Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോലി ചെയ്യുന്നത് കേരള യൂണിവേഴ്‌സിറ്റി പൊളിറ്റിക്കൽ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി; പ്രൊബേഷൻ പിരീഡിൽ കൈപ്പറ്റുന്നത് യുജിസി നിരക്കിലുള്ള ശമ്പളം; സർവ്വകലാശാലയെ തെറ്റിദ്ധരിപ്പിച്ച് ജോലി ചെയ്യുന്നത് വാർത്താവതാരകനായും; ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിൽ വാർത്താവതാരകനായ അരുൺകുമാറിന്റേത് ഗുരുതരമായ ചട്ടലംഘനമെന്ന് ആക്ഷേപം; അദ്ധ്യാപകന്റെ നടപടി പരിശോധിക്കുമെന്നും വീഴ്ചയുണ്ടെങ്കിൽ നടപടിയെന്നും കേരള വിസി മറുനാടനോട്

ജോലി ചെയ്യുന്നത് കേരള യൂണിവേഴ്‌സിറ്റി പൊളിറ്റിക്കൽ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി; പ്രൊബേഷൻ പിരീഡിൽ കൈപ്പറ്റുന്നത് യുജിസി നിരക്കിലുള്ള ശമ്പളം; സർവ്വകലാശാലയെ തെറ്റിദ്ധരിപ്പിച്ച് ജോലി ചെയ്യുന്നത് വാർത്താവതാരകനായും; ശ്രീകണ്ഠൻ നായരുടെ 24  ന്യൂസ് ചാനലിൽ വാർത്താവതാരകനായ അരുൺകുമാറിന്റേത് ഗുരുതരമായ ചട്ടലംഘനമെന്ന് ആക്ഷേപം;  അദ്ധ്യാപകന്റെ നടപടി പരിശോധിക്കുമെന്നും വീഴ്ചയുണ്ടെങ്കിൽ നടപടിയെന്നും കേരള വിസി മറുനാടനോട്

എം മനോജ് കുമാർ

 തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ പ്രൊബേഷനിൽ തുടരവേ തന്നെ ശ്രീകണ്ഠൻ നായരുടെ 24 ചാനലിൽ അരുൺകുമാർ വാർത്താവതാരകനായത് വിവാദമാകുന്നു. യുജിസി നിരക്കിലുള്ള ശമ്പളം കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കൈപ്പറ്റിക്കൊണ്ടിരിക്കുമ്പോൾ തന്നെയാണ് അരുൺകുമാർ ചാനലിൽ വാർത്താവതാരകൻ കൂടിയാകുന്നത്. കേരള യൂണിവേഴ്‌സിറ്റിയുടെ കാര്യവട്ടം ക്യാംപസിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ് അരുൺ കുമാർ. നാലും മാസം മുൻപാണ് നിയമനം ലഭിച്ചത്. നിലവിൽ പ്രൊബേഷൻ പിരീഡിലാണ്. കർശന നിബന്ധനകൾ നിലനിൽക്കുന്ന ഈ പ്രൊബേഷൻ സമയത്ത് തന്നെയാണ് സർവീസ് ചട്ടങ്ങൾ ലംഘിച്ച് വാർത്താവതാരകാൻ കൂടിയായി അരുൺ കുമാർ ജോലി ചെയ്യുന്നത്. സർവീസ് ചട്ടങ്ങൾ കാറ്റിൽപ്പറത്തിയതായി മനസിലാക്കിയതിനെ തുടർന്ന് അരുൺകുമാറിനെതിരെ നടപടികൾക്ക് സർവ്വകലാശാല തലത്തിൽ തന്നെ ആലോചന തുടങ്ങിയിട്ടുണ്ട്.

ജോലി പോലും നഷ്ടമായെക്കാവുന്ന തലത്തിലുള്ള ഗുരുതരമായ സർവീസ് ചട്ടലംഘനമാണ് സ്വകാര്യ വാർത്താ ചാനലിൽ അവതാരകനാവുക വഴി അരുൺകുമാർ അനുവർത്തിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് അരുൺകുമാറിനെതിരെ നടപടികൾക്ക് സർവ്വകലാശാല തലത്തിൽ ആലോചന മുറുകുന്നത്. പ്രൊബേഷൻ പിരീഡിൽ ലീവ് എടുക്കുക തന്നെ പ്രയാസമായിരിക്കുന്ന അവസ്ഥയിലാണ് സർവ്വകലാശാലയെ തെറ്റിദ്ധരിപ്പിച്ച് പ്രതിഫലമില്ലാതെയുള്ള ജോലി എന്ന രീതിയിൽ അസിസ്റ്റന്റ്‌റ് പ്രൊഫസർ വാർത്താവതാരകനായി ജോലി നോക്കുന്നത്.

മുൻ അസോസിയേറ്റ് എക്‌സിക്യുട്ടീവ് എഡിറ്റർ എന്നാണ് അരുൺ കുമാർ ഫെയ്‌സ് ബുക്ക് പേജിൽ വിശേഷിപ്പിക്കുന്നത്. ഇതേ ചാനലിൽ തന്നെയാണ് വാർത്താവതാരകനായി അരുൺകുമാർ ജോലി ചെയ്യുന്നത്. സർവ്വകലാശാലയിൽ യുജിസി സ്‌കെയിലിൽ ശമ്പളം കൈപ്പറ്റിക്കൊണ്ടിരിക്കെ ചാനലിൽ നിന്ന് താൻ പ്രതിഫലം കൈപ്പറ്റുന്നില്ല എന്ന അരുൺകുമാറിന്റെ വാദം സർവ്വകലാശാലയിൽ പോലും ആരും മുഖവിലക്ക് എടുക്കുന്നുമില്ല. 24 ന്യൂസ് ചാനൽ തുടങ്ങിയത് മുതൽ അരുൺ കുമാർ ചാനലിലെ വാർത്താവതാരകനായി രംഗത്തുണ്ട്.

കേരള സർവ്വകലാശാല കാര്യവട്ടം ക്യാംപസിൽ പൊളിറ്റിക്‌സ് അസിസ്റ്റന്റ് പ്രൊഫസറാണ് അരുൺകുമാർ. പാലക്കാട് വിക്ടോറിയാ കോളേജിൽ അദ്ധ്യാപകനായി ജോലി നോക്കവേയാണ് നാല് മാസം മുൻപ് അരുൺകുമാറിന് കേരള സർവ്വകലാശാലയിൽ അസിസ്റ്റന്റ്് പ്രൊഫസറായി ജോലി ലഭിക്കുന്നത്. ഇപ്പോൾ പ്രൊബേഷൻ പിരീഡിൽ കഴിയവേയാണ് ഗുരുതരമായ ചട്ടലംഘനം നടത്തി സ്വകാര്യ ചാനലായ 24 ന്യൂസിൽ അരുൺകുമാർ വാർത്താവതാരകനായി മാറിയിരിക്കുന്നത്.

സർവകലാശാലയിൽ നിന്ന് ശമ്പളം പറ്റുന്ന അരുൺകുമാർ ചാനലിൽ നിന്ന് ശമ്പളം പറ്റുന്നില്ലെന്നാണ് സർവ്വകലാശാല അധികൃതരെ ധരിപ്പിച്ചിരിക്കുന്നത്. വാർത്താവതാരകനായി ജോലി ചെയ്യവേ ചാനലിൽ നിന്ന് ശമ്പളം പറ്റുന്നില്ല എന്ന വിശദീകരണം സർവ്വകലാശാല അധികൃതർ മുഖവിലയ്ക്ക് എടുത്തിട്ടില്ല. അതുകൊണ്ട് തന്നെ അസിസ്റ്റന്റ് പ്രൊഫസർ പ്രൊബേഷൻ സമയത്ത് ചാനലിൽ വാർത്താവതാരകനായി മാറിയ സംഭവം ഗൗരവത്തോടെയാണ് സർവകലാശാല വീക്ഷിക്കുന്നത്.

കോവിഡ് കാലത്ത് പ്രതിഫലമില്ലാതെ ജോലി ചെയ്യാൻ സർക്കാർ ഒരു അനുകൂല ഉത്തരവ് അരുൺകുമാറിന് നൽകിയിട്ടുണ്ട്. കോവിഡ് കാലത്ത് മാത്രം ജോലി ചെയ്യാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്-കേരള സർവ്വകലാശാല വൈസ് ചാൻസലർ മഹാദേവൻ പിള്ള മറുനാടനോട് പറഞ്ഞു. ചാനലിൽ പ്രതിഫലമില്ലാതെ ജോലി ചെയ്യുകയാണ് എന്നാണ് അരുൺകുമാർ സർവ്വകലാശാലയ്ക്ക് വിശദീകരണം നൽകിയിരിക്കുന്നത്.

സ്വകാര്യ ചാനലിൽ വാർത്താവതാരകനാണോ എന്നൊന്നും അറിയില്ല. യൂണിവേഴ്‌സിറ്റി ചട്ടങ്ങളുടെ ലംഘനമാണോ അരുൺകുമാറിന്റെ നടപടി എന്ന് പരിശോധിക്കും. യൂണിവേഴ്‌സിറ്റി അദ്ധ്യാപകൻ ആയിരിക്കെ വാർത്തയിൽ വരണമെങ്കിൽ തന്നെ യൂണിവേഴ്‌സിറ്റിയുടെ അനുമതി തേടണം. എന്തായാലും നിലവിലെ വിവാദത്തിന്റെ പാശ്ചാത്തലത്തിൽ അരുൺ കുമാറിന്റെ നടപടി പരിശോധിക്കുമെന്നും വൈസ് ചാൻസലർ പറഞ്ഞു.

ശക്തമായ ഒത്താശകളാണ് ചാനലിൽ ജോലി ചെയ്യാൻ വേണ്ടി സർവ്വകലാശാല തലത്തിൽ നടന്നിരിക്കുന്നത്. യൂണിവേഴ്‌സിറ്റിയിലെ പ്രബലന്മാരാണ് അരുൺകുമാറിന് സഹായവുമായി നിലയുറപ്പിച്ചിരിക്കുന്നത്. ഈ ഒത്താശയുടെ പിൻബലത്തിലാണ് ഇപ്പോൾ കൈരളി ചാനലിലെ നിലംപരിശാക്കി ഇപ്പോൾ ആ സ്ഥാനം ഏറ്റെടുത്ത 24 ചാനലിൽ ജോലി ചെയ്യാൻ അരുൺകുമാറിന് അവസരം ഒരുക്കി നൽകിയിരിക്കുന്നത്. വാർത്താവതാരകനാകാൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് വിചിത്രമായ ഓർഡർ ആണ് അരുൺകുമാർ സംഘടിപ്പിച്ചിരിക്കുന്നത്.

കോവിഡ് കാലമായതിനാൽ പ്രതിഫലമില്ലാതെ തന്നെ മറ്റു ജോലി ചെയ്യാൻ അനുവദിക്കണം എന്ന അപേക്ഷയാണ് അരുൺകുമാർ സർവ്വകലാശാലയ്ക്ക് നൽകിയത്. പ്രതിഫലം വാങ്ങരുത് ജോലി ചെയ്യാം എന്ന് അരുൺകുമാറിനു വേണ്ടി അനുകൂല ഓർഡറാണ് രജിസ്ട്രാർ ഇറക്കിക്കൊടുത്തത്. അരുൺകുമാർ എടുക്കുന്ന ജോലി പ്രതിഫലമില്ലാത്ത ജോലി തന്നെയായിരിക്കണം എന്ന് രജിസ്ട്രാർ ഇറക്കിയ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇത് ഉറപ്പുവരുത്താൻ സർവ്വകലാശാലയ്ക്ക് മുന്നിൽ ഒരു വഴികളുമില്ല എന്നാണു ഇതു സംബന്ധമായി അന്വേഷണം നടത്തിയപ്പോൾ സർവ്വകലാശാല വൃത്തങ്ങൾ തന്നെ മറുനാടനോട് വിരൽചൂണ്ടിക്കാണിച്ചത്.

ഇതുവരെ ഒരു യൂണിവേഴ്‌സിറ്റിയും ഇറക്കിക്കൊടുക്കാത്ത ഒരു ഓർഡറാണ് ഒരു പ്രൊബേഷൻകാരന് വേണ്ടി സർവ്വകലാശാല ഇറക്കിയത്. സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായ ഒരു ഓർഡർ സർവ്വകലാശാല തലത്തിൽ നിന്ന് ഇറക്കാൻ പാടില്ലായിരുന്നു എന്നാണ് സർവ്വകലാശാലയിലെ ഉന്നതർ വിരൽ ചൂണ്ടുന്നത്. സർവീസ് ചട്ടലംഘനങ്ങൾക്ക് സർവ്വകലാശാല തന്നെ കുടപിടിക്കുന്ന അവസ്ഥ ഈ ഓർഡർകൊണ്ട് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ ഓർഡർ സർവ്വകലാശാല തലത്തിൽ തന്നെ വിവാദമായി തുടരുന്നത്.

പരസ്യമായ രാഷ്ട്രീയ അഭിപ്രായപ്രകടനങ്ങൾക്ക് സർവ്വകലാശാല അദ്ധ്യാപകർക്ക് വിലക്കുമുണ്ട്. രാഷ്ട്രീയ അഭിപ്രായ പ്രകടനം അരുൺകുമാർ നടത്തുന്നതായും സർവ്വകലാശാല വൃത്തങ്ങൾ തന്നെ പലകുറി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതും സർവീസ് ചട്ടലംഘനത്തിന്റെ പേരിൽ തന്നെയാണ് വരുന്നത്. അസിസ്റ്റന്റ്‌റ് പ്രൊഫസർ പ്രൊബേഷനിൽ തുടരവേ 24 ചാനലിൽ വാർത്താവതാരകനായ അരുൺകുമാർ പുലിവാല് പിടിച്ചു കഴിഞ്ഞതായാണ് ഉന്നത സർവ്വകലാശാല വൃത്തങ്ങൾ തന്നെ വിരൽ ചൂണ്ടുന്നത്. അരുൺകുമാറിന്റെ നടപടികൾ പരിശോധിക്കും എന്ന് വിസി തന്നെ ചൂണ്ടിക്കാട്ടിയതും ഇതിന്റെ തെളിവായി ഉന്നത സർവ്വകലാശാല വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP