കാർ നിർത്തിച്ച് ലേഡി ഡോക്ടറെ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ കേസ്: പട്ടാമ്പിയിൽ ആക്രമണം നടന്ന് ഒരാഴ്ച പിന്നിട്ടപ്പോൾ പ്രതി പിടിയിൽ; മൈസൂരിലേക്ക് മുങ്ങിയ ഷെഹീറിനെ പിടികൂടിയത് പട്ടാമ്പിയിൽ എത്തിയപ്പോൾ; പൊലീസിന്റെ ഭാഗത്ത് നിന്നുവീഴ്ച വന്നിട്ടില്ലെന്ന് ഷൊർണൂർ ഡിവൈഎസ്പി മറുനാടനോട്; ആദ്യം നിസ്സംഗത കാട്ടിയ പൊലീസ് ഉഷാറായത് നിരന്തരം വാർത്തകൾ വന്നതോടെ
എം മനോജ് കുമാർ
തിരുവനന്തപുരം: ലേഡി ഡോക്ടർക്കും കുടുംബത്തിനും നേർക്ക് രാത്രിയിൽ പട്ടാമ്പിയിൽ ഗുണ്ടാ ആക്രമണം നടത്തിയ പ്രതിയെ ഉടൻ പിടികൂടുമെന്ന വാഗ്ദാനം പൊലീസ് പാലിച്ചു. പ്രതി ഷെഹീർ പട്ടാമ്പിയിൽ പിടിയിലായി. പ്രതി ഷെഹീർ സ്ഥലത്തില്ലെന്നും എത്തിയാലുടൻ പിടികൂടുമെന്നും ഷൊർണൂർ ഡിവൈഎസ്പി ടി.എസ്.സിനോജ് മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു. ലേഡി ഡോക്ടർ പരാതി നൽകിയപ്പോൾ തന്നെ പട്ടാമ്പി പൊലീസ് കേസ് എടുത്തിരുന്നു. രണ്ടുപേരെയും വിളിച്ചു വരുത്തി ഈ കാര്യത്തിൽ അന്വേഷണം നടത്തിയിരുന്നു. അതിനുശേഷം പട്ടാമ്പി പൊലീസ് കേസ് എടുത്തു. ഈ കേസിൽ എഫ്ഐആർ ഇടേണ്ടതുണ്ടെന്നു ബോധ്യമായതിനാൽ എഫ്ഐആർ ഇട്ടിട്ടുണ്ട്. ഈ കേസിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയൊന്നും വന്നിട്ടില്ല. കേസ് എടുക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കുകമാത്രമാണ് പൊലീസ് ചെയ്തത്. ലേഡി ഡോക്ടറെയും പ്രതിയേയും വിളിച്ചു വരുത്തിയപ്പോൾ തന്നെ കേസ് എടുക്കേണ്ടതുണ്ടെന്നു പൊലീസിന് ബോധ്യമായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് പട്ടാമ്പിയിലെ ജനങ്ങളെ സ്തബ്ധരാക്കി ഡോക്ടർക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം നടന്നത്. രാത്രി പത്തരയോടെ പട്ടാമ്പി ടൗണിൽ നിന്ന് കാർ ഓടിച്ചു വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഡോക്ടറും കുടുംബവുമാണ് ആക്രമിക്കപ്പെട്ടത്. ലേഡി ഡോക്ടറെയും കുടുംബത്തെയും പട്ടാമ്പി ജംഗ്ഷന് സമീപം കാർ തടഞ്ഞു നിർത്തി ആക്രമിക്കുന്നത് കണ്ടിട്ടും തടിച്ചു കൂടിയവർ ലേഡി ഡോക്ടർക്ക് സഹായവുമായി ആരും എത്തിയില്ല. രാത്രി തന്നെ ഡോക്ടറും കുടുംബവും പട്ടാമ്പിയിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പട്ടാമ്പി പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലരുന്നില്ല. ആക്രമിക്കപ്പെട്ടതായി ഡോക്ടറുടെ പരാതി കിട്ടിയതിനാൽ എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും എന്നാൽ പ്രതിയെ പിടിച്ചിട്ടില്ലെന്നുമാണ് പട്ടാമ്പി പൊലീസ് മറുനാടനോട് പ്രതികരിച്ചത്.
്.രാത്രി ഡോക്ടറുടെ കാറിനു കടന്നു പോകാൻ കഴിയാത്ത വിധം ഇയാളുടെ ബൈക്ക് നിർത്തിയിരുന്നു. മറുവശത്ത് നിന്ന് നിരന്തരം വാഹനങ്ങൾ വന്നതിനാൽ ഡോക്ടർ ബൈക്ക് എടുക്കാനായി ഹോൺ മുഴക്കി. ഈ ഹോൺ മുഴക്കലാണ് അക്രമിയെ പ്രകോപിച്ചത്. തുടർന്ന് ബൈക്ക് നീക്കാതെ തന്നെ കാർ തടഞ്ഞു ഇയാൾ ലേഡി ഡോക്ടറെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു. കാറിന്റെ മുൻ സീറ്റിലേക്ക് കൈനീട്ടി ഇയാൾ ഡോക്ടറുടെ നേർക്ക് കടന്നാക്രമണം നടത്തി. റേപ്പ് ചെയ്യുമെന്നും അടിച്ച് മുഖം പൊളിക്കുമെന്നും ഭീഷണി മുഴക്കി. നിവൃത്തിയില്ലാതെ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞു ഡോക്ടർ ഇറങ്ങി പുറത്തുവന്നതോടെ ഇയാൾ ബൈക്ക് എടുത്ത് രക്ഷപെടുകയായിരുന്നു.
അക്രമി രക്ഷപ്പെടുന്നത് കണ്ടു ഇയാളെ തടയാനോ ലേഡി ഡോക്ടറെ സംരക്ഷിക്കാനോ തടിച്ച് കൂടിയവർ ശ്രമിച്ചുമില്ല. രാത്രി തന്നെ ഡോക്ടർ പട്ടാമ്പി പൊലീസ് സ്റ്റേഷനിൽ നേരിട്ട് പോയി പരാതി നൽകുകയായിരുന്നു. ആദ്യ ഘട്ടത്തിൽ പട്ടാമ്പി പൊലീസ് നല്ല രീതിയിൽ പെരുമാറിയെങ്കിലും പിറ്റേന്ന് ഒരു സമവായ ചർച്ചയും കേസിൽ നിന്ന് ഡോക്ടറെ എങ്ങിനെയും പിൻവാങ്ങാനുള്ള അടവുകളുമാണ് പട്ടാമ്പി പൊലീസ് പയറ്റിയതെന്നു വനിതാ ഡോക്ടർ മറുനാടൻ മലയാളിയോട് പറഞ്ഞു.
ഉൾക്കിടിലമുണ്ടാക്കിയ സംഭവത്തെക്കുറിച്ച് ലേഡി ഡോക്ടർ മറുനാടൻ മലയാളിയോട് പറഞ്ഞതിങ്ങനെ:
തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഞങ്ങൾ പട്ടാമ്പിയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങിച്ചും അമ്മയെ ആശുപത്രിയിൽ കാണിച്ചും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അപ്പോൾ രാത്രി പത്തരമണിയായിരുന്നു. പട്ടാമ്പി പള്ളിപ്പുറം റോഡിലൂടെയാണ് വന്നുകൊണ്ടിരുന്നത്. പട്ടാമ്പി ബസ് സ്റ്റാൻഡിനു സമീപം ഒരാൾ ബൈക്ക് റോഡിലേക്ക് ഇറക്കി നിർത്തി മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത രീതിയുണ്ടാക്കി. ഞങ്ങളുടെ കാറിനും മുന്നോട്ട് പോകാനാകാത്ത അവസ്ഥയായിരുന്നു. ബൈക്ക് ഒഴിവാക്കി ഞാൻ മറുപുറത്തേക്ക് കാർ തിരിക്കാൻ നോക്കിയപ്പോൾ അതിനും കഴിയാത്ത അവസ്ഥയായിരുന്നു. മറുപുറത്ത് നിന്ന് വാഹനങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. അതിനാൽ മറ്റു മാർഗമില്ലാതെ ഞാൻ ഹോൺ മുഴക്കി.
അയാൾ തിരിഞ്ഞു നോക്കുമ്പോൾ ഹോൺ മുഴക്കുന്നത് ഡ്രൈവിങ് സീറ്റിലിരുന്നു ഒരു വനിത. ഇതോടെ അയാൾ കലികൊണ്ട രീതിയിൽ ഓടി മുന്നോട്ടു വന്നു. എന്നെ ചോദ്യം ഒരു വനിതയോ എന്ന രീതിയിൽ അപ്പുറത്ത് കൂടി പോകാൻ അയാൾ ആംഗ്യം കാണിച്ചു. ഞാൻ വണ്ടി നിർത്തിയപ്പോൾ എന്താടീ നിനക്കീ വഴിയൊന്നും പോരേ പോകാൻ എന്ന ചോദ്യവും. നടുറോഡിൽ വണ്ടിയിട്ടു ഇങ്ങിനെയാണോ സംസാരിക്കുന്നത് എന്ന് ഞാൻ ചോദിച്ചു. ഇതോടെ അയാൾ മുഴുത്ത തെറിവിളി തുടങ്ങി. പന്നീടെ മോളെ എന്നായിരുന്നു ആദ്യ വിളി. നിന്റെ കണ്ണ് ഞാൻ അടിച്ചുപൊട്ടിക്കും. ഉമ്മയും അനിയത്തിയും ചെറിയ രണ്ടു മക്കളുമാണ് കാറിൽ ഉണ്ടായിരുന്നത്. തടിച്ചു കൂടിയ ആളുകൾ എന്നോട് പോയിക്കൊള്ളാൻ പറഞ്ഞു. അപ്പോഴേക്കും റോഡ് ബ്ലോക്കുമായിരുന്നു.
ഞാൻ അയാളോട് ചോദിച്ചു. ഇങ്ങിനെയാണോ രാത്രിയിൽ വനിതകൾ മാത്രം അടങ്ങിയ കുടുംബത്തോട് സംസാരിക്കുന്നത്. ഞാൻ ചോദിച്ചു. വണ്ടി മുന്നോട്ടെടുക്കാൻ തോന്നുമ്പോൾ നിർത്തെടി.... മോളെ എന്ന് പറഞ്ഞു ആക്രമി ഓടി വന്നു. മുന്നിലെ ഗ്ളാസിനും മിററിനും രണ്ടിടി ഇടിച്ചു. നിന്നെ ഞാൻ റേപ്പ് ചെയ്യും. നിന്നെ ഞാൻ കാണിച്ചു തരാമെടി... അപ്പോഴേക്കും അയാളുടെ ഷോൾഡർ വരെ സൈഡ് ഗ്ലാസ്സിനിടയിലൂടെ കാറിനുള്ളിൽ എത്തിയിരുന്നു. കൊല്ലും ഞാൻ .... മോളെ നിന്റെ കണ്ണ് ഞാൻ അടിച്ചു പൊട്ടിക്കും-അയാൾ അലറി. പൊലീസിനെ വിളിക്കും-ഞാൻ പറഞ്ഞു. അയാൾ മുന്നിലെ വലത്തെ സൈഡ് ഗ്ളാസിലൂടെ കയ്യിട്ട് എന്റെ മുഖത്തേക്ക് കൈവീശി. കണ്ണടയിൽ കൈ കുരുങ്ങിയപ്പോൾ ഞാൻ പിന്നോട്ട് നീങ്ങി. അപ്പോൾ അയാളുടെ കൈ എന്റെ ഉമ്മയുടെ മേലെയും തട്ടി. കാറിനുള്ളിൽ കുട്ടികൾ കൂട്ട നിലവിളിയായി. ഉമ്മ പറഞ്ഞു നമുക്ക് എങ്ങിനെയെങ്കിലും പോകാമെന്ന്. പക്ഷെ ഞാൻ കൂട്ടാക്കിയില്ല. അപ്പോഴേക്കും ധൈര്യം സംഭരിച്ചു പുറത്തിറങ്ങി. പൊലീസിനെ വിളിക്കും എന്ന് പറഞ്ഞു. ഇതോടെ അയാൾ ബൈക്കുമായി ഓടിച്ചു പോയി. പരിഭ്രമത്തിനിടയിൽ അയാളുടെ ബൈക്കിന്റെ നമ്പർ എനിക്ക് കുറിച്ച് വയ്ക്കാൻ കഴിഞ്ഞില്ല.
പുറത്തിറങ്ങിയപ്പോൾ ഒരു കാര്യം മനസിലായി. കൂടി നിന്നവർക്ക് എല്ലാം അവനെ അറിയാം. അവർ അതുകൊണ്ടാണ് ഒന്നിലും ഇടപെടാതിരുന്നത്. അപ്പോഴേക്കും രാത്രി പതിനൊന്നു മണിയായി. പട്ടാമ്പി പൊലീസിൽ നേരെ പോയി പരാതി നൽകി. അതുകഴിഞ്ഞു പിറ്റേന്ന് വൈകിട്ട് പട്ടാമ്പി പൊലീസ് വിളിപ്പിച്ചു. കോംപ്രമൈസ് ആയിരുന്നു ഉദ്ദേശ്യം. ഞാൻ വഴങ്ങിയില്ല. ഞാൻ ചോദിച്ചു. ഒരു ഡോക്ടർ ആയ എനിക്ക് പോലും സുരക്ഷിതത്വം ഇല്ലെങ്കിൽ സാധാരണക്കാർ എങ്ങിനെ രാത്രി വീട്ടിലെത്തും. ഒരാളോടും അവൻ ഇനി ഇങ്ങിനെ ചെയ്യരുത്. അതിനാൽ കേസ് ചാർജ് ചെയ്യണം. ഞാൻ പറഞ്ഞു.
വിചിത്രമായ ഭാഷ്യമായിരുന്നു പൊലീസിന്. സ്ത്രീ പീഡനക്കേസ് എല്ലാം ചാർജ് ചെയ്താൽ ഇവർ കോടതിയിൽ പുല്ലുപോലെ ഇറങ്ങും. അതിനാൽ കേസിൽ നിന്ന് പിൻവാങ്ങുകയാണ് നല്ലത്. നിങ്ങൾക്കും കോടതി കയറിയിറങ്ങേണ്ടി വരും. പട്ടാമ്പി പൊലീസ് പറയുന്ന കാര്യമാണിത്.. പൊലീസ് ഇങ്ങിനെ പറഞ്ഞാൽ സാധാരണക്കാർക്ക് എങ്ങിനെ നീതി ലഭിക്കും- ഞാൻ പറഞ്ഞു. ഈ സമയം എന്നെ ആക്രമിച്ച ആക്രമി പൊലീസ് മുന്പാകെയുണ്ട്. അയാൾ എന്നോട് ആ സമയത്ത് സ്റ്റേഷനിൽ പൊലീസുകാർ മുൻപാകെ ഒച്ചയെടുക്കുകയാണ്. ഇതുകണ്ട് ഞാൻ പറഞ്ഞു. ഈ രീതിയിൽ ആണ് ഇയാൾ. സ്റ്റേഷനിൽ തന്നെ അവസ്ഥ ഇങ്ങിനെ. അപ്പോൾ ഇന്നലെ രാത്രി നടുറോഡിൽ ഇയാളുടെ പെരുമാറ്റം എങ്ങിനെയുണ്ടാകും- പൊലീസിനോട് ഞാൻ ചോദിച്ചു. ഇതോടെ പരാതി എഴുതാൻ പൊലീസ് പറഞ്ഞു.
നോമ്പ് തുറക്കാൻ സമയം ആയതിനാൽ പിന്നീടാണ് ഞാൻ പോയി വിശദമായ മൊഴി നൽകിയത്. മൊഴിയെടുക്കാൻ വരെ പൊലീസിന് താത്പര്യമുണ്ടായിരുന്നില്ല. വനിതാ കോൺസ്റ്റബിൾ ഉണ്ടായിരുന്നുമില്ല. ഇത് ഞാൻ ചൂണ്ടിക്കാണിക്കുകയും ചെയ്തു. അപ്പോഴും പൊലീസിന് മറുപടിയുണ്ടായില്ല. അനാവശ്യം പറഞ്ഞു എന്ന് മാത്രമാണ് അവർ മൊഴിയിൽ എഴുതുന്നത്. എന്ത് അനാവശ്യം എന്നെഴുതേണ്ടെ? ഞാൻ ചോദിച്ചു. പിന്നെ മൊഴി ഞാൻ എഴുതി നൽകി. അത് ചേർക്കാനും അവർക്ക് വൈമനസ്യവും. പ്രതിയോട് പൊലീസ് പറയുകയാണ്. ഇതൊരു പേട്ട പരാതിയാണ്. അതായത് സെക്സ് ഉള്ള പരാതിയാണ് എന്ന്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്