Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട ബന്ധം ദൃഢമാക്കാൻ ഐഎംഒ വഴി വീഡിയോ കോൾ; 16കാരിയുടെ നഗ്ന ദൃശ്യങ്ങൾ വാങ്ങിച്ചെടുത്തത് വിവാഹം കഴിക്കാമെന്ന ഉറപ്പ് നൽകി; ചാറ്റിൽ കണ്ട ചിത്രങ്ങളിൽ ആകൃഷ്ടനായപ്പോൾ ലോഡ്ജിൽ കൊണ്ടുപോയി ലൈംഗിക പീഡനം; പരാതിക്ക് പിന്നാലെ പൊലീസ് പൊക്കിയപ്പോൾ ഫോൺ നിറയെ കാമുകിയുടെ നഗ്ന ദൃശ്യങ്ങൾ; പെരിന്തൽമണ്ണയിൽ അറസ്റ്റിലായ 21കാരൻ തീർത്ത 'പ്രണയക്കെണി' ഇങ്ങനെ

ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട ബന്ധം ദൃഢമാക്കാൻ ഐഎംഒ വഴി വീഡിയോ കോൾ; 16കാരിയുടെ നഗ്ന ദൃശ്യങ്ങൾ വാങ്ങിച്ചെടുത്തത് വിവാഹം കഴിക്കാമെന്ന ഉറപ്പ് നൽകി; ചാറ്റിൽ കണ്ട ചിത്രങ്ങളിൽ ആകൃഷ്ടനായപ്പോൾ ലോഡ്ജിൽ കൊണ്ടുപോയി ലൈംഗിക പീഡനം; പരാതിക്ക് പിന്നാലെ പൊലീസ് പൊക്കിയപ്പോൾ ഫോൺ നിറയെ കാമുകിയുടെ നഗ്ന ദൃശ്യങ്ങൾ; പെരിന്തൽമണ്ണയിൽ അറസ്റ്റിലായ 21കാരൻ തീർത്ത 'പ്രണയക്കെണി' ഇങ്ങനെ

ജംഷാദ് മലപ്പുറം

മലപ്പുറം: ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട 16കാരിയെ ലോഡ്ജിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച 21 കാരൻ അറസ്റ്റിൽ. ഷെയർ ചാറ്റിലുടെ പരിചയപ്പെട്ട ശേഷം ഐ.എം.ഒയിലൂടെ ബന്ധം ദൃഢമാക്കുകയായിരുന്നു പ്രതി. തുടർന്ന് വിവാഹ വാഗ്ദാനം നൽകിയതോടെ നഗ്‌ന ഫോട്ടോകൾ അയച്ചും, വീഡിയോ കോളുകൾ ചെയ്തും വരുതിയിലാക്കിയ ശേഷമാണ് ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. ഓൺലൈൻ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട 16കാരിയെ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ തൃശ്ശൂർ മുള്ളൂർക്കര കാഞ്ഞിരക്കുഴി അനഫി(21)യെയാണ് പെരിന്തൽമണ്ണ പൊലീസ് പോക്സോ വകുപ്പുകളും ചേർത്ത് അറസ്റ്റു ചെയ്തത്.

പെരിന്തൽമണ്ണ സ്വദേശിനിയായ പെൺകുട്ടി എട്ടുമാസത്തോളമായി യുവാവുമായി പരിചയത്തിലായിരുന്നു. 14-ന് കൂട്ടുകാരിയുടെ മാതാവിന് സുഖമില്ലാത്തതിനാൽ രക്തം കൊടുക്കണമെന്ന് അനഫി പറഞ്ഞു. 15-ന് രാവിലെ 7.45-ന് ചെറുകരയിലെത്തി ട്രെയിനിൽ വാടാനാംകുർശിയിൽ ഇറങ്ങി. രണ്ടുപേരും കൂടി ബൈക്കിൽ വാൽപ്പറയിലെത്തി ലോഡ്ജിൽ മുറിയെടുക്കുകയും ഇവിടെ വെച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുകയും തിരികെയെത്തുകയും ചെയ്തു. പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇതിനിടെ പെൺകുട്ടിയെ വീട്ടുകാർ തന്നെ സ്റ്റേഷനിലെത്തിച്ചു.

തുടർന്ന് മൊഴിയെടുത്തപ്പോഴാണ് പീഡനവിവരം അറിയുന്നത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പലദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. പ്രതിയുടെ മൊബൈൽ ഫോണിൽ പെൺകുട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും സൂക്ഷിച്ചതായും കണ്ടെത്തി. ഇതേ തുടർന്നാണ് കൊളത്തൂർ എസ്‌ഐ ആർ. മധു, പെരിന്തൽമണ്ണ എസ്‌ഐ. മഞ്ജിത്ത് ലാൽ, വനിതാ സി.പി.ഒ. ജയമണി എന്നിവരടങ്ങിയ പൊലീസ് സംഘം പ്രതിയെ അറസ്റ്റു ചെയ്തത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അതേ സമയം മറ്റൊരു കേസിൽ പത്രപരസ്യം നൽകി വിവാഹത്തട്ടിപ്പ് നടത്തിയയാൾ പൊന്നാനി പൊലീസിന്റെ പിടിയിലായി. പൊന്നാനി കുറ്റിക്കാട് സ്വദേശി പുതുവീട്ടിൽ തൻസീർ എന്ന തേജ(30)യാണ് വിവാഹ തട്ടിപ്പ് കേസിൽ പൊലീസിന്റെ പിടിയിലായത്. തൃശൂർ സ്വദേശിനിയുമായി ബാംഗ്ലൂരിൽ ഒരു വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ചതിനു ശേഷം പൊന്നാനി ബിയ്യം സ്വദേശിനിയെ വിവാഹം കഴിക്കുകയും ഒരു വർഷം ഒന്നിച്ച് താമസിക്കുകയും ചെയ്തു. ഇതിൽ ഇയാൾക്ക് ഒരു കുട്ടിയുണ്ട്. തുടർന്ന് ഈ യുവതിയെ ഒഴിവാക്കുകയും, പത്രപരസ്യം നൽകി ചെമ്മാട് സ്വദേശിനിയെ വിവാഹം കഴിക്കുകയും ചെയ്തു. മാസങ്ങളോളം ഒരുമിച്ചു താമസിക്കുകയും, പിന്നീട് നിയമപരമായി വിവാഹമോചനം നടത്താതെ വിദേശത്തേക്ക് മുങ്ങുകയുമായിരുന്നു.

തുടർന്ന് 16 ദിവസം മുമ്പ് നാട്ടിലെത്തുകയും, പരസ്യം നൽകി ആറു ദിവസം മുമ്പ് കുടക് സ്വദേശിനിയെ വിവാഹം ചെയ്യുകയുമായിരുന്നു. ഇയാൾ വീണ്ടും വിവാഹം ചെയ്ത വിവരമറിഞ്ഞ മുൻ ഭാര്യയായ ചെമ്മാട് സ്വദേശിനി പൊന്നാനി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പൊന്നാനി എസ്‌ഐ. ബേബിച്ചൻ ജോർജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വിശ്വാസ വഞ്ചന കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP