വീടിന്റെ പിൻവാതിൽ കുത്തിപ്പൊളിച്ച് ഉറങ്ങിക്കിടക്കുന്നവരുടെ കഴുത്തിലും കയ്യിലും കാലിലും കിടക്കുന്ന ആഭരണങ്ങൾ കട്ടർ ഉപയോഗിച്ച് കട്ട് ചെയ്ത് മോഷണം; പിടിക്കപ്പെടുമെന്ന് തോന്നിയാൽ പിന്നെ ആസിഡ് പ്രയോഗവും; ഒറ്റയ്ക്ക് മോഷണം പിന്നെ സഹായികളുടെ സഹായത്തോടെ വിറ്റ് പണമാക്കലും; പോത്തനിക്കാട് സിഐയും കൂട്ടരും പിടികൂടിയത് കവർച്ചയിലെ ഒറ്റയാൾ പട്ടാളത്തെ; ആസിഡ് ബിജുവും കൂട്ടരും വീണ്ടും അഴിക്കുള്ളിലേക്ക്
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: കുപ്രസിദ്ധ മോഷ്ടാവ് ആസിഡ് ബിജുവിവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ കവർച്ച സംഘം പൊലീസ് പിടിയിൽ. പകൽ ലോട്ടറി കച്ചവടത്തിനായി കറങ്ങി നടന്ന് വീടുകൾ കണ്ടെത്തി , രാത്രി മോഷണം നടത്തി വിലസിയിരുന്ന സംഘത്തെ പോത്താനിക്കാട് സി ഐ നോബിൾ മാനുവലിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് വലയിലാക്കിയത്.
പല്ലാരിമംഗലം പഞ്ചായത്തിൽ കഴിഞ്ഞ കുറെ കാലമായി നടന്ന മോഷണങ്ങളെ സംബന്ധിച്ച അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. നെല്ലിമറ്റം മങ്കുഴിക്കുന്നേൽ ബിജു എന്ന ആസിഡ് ബിജു (45) , പല്ലാരിമംഗലം പറമ്പിലകാട്ടിൽ ഗോപി (52) , തൃശ്ശൂർ അടാട്ട് സ്വദേശി ശശി കുമാർ (62) എന്നിവരാണ് പിടിയിലായത്. അടുത്തിടെ പല്ലാരിമംഗലം ഈട്ടിപ്പാറയിലും പുലികുന്നേപ്പടിയിലും മാവുടിയിലും വീടിന്റെ വാതിൽ തകർത്ത് മോഷണം നടന്നിരുന്നു. തൃക്കാരിയൂർ,ഏറാമ്പ്ര എന്നിവടങ്ങളിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. ആസിഡ് ബിജുവാണ് സംഘത്തിന്റെ തലവൻ.
വീടിന്റെ പിൻവാതിൽ കുത്തിപ്പൊളിച്ച് ഉറങ്ങിക്കിടക്കുന്നവരുടെ കഴുത്തിലും കയ്യിലും കാലിലും കിടക്കുന്ന ആഭരണങ്ങൾ കട്ടർ ഉപയോഗിച്ച് കട്ട് ചെയ്ത് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. വർഷങ്ങൾക്ക് മുമ്പ് കോതമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ തുറന്നു കിടന്ന ജനാലയിലൂടെ കൈയിട്ട് കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ മാല പൊട്ടിച്ചെടുക്കാൻ ബിജു നീക്കം നടത്തിയിരുന്നു. മാല കരസ്ഥമാക്കാനുള്ള നീക്കത്തിനിടെ യുവതി ഉണർന്നു. ഇത് മനസ്സിലാക്കി കൈയിൽക്കരുതിയിരുന്ന റബ്ബർ പാലിന് ഉറ കൂടുന്നതിനായി ഉപയോഗിക്കുന്ന ആസിഡ് ബിജു യുവതിയുടെ മുഖത്തേയ്ക്കൊഴിച്ച ശേഷം രക്ഷപെടുകയായിരുന്നു.
താമസിയാതെ ഇയാൾ പൊലീസ് പിടിയിലായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ആസിഡ് ആക്രമണത്തെക്കുറിച്ച് ഇയാൾ വെളിപ്പെടുത്തി. കുറ്റകൃത്യങ്ങളുടെ ലോകെത്തെ ബിജുവിന്റെ വേറിട്ട രീതി ഇതോടെ കുപ്രസിദ്ധി നേടി. പിന്നീട് ഇയാളെ ആസിഡ് ബിജു എന്ന ആലങ്കാരിക പ്രയോഗം കൂടി ചേർത്ത് പൊലീസ് കൊടുംകുറ്റവാളികളുടെ ഗണത്തിൽ പെടുത്തു കയായിരുന്നു.
എറണാകുളം റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷൻ അതിർത്തികളിൽ മോഷണം തുടരുന്നതിനിടെ ജില്ല പൊലിസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ, മുവാറ്റുപുഴ ഡി.വൈ.എസ്പിമുഹമ്മദ് റിയാസിന്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരുമ്പോഴാണ് പ്രതികൾ പിടിയിലാകുന്നത്. അടുത്തിടെ ഷൊർണ്ണൂർ പൊലിസ് സ്റ്റേഷനിലെ മോഷണക്കേസ്സിൽ ശിക്ഷിക്കപ്പെട്ട് വിയൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന ബിജു ജൂലൈ 12നാണ് പുറത്തിറങ്ങുന്നത്.
ഇയാൾ പുറത്തിറങ്ങിയതിന് ശേഷം, പോത്താനിക്കാട്, കോതമംഗലം കുറുപ്പംപ്പടി,കുന്നത്തുനാട് എന്നീ സ്റ്റേഷൻ പരിധികളിൽ വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തിയിരുന്നു. പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ മാവുടി, ഈട്ടിപ്പാറ,പുലിക്കുന്നേപ്പടി തുടങ്ങിയ സ്ഥലങ്ങളിൽ മോഷണം നടത്തിയ ബിജുവിന്റെ പക്കൽ നിന്ന് ഈ സ്റ്റേഷനിലെ മൂന്ന് കേസ്സുകളിലേയും മറ്റുമായി 27 പവനോളം സ്വർണം കണ്ടത്തി. ഈ കേസ്സകൾ കൂടാതെ കോതമംഗലം, കുറുപ്പുംപ്പടി,കുന്നത്തുനാട് എന്നീ സ്റ്റേഷനുകളിലെ ഓരോ കേസ്സുകളിലും മോഷണം നടത്തിയിരുന്നത് ബിജുവാണെന്ന് തെളിഞ്ഞിട്ടുണ്ട്.
മോഷണം നടത്തിയ സ്വർണ്ണാഭരങ്ങൾ തൃശൂർ, പെരുമ്പാവൂർ, കോലഞ്ചേരി എന്നീ സ്ഥലങ്ങളിൽ വിൽക്കുന്നതിന് ഗോപിയുടേയും ശശികുമാറിന്റെയും സഹായം ബിജു തേടിയിരുന്നു. വിയ്യൂർ സെന്റട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ ബിജുവിനെ പല്ലാരിമംഗലത്തുള്ള ഗോപി അടിവാട്, കനാൽ ഭാഗത്ത് വീട് തരപ്പെടുത്തി നൽകിയത്. മോഷണം നടത്തിയിട്ട് കോതമംഗലം, പെരുമ്പാവൂർ തുടങ്ങിയ സ്ഥലങ്ങളിൽ താമസിച്ച് വരികയായിരുന്നു.സംഘത്തിലെ മുഖ്യ കണ്ണിയായ ആസിഡ് ബിജുവിന് വിവിധ സ്റ്റേഷനുകളിലായി 50-ൽ അധികം കേസ്സുകളുണ്ട്. ഒറ്റയ്ക്ക് മോഷണം നടത്തുന്ന രീതിയാണ് ഇയാളുടേത്.
മോഷണം നടത്താൻ ഉദ്ദേശിക്കുന്ന വീടിന്റെ കത്തിക്കിടക്കുന്ന ബൾബുകൾ ഊരിമാറ്റിയ ശേഷമാണ് ബിജു പിൻവാതിൽ പൊളിച്ച് അകത്ത് കയറുന്നത്. അറസ്റ്റിലായ ഗോപിക്ക്, കോതമംഗലം, ചെങ്ങന്നൂർ, പത്തനംതിട്ട, മുവാറ്റുപുഴ, പോത്താനിക്കാട്, എന്നീ സ്റ്റേഷനുകളിലായി മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയതിന് കേസ്സുകളുണ്ട്. ബിജു വീടിന്റെ വാതിൽ പൊളിക്കുന്നതിനും ആഭരണങ്ങൾ കട്ട് ചെയ്യുന്നതിനും ഉപയോഗിച്ച കമ്പിപാരയും കട്ടറും വാങ്ങിയ പെരുമ്പാവൂരിലെ ഹാർഡ് വെയർ ഷോപ്പിലെത്തിച്ച് തെളിവെടുപ്പു നടത്തി.
പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്ത് കറുകുറ്റി കോവിഡ് സെന്റററിലേയ്ക്ക് അയച്ചു. പ്രതികളുടെ കോവിഡ് പരിശോധനയ്ക്ക് ശേഷം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും.അന്വേഷണ സംഘത്തിൽ പോത്താനിക്കാട് എസ്.എച്ച്.ഒ നോബിൾ മാനുവൽ എസ്ഐമാരായ കെ.കെ.രാജേഷ്, ബേബി ജോസഫ്, എഎസ്ഐ അഷറഫ്, എസ്.സി.പി.ഒ സലിം, അജീഷ് കുട്ടപ്പൻ, ബിജു ജോൺ, തൽഹത്ത്, വിജേഷ്, രാഹുൽ, ഷറഫ് അമീൻ എന്നിവർ ഉണ്ടായിരുന്നു.
Stories you may Like
- നഴ്സിന് നേരെയുണ്ടായത് ഗൂഢാലോചനയിലുള്ള ആസിഡ് ആക്രമണം; നീതു ഗുരുതരാവസ്ഥയിൽ
- ആസിഡ് ആക്രമണത്തെ അതിജീവിച്ച മണിക്കുട്ടിയുടെ ഭാവി ഇരുട്ടിൽ
- പൊലീസും ജഡ്ജിയും നോക്കി നിൽക്കെ യുവതിക്ക് നേരെ ആസിഡ് ആക്രമണം
- തളിപ്പറമ്പിലെ ആസിഡ് ആക്രമണ കേസിൽ കുറ്റപത്രം സമർപ്പിച്ചു
- ചർച്ചയ്ക്ക് എത്തിയത് ആസിഡുമായി; വിപിൻരാജ് കുറ്റസമ്മതം നടത്തുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍