Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ചത് പകയായി; വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ വാതിലിൽ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു; ക്രൂരമായി കൊലപ്പെടുത്തി; പണവും ആഭരണവും കവർന്നു; 58-കാരിയെ കൊലപ്പെടുത്തിയ അയൽവാസിയായ 16-കാരൻ അറസ്റ്റിൽ

മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ചത് പകയായി; വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ വാതിലിൽ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു; ക്രൂരമായി കൊലപ്പെടുത്തി; പണവും ആഭരണവും കവർന്നു; 58-കാരിയെ കൊലപ്പെടുത്തിയ അയൽവാസിയായ 16-കാരൻ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തിയെന്ന കേസിൽ അയൽവാസിയായ 16 വയസ്സുകാരൻ അറസ്റ്റിൽ. മധ്യപ്രദേശിലെ റേവാ ജില്ലയിലെ കൈലാശ്പുരിയിൽ 58-കാരിയെ കൊലപ്പെടുത്തിയ കേസിലാണ് 16-കാരനെ പൊലീസ് പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചതായും അതിക്രൂരമായാണ് വീട്ടമ്മയെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.

ക്രൂരമായ ബലാത്സംഗത്തിന് ശേഷമാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്ന് പ്രാഥമിക പരിശോധനയിൽ തന്നെ പൊലീസിന് വ്യക്തമായിരുന്നു. ഇതിനിടെയാണ് സ്ത്രീയുടെ ബന്ധുക്കൾ സമീപവാസിയായ 16-കാരനെ സംശയമുണ്ടെന്ന മൊഴി നൽകിയത്. തുടർന്ന് ആൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കുറ്റകൃത്യം ചെയ്തത് 16കാരനാണെന്ന് തെളിഞ്ഞത്.

ഫെബ്രുവരി ഒന്നാം തീയതിയാണ് വീട്ടമ്മയെ ഇവർ താമസിക്കുന്ന കെട്ടിടത്തിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിൽ നിർമ്മാണം നടക്കുന്ന ഭാഗത്ത് ശരീരമാസകലം മുറിവേറ്റനിലയിലായിരുന്നു മൃതദേഹം. സ്വകാര്യഭാഗങ്ങളിൽ വടി കുത്തിക്കയറ്റുകയും ചെയ്തിരുന്നു

കൊല്ലപ്പെട്ട സ്ത്രീയുടെ വീട്ടിൽ പതിവായി ടി.വി. കാണാൻ വന്നിരുന്നയാളാണ് 16-കാരൻ. രണ്ടുവർഷം മുമ്പ് സ്ത്രീയുടെ വീട്ടിൽനിന്ന് മൊബൈൽഫോൺ മോഷണം പോയി. ടി.വി. കാണാനെത്തിയ 16-കാരനാണ് ഫോൺ മോഷ്ടിച്ചതെന്നായിരുന്നു വീട്ടുകാരുടെ ആരോപണം. നാട്ടുകാർക്കിടയിലും ഈ സംഭവമറിഞ്ഞു.

ഇതോടെ 16-കാരന് സ്ത്രീയുടെ കുടുംബത്തോട് കടുത്ത പകയായി. തന്നെ കള്ളനാക്കിയ വീട്ടമ്മയോട് പ്രതികാരം ചെയ്യണമെന്നും തീരുമാനിച്ചു. ഇതിന്റെ തുടർച്ചയായാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

ജനുവരി 30-ന് വീട്ടമ്മയുടെ ഭർത്താവും മകനും സ്ഥലത്തില്ലാതിരുന്ന സമയത്താണ് പ്രതി കൃത്യം നടത്തിയത്. വീട്ടിൽ അതിക്രമിച്ച് കയറിയ 16-കാരൻ കട്ടിലിൽ കിടക്കുകയായിരുന്ന 58-കാരിയെ ആദ്യം ആക്രമിക്കുകയായിരുന്നു. മൽപ്പിടിത്തത്തിലൂടെ വീട്ടമ്മയെ കീഴ്പ്പെടുത്തിയ പ്രതി ഇവർ ബഹളംവെച്ചപ്പോൾ വായിൽ പ്ലാസ്റ്റിക് കവറും തുണിയും തിരുകി. പിന്നീട് പ്ലാസ്റ്റിക് കവർ കൊണ്ട് മുഖം മൂടിയ ശേഷം കയറും ഇലക്ട്രിക് വയറുകളും ഉപയോഗിച്ച് വരിഞ്ഞുമുറുക്കി കെട്ടി.

ശേഷം വീട്ടിൽനിന്നും വലിച്ചിഴച്ച് അതേ കെട്ടിടത്തിലെ മറ്റൊരു ഭാഗത്തേക്ക് കൊണ്ടുപോയി. ഇവിടെ ഒരു വാതിലിലാണ് സ്ത്രീയെ കെട്ടിയിട്ടത്. തുടർന്ന് ക്രൂരമായി മർദിച്ചു. ശ്വാസംമുട്ടി അവശയായതോടെ ക്രൂരമായി ബലാത്സംഗം ചെയ്തു. അരിവാൾ കൊണ്ട് തലയിലും കൈകളിലും കഴുത്തിലും നെഞ്ചിലും പരിക്കേൽപ്പിച്ചു. വടി കുത്തിക്കയറ്റി സ്വകാര്യഭാഗങ്ങളിലും മുറിവേൽപ്പിച്ചു. സ്ത്രീ കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ചതോടെ ഇവരുടെ വീട്ടിൽനിന്ന് ആയിരം രൂപയും ആഭരണങ്ങളും കവർന്നാണ് പ്രതി രക്ഷപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.

ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകം, ബലാത്സംഗം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത 16-കാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP