കാറുകളുടെ ചില്ലുകൾ തകർത്ത് ഒരുവർഷത്തിനിടെ കവർച്ച നടത്തിയത് 17 തവണ; കിട്ടിയ കാശുപയോഗിച്ച് എക്സിക്യൂട്ടീവ് സ്റ്റൈലിൽ വസ്ത്രം ധരിച്ച് നയിച്ചത് ആഡംബര ജീവിതം; ബൈക്കിൽ പാറി നടന്ന് വളച്ചെടുത്ത് വശംവദരാക്കിയത് നിരവധി സ്ത്രീകളെ; ഒടുവിൽ കുടുങ്ങിയത് മോഷ്ടിച്ച 74 ബഹ്റിൻ ദിനാർ ഇന്ത്യൻ കറൻസിയാക്കി മാറ്റിയതും; പുഷ്പഗിരിയിലെ അബ്ദുൾ മുജീബിനെ കുടുക്കിയത് ഷംസീറിന്റെ അറസ്റ്റ്; കണ്ണൂരിൽ പിടിയിലായ ത്രിസ്റ്റാർ കള്ളന്റെ കഥ
രഞ്ജിത്ത് ബാബു
കണ്ണൂർ: പൊലീസിന്റെ തന്ത്രപരമായ നീക്കങ്ങളിൽ യഥാർത്ഥ കള്ളൻ പിടിയിലായി. നിർത്തിയിട്ട കാറുകളുടെ ചില്ലുകൾ തകർത്ത് കവർച്ച നടത്തിയ കേസിൽ പുഷ്പഗിരിയിലെ അബ്ദുൾ മുജീബിനെ (42) തളിപ്പറമ്പ് ഡി.വൈ. എസ്പി. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത് യാദൃശ്ചികമായി. ആഡംബര രീതിയിലുള്ള ജീവിതവും എക്സിക്യൂട്ടീവ് സ്റ്റെലിൽ വസ്ത്രം ധരിച്ചും ബൈക്കിൽ സഞ്ചരിച്ച് സ്ത്രീകളെ വശംവദരാക്കിയും ജീവിച്ചു പോന്ന മുജീബാണ് കവർച്ചകേസിലെ പ്രതിയെന്ന് പൊലീസ് കണ്ടെത്തി.
കാറിനകത്ത് കവർച്ച നടത്തുന്ന സംഭവത്തിൽ കുപ്രസിദ്ധ മോഷ്ടാവ് മൊയ്യം സ്വദേശി ഷംസീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനിടയിലാണ് ഇത്തരമൊരു കവർച്ചകേസിൽ അബ്ദുൾ മുജീബിനെക്കുറിച്ച് നിർണ്ണായകമായ തെളിവ് ലഭിച്ചത്. പറശ്ശിനിക്കടവിലെ സി.സി.ടി.വി. ക്യാമറയിൽ നിന്നും ലഭിച്ച ദൃശ്യവും അബ്ദുൾ മുജീബിലേക്ക് എത്തിച്ചേരുകയായിരുന്നു. കഴിഞ്ഞ ഒരു വർഷക്കാലമായി 17 ഓളം കാറുകളിൽ ചില്ലു തകർത്ത് കവർച്ച നടത്തുന്ന അബ്ദുൾ മുജീബിനെ പിടികൂടാൻ പൊലീസ് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമ്പോൾ തനിക്ക് ഈ കവർച്ചകളിലൊന്നും ബന്ധമില്ലെന്ന നിലപാടിലായിരുന്നു മുജീബ്. ഒടുവിൽ കാർ തകർത്ത് കവർച്ച നടത്തിയതിന്റെ സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങൾ കാട്ടിക്കൊടുത്തതോടെ എല്ലാം സമ്മതിക്കേണ്ടി വന്നു. തളിപ്പറമ്പിനടുത്ത കരിമ്പം സ്വദേശി മൊയ്തീന്റെ സ്വിഫ്റ്റ് കാറിന്റെ ചില്ലുതകർത്ത് മുൻ സീറ്റിൽ വച്ചിരുന്ന ബാഗ് കവർന്നുകൊണ്ടായിരുന്നു കാർ ഗ്ലാസ് തകർത്തുകൊണ്ടുള്ള കവർച്ചയുടെ തുടക്കം. ആദ്യ ദിവസം തന്നെ മണിക്കൂറുകൾക്കകം പുഷ്പഗിരി സ്വദേശി വി.വി. അബ്ദുള്ളയുടെ ഇന്നോവ കാറിന്റെ ചില്ലു തകർത്ത് രണ്ടാമത്തെ കവർച്ചയും നടത്തി. രണ്ടേകാൽ ലക്ഷം രൂപയാണ് അതിൽ നിന്നും തട്ടിയെടുത്തത്. തുടർന്ന് തളിപ്പറമ്പും പരിസരവുമായി ഒരു ഡസനോളം കാറുകളിൽ ഇതേ ശൈലിയിൽ കവർച്ച നടത്തി.
കഴിഞ്ഞ ദിവസം ഉച്ച തിരിഞ്ഞ് കോൾ മൊട്ടയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്ക് സമീപം റോഡരികിൽ നിർത്തിയിട്ട കാറിൽ കവർച്ചാ ശ്രമം നടന്നു. പറശ്ശിനിക്കടവിലെ സ്നേക് പാർക്കിലെത്തിയതായിരുന്നു കുടുംബം. തിരിച്ചെത്തിയപ്പോൾ കാറിന്റെ ചില്ല് തകർത്ത നിലയിൽ കാണുകയും ചെയ്തു. ഈ കാറിൽ കാര്യമായൊന്നുമുണ്ടായിരുന്നില്ല. തുടർന്നാണ് നാല് മണിയോടെ പറശ്ശിനിക്കടവ് പാലത്തിന് സമീപം നിർത്തിയിട്ട കാടാച്ചിറ സ്വദേശിയുടെ കാർ തകർക്കപ്പെട്ടത്. 18,000 രൂപ അതിൽ നിന്നും കവർന്നെടുത്തു. ബാഗിൽ പേഴ്സിനകത്ത് സൂക്ഷിച്ച തുകയായിരുന്നു ഇത്.പറശ്ശിനിക്കടവിൽ നിർത്തിയിട്ട കാറിന്റെ ചില്ലുകൾ തകർത്ത് രണ്ട് ദിവസം മുമ്പ് രാമന്തളി സ്വദേശിനി രേഷ്മയുടെ മൂന്നര പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നതും പ്രതി സമ്മതിച്ചു.
ഇതേ തുടർന്ന് പൊലീസ് അന്വേഷണത്തിൽ നീല ജീൻസും ചെക്ക് ഷർട്ടും ധരിച്ച യുവാവാണ് കവർച്ചക്ക് പിന്നിലെന്ന വിവരം ലഭിച്ചു. സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് അബ്ദുൾ മുജീബാണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു. കവർച്ച ചെയ്തത് ഉൾപ്പെട്ട 74 ബഹ്റിൻ ദിനാർ ടൗണിലെ ഒരു കച്ചവട സ്ഥാപനത്തിൽ നിന്നും ഇന്ത്യൻ കറൻസിയാക്കി മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം കാറിൽ നിന്നും കവർച്ച ചെയ്ത സ്വർണ്ണാഭരണം തളിപ്പറമ്പിലെ ഒരു ജൂവലറിയിൽ വിൽക്കുകയായിരുന്നു. ഇതും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സിഐ.സത്യനാഥ്, എസ്ഐ കെ.പി.ഷൈൻ എഎസ്ഐ മാരായ രഘുനാഥ്, ശാർങ്ധർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പതിനാറാം വയസ്സിൽ കവർച്ച തുടങ്ങി. നാട്ടിൽ നിൽക്കാൻ കഴിയാതെ വന്നപ്പോൾ ആന്ധ്രാ പ്രദേശിൽ താവളമാക്കിയ മോഷ്ടാവായിരുന്നു ഷംസീർ. മതം മാറി രാധാകൃഷ്ണഭട്ട് എന്ന പേര് സ്വീകരിച്ചു. അവിടെ വിവാഹം കഴിക്കുകയും ചെയ്തു. പൊലീസ് വലവിരിച്ചപ്പോൾ വീണ്ടും തളിപ്പറമ്പിലേക്ക് മടങ്ങി. കവർച്ചയുടെ പുതിയ മേച്ചിൽ പുറങ്ങൾ തേടി കാറിന്റെ ഗ്ലാസ് തകർക്കൽ ആരംഭിച്ചു. ആദ്യമാദ്യം കാറിന്റെ ചില്ലുകൾ തകർത്തായിരുന്നു കവർച്ച. പിന്നീട് പ്രധാന ആയുധം സ്റ്റെയിൻസ് സ്റ്റീലിന്റെ സ്കെയിൽ മാത്രം. സ്കെയിൽ ഉപയോഗിച്ച് കാർ വാതിലിന്റെ റബ്ബർ ബീഡിങ്ങിന്റെ ഇടയിലൂടെ കടത്തി പൂട്ടു തുറക്കും. പിന്നീട് കാറിനകത്തുള്ള പണവും ആഭരണങ്ങളും കവരും. ഡബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉണ്ടായാലും അത് കാറിനകത്തു തന്നെ ഉപേക്ഷിക്കും. ഇങ്ങിനെ ഒട്ടേറെ സവിശേഷതകളുള്ള കള്ളനെ കഴിഞ്ഞ ദിവസം തളിപ്പറമ്പ് പൊലീസ് കസ്റ്റഡിയിലെത്തതോടെയാണ് പെരിയ കള്ളനും കുടുങ്ങിയത്. ഷംസീറിലൂടെയാണ് മുജീബിലേക്ക് പൊലീസ് എത്തുന്നത്.
കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ 17 തവണ വാഹനങ്ങളിൽ ഷംസീർ കവർച്ച നടത്തിയെന്നാണ് വിവരം. തളിപ്പറമ്പിനടുത്ത കരിമ്പം സ്വദേശി മൊയ്തീന്റെ സ്വിഫ്റ്റ് കാറിന്റെ ചില്ലുതകർത്ത് മുൻ സീറ്റിൽ വച്ചിരുന്ന ബാഗ് കവർന്നുകൊണ്ടായിരുന്നു കാർ ഗ്ലാസ് തകർത്തുകൊണ്ടുള്ള കവർച്ചയുടെ തുടക്കം. ആദ്യ ദിവസം തന്നെ മണിക്കൂറുകൾക്കകം പുഷ്പഗിരി സ്വദേശി വി.വി. അബ്ദുള്ളയുടെ ഇന്നോവ കാറിന്റെ ചില്ലു തകർത്ത് രണ്ടാമത്തെ കവർച്ചയും നടത്തി. രണ്ടേകാൽ ലക്ഷം രൂപയാണ് അതിൽ നിന്നും തട്ടിയെടുത്തത്. തുടർന്ന് തളിപ്പറമ്പും പരിസരവുമായി ഒരു ഡസനോളം കാറുകളിൽ ഇതേ ശൈലിയിൽ കവർച്ച നടത്തി. ഇതിലും വലിയ കള്ളനാണ് ഷംസീർ.
ചെറുപുഴയിൽ നടന്ന ഒരു കവർച്ചയിൽ പിടിയിലാവുകയും രണ്ട് മാസം ജയിലിൽ കിടക്കേണ്ടി വരികയും ചെയ്തു. ഇയാൾ ജയിലിലായപ്പോൾ സമാന കവർച്ചകളൊന്നും നടന്നുമില്ല. എന്നാൽ അടുത്ത മാസം തന്നെ മറ്റൊരു കാർ കവർച്ച നടന്നതോടെ പൊലീസിന് അന്വേഷണം തുടരേണ്ടി വന്നു. ഷംസീർ തന്നെ മറ്റൊരു കൂട്ടാളിയെ ഉപയോഗിച്ച് കവർച്ച നടത്തിയതാണെന്ന് പിന്നീട് തെളിയുകയായിരുന്നു. കാർ കവർച്ചക്ക് താനല്ല കാരണമെന്ന് അറിയിക്കാനുള്ള ശ്രമവും അതോടെ വിഫലമായി. കഴിഞ്ഞ ദിവസം ഉച്ച തിരിഞ്ഞ് കോൾ മൊട്ടയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപ്ത്രിക്ക് സമീപം റോഡരികിൽ നിർത്തിയിട്ട കാറിൽ കവർച്ചാ ശ്രമം നടന്നു. പറശ്ശിനിക്കടവിലെ സ്നേക് പാർക്കിലെത്തിയതായിരുന്നു കുടുംബം. തിരിച്ചെത്തിയപ്പോൾ കാറിന്റെ ചില്ല് തകർത്ത നിലയിൽ കാണുകയും ചെയ്തു. ഈ കാറിൽ കാര്യമായൊന്നുമുണ്ടായിരുന്നില്ല.
തുടർന്നാണ് നാല് മണിയോടെ പറശ്ശിനിക്കടവ് പാലത്തിന് സമീപം നിർത്തിയിട്ട കാടാച്ചിറ സ്വദേശിയുടെ കാർ തകർക്കപ്പെട്ടത്. 18,000 രൂപ അതിൽ നിന്നും കവർന്നെടുത്തു. ബാഗിൽ പേഴ്സിനകത്ത് സൂക്ഷിച്ച തുകയായിരുന്നു ഇത്. ഇതേ തുടർന്ന് പൊലീസ് അന്വേഷണത്തിൽ നീല ജീൻസും ചെക്ക് ഷർട്ടും ധരിച്ച യുവാവാണ് കവർച്ചക്ക് പിന്നിലെന്ന വിവരം ലഭിച്ചു. സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് ഷംസീറിനെ പൊലീസ് തിരിച്ചറിഞ്ഞു. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
Stories you may Like
- ഹമാസിനെ വിമർശിച്ച മുജാഹിദ് നേതാവ് അബ്ദുൽ മജീദ് സ്വലാഹിയെ അഭിനന്ദിച്ച് കാസ
- കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ
- ജൂവലറി മോഷണം: സഫിയയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
- തിരുവനന്തപുരത്ത് നിന്നും 100 പവൻ മോഷ്ടിച്ച സംഭവം; അന്വേഷണം ഊർജ്ജിതമാക്കി
- കോട്ടയം കൂരോപ്പടയിൽ വൈദ്യുതി വിച്ഛേദിച്ച് കടകളിൽ മോഷണം
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്