Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

20കാരിയെ ബലാത്സം​ഗം ചെയ്തത് നാലം​ഗ സംഘം; യുവതിയുടെ നില അതീവ ​ഗുരുതരമെന്ന് റിപ്പോർട്ട്; ദേഹത്ത് നിരവധി ഒടിവുകളുണ്ടെന്നും നാവിന് മുറിവേറ്റിട്ടുണ്ടെന്നും ഡോക്ടർമാർ

20കാരിയെ ബലാത്സം​ഗം ചെയ്തത് നാലം​ഗ സംഘം; യുവതിയുടെ നില അതീവ ​ഗുരുതരമെന്ന് റിപ്പോർട്ട്; ദേഹത്ത് നിരവധി ഒടിവുകളുണ്ടെന്നും നാവിന് മുറിവേറ്റിട്ടുണ്ടെന്നും ഡോക്ടർമാർ

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ: ഉത്തർ പ്രദേശിൽ കൂട്ട ബലാത്സം​ഗത്തിനിരയായ ഇരുപതു വയസ്സുകാരിയുടെ നില അതീവ ​ഗുരുതരമെന്ന് റിപ്പോർട്ട്. പടിഞ്ഞാറൻ ഉത്തർ പ്രദേശിലെ ഹാഥ്‌രസിൽ സെപ്റ്റംബർ 14നായിരുന്നു സംഭവം. ശരീരമാകസകലം പരിക്കേറ്റ യുവതി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പുല്ല് അറുക്കാൻ അമ്മയോടൊപ്പം പോയ യുവതിയെ ആണ് നാലുപേർ ചേർന്ന് ക്രൂരമായി ബലാത്സം​ഗം ചെയ്തത്.

യുവതിയുടെ ദേഹത്ത് നിരവധി ഒടിവുകളുണ്ടെന്നും നാവിന് മുറിവേറ്റിട്ടുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. യുവതിയുടെ നില അതീവ ഗുരുതരമായതിനാൽ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റേണ്ടി വരുമെന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിലാണ് യുവതി ചികിത്സയിലുള്ളത്.

കൃഷിയിടത്തിൽ പുല്ല് മുറിക്കാൻ അമ്മയ്ക്കും സഹോദരനും ഒപ്പം പോയതായിരുന്നു പെൺകുട്ടി. പുല്ലുമായി സഹോദരൻ ആദ്യം വീട്ടിലേക്ക് മടങ്ങി. പെൺകുട്ടിയും അമ്മയും പുല്ല് മുറിക്കുന്നത് തുടർന്നു. ഇരുവരും ഇരുവശത്തേക്കാണ് നീങ്ങിയത്. ഇതേത്തുടർന്ന് പെൺകുട്ടിയും അമ്മയും പരസ്പരം അകലത്തിലായി. ഈ സമയം നാലോ അഞ്ചോ ആളുകൾ പിന്നിൽനിന്ന് വന്ന് പെൺകുട്ടിയുടെ കഴുത്തിൽ, അവൾ ധരിച്ചിരുന്ന ചുരിദാറിന്റെ ഷാൾ കുരുക്കി വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. പെൺകുട്ടിയെ കാണാതായതോടെ അമ്മ തിരച്ചിൽ ആരംഭിച്ചു. ബോധരഹിതയായ നിലയിലാണ് അമ്മ പെൺകുട്ടിയെ കണ്ടെത്തിയത്.

പെൺകുട്ടിയെ ബലാത്സംഗം ചെയ്ത നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ നിലവിൽ ജയിലിലാണ്. അതേസമയം പൊലീസ് തങ്ങളെ സഹായിക്കാൻ ആദ്യം തയ്യാറായിരുന്നില്ലെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. പ്രതിഷേധത്തിനു പിന്നാലെയാണ് കേസ് എടുത്തതെന്നും അവർ പറഞ്ഞു. അതേസമയം പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണം പൊലീസ് നിഷേധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP