Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഇസ്ലാമിക ജീവിത രീതി അനുഷ്ഠിക്കാത്തവരേയും കാഫിറുകളേയും ഇല്ലാതാക്കാനുള്ള പോരാട്ടത്തിൽ പങ്കാളികളാകണം': ഐസിസിന്റെ വിശുദ്ധ യുദ്ധത്തിൽ പങ്കെടുക്കാൻ യുവാക്കളെ ക്ഷണിച്ചുകൊണ്ട് കാസർകോഡ് സ്വദേശി അബ്ദുൾ റാഷിദിന്റെ ടെലിഗ്രാം സന്ദേശങ്ങൾ ഇപ്പോഴും എത്തുന്നു; അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിൽ നിന്നും റാഷിദ് ബന്ധപ്പെടുന്നവരിൽ കണ്ണൂർ -കാസർകോഡ് ജില്ലകളിൽ ഉള്ളവരും; വിവരം കിട്ടിയെങ്കിലും ആരുമായി ബന്ധപ്പെടുന്നുവെന്ന് അറിയാൻ തരം കിട്ടാതെ ഐബി

'ഇസ്ലാമിക ജീവിത രീതി അനുഷ്ഠിക്കാത്തവരേയും കാഫിറുകളേയും ഇല്ലാതാക്കാനുള്ള പോരാട്ടത്തിൽ പങ്കാളികളാകണം': ഐസിസിന്റെ വിശുദ്ധ യുദ്ധത്തിൽ പങ്കെടുക്കാൻ യുവാക്കളെ ക്ഷണിച്ചുകൊണ്ട് കാസർകോഡ് സ്വദേശി അബ്ദുൾ റാഷിദിന്റെ ടെലിഗ്രാം സന്ദേശങ്ങൾ ഇപ്പോഴും എത്തുന്നു; അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിൽ നിന്നും റാഷിദ് ബന്ധപ്പെടുന്നവരിൽ കണ്ണൂർ -കാസർകോഡ് ജില്ലകളിൽ ഉള്ളവരും; വിവരം കിട്ടിയെങ്കിലും ആരുമായി ബന്ധപ്പെടുന്നുവെന്ന് അറിയാൻ തരം കിട്ടാതെ ഐബി

രഞ്ജിത്ത് ബാബു

കണ്ണൂർ: ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട മലയാളികളടക്കമുള്ള ഇന്ത്യക്കാർ മഹാഭൂരിപക്ഷവും കൊല്ലപ്പെട്ടിട്ടും കാസർഗോഡ് സ്വദേശി അബ്ദുൾ റാഷിദ് വീണ്ടും വിശുദ്ധ യുദ്ധത്തിൽ പങ്കെടുക്കാൻ യുവാക്കളെ ക്ഷണിക്കുന്നു. ടെലിഗ്രാം സന്ദേശം വഴി ഇസ്ലാമിക ജീവിത രീതി അനുഷ്ഠിക്കാത്തവരേയും കാഫിറുകളേയും ഇല്ലാതാക്കാനുള്ള പോരാട്ടത്തിൽ പങ്കാളികളാവുക എന്നതാണ് അയാൾ നൽകുന്ന വിവരങ്ങൾ. അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിൽ റാഷിദ് ഇപ്പോഴും ഐ എസിലേക്കുള്ള റിക്രൂട്ടുമെന്റുമായി യുവാക്കളെ ബന്ധപ്പെടുന്നതായാണ് സൂചന. പ്രത്യേകിച്ച് കണ്ണൂർ, കാസർഗോഡ് ജില്ലകളിലുള്ളവരെ.

കഴിഞ്ഞ നവംബറിൽ കണ്ണൂർ പൂതപ്പാറയിൽ നിന്നുള്ള രണ്ട് കുടുംബങ്ങളും കുറുവ സ്വദേശിയായ ഒരാളുമാണ് റാഷിദിന്റെ സന്ദേശം ലഭിച്ച് രാജ്യം വിട്ടത്. യു.എ. ഇ വഴി ഇറാനിലെത്തിയ ഈ സംഘം അഫ്ഗാനിലേക്ക് എത്തിപ്പെട്ടതായി വിവരം ലഭിച്ചിട്ടില്ല. അല്പ കാലത്തെ ഇടവേളയ്ക്കു ശേഷമാണ് തീവ്രവാദ സ്വഭാവമുള്ളവർ കണ്ണൂരിൽ നിന്നും ഐ. എസിലേക്ക് ചേക്കേറിയത്. പൂതപ്പാറിലെ കെ. സജ്ജാദ്, ഭാര്യ ഷാഹിന, ഇവരുടെ രണ്ട് മക്കൾ, ഈ കുടുംബവുമായി ബന്ധമുള്ള മറ്റൊരു കുടുംബത്തിലെ അൻവർ, ഭാര്യ അഫ്സീല, ഇവരുടെ മൂന്ന് മക്കൾ, കുറുവ സ്വദേശി ടി.പി. നിസാം എന്നിവരാണ് രാജ്യം വിട്ടത്. റാഷിദ് നാട്ടിലുള്ളപ്പോൾ അയാളുടെ വീട്ടിൽ വെച്ച് രാജ്യം വിട്ട സംഘത്തിലെ മുതിർന്നവർക്ക് ക്ലാസുകൾ ലഭിച്ചിരുന്നുവെന്ന വിവരവുമുണ്ട്.

ഇത്തരം ക്ലാസുകളിൽ പങ്കെടുത്തവരെ ഹിജ്റ ചെയ്യാൻ പ്രേരിപ്പിച്ചിട്ടുണ്ടാകാം. അതിന്റെ സൂചനകളാണ് യുദ്ധ മുഖത്തേക്ക് പോകാൻ ആളുകൾ തയ്യാറാവുന്നത്. കണ്ണൂർ, കാസർഗോഡ് ജില്ലയിൽ നിന്നുള്ള എത്രപേർ ഇപ്പോൾ രാജ്യം വിട്ടുവെന്ന കാര്യത്തിൽ വ്യക്തമായ ധാരണ രഹസ്യാന്വേഷണ വിഭാഗത്തിനുമില്ല. ഇതുവരെ രണ്ടു തവണയായി കടന്ന 35 ഓളം പേരിൽ മഹാ ഭൂരിപക്ഷവും യുദ്ധമുഖത്ത് വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിക്കുന്ന വിവരം. ദ്വിമുഖ യുദ്ധം നടക്കുന്ന അഫ്ഗാനിസ്ഥാനിലും സിറിയയിലും തീവ്രവാദികളാരെങ്കിലും കൊല്ലപ്പെട്ടാൽ അവരുടെ മൃതദേഹത്തോടു പോലും വലിയ പരിഗണന കാട്ടാറില്ല. അതുകൊണ്ടു തന്നെ ഇന്ത്യക്കാരായാലും യുദ്ധ രംഗത്ത് നിന്ന് യഥാർത്ഥ വിവരം പുറത്ത് വരാറുമില്ല.

വടക്കേ മലബാറിൽ നിന്നും ഐ.എസ്. ബന്ധമുള്ളവർ ഗൾഫിൽ ജോലി ചെയ്യുന്ന സ്ഥലത്തു നിന്നും മുങ്ങുന്ന പതിവാണ് കാണുന്നത്. എന്നാൽ ഇതേക്കുറിച്ചുള്ള യഥാർത്ഥ വിവരം ലഭ്യമല്ല. ഗൾഫിൽ നിന്ന് ഇറാൻ വഴിയും മറ്റും ഇസ്ലാമിക് സ്റ്റേറ്റിൽ കടന്നാലും ഏറെക്കാലം വീട്ടിലേക്ക് പണം വരുന്നതിനാൽ അതേക്കുറിച്ച് വീട്ടുകാർക്ക് സംശയവും ഉണ്ടാകാറില്ല. അതുകൊണ്ടു തന്നെ എത്ര പേർ ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് കടന്നുവെന്നതിന്റെ യഥാർത്ഥ ചിത്രം അറിയാനുള്ള സാഹചര്യമില്ല. കേരളത്തിൽ നിന്നും നേരിട്ട് കടന്നാൽ മാത്രമേ അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിക്കാൻ സാധ്യതയുള്ളൂ. മലയാളികൾ എത്രപേർ സിറിയയിലും അഫ്ഗാനിലും ജീവിച്ചിരിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവുകൾ നിലവിൽ ലഭ്യമല്ല.

പടന്ന, തൃക്കരിപ്പൂർ ഭാഗങ്ങളിൽ നിന്നും കാണാതായ 15 പേർക്കും അബദുൽ റാഷിദ് അബ്ദുള്ളയാണ് നാട്ടിലുള്ളപ്പോൾ ക്ലാസുകൾ നൽകിയിരുന്നതും പഠന മെറ്റീരിയൽ എത്തിച്ചു നൽകിയിരുന്നതും. എം.എം അക്‌ബർ നേതൃത്വം നൽകുന്ന കോഴിക്കോട് പീസ് ഇന്റർനാഷണൽ സ്‌ക്കൂളിലെ ജീവനക്കാരനായിരുന്നു അബ്ദുൽ റാഷിദ്. പീസ് സ്‌കൂൾ അടക്കമുള്ള ചില സലഫി സ്ഥാപനങ്ങളിൽ കാണാതായവരിൽ പലരും സംഗമിച്ചിരുന്നു. കഴിഞ്ഞ ദിവസം അഫ്ഗാനിലെ ഐസിസ് കേന്ദ്രത്തിൽ വച്ച് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട പടന്നയിലെ ടി കെ ഹഫീസുദ്ദീൻ മതപഠന ക്ലാസിനെന്നു പറഞ്ഞ് പോയിരുന്നതും റാഷിദിന്റെ കൂടെയായിരുന്നു.

രാജ്യംവിട്ട പടന്നയിലെ ചെറുപ്പക്കാരിൽ തീവ്ര ആശയങ്ങൾ കുത്തിവച്ചത് റാഷിദാണെന്ന് ഇവരുടെ ബന്ധുക്കളും പറയുന്നു. പീസ് സ്‌കൂളിലെ മുൻ ജീവനക്കാരനായിരുന്ന റാഷിദിന് പീസിലെ മറ്റു അഞ്ച് ജീവനക്കാരുമായി അടുത്ത ബന്ധമായിരുന്നു. രാജ്യം വിടുന്നതിന് മുമ്പായി ഇവർ പലതവണ യോഗം ചേരുകയും മതപഠന ക്ലാസ്സിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇന്റർനെറ്റ് വഴി ദാബിഖ് മാഗസിനും മറ്റു ഐസിസിന്റെ ലേഖനങ്ങളുമടക്കം ഈ യോഗത്തിൽ വച്ച് ഇവർക്ക് ലഭിച്ചു.

റാഷിദ് രാജ്യം വിട്ട ശേഷവും പീസിലെ സഹൃത്തുക്കളുമായി ബന്ധപ്പെടുകയും ഐസിസി ലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇതിൽപ്പെട്ട കണ്ണൂർ സ്വദേശിയായ യുവാവ് റാഷിദിനൊപ്പം പോകാനുള്ള ഒരുക്കം നടത്തിയിരുന്നു. എന്നാൽ വീട്ടുകാരുടെ സമ്മർദത്തെ തുടർന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പീസ് സ്‌കൂളിനെതിരെയും ജീവനക്കാർക്കും അധികൃതർക്കും എതിരെ അന്വേഷണം വന്നതോടെ റാഷിദ് ഇവരുമായുള്ള ആശയ വിനിമയം നിർത്തിയിരുന്നു. എന്നാൽ ബന്ധുക്കളിൽ ചിലർക്ക് ടെലഗ്രാം വഴിയുള്ള സന്ദേശം അയച്ചു കൊണ്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP