വരാപ്പുഴയിൽ ശ്രീജിത്തിനെ കസ്റ്റഡിയിൽ മർദ്ദിച്ചുകൊന്ന സംഭവത്തിൽ മൂന്ന് പൊലീസുകാർ അറസ്റ്റിൽ; തെളിവുകൾ ലഭിച്ചതോടെ കേസിൽ പ്രതികളായത് റൂറൽ എസ്പിയുടെ ടൈഗർ ഫോഴ്സിലെ അംഗങ്ങൾ; ലോക്കപ്പിലിട്ട് തല്ലിച്ചതച്ചെന്ന മൊഴിയിൽ സ്റ്റേഷനിലെ പൊലീസുകാർക്ക് എതിരെ നടപടി പിന്നാലെ; തുടർ നടപടികൾ കൂടുതൽ പരിശോധനയ്ക്ക് ശേഷമെന്ന് പ്രത്യേക അന്വേഷണ സംഘം; അറസ്റ്റിലായവരെ കാണിക്കാൻ ആവില്ലെന്നും തിരിച്ചറിയൽ പരേഡ് വേണമെന്നും ഐജി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്തിനെ ലോക്കപ്പിൽ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ റൂറൽ എസ്പിയുടെ ടൈഗർ ഫോഴ്സിലെ മൂന്ന് പൊലീസുകാരെ ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റുചെയ്തു. ലോക്കപ്പ് മർദ്ദനത്തിന് ദൃക്സാക്ഷികളായ മറ്റ് പ്രതികളുടെ കൂടി മൊഴിയെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് അറസ്റ്റ്.
വകുപ്പ് 302 അനുസരിച്ച് കുറ്റം ചുമത്തിയാണ് മൂന്ന് പൊലീസുകാരെ പ്രാഥമികമായി അറസ്റ്റു ചെയ്തതായി പിന്നീട് ഐജി ശ്രീജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. തുടർ നടപടികൾ അന്വേഷണത്തിന് ശേഷം ഉണ്ടാകുമെന്നും സത്യസന്ധമായി അന്വേഷണം നടക്കുന്നുവെന്നും ശ്രീജിത്ത് വ്യക്തമാക്കി. അറസ്റ്റുചെയ്ത പൊലീസുകാരെ വൈദ്യപരിശോധനയ്ക്ക് ശേഷം നാളെ കോടതിയിൽ ഹാജരാക്കും. അവരെ ഇപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ കഴിയില്ലെന്നും ഇവരെ തിരിച്ചറിയൽ പരേഡിന് ഹാജരാക്കണ്ടതുണ്ടെന്നും ഐജി ശ്രീജിത്ത് വ്യക്തമാക്കി.
ക്സ്റ്റഡിയിലെടുത്ത സമയത്ത് മർദ്ദിച്ചുവെന്ന നിർണായക സാക്ഷിമൊഴികൾ പരിഗണിച്ച് ആണ് ആർടിഎഫ് അംഗങ്ങളെ ആദ്യം അറസ്റ്റ് ചെയ്തിട്ടുള്ളത്. സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്നും അതുകഴിഞ്ഞാൽ അവർക്കെതിരെയും നടപടിയുണ്ടായേക്കുമെന്നുമാണ് സൂചന. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത സന്തോഷ്, സുമേഷ്, ജിതിൻരാജ് എന്നീ പൊലീസുകാരാണ് അറസ്റ്റിലായത്. വീട്ടിൽവച്ച് വലിച്ചിഴച്ച് പുറത്തിട്ട് ശ്രീജിത്തിനെ മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തത് ഇവരായിരുന്നു എന്നാണ് അയൽക്കാർ ഉൾപ്പെടെ മൊഴി നൽകിയിരുന്നത്.
അന്വേഷണം അന്തിമഘട്ടത്തിൽ എത്തുകയും തെളിവുകളെല്ലാം ലഭിക്കുകയും ലോക്കപ്പ് മർദ്ദനത്തിന്റെ ചിത്രം വ്യക്തമാകുകയും ചെയ്തതോടെയാണ് അറസ്റ്റിന് ഡിജിപിയിൽ നിന്നും പച്ചക്കൊടി ലഭിച്ചത്. കേസിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ ഇന്ന് ആലുവ പൊലീസ് ക്ളബിൽ വിളിച്ചുവരുത്തി വീണ്ടും ചോദ്യം ചെയ്തിരുന്നു. ഇന്നലെയാണ് സംഭവത്തിലെ സാക്ഷികളായ വാസുദേവന്റെ വീടാക്രമിച്ച കേസിലെ പ്രതികളെ ലോക്കപ്പ് കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടുകിട്ടിയത്.
ഇന്ന് രാവിലെ മുതൽ അവരുടെ മൊഴിയെടുക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകമായും ഒരുമിച്ചും ചോദ്യംചെയ്യുകയായിരുന്നു. ഇതോടെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി. വൈകീട്ടോടെ ഐജി ശ്രീജിത്ത് പൊലീസ് ക്്ളബ്ബിലെത്തി. ഇതിനിടെ അറസ്റ്റ് ്വൈകിക്കേണ്ടതില്ലെന്ന സന്ദേശവും ഡിജിപി കൈമാറി. സംഭവം ഏറെ ചർച്ചയായ സാഹചര്യത്തിൽ നടപടി ഉടൻ ഉണ്ടാവണമെന്ന് സർക്കാരും നിർദ്ദേശിച്ചിരുന്നു. അങ്ങനെയാണ് ഇന്നുതന്നെ പൊലീസുകാരുടെ അറസ്റ്റിന് കളമൊരുങ്ങിയത്.
പറവൂർ സിഐ അടക്കമുള്ളവരാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതിന്റേയും പിന്നീട് ലോക്കപ്പിൽ മർദ്ദിച്ചതിന്റേയും ഉത്തരവാദികൾ എന്ന് നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. ഇതിൽ റൂറൽ എസ്പി എവി ജോർജിന്റെ നേതൃത്വത്തിലുള്ള ടൈഗർ ഫോഴ്സ് (ആർടിഎഫ്) ഉദ്യോഗസ്ഥരാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്.
ഇതിൽ മൂന്നുപേരാണ് ആദ്യം സസ്പെൻഡ് ചെയ്യപ്പെട്ടത്. പിന്നാലെ അ്ന്വേഷണം ആരംഭിക്കുകയും അതോടെ പറവൂർ സിഐ, വരാപ്പുഴ എസ്ഐ, രണ്ട് പൊലീസുകാർ എന്നിവരേയും സസ്പെൻഡ് ചെയ്തു. ഇതിന് പിന്നാലെയാണ് അന്വേഷണം മുന്നോട്ടുപോയത്. എന്നാൽ ആർടിഎഫുകാരാണ് മർദ്ദിച്ചതെന്ന് സ്റ്റേഷനിലെ പൊലിസുകാരും അല്ല സ്റ്റേഷനിലെ ലോക്കപ്പിൽവച്ചാണ് ശ്രീജിത്തിനെ തല്ലിച്ചതച്ചതെന്ന് ആർടിഎഫുകാരും മൊഴി നൽകി.
ഇതോടെയാണ് ആ സമയത്ത് ലോക്കപ്പിൽ ഉണ്ടായിരുന്ന മറ്റ് പ്രതികളുടെ മൊഴിയെടുക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയത്. ഇന്നലെ ഇവരെ കസ്റ്റഡിയിൽവാങ്ങി ലോക്കപ്പ് മർദ്ദനം അന്വേഷിക്കുന്ന ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തു. ഇതിന് മുമ്പുതന്നെ ഇവർ തങ്ങൾക്കും ശ്രീജിത്തിനും സ്റ്റേഷനിൽ വച്ച് എസ്ഐ ദീപക്കിന്റെ നേതൃത്വത്തിൽ മർദ്ദനമേറ്റുവെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
വയറിൽ ചവിട്ടിയെന്നും ഇവർ മൊഴി നൽകി. വീട്ടിൽ നിന്ന് പിടികൂടുമ്പോൾ ആർടിഎഫ് അംഗങ്ങൾ മർദ്ദിച്ചതായി ശ്രീജിത്തിന്റെ വീട്ടുകാരും സഹോദരനും മൊഴി നൽകിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് അന്തിമ നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്. മൂന്നുപേരുടെ അറസ്റ്റ് നടന്നത് ആർടിഎഫുകാരുടേതാണെങ്കിലും സ്ിഐയും എസ്ഐയും ഉൾപ്പെടെ സ്റ്റേഷനിലെ പൊലീസുകാർക്ക് എതിരെയടക്കം നടപടി ഉണ്ടാവുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
Stories you may Like
- 'കണ്ണേ, കരളേ.. വി എസ്സേ..'; ഐതിഹാസിക സമര ജീവിതത്തിന് നൂറ്റാണ്ട് തികയുമ്പോൾ!
- ആർ പ്രശാന്ത് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ്
- സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി
- ഗണേശും ശ്രീജിത്ത് ഐപിസും 'ശീത യുദ്ധത്തിലേക്ക്'! ഗതാഗത വകുപ്പ് പിണറായിക്ക് തലവേദന
- മുഖ്യമന്ത്രിയെ മെഗാഫോണിലൂടെ അസഭ്യം പറഞ്ഞ യുവാവിനെതിരെ കേസ്
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍