മകനെ പോലെയല്ലേടാ ഞാൻ കരുതിയത്, എന്നോടു തന്നെ നീയിങ്ങനെ ചെയ്തല്ലോ..? മുഖത്ത് ആസിഡ് ഒഴിച്ച് സ്വർണാഭരണങ്ങൾ കവർന്ന പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ വീട്ടമ്മയുടെ കൈയേറ്റശ്രമവും ശകാരവർഷവും
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം:' നിന്നെ മകനെപ്പോലെയാണല്ലോടാ ഞാൻ കരുതിയത്, എന്നോടു തന്നെ നീയിങ്ങനെ ചെയ്തല്ലോ'... തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതിയെ നോക്കി വീട്ടമ്മയുടെ വിലാപം ഉയർന്നു. പിന്നാലെ എണ്ണിയാലൊടുങ്ങാത്ത ശകാരവർഷവും. ഇടക്ക് ഒരു കയ്യേറ്റശ്രമവും. ഒടുവിൽ പൊലീസിന്റെ ഇടപെടലോടെ രംഗം ശാന്തം. മുഖത്ത് ആസിഡ് ഒഴിച്ചതിനുശേഷം ബെഡ്ഷീറ്റുകൊണ്ട് കഴുത്തു ചുറ്റി അമർത്തിപ്പിടിച്ച് സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി ചെങ്ങമനാട് പനയക്കടവ് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പാറക്കടവ് ചെട്ടിക്കുളം തെക്കനിൽ വീട്ടിൽ ജോണിനെ (30) നെ കവർച്ച നടന്ന കുന്നുകര വടക്കേ അടുവാശേരിയിൽ പൂക്കാട്ട് പുതുശേരി വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് വീട്ടമ്മയായ മേഴ്സിയിൽനിന്നും ഇത്തരത്തിൽ പ്രതികരണമുണ്ടായത്.
ഇക്കഴിഞ്ഞ 14 ന് പകൽ രണ്ടുമണിക്കാണ് മേഴ്സി (58) യുടെ സ്വർണാഭരണങ്ങൾ ജോൺ കവർന്നത്. ഈ സമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. നേരത്തെ പെയിന്റിങ് ജോലിക്കായി വന്നപ്പോഴുള്ള പരിചയം മുതലെടുത്താണ് മേഴ്സിയുടെ വീട്ടിൽ കവർച്ചയ്ക്കെത്തിയതെന്ന് ജോൺ പൊലീസിൽ വെളിപ്പെടുത്തി. മേഴ്സിയുടെ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കുന്നതിന് ജോൺ വ്യക്തമായ കർമ്മപദ്ധതി നേരത്തെ തയ്യാറാക്കിയിരുന്നെന്നും ഇതുപ്രകാരം മികച്ച തയ്യാറെടുപ്പോടെയാണ് ഇയാൾ കൃത്യംനടത്തിയതെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. മണിക്കൂറുകൾ നീണ്ട നിരീക്ഷണത്തിനു ശേഷമാണ് കവർച്ചക്ക് ലക്ഷ്യമിട്ട് ഇയാൾ മേഴ്സിയുടെ വീട്ടിലെത്തുന്നത്.
വീടിന്റെ മുൻവാതിലിലെത്തി, പരിസരത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തി ജോൺ കോളിങ് ബെല്ലടിച്ചു.നിമിഷങ്ങൾക്കുള്ളിൽ വാതിൽ തുറന്നെത്തിയ മേഴ്സി ജോണിനെ കണ്ടതോടെ കുശലാന്വേഷണങ്ങൾ തുടങ്ങി. സംശയം തോന്നാത്ത രീതിയിൽ ജോൺ മറുപടിയും നൽകി. ഇതിനിടയിൽ ബൈക്കിന്റെ പെട്രോൾ തീർന്നെന്നും അടുത്തുള്ള പമ്പിൽപോയി പെട്രോൾ വാങ്ങുന്നതിന് ഒരു കുപ്പി നൽകണമെന്നും ഇയാൾ മേഴ്സിയോട് ആവശ്യപ്പെട്ടു. കുപ്പിയെടുത്തു കൊടുക്കുന്നതിനായി വീടിനകത്തേക്കു പോയ മേഴ്സിയുടെ പിന്നാലെ ജോണും വീടിനകത്തുകടന്നു. തുടർന്ന് ആസിഡ് പോലുള്ള ദ്രാവകവും ക്യുക്ക്ഫിക്സ് പശയും ചേർത്ത മിശ്രിതം കൈയിൽ കരുതിയിരുന്ന സ്പ്രയർ ഉപയോഗിച്ച് മേഴ്സിയുടെ മുഖത്തേക്ക് സ്പ്രേ ചെയ്തു.
പെട്ടെന്നുണ്ടായ ആക്രമണത്തിൽ പകച്ചുപോയ മേഴ്സി സമനില വീണ്ടെടുത്ത് ജോണിനെ പ്രതിരോധിക്കാൻ നടത്തിയ നീക്കം പാഴ്വേലയായി. ഈ സമയം കണ്ണുകാണാൻ വയ്യാത്ത അവസ്ഥയിലെത്തിയ മേഴ്സി ഒച്ചവയ്ക്കാൻ തുടങ്ങി. ഉടൻ മുറിയിലെ ബെഡ്ഷീറ്റെടുത്ത് ജോൺ മേഴ്സിയുടെ കഴുത്തിൽ ചുറ്റി അമർത്തിപ്പിടിച്ചു. തുടർന്ന് കഴുത്തിൽ ധരിച്ചിരുന്ന രണ്ടു പവൻ തൂക്കംവരുന്ന സ്വർണമാല കൊളുത്തകത്തി അഴിച്ചെടുക്കുകയും കൈവശം കരുതിയിരുന്ന കട്ടിങ് പ്ലെയർ ഉപയോഗിച്ച് കൈയിൽ കിടന്ന നാലു സ്വർണവളകൾ മുറിച്ചെടുക്കുകയും ചെയ്തു. ഇത്രയുമായപ്പോഴേയ്ക്കും പേടിച്ചരണ്ട മേഴ്സി മിണ്ടാൻപോലും വയ്യാത്ത അവസ്ഥയിലായി. ഉടൻ ജോൺ സ്ഥലംവിടുകയും ചെയ്തു
ഭാര്യയുമായി തെറ്റപ്പിരിഞ്ഞ ഇയാൾ ഒറ്റക്ക് താസിച്ചുവരികയായിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഒറ്റയ്ക്ക് താമസിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന സ്ത്രീകളെ ആക്രമിച്ച് ഇയാൾ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്തിട്ടുണ്ടാവാമെന്നുമാണ് പൊലീസ് അനുമാനം. മേഴ്സിയുടെ വീട്ടിലെത്തും മുമ്പ് അന്നേ ദിവസം താൻ മോട്ടോർ സൈക്കിളിൽ രാവിലെ മുതൽ മാള, മാമ്പ്ര, പുളിക്കക്കടവ്, കൊരട്ടി ഭാഗങ്ങളിൽ ചുറ്റി നടന്ന് കവർച്ചയ്ക്ക് ശ്രമിച്ചെങ്കിലും വിജയിച്ചില്ലങ്കിലും നീക്കം പാളി. ഇതിനെ തുടർന്നാണ് മേഴ്സിയെ ആക്രമിക്കാനെത്തിയതെന്നും ജോൺ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട് .
കാഴ്ചയിലെ അന്യസംസ്ഥാനക്കാരന്റെ രൂപഭാവങ്ങൾ കുറ്റകൃത്യങ്ങൾക്ക് ശേഷം ഒളിവിൽ താമസിക്കുന്നതിനും പൊലീസിനെ വെട്ടിച്ചുകഴിയുന്നതിനും ജോണിന് അനുകൂലഘടകങ്ങളായി. മെലിഞ്ഞ് വെളുത്ത് ഉന്തിയ നെറ്റിയും തടിച്ച ചുണ്ടും വലിയ മൂക്കും നീളമുള്ള മുടിയും കൂടി ചേർന്നതായിരുന്നു ജോണിന്റെ ശരീരപ്രകൃതി. കവർച്ചക്ക് ശേഷം തമിഴ്നാട്ടിലെ പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിലും മറ്റും ഒളിവിൽ കഴിഞ്ഞ് ആർഭാടജീവിതം നയിച്ചുവരികയായിരുന്ന ജോണിനെ തന്ത്രപരമായ നീക്കത്തിലുടെയാണ് പൊലീസ് വലയിലാക്കിയത്. ആലുവ റൂറൽ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഒരുക്കിയ കെണിയിൽ ജോൺ വീണു. കൊച്ചി കിഴക്കമ്പലത്തുനിന്നും കസ്റ്റഡിയിലായ പ്രതിയെ ചോദ്യം ചെയ്യലിനു ശേഷം കോടതിയിൽ ഹാജരാക്കി. കോടതിയിൽനിന്നും കഴിഞ്ഞ ദിവസം ജോണിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി മേഴ്സിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
തെളിവെടുപ്പിനായി വീട്ടിലെത്തിച്ച ജോണിനെ കണ്ടപ്പോൾ മേഴ്സിയുടെ സങ്കടവും രോഷവും അണപൊട്ടി. മേഴ്സിയുടെ ശകാരവാക്കുകളേയും രോഷപ്രകടനത്തെയുമെല്ലാം ജോൺ അക്ഷോഭ്യനായിട്ടാണ് നേരിട്ടത്. ആലുവ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വൈ.ആർ. റസ്റ്റം ചാർജെടുത്തശേഷം അങ്കമാലി സിഐ എ.കെ. വിശ്വനാഥന്റെ നേതൃത്വത്തിൽ പ്രതി ജോണിനെ അന്വേഷിച്ചുവരികയായിരുന്നു. കവർച്ച മുതലിൽപ്പെട്ട സ്വർണവളകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബാക്കി സ്വർണാഭരണങ്ങളും ആക്രമണത്തിന് ഉപയോഗിച്ച വസ്തുക്കളും കണ്ടെടുക്കേണ്ടതുണ്ടെന്നും ഇതിനായി തിരച്ചിൽ നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. സിഐ എ.കെ. വിശ്വനാഥനോടൊപ്പം ചെങ്ങമനാട് പൊലീസ് സബ് ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, സബ് ഇൻസ്പെക്ടർമാരായ ഒ.കെ. മൊയ്തീൻ, ടി.എം. ജോൺസൻ, എഎസ്ഐ. ജോഷി പോൾ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുരേഷ്, രവിക്കുട്ടൻ എന്നിവരുംഅന്വേഷണ സംഘത്തിലുൾപ്പെട്ടിരുന്നു.
Stories you may Like
- അസ്ഫാക് ആലവുമായി വീട്ടിൽ തെളിവെടുപ്പിന് എത്തിയപ്പോൾ അതിവൈകാരിക രംഗങ്ങൾ
- നഴ്സിന് നേരെയുണ്ടായത് ഗൂഢാലോചനയിലുള്ള ആസിഡ് ആക്രമണം; നീതു ഗുരുതരാവസ്ഥയിൽ
- പൊലീസും ജഡ്ജിയും നോക്കി നിൽക്കെ യുവതിക്ക് നേരെ ആസിഡ് ആക്രമണം
- ചർച്ചയ്ക്ക് എത്തിയത് ആസിഡുമായി; വിപിൻരാജ് കുറ്റസമ്മതം നടത്തുമ്പോൾ
- ആസിഡ് ആക്രമണത്തെ അതിജീവിച്ച മണിക്കുട്ടിയുടെ ഭാവി ഇരുട്ടിൽ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍