് പറഞ്ഞ നുണകൾ അദ്ദേഹത്തിന് വിനയായി. ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. അതിന് ശേഷം അറസ്റ്റിന്റെ കാര്യത്തിൽ തീരുമാനമെടുക്കും.
കേസ്ഡയറി വിളിച്ചുവരുത്തി പരിശോധിച്ച ഡി.ജി.പി. ബെഹ്റ, കേസന്വേഷണം ഇഴയുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. കേസുസംബന്ധിച്ച് പൊതുസമൂഹത്തിൽ നിലനിൽക്കുന്ന ദുരൂഹത തീർക്കണം. അന്വേഷണച്ചുമതല ഐ.ജി. ദിനേന്ദ്ര കശ്യപിനും മേൽനോട്ടം എ.ഡി.ജി.പി. ബി. സന്ധ്യക്കുമായിരിക്കും. കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കണമെന്നും നിർദ്ദേശം നൽകി. തെളിവുകൾ ലഭിച്ചാൽ പ്രതിസ്ഥാനത്ത് എത്ര ഉന്നതനായാലും അറസ്റ്റുചെയ്യാമെന്ന് അന്വേഷണോദ്യോഗസ്ഥരോട് പൊലീസ് മേധാവി നിർദ്ദേശിച്ചു. ദിലീപിനെയും നാദിർഷയെയും ചോദ്യംചെയ്തതിന്റെ വിശദാംശങ്ങൾ ബെഹ്റ പരിശോധിച്ചു. ഇവരിൽനിന്ന് സംശയങ്ങൾ ദൂരീകരിക്കത്തക്ക വിവരങ്ങൾ ലഭിച്ചില്ലെന്ന് അറിയുന്നു. സുനിയുമായിനടന്ന ചില ഫോൺകോളുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിച്ചില്ല. ചോദ്യംചെയ്യൽ മണിക്കൂറുകൾ നീണ്ടുപോകാനും ഇതുകാരണമായി.
കാവ്യാ മാധവന്റെ ഉടമസ്ഥതയിൽ കാക്കനാട് മാവേലിപുരത്തെ ഓൺലൈൻ വസ്ത്രവ്യാപാര ശാലയായ ലക്ഷ്യയിൽ പരിശോധന നടത്തിയ പൊലീസ്സംഘം അവിടെ നിന്ന് പണമിടപാട് സംബന്ധിച്ച രേഖകളും സിസി ടി.വിയും പിടിച്ചെടുത്തു. ഉപകരണങ്ങൾ കോടതിയിൽ ഹാജരാക്കിയശേഷം വിദഗ്ധപരിശോധനയ്ക്കായി തിരുവനന്തപുരം സി-ഡിറ്റിലേക്ക് അയച്ചു. കടയിൽ അന്നുണ്ടായ ജീവനക്കാരെ ചോദ്യംചെയ്യാനും നീക്കമുണ്ട്. ഇടപ്പള്ളിക്കടുത്തുള്ള റെസേ്റ്റാറന്റിലും തമ്മനത്തെ അപ്പാർട്ട്മെന്റിലും കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി. കേസിലെ മുഖ്യപ്രതി പൾസർ സുനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്നിടങ്ങളിലും പരിശോധന നടന്നത്. സുനി ജയിലിൽനിന്ന് അയച്ചതായി പറയുന്ന കത്തിലും ചില സ്ഥാപനങ്ങളെക്കുറിച്ച് പരാമർശമുണ്ട്. ഇതെല്ലാം കേസിൽ വഴിത്തിരിവായി. നടിയുടെ അമ്മ ഉൾപ്പെടെയുള്ളവർക്കെതിരെ തെളിവും കിട്ടി.
അതിനിടെ കേസിൽ നാദിർഷായെ ഒഴിവാക്കാൻ നീക്കം സജീവമാണ്. നാദിർഷായ്ക്ക് വേണ്ടി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ തന്നെ ചരട് വലികൾ നടത്തുന്നുണ്ട്. ദിലീപും നടിയുടെ അമ്മയും മാത്രമാണ് കുറ്റക്കാരെന്നാണ് ഈ പൊലീസ് ഉദ്യോഗസ്ഥന്റെ വാദം. നാദിർഷായെ ബലിയാടാക്കുന്നത് ശരിയല്ല. പൾസർ സുനിയും നാദിർഷായുമായി ഫോൺവിളിച്ചതിന്റെ രേഖ പൊലീസിന് കിട്ടിയിട്ടുണ്ട്. എന്നാൽ ഇത് നാദിർഷായെ ഗൂഢാലോചനയിൽ ബന്ധപ്പെടുത്തില്ലെന്നാണ് ഉയരുന്ന വാദം.
കാവ്യയുടെ കടയിലെ പരിശോധന നിർണ്ണായകമായി
പൾസർ സുനി പണം ആവശ്യപ്പെട്ട് നടൻ ദിലീപിനെഴുതിയ കത്തിൽ, നടിയെ ആക്രമിച്ചശേഷം കാക്കനാട്ടെ കാവ്യയുടെ കടയിൽ ചെന്നതായി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച പൊലീസ് ലക്ഷ്യയിൽ പരിശോധന നടത്തിയത്.
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിൽ ഉൾപ്പെട്ട കളമശേരി സി.ഐയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കത്തിൽ പറയുന്നപോലെ സുനി കടയിൽ ചെന്നിരുന്നോയെന്ന് വ്യക്തതവരുത്താനാണ് സിസി ടിവി പിടിച്ചെടുത്തത്. എന്നാൽ ഒരുമാസംവരെയുള്ള ദൃശ്യങ്ങൾ മാത്രമാണ് സിസി ടിവിയിലുള്ളത്. ആറുമാസം മുമ്പുള്ള ദൃശ്യങ്ങൾവരെ കണ്ടെടുക്കാൻ കഴിഞ്ഞാൽ അത് കേസിൽ നിർണായകമായി മാറും.
നാലഞ്ചു തവണവരെ ഓവർറൈറ്റ് ചെയ്താലും ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിയുമെന്ന് സി-ഡിറ്റ് വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 20നാണ് നടി കാറിൽ ആക്രമിക്കപ്പെട്ടത്. അന്നുണ്ടായിരുന്ന ജീവനക്കാർ ആരുംതന്നെ ഇപ്പോൾ സ്ഥാപനത്തിലില്ലെന്ന് പൊലീസ്വൃത്തങ്ങൾ പറഞ്ഞു. ഇവരുടെ പേരുവിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ചോദ്യംചെയ്യാനായി ഉടനെ വിളിച്ചുവരുത്തും. അന്ന് സുനി കടയിലെത്തിയപ്പോൾ ദിലീപ് സ്ഥലത്തില്ലെന്ന് കടയിലെ ജീവനക്കാരൻ പറഞ്ഞതായും കത്തിലുണ്ട്. പണമിടപാട് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
പൾസർ സുനിക്ക് കടയിൽ നിന്ന് രണ്ടു ലക്ഷം രൂപ നൽകിയിരുന്നുവെന്ന് പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ടെന്നാണ് അറിവ്. മൊഴിയിൽ പറഞ്ഞ ദിവസം കടയിൽ നിന്ന് രണ്ടു ലക്ഷം രൂപയുടെ കൈമാറ്റം നടന്നതിന് തെളിവ് ലഭിച്ചെന്നും സൂചനയുണ്ട്.
ദൃശ്യത്തെളിവ് കിട്ടിയെന്ന് സൂചന
അതിനിടെ ഓടുന്ന വാഹനത്തിൽ നടിയെ പ്രതി പൾസർ സുനി ശാരീരികമായി അപമാനിക്കുന്നതിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇതിന്റെ ആധികാരികത ഉറപ്പുവരുത്താനുള്ള പരിശോധനയിലാണ് പൊലീസ്.
നടിയെ ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പുഴയിലെറിഞ്ഞെന്നും അഭിഭാഷകനെ ഏൽപിച്ചെന്നുമൊക്കെയാണ് ചോദ്യംചെയ്യലിൽ സുനി ആദ്യം പറഞ്ഞിരുന്നത്. കൂട്ടുപ്രതിവഴി നടി കാവ്യാമാധവന്റെ കാക്കനാട്ടുള്ള വ്യാപാരസ്ഥാപനത്തിലേൽപ്പിച്ചെന്ന് പിന്നീട് പറഞ്ഞു. ഈ സ്ഥലങ്ങളിലൊക്കെ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു.
മെമ്മറികാർഡ് കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. നടിയെ അപമാനിക്കുന്നതിന്റേതെന്നുസംശയിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചതായി സമ്മതിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ടതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ആക്രമണത്തിന് ഇടയാക്കിയതെന്നുമുള്ള അനുമാനത്തിലാണ് പൊലീസ്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പൊലീസിന് കിട്ടിയതോടെ അന്വേഷണം അന്തിമഘട്ടത്തിലെത്തിയെന്നാണ് വിലയിരുത്തൽ. നിർണായകനീക്കങ്ങൾ അടുത്തദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് സൂചന. സിനിമാരംഗത്തുള്ള പലരും പൊലീസിന്റെ നിരീക്ഷണത്തിലാണ്.
സുനിയെ പരിചയമില്ലെന്നാണ് ദിലീപ് പൊലീസിനോട് പറഞ്ഞത്. ഇത് ശരിയാണോ എന്ന് അറിയാനുള്ള പരിശോധനകളിലാണ് പൊലീസ്. ഫോൺരേഖകളിൽ വ്യക്തമായ സൂചനകൾ കിട്ടാത്തതിനാലാണ് ഇവർ ഒന്നിച്ചുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ പരിശോധിക്കുന്നത്. ശനിയാഴ്ച പറവൂരിനടുത്ത് പെരുമ്പടന്നയിലെ ഒരു സ്ഥാപനത്തിൽ പൊലീസ് പരിശോധനനടത്തി. പ്രമുഖ നടിയുടെ സ്ഥാപനവുമായി ബിസിനസ് ബന്ധമുള്ളവരാണിതെന്ന് സൂചനയുണ്ട്.
ജോർജേട്ടൻസ് പൂരം ദിലീപിന് വിനയാകും
'ജോർജേട്ടൻസ് പൂര' ത്തിന്റെ ലൊക്കേഷനിൽ പൾസർ സുനി എത്തിയതിന്റെ തെളിവു പൊലീസിനു ലഭിച്ചു. ഷൂട്ടിങ് നടന്ന തൃശൂർ പുഴയ്ക്കലുള്ള ടെന്നിസ് ക്ലബ്ബിലെ ജീവനക്കാർ ദിലീപിനൊപ്പം പകർത്തിയ സെൽഫി ചിത്രങ്ങളിൽ സുനിയുടെ രൂപസാദൃശ്യമുള്ളയാൾ ഉൾപ്പെട്ടതിന്റെ തെളിവുകളാണ് അന്വേഷണ സംഘം ശേഖരിച്ചത്.
ചിത്രം ലഭിച്ചതോടെ ക്ലബ്ബിലെ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്ത അന്വേഷണ സംഘം ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങളും പകർത്തി. തനിക്കു സുനിലിനെ മുൻപരിചയമില്ലെന്നും കണ്ടിട്ടില്ലെന്നുമാണു പൊലീസിന്റെ ചോദ്യം ചെയ്യലിൽ ദിലീപ് നൽകിയ മൊഴി. ദിലീപിന്റെ മൊഴി രേഖപ്പെടുത്തി രണ്ടു ദിവസത്തിനു ശേഷമാണു തെളിവു ശേഖരണത്തിനു ക്ലബ്ബിൽ പൊലീസ് എത്തിയത്. ഇതും ദിലീപിന് വിനയാകും.
മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു പൊലീസ് സെൽഫി ചിത്രങ്ങളിലേക്ക് എത്തിയത്. 2016 നവംബർ 13ന് ഒരേ ടവറിനു കീഴിൽ ദിലീപും സുനിലും ഒന്നിച്ചുണ്ടായിരുന്നുവെന്നു കണ്ടെത്തിയിരുന്നു. ഇതു ക്ലബ്ബിലെ ഷൂട്ടിങ് സമയത്താണെന്നതിനുള്ള തെളിവുകളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടി തൃശൂരിൽ ഉള്ളപ്പോൾ ഈ ക്ലബ്ബിലെ ഹെൽത്ത് ക്ലബ്ബിൽ എത്താറുണ്ടായിരുന്നതായും വിവരമുണ്ട്.
ക്ലബ് മാനേജരിൽ നിന്നു ഷൂട്ടിങ് സംബന്ധമായ വിവരം പൊലീസ് ശേഖരിച്ചു. സെൽഫിയിൽ ഉൾപ്പെട്ട ക്ലബ് ജീവനക്കാരെ ആലുവയിലേക്കു വിളിച്ചുവരുത്തി വിശദമായി വീണ്ടും മൊഴിയെടുക്കും.
Stories you may Like
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- തകർന്നടിഞ്ഞ് ഹൈദരബാദ്; കാവ്യ മാരനെ വിമർശിച്ച് ആരാധകർ
- ഏറ്റവും വിലയേറിയ താരമായി കമ്മിൻസ്, താരലേലത്തിൽ മിന്നും താരമായി കാവ്യ മാരൻ
- മരണവീട്ടിലെത്തിയ ആൾ സമീപത്തെ വീട്ടുമുറ്റത്തു പ്രവേശിച്ചു; തർക്കത്തിനിടയിൽ വെട്ടിവീഴ്ത്തി യുവാക്കൾ
- രണ്ടുപേരെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്