അഭിമന്യു കൊലക്കേസ്: കൈവെട്ട് കേസ് പ്രതി റിയാസിനെ പൊലീസ് തിരയുന്നു; ഹാദിയ വിഷത്തിൽ ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തിയവരും സംശയത്തിൽ; കർണ്ണാടകയിലെയും എസ്.ഡി.പി.ഐ കേന്ദ്രങ്ങളിലും പരിശോധന; പ്രതികൾ വിദേശത്തേക്ക് കടക്കാതിരിക്കാനുള്ള മുൻകരുതൽ തേടി പൊലീസ്; സലഫി സ്ഥാപനങ്ങളും ആരാധനാലയങ്ങളും നിരീക്ഷണത്തിൽ; അറസ്റ്റിലായവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരല്ലെന്നും വെളിപ്പെടുത്തൽ
അർജുൻ സി വനജ്
കൊച്ചി:മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകികൾ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചോ, അതിനോടനുബന്ധിച്ച സ്ഥാപനങ്ങളിലോ ഒളിവിൽ കഴിയുന്നതായി രഹസ്യാന്വേഷണ വിഭാഗം. ഇതിനെ തുടർന്ന് ഏതാനും സലഫി സ്ഥാപനങ്ങളും ഇതിനോട് ചേർന്ന ആരാധനാലയങ്ങളും രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ അനൗദ്യോഗികമായി പങ്കുവെയ്ക്കുന്ന വിവരം. അതേസമയം, ആരാധനാലയങ്ങളിൽ കയറി പരിശോധന നടത്തിയാൽ, വർഗ്ഗീയ ലഹളയിലേക്ക് നീങ്ങുമോയെന്ന ആശങ്കയാണ് ഇന്റെലിജൻസ് കേന്ദ്രങ്ങൾ പങ്കുവെയ്ക്കുന്നത്. നിലവിൽ കൺട്രോൾ റൂം എസി എസ്.ടി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അഭിമന്യു കൊലപാതകം അന്വേഷിക്കുന്നത്. എൻ.ഐ.എ ഉദ്യോഗസ്ഥരും കേസ് നിരീക്ഷിച്ചുവരുന്നുണ്ട്.
സംസ്ഥാനത്തിന് അകത്തെയും കർണ്ണാടകയിലെയും എസ്.ഡി.പി.ഐ ശക്തി കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന തുടരുന്നതിനിടെ പ്രതികൾ, വിദേശത്തേക്ക് കടക്കാതിരിക്കാനുള്ള മുൻകരുതലിലാണ് പൊലീസ്. മുഴുവൻ പ്രതികളേയും തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, നേരിട്ട് കൃത്യത്തിൽ പങ്കെടുത്ത ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം. വിദ്യാർത്ഥികൾ പിടികൂടി നൽകിയതിൽ നിന്ന് ആദ്യം അറസ്റ്റ് രേഖപ്പെടുത്തിയ ബിലാൽ, ഫാറൂഖ്, റിയാസ് എന്നിവർ കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടോയെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടോ മൂന്നോ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ ഉണ്ടെന്നും, ഇവരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്ത് വരുന്നുണ്ടെന്നുമാണ് ലഭ്യമാകുന്ന വിവരം. ഇവരിൽ നിന്ന് മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പൂർണ്ണമായും ലഭിച്ചെന്നാണ് വിവരം. അക്രമി സംഘത്തിലെ മുഴുവൻ പേരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. പരാതിക്കാരനായ എസ്.എഫ്.ഐ പ്രവർത്തകൻ സുബിന്റെ മൊഴി പ്രകാരം മുഹമ്മദും, കണ്ടാൽ അറിയുന്ന 14 പേരും എന്ന് മാത്രമാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
സാധാരണ കാമ്പസ് കൊലപാതകം എന്ന നിലയിൽ പൊലീസ് ആദ്യ മണിക്കൂറുകളിൽ, കേസ് മുന്നോട്ട് നീക്കിയതാണ്, പ്രതികൾക്ക് രക്ഷപ്പെടാനുള്ള മാർഗ്ഗമൊരുക്കിയതെന്ന ആക്ഷേപവും ശക്തമാണ്. കോതമംഗലം, കോട്ടയം, പെരുമ്പാവൂർ, പാല, ഈരാറ്റുപേട്ട, കണ്ണൂർ എന്നിവടങ്ങളിലെ എസ്.ഡിപി.ഐ കേന്ദ്രങ്ങൾ, പൊലീസ് നിരീക്ഷണത്തിലാണ്. ഇതിനിടെ പ്രധാന പ്രതിയും എസ്.ഡി.പി.ഐ നടുവത്തൂർ ബ്രാഞ്ച് സെക്രട്ടറിയുമായ മുഹമ്മദിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പൊലീസ് അന്വേഷിക്കുന്നതിൽ നാലുപേർ നെട്ടൂർ സ്വദേശികളാണ്. ജോസഫ് മാഷിന്റ കൈവെട്ടിയ കേസിൽ രണ്ട് വർഷത്തെ ശിക്ഷ അനുഭവിച്ച, നെട്ടൂർ സ്വദേശി എംഎം റിയാസ്, റിയാസിന് വീടിന് അടുത്ത് താമസിക്കുന്ന സഹൽ, സഹലിന്റെ സഹോദരൻ, മറ്റൊരു അയൽവാസി എന്നിവരെയും പൊലീസ് തേടുന്നുണ്ട്. എന്നാൽ ഇവർ കൃത്യം നടത്തിയ സംഘത്തിലുണ്ടോയെന്ന വിവരം പൊലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
എംഎം റിയാസിനെ കസ്റ്റഡിയിലെടുക്കുന്നതിനായി രണ്ടാം തിയതി രാത്രി വീട്ടിലെത്തിയ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ കണ്ട് ഇവർ രക്ഷപ്പെടുകയായിരുന്നു. പിന്നീട് റിയാസ് എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പിന്നാലെ മറ്റുള്ളവരും സ്ഥലത്തില്ലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഹാദിയ വിഷത്തിൽ ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തിയ കോതമംഗലം സ്വദേശി ഹാറൂണിനേയും, കൊലപാതക ദിവസം രാത്രിയിൽ കോളേജിന് സമീപത്ത് കണ്ടതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ വാഹനം സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇയാലും ഇപ്പോൽ ഒളിവിലാണ്. കണ്ണൂരിലെ എസ്.ഡി.പി.ഐയുടെ ഒരു നേതാവ് ഇവർക്ക് ഒളിവിൽ കഴിയാൻ സഹായമൊരുക്കുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരമുണ്ട്. ഈ നേതാവും ഇപ്പോൾ ഒളിവിലാണ്. എന്നാൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെ അറസ്റ്റ് ചെയ്താൽ ഇവർക്കെതിരെ യു.എ.പി.എ ചുമത്തുമെന്നാണ് വിവരം.
കോളേജിലെത്തിയ 15 അംഗ സംഘം രണ്ട് തവണയായിയാണ് അക്രമം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പുലർച്ചെ 12.30 ഓടെ എസ്.എഫ.ഐ പ്രവർത്തകനായ രാഹൂലിനെ മുഖത്തടിച്ചു. പിന്നീട് രണ്ടാം വർഷ ചരിത്ര വിദ്യാർത്ഥിയായ മറ്റൊരു രാഹൂലിനെ ഇടിക്കട്ട കൊണ്ട് ഇടിച്ചു. പിന്നാലെ അർജുനെ ഏതോ ആയുധം ഉപയോഗിച്ച് കൊല്ലാനായി കുത്തിയെന്നും, അഭിമന്യുവിനെ കൊലപ്പെടുത്തിയെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ഒരാളൊഴികെ മറ്റെല്ലാവരും ക്യാമ്പസിന് പുറത്ത് നിന്നുള്ളവരാന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തടിച്ച് പൊക്കം കുറഞ്ഞ മുഹമ്മദാണ് അഭമന്യുവിനെ കുത്തിയതെന്നും സാക്ഷിമൊഴിയിൽ വ്യക്തമാക്കുന്നു. ഇയാളെ മുഹമ്മദ് എന്ന് മറ്റുള്ളവർ വിളിക്കുന്നത് കേട്ടുവെന്നാണ് മൊഴി. ഗൂഢാലോചന, സംഘം ചേർന്ന് അക്രമിക്കൽ, കൊലപാതകം, മാരകായുധങ്ങൾ സൂക്ഷിക്കുക തുടങ്ങിയ ഏഴോളം വകുപ്പുകളാണ് പ്രതികൾക്കെതിരെ നിലവിൽ ചുമത്തിയിരിക്കുന്നത്. ഇതുവരെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയവരാരും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരല്ലെന്നാണ് വിവരം.ആക്രമികൾക്ക് രക്ഷപ്പെടാനായി വാഹനം സജ്ജീകരിച്ചുകൊടുത്തതിനാണ് സെയ്ഫുദ്ദീനെ അറസ്റ്റ് ചെയ്തത്. ആകെ മൂന്ന് മുഹമമദുമാർ കൃത്യത്തിൽ പങ്കെടുത്തുവെന്നാണ് പൊലീസ് നൽകുന്ന വിവരം.
Stories you may Like
- തലപ്പാടിയിൽ എസ്ഡിപിഐക്ക് ബിജെപി പിന്തുണ കിട്ടിയെന്ന പേരിൽ വിവാദം
- എസ്.ഡി.പി.ഐ ബന്ധം: സിപിഎം നേതാവിന്റെ നിർബന്ധിത അവധി
- മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള റിയാസിന്റെ നിർദ്ദേശം നടപ്പിലാക്കാൻ പാർട്ടി
- ഡിവൈഎഫ്ഐ-എസ്ഡിപിഐ സംഘർഷം; മൂന്ന് പേർക്ക് പരിക്ക്
- വിവാദങ്ങൾ കുടുംബത്തിൽ കയറിയതോടെ പിണറായിക്കായി മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതിരോധം
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍