തൃപ്പൂണിത്തുറയിലും പുല്ലേപ്പടിയിലും മോഷണം നടത്തിയ സംഘം ഡൽഹിയിൽ നിന്നും പിടിയിലായി; പൊലീസിന്റെ വലയിലായത് മൂന്നംഗ സംഘം: സംഘത്തലവൻ അർഷാദിന്റെ വീട്ടിൽ കേരളാ-ഡൽഹി പൊലീസ് സംയുക്തമായി നടത്തിയ തിരച്ചിലിൽ സ്വർണം കണ്ടെടുത്തു: മോഷ്ടാക്കളെ ഞയറാഴ്ച നാട്ടിലെത്തിക്കും
മറുനാടൻ ഡസ്ക്
ന്യൂഡൽഹി: തൃപ്പൂണിത്തുറയിലും പുല്ലേപ്പടിയിലും വീട്ടുകാരെ ആക്രമിച്ച സ്വർണവും പണവും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിലായി. ഡൽഹിയിൽ നിന്നാണ് മൂന്ന് പേർ കേരളം- ഡൽഹി പൊലീസ് സേനകൾ സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ പിടിയിലായത്. അർഷാദ്, ഷെഹ്ഷാദ്, റോണി എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് ആഭരണങ്ങൾ കണ്ടെടുത്തു. പിടിയിലായ മുന്നുപേരിലൊരാൾ മ്യാന്മർ സ്വദേശിയാണെന്നാണ് വിവരം.
ഇന്നലെ അർദ്ധരാത്രിയാണ് കവർച്ചയുടെ പ്രധാന സൂത്രധാരൻ എന്നു കരുതുന്ന അർഷാദിനെ ഡൽഹിയിലെ ദിൽഷാദ് ഗാർഗന് സമീപമുള്ള ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് പിടികൂടിയത്.ഇയാളിൽ നിന്ന് കവർച്ച ചെയ്യപ്പെട്ട സ്വർണാഭരണങ്ങളുടെ വലിയൊരു പങ്ക് കണ്ടെത്താനായി. തുടർന്ന് ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് രണ്ടുപേരെ പൊലീസ് പിടികൂടിയത്. ഡൽഹി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ് നടന്നത്.
ഡിസംബർ 15, 16 തീയതികളിൽ വീട്ടുകാരെ ബന്ദിയാക്കി എറണാകുളം പുല്ലേപ്പടിയിലും തൃപ്പൂണിത്തുറ എരൂരിലും നടന്ന കവർച്ചകളിലാണ് അറസ്റ്റ്. ഓരോ ദിവസത്തെ ഇടവേളയിൽ നടന്ന ഈ മോഷണങ്ങൾ സുരക്ഷാ സംബന്ധമായ ഒട്ടേറെ ചോദ്യങ്ങൾക്കു കാരണമായിരുന്നു. ഇവരെ ഞായറാഴ്ച നാട്ടിലെത്തിക്കും.
എറണാകുളം പുല്ലേപ്പടി പാലത്തിനു സമീപം ഇല്ലിമൂട്ടിൽ ഇ.കെ. ഇസ്മയിലിന്റെ വീട്ടിൽ ഇക്കഴിഞ്ഞ ഡിസംബർ 15ന് പുലർച്ചെയും തൃപ്പൂണിത്തുറ എസ്എംപി കോളനി റോഡിൽ നന്നപ്പിള്ളി ആനന്ദകുമാറിന്റെ വീട്ടിൽ പിറ്റേന്നുമാണ് മോഷണം നടന്നത്. പുല്ലേപ്പടിയിൽനിന്ന് ഗൃഹനാഥയുടെ മാലയും വളയുമടക്കം അഞ്ചുപവൻ സ്വർണം മോഷണം പോയപ്പോൾ, തൃപ്പൂണിത്തുറയിൽനിന്ന് 54 പവനും 20,000 രൂപയും മൊബൈൽ ഫോണുകളും മോഷണം പോയി.
മോഷണത്തിന് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്ന് വ്യക്തമായതോടെയാണ് പൊലീസ് അന്വേഷണം ഇവിടേക്കു കൂടി വ്യാപിപ്പിച്ചത്. അന്വേഷണമാരംഭിച്ചതിനു പിന്നാലെ കവർച്ച സംഘമെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ നഗരത്തിലെ തിയറ്ററിൽനിന്ന് പൊലീസിന് ലഭിച്ചിരുന്നു.
ഇതേ തുടർന്ന് ഡിസംബർ 18ന് തന്നെ മഷ്ടാക്കളെ തേടി കേരളാ പൊലീസ് ആദ്യം മഹാരാഷ്ട്രയിലേക്കാണ് പോയത്. ഉത്തരേന്തക്യയിൽ നിന്നുള്ള ചൗഹാൻ ഗ്യാങഇനെ തേടിയായിരുന്നു പൊലീസ് ഉത്തരേന്ത്യയിലേക്ക് തിരിച്ചത്. ട്രെയിനിൽ വന്ന് കൊള്ള നടത്തിയ ശേഷം ട്രെയിനിൽ തന്നെ മടങ്ങുന്ന ചൗഹാൻ ഗ്യാങിലെ പ്രധാന കണ്ണിയായ വികാസ് ഗോഡാജി ചൗഹാനെ തേടിയായിരുന്നു പൊലീസ് ഉത്തരേന്ത്യയിലേക്ക് പോയത്.
എന്നാൽ അന്വേഷണം വെറുതെയായില്ല. ഡൽഹിയിൽ നിന്നും മൂന്ന് പ്രതികളെ കൂടാൻ പൊലീസിന് കഴിഞ്ഞു. എരൂരിലെ സ്വകാര്യസ്ഥാപനത്തിന്റെ സിസി ടിവി ക്യാമറയിലാണ് മോഷ്ടാക്കളുടെതെന്ന് കരുതുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്. ഇതിന്റെ ചുവടച് പിടിച്ചായിരുന്നു അന്വേഷണം. കമ്പി വടിയുമായി എത്തിയ സംഘം സിസി ടിവി ക്യാമറയും അടിച്ചു തകർത്തു. മുഖം മറച്ച് കമ്പി വടി അരയിൽ തിരുകുന്ന ആളെ ദൃശ്യങ്ങളിൽ കാണാം. മോഷണത്തിന് മുമ്പ് സംഘം സിനിമ കണ്ടിറങ്ങിയ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
ഭീഷണിയുടെ മുൾ മുനയിൽ പുല്ലേപ്പടിയിലെ കവർച്ച
വീട്ടുകാരെ മുഴുവൻ ഭീഷണിയുടെ മുൾമുനയിൽ നിർത്തിയായിരുന്നു ഡിസംബർ 15ന് പുലർച്ചെ പുല്ലേപ്പടിയിലെ വീട്ടിൽ നടന്ന കവർച്ച. പുല്ലേപ്പടിയിലെ ഇസ്മയിലിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ നാലംഗ സംഘം അദ്ദേഹത്തിന്റെ ഭാര്യ സൈനബയുടെ മാലയും വളയുമടക്കം അഞ്ചുപവൻ സ്വർണം കവർന്നിരുന്നു. പൊലീസ് അന്വേഷണത്തിൽ വീട്ടുവളപ്പിൽനിന്നു നാടൻ തോക്കിന്റെ തിര കണ്ടെടുത്തിരുന്നു.
വയോധികർ മാത്രമേ വീട്ടിൽ ഉള്ളൂ എന്ന വിശ്വാസത്തിലാണ് പുലർച്ചെ കവർച്ചാ സംഘം എത്തിയത്. വീടിന്റെ മുൻഭാഗത്തെ ജനൽക്കമ്പി കമ്പിപ്പാരയുപയോഗിച്ചു വളച്ചാണു കവർച്ചാ സംഘം വീടിനുള്ളിൽ കടന്നത്. ഈ സമയം സൈനബ അടുക്കളയിലും ഇസ്മയിൽ ശുചിമുറിയിലുമായിരുന്നു. കയ്യിൽ കമ്പിപ്പാരയുമായാണു സംഘം ഇവരെ സമീപിച്ചത്. സ്വർണാഭരണങ്ങൾ ഊരിയെടുക്കുന്നതിനിടെയുണ്ടായ പിടിവലിയിൽ സൈനബയുടെ കൈയ്ക്കു പരുക്കേൽക്കുകയും ചെയ്തു.
ശബ്ദം കേട്ടു മുകൾ നിലയിൽനിന്നു ഡ്രൈവർ എത്തിയെങ്കിലും കവർച്ചാസംഘം ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു. ഇസ്മയിലിന്റെ മരുമകളും കൊച്ചുമക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും ഭയം കാരണം ഇവരും പുറത്തേക്കു വന്നില്ല.
പിറ്റേന്ന് തൃപ്പൂണിത്തുറയിലും സമാനമായ മോഷണം
പിറ്റേദിവസമായ ഡിസംബർ 16ന് തന്നെ തൃപ്പൂണിത്തുറയിലും സമാന രീതിയിലുള്ള മോഷണം അരങ്ങേറി. തൃപ്പൂണിത്തുറ എസ്എംപി കോളനി റോഡിൽ നന്നപ്പിള്ളി ആനന്ദകുമാറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ആയുധധാകിരകളായ സംഘത്തിന്റ ആക്രമണത്തിൽ ഗൃഹനാഥൻ ഉൾപ്പെടെ അഞ്ചു പേർക്ക് പരുക്കേറ്റു. 54 പവനും 20,000 രൂപയും മൊബൈൽ ഫോണുകളും ഇവിടെനിന്ന് കവർന്നിരുന്നു. മാരകായുധങ്ങൾ കാണിച്ചു വീട്ടുകാരെ ബന്ദികളാക്കിയാണു പുലർച്ചെ രണ്ടു മണിയോടെ കവർച്ച നടത്തിയത്.
വീടിന്റെ മുൻഭാഗത്തെ ജനലിന്റെ ഗ്രിൽ പിഴുതു മാറ്റിയാണു കവർച്ചക്കാർ ഇവിടെ അകത്തു കടന്നത്. ആനന്ദകുമാർ (49), അമ്മ സ്വർണമ്മ (72), ഭാര്യ ഷാരി (46), മക്കൾ ദീപക്, രൂപക് എന്നിവരെ വീടിന്റെ കുളിമുറിയടക്കം ഓരോ മുറിയിലായി കെട്ടിയിട്ട നിലയിൽ കണ്ടെത്തി.
സമാനമായ മോഷണ രീതി
പുല്ലേപ്പടിയിൽ വയോധികരായ ദമ്പതികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയും തൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ടും നടത്തിയ കവർച്ചകൾ ഏറെ സമാനതകളുള്ളതായിരുന്നു. സമീപവാസികളും വീട്ടുകാരും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുസ്ഥലത്തെയും മോഷണങ്ങൾ ഒരേ സ്വഭാവമുള്ളതാണെന്നു പൊലീസ് കണ്ടെത്തിയത്.
മോഷണം നടന്ന പുല്ലേപ്പടിയിലെയും തൃപ്പൂണിത്തുറയിലെയും വീടുകൾ തമ്മിൽ റെയിൽവേ ട്രാക്കുമായി വളരെ അടുത്താണ്. രണ്ടു സ്ഥലത്തും കവർച്ച നടത്തിയതു വീടിന്റെ ജനൽ ഗ്രില്ലുകൾ പിഴുതുമാറ്റിയാണ്. ഇരു സ്ഥലത്തും വീട്ടിലുള്ളവരെ ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച.
മാരകമല്ലാത്ത ആയുധങ്ങൾകൊണ്ടാണ് ഇരകളെ ആക്രമിച്ചത് തൃപ്പൂണിത്തുറയിൽ ഗൃഹനാഥനെ മരക്കമ്പുകൊണ്ടു തലയ്ക്കടിച്ചു പരുക്കേൽപിച്ചു. പുല്ലേപ്പടിയിൽ പാര കാണിച്ചു ഭീഷണിപ്പെടുത്തി നിശബ്ദരാക്കി. പുല്ലേപ്പടിയിൽ നാടൻ തോക്കിന്റെ തിര പ്രതികൾ അവശേഷിപ്പിച്ചു.
തൃപ്പൂണിത്തുറയിൽ പ്രതികൾ ഗേറ്റിൽനിന്ന് അറുത്തെടുത്ത കമ്പിയുടെ കഷ്ണവും ആഭരണങ്ങൾ മുറിച്ചെടുക്കുന്ന കട്ടിങ് പ്ലെയറും ഉപേക്ഷിച്ചു. രണ്ടിടത്തും സ്വർണാഭരണങ്ങൾക്കാണു കവർച്ചക്കാർ പ്രാധാന്യം കൊടുത്തത്. പുല്ലേപ്പടിയിൽ അഞ്ചു പവൻ കവർന്നപ്പോൾ തൃപ്പൂണിത്തുറയിൽ 54 പവൻ കവർന്നു.
അന്വേഷണം ഉത്തരേന്ത്യൻ സംഘത്തിലേക്ക്
മംഗലാപുരത്തുണ്ടായ സമാനമായ മോഷണമാണ് അന്വേഷണം ഉത്തരേന്ത്യൻ സംഘത്തിലേക്ക് വ്യാപിപ്പിക്കാൻ കാരണം. മുൻകാല കേസുകൾ പരിശോധിച്ചപ്പോൾ തിരുവനന്തപുരത്ത് 2009ൽ സമാനമായ കേസുകൾ ഉണ്ടായതായി വ്യക്തമാക്കി. ആ അന്വേഷണത്തിൽ നിന്നും വികാസ് ഗോഡാജി ചൗഹാൻ എന്ന മുംബൈക്കാരനിലാണ് അന്വേഷണം എത്തിയത്. കേരളത്തിൽ മോഷണത്തിന് അറസ്റ്റിലായ ഇയാളെ മുംബൈയിലേക്ക് കൊണ്ടു പോയിരുന്നു.
തുടർന്ന് വികാസ് ഗോഡാജിയെയും സംഘത്തെയും കുറിച്ച് അന്വേഷിക്കാൻ കേരളാ പൊലീസ് മഹാരാഷ്ട്രയിലേക്ക് വണ്ടി കയറി. തുടർന്ന് നടത്തിയ അന്വേഷണമാണ് ഡൽഹിയിലേക്ക് നീണ്ടതും പ്രതികളിൽ മൂന്ന് പേരെ പിടികൂടാൻ സഹായിച്ചതും.
Stories you may Like
- തൃപ്പൂണിത്തുറ ടെർമിനൽ ബുധനാഴ്ച പ്രധാനമന്ത്രി നാടിന് സമർപ്പിക്കും
- കൊച്ചി മെട്രോ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു
- ദുരിതാശ്വാസ നിധി വകമാറ്റൽ കേസിൽ റിവ്യൂ ഹർജി ലോകായുക്ത തള്ളി
- നവകേരള സദസ്സിന് മുമ്പ് അഗ്നിപരീക്ഷ ജയിക്കാൻ പിണറായി
- ദുരിതാശ്വാസനിധി: ലോകായുക്ത ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്