ഹീരാ ഗ്രൂപ്പ് സിഇഒ നൗഹീറ ഷെയ്ഖിനെതിരെ മൂവ്വായിരം പേജുള്ള കുറ്റപത്രം; അന്വേഷണം നടത്തിയത് മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച വിഭാഗം; കേരള കേസുകളിൽ വീണ്ടും വിവരങ്ങൾ ശേഖരിച്ച് ലോക്കൽ പൊലീസ്; ഇസ്ലാമിക് ഹലാൽ ബിസിനസ്സ് എന്ന പേരിൽ നടന്ന തട്ടിപ്പിന് പണം നൽകിയ നാണക്കേടിൽ പരാതി നൽകാതെ നിരവധി പേർ; കേസുമായി ഇറങ്ങിയാൽ പണം കിട്ടില്ലെന്ന ഭീഷണിയുമായി നൗഹീറയുടെ കൊച്ചിയിലെ പിഎ മോളി തോമസിന്റെ വിളികൾ
കെ വി നിരഞ്ജൻ
കോഴിക്കോട്: ഇസ്ലാമിക് ഹലാൽ ബിസിനസ്സ് എന്ന പേരിൽ നിക്ഷേപകർക്ക് പലിശയ്ക്ക് പകരം ലാഭവിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ഹീരാ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ വലയിൽ കുടങ്ങിയ മലയാളികൾ പലരും നാണക്കേട് കാരണം പരാതിപ്പെടാതെ മൗനം പാലിക്കുന്നു. ബന്ധുക്കളും മറ്റും പരിഹസിക്കുമെന്നത് ഭയന്നാണ് പലരുടെയും മൗനം.
ഇതേ സമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പലിശരഹിത ബിസിനസ്സിന്റെ മറവിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കമ്പനി സി ഇ ഒ ഹൈദരാബാദ് സ്വദേശിനി നൗഹീറ ഷെയ്ഖിനെതിരെ മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുവാനായി രൂപീകരിച്ച വിഭാഗം മുവ്വായിരം പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചു. മുംബൈ നഗരത്തിൽ നിന്നുമാത്രം 250 ഓളം ആളുകളിൽ നിന്ന് കിട്ടിയ 18 കോടി രൂപയുടെ തട്ടിപ്പ് പരാതിയിലെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം തയ്യാറാക്കിയ കുറ്റപത്രമാണിത്.
ഇന്ത്യൻ പീനൽകോഡ്, മഹാരാഷ്ട്ര പ്രൊട്ടക്ഷൻ ഓഫ് ഇൻട്രസ്റ്റ് ഡെപ്പോസിറ്റേഴ്സ് നിയമം, തട്ടിപ്പിനും സാമ്പത്തിക കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തുന്നതിനെതിരെയുള്ള പ്രൈസ് ചിട്ട്സ് ആൻഡ് മണി സർക്കുലേഷൻ സ്കീം (നിരോധന) നിയമം എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. മുംബൈ പൊലീസ് ജോയിന്റ് കമ്മീഷണർ വിനയ് കുമാർ ചൗധരിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കുറച്ചു നാളുകളായി ഇവർക്കെതിരെയുള്ള കേസുകൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 17 നാണ് നൗഹീറ ഷെയ്ഖിനെ ഹൈദരാബാദ് പൊലീസ് അറസ്റ്റു ചെയ്തത്. ഇതിന ശേഷം ഹീരാ ഗ്രൂപ്പിന്റെ രാജ്യത്തൊട്ടാകെയുള്ള നൂറ്റി അറുപതോളം ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് അനധികൃതമായ പണമിടപാടിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇപ്പോൾ ഹൈദരാബാദ് പൊലീസിന്റെ കസ്റ്റഡിയിലാണ് നൗഹീറ ഷെയ്ഖ് ഉള്ളത്.
കേരളത്തിലും വലിയ തോതിൽ തട്ടിപ്പ് കമ്പനി നടത്തിയിട്ടുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു കേരളത്തിലെ പ്രവർത്തനം. ഇവിടെ കമ്പനി നടത്തിയ സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണം പാതിവഴിയിലാണ്. ഒരു അന്തർ സംസ്ഥാന തട്ടിപ്പായതിനാൽ ക്രൈം ബ്രാഞ്ചോ,സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള ഏതെങ്കിലും ഏജൻസികളേയോ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ലോക്കൽ പൊലീസ് റിപ്പോർട്ട്,കമ്മീഷണർ മുഖാന്തിരം തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല. കോഴിക്കോട്ടെ കേസിൽ നൗഹീറ ഷെയ്ഖ് മുൻകൂർ ജാമ്യം നേടുകയും ചെയ്തിട്ടുണ്ട്.
ഇവർക്ക് മുൻകൂർ ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുള്ള അലംഭാവം കൊണ്ടാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഹീരാ ഗ്രൂപ്പ് തട്ടിപ്പിനെതിരെ നിയമ നടപടികൾ ഊർജ്ജിതമാക്കുമെന്നും ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ കണ്ട് നിയമജ്ഞരുടെ ഭാഗത്തു നിന്നുള്ള നടപടികൾ ഊർജ്ജിതപ്പെടുത്തുവാൻ ആവശ്യപ്പടാനും കോഴിക്കോട് ചേർന്ന തട്ടിപ്പിനിരയായവരുടെ യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചു. കേസിൽ ലോക്കൽ പൊലീസ് വീണ്ടും ഇരകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കത്തിലാണ്.
സിറ്റി പൊലീസ് കമ്മീഷണർ സഞ്ജയ് കുമാർ ഗരുഡിന്റെ നിർദ്ദേശപ്രകാരമാണ് പരാതിയുമായെത്തുന്നവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നത്. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചതിനെത്തുടർന്ന് പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാൽ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുന്ന കാര്യത്തിൽ യാതൊരുവിധ പുരോഗതിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ തട്ടിപ്പിന് ഇരയായവർ കമ്മീഷണർക്ക് പരാതി നൽകിയതോടെയാണ് പൊലീസ് വീണ്ടും നടപടി സ്വീകരിക്കുന്നത്.
കോഴിക്കോട് ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിലാണ് നിലവിൽ ഹീരക്കെതിരെ സംസ്ഥാനത്ത് പരാതിയുള്ളത്. ഇവിടെ കേസിൽ 17 പേരെയാണ് കക്ഷി ചേർത്തിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബറിൽ നൗഷാദ് എന്നയാളാണ് എഴുപത് ലക്ഷം രൂപ നഷ്ടമായെന്ന് കാണിച്ച് കമ്പനിക്കെതിരെ രംഗത്ത് വന്നത്. ഈ പരാതിയിൽ ആദ്യം പൊലീസ് കേസെടുത്തിരുന്നില്ല. പിന്നീട് ഈ പരാതിയിൽ കേസെടുത്തതുകൊണ്ടാണ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യമെടുക്കുമ്പോൾ കമ്പനി സിഇഒ നൗഹീറ ഷെയ്ഖ് എൺപത് ലക്ഷം രൂപ കെട്ടിവെയ്ക്കേണ്ടിവന്നത്.
നിരവധി പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും നാണക്കേട് കാരണം പലരും പുറത്തുപറയാൻ മടിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന നിക്ഷേപകരുടെ സംഗമത്തിൽ 200 ലധികം ആളുകളെ വിളിച്ചിരുന്നെങ്കിലും നൂറിൽ താഴെ ആളുകൾ മാത്രമാണ് എത്തിയിരുന്നത്. കേസിന് പോയാൽ പണം തിരിച്ചുതരില്ലെന്ന കമ്പനി അധികൃതരുടെ ഭീഷണിയും നിലനിൽക്കുന്നുണ്ട്. നൗഹീറ ശൈഖിന്റെ പി എ ആയ കൊച്ചിയിലെ മോളി തോമസാണ് ഭീഷണിപ്പെടുത്തുന്നതെന്ന് ഇടപാടുകാർ വ്യക്തമാക്കുന്നു. മദ്രസാ അദ്ധ്യാപകർ ഉൾപ്പെടെയുള്ളവർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. പാലക്കാട്, കാസർക്കോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവരാണ് കൂടുതലും തട്ടിപ്പിന് ഇരയായിട്ടുള്ളത്. രണ്ട് ലക്ഷം മുതൽ എൺപത് ലക്ഷം രൂപ വരെ നഷ്ടമായവർ ഇക്കൂട്ടത്തിലുണ്ട്.
ഇസ്ലാമിക് ഹലാൽ ബിസിനസ്സ് എന്ന പേരിൽ നിക്ഷേപകർക്ക് പലിശയ്ക്ക് പകരം ലാഭവിഹിതം വാഗ്ദാനം ചെയ്തായിരുന്നു ഹീരാ ഗ്രൂപ്പ് ഓഫ് കമ്പനി തട്ടിപ്പ് നടത്തിയത്. കമ്പനിയുടെ വലയിൽ അഞ്ഞൂറോളം മലയാളികൾ കുടുങ്ങിയിട്ടുള്ളതായി പൊലീസ് അധികൃതർ വ്യക്തമാക്കുന്നു.
ഹീര ഗോൾഡ്, ഹീര ടെക്സ്റ്റയിൽസ്, ഹീര ഡെവലപ്പേഴ്സ്, ഹീര ഇസ്ലാമിക് യൂണിവേഴ്സിറ്റി, ഇസ്ലാമിക് ഇന്റർനാഷണൽ സ്കൂൾ തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ ഹീര ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കോഴിക്കോട് എട്ട് വർഷം മുമ്പാണ് കമ്പനി ആരംഭിച്ചത്. ഇന്ത്യയ്ക്ക് പുറമെ ദുബായ്, മക്ക, ജിദ്ദ, കുവൈത്ത് എന്നിവടങ്ങളിലും കമ്പനിക്ക് ഓഫീസുകളുണ്ട്.
പലിശ രഹിത ലോകത്തേക്ക് എന്ന മുദ്രാവാക്യവുമായാണ് കമ്പനി ഇസ്ലാം മത വിശ്വാസികളെ ആകർഷിച്ച് നിക്ഷേപത്തിന് പ്രേരിപ്പിച്ചിരുന്നത്. ഒരു ലക്ഷം രൂപയ്ക്ക് നാലായിരത്തി അഞ്ഞൂറ് രൂപ വരെയായിരുന്നു പ്രതിമാസ വാഗ്ദാനം. മൂന്നു മാസം കൂടുമ്പോൾ ലാഭവിഹിതം വിതരണം ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു. നൗഹീറ തന്നെ നേരിട്ടെത്തിയാണ് കോഴിക്കോട് നിന്നും നിക്ഷേപം സമാഹരിച്ചത്. തുടക്കത്തിൽ ലാഭവിഹിതം ലഭിച്ചിരുന്നെങ്കിലും പിന്നീട് നിലച്ചു.
ഇതോടെയാണ് ആളുകൾ പരാതിയുമായി പൊലീസിന് മുന്നിലെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് ഇടിയങ്ങരയിലുള്ള കമ്പനി ഓഫീസ് പൂട്ടി സീൽ ചെയ്തിരിക്കുകയാണ്. നൗഹീറ ഷെയ്ഖിന് സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടിയുമുണ്ട്. ഓൾ ഇന്ത്യാ മഹിളാ എംപവർമെന്റ് പാർട്ടി. കർണ്ണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് സ്വാധീനമുള്ള മേഖലകളിൽ ബിജെപിക്ക് വേണ്ടി മുസ്ലിം വോട്ടുകൾ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇവർ സ്ഥാനാർത്ഥികളെ നിർത്തിയെന്നും ആക്ഷേപമുണ്ടായിരുന്നു. 2010 ലാണ് ഹൈദരാബാദ് ആസ്ഥാനമായി ഹിരാ കാപ്പിറ്റൽ ഇന്ത്യ ലിമിറ്റഡ് എന്ന പേരിൽ നൗഹീറ കമ്പനി ആരംഭിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍