485 കോടിയുടെ ബിറ്റ്‌കോയിൻ തട്ടിപ്പിലെ അബ്ദുൾ ഷുക്കൂറിനെ കൊലപ്പെടുത്തിയത് മൂന്ന് ദിവസം തുടർച്ചയായി മർദ്ദിച്ച്; ബിറ്റ്‌കോയിൻ വ്യാപാര അക്കൗണ്ട് ലഭിക്കാൻ വേണ്ടി മർദ്ദിച്ചിട്ടും ഷൂക്കൂർ ഒന്നും പറഞ്ഞില്ല; മരണപ്പെട്ടത് തീർത്തും അവശനായി ആശുപത്രിയിൽ എത്തിച്ചപ്പോൾ; സുഹൃത്തുക്കളായ അഞ്ച് പേരെ അറസ്റ്റു ചെയ്ത് ഡെറാഡൂൺ പൊലീസ്; പുറത്തുവരുന്നത് ബിറ്റ്‌കോയിൻ തട്ടിപ്പു സംഘത്തിന്റെ അധോലോക ബന്ധങ്ങൾ; ലക്ഷങ്ങൾ വേർച്വൽ കറൻസി മുടക്കി കോടികൾ കൊയ്യാൻ ഇറങ്ങിയവർ അവതാളത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
ഡെറാഡൂൺ: 485 കോടി രൂപയുടെ ബിറ്റ്‌കോയിൻ ഇടപാടുമായി ബന്ധപ്പെട്ട് മലയാളിയായ യുവാവിനെ ഡെറാഡൂണിൽ കൊലപ്പെടുത്തിയ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മലപ്പുറം വടക്കൻപാലൂർ മേലേപീടിയേക്കൽ സ്വദേശി അബ്ദുൾ ഷുക്കൂറിനെ (24) കൊലപ്പെടുത്തിയത് ഉറ്റുസുഹൃത്തുക്കൾ ചേർന്നാണെന്ന വിവരം പുറത്തുവന്നിരുന്നു. ഇവരിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റു ചെയ്തു. തുടർച്ചയായി മൂന്ന് ദിവസം കെട്ടിയിട്ട് മർദ്ദിച്ചതു കൊണ്ടാണ് ഷുക്കൂർ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നൽകുന്ന വിവരം. 'jax.BTC', 'BTC..shukoor' എന്നീ രണ്ട് ബിറ്റ്‌കോയിൻ എക്‌സ്‌ചേഞ്ചുകളുടെ നടത്തിപ്പുകാരനായിരുന്നു ഷുക്കൂർ. ഷൂക്കൂർ അടക്കമുള്ളവർ ചേർന്ന് നടത്തിയ ബിറ്റ്‌കോയിൻ തട്ടിപ്പിൽ വഞ്ചിതരായവരെ കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത് മറുനാടൻ മലയാളിയായിരുന്നു.
ഇതേ തുടർന്ന് ബിറ്റോകോയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണവും തുടങ്ങിയിരുന്നു. ഇതിനിടെയാണ് ഷൂക്കൂറിനെ ബിസിനസ് പങ്കാളികളായവർ ചേർന്ന് കൊലപ്പെടുത്തിത്. ഡെറാഡൂണിയെ ആശുപത്രിയുടെ എമർജൻസി വിഭാഗത്തിൽ ഷുക്കൂറിന്റെ മൃതദേഹം ഉപേക്ഷിച്ച് കൊലയാളികൾ സ്ഥലം വിടുകയായിരുന്നു. ഷുക്കൂറിന്റെ ബിസിനസ് പങ്കാളികളാണു കൊല നടത്തിയതെന്നു കരുതുന്നു. മലയാളികളായ പത്തു പേർ ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് ഡെറാഡൂൺ സീനിയർ പൊലീസ് സൂപ്രണ്ട് അരുൺ മോഹൻ ജോഷി പറഞ്ഞു. ഷുക്കൂറിനെ ആശുപത്രിയിലെത്തിച്ച അഞ്ചു പേരെ ഡെറാഡൂൺ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മർദ്ദിച്ച് അവസനായി ഷുക്കൂറിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ അദ്ദേഹം മരിച്ചിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് ആഷിഖ്, ആർഷാദ്, യാസിൻ, റിഹാബ്, മുനീഫ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാം മലപ്പുറം, പാണ്ടിക്കാട്ട് സ്വദേശികളാണ്. ഇവരിൽ നാലു പേർ ഷുക്കൂറുമായി ഏറ്റവുമടുപ്പമുണ്ടായിരുന്ന ബിസിനസ്സ് പങ്കാളികളാണ്. രണ്ടു വർഷമായി ബിറ്റ്‌കോയിൻ വ്യാപാരത്തിൽ പങ്കെടുത്തിരുന്ന അബ്ദുൾ ഷുക്കൂറുമായുള്ള ബിസിനസ് വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണു പൊലീസ് നിഗമനം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: ഒരു വർഷം മുൻപ് ബിറ്റ്‌കോയിന്റെ മൂല്യമിടിഞ്ഞതോടെയാണ് ഷുക്കൂറിന്റെ ബിസിനസ് തകർച്ച നേരിട്ടത്. നിക്ഷേപകർ പണം ആവശ്യപ്പെട്ടുത്തുടങ്ങി. കാസർകോട് കേന്ദ്രീകരിച്ചാണു ഷുക്കൂർ പ്രവർത്തിച്ചിരുന്നത്. നിക്ഷേപകരിൽ നിന്നുള്ള സമ്മർദം സഹിക്കാനാവാതെ ഓഗസ്റ്റ് 12ന് ഷുക്കൂറും മറ്റ് ഒൻപതു പേരും ഡെറാഡൂണിൽ വിദ്യാർത്ഥിയായ യാസിന്റെ അടുക്കലേക്കു പോയി. തന്റെ ബിറ്റ്‌കോയിൻ വ്യാപാര അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും വൈകാതെ സ്വന്തമായി വ്യാപാരം ആരംഭിക്കുമെന്നും ലാഭത്തിൽനിന്നു നിക്ഷേപകരുടെ പണം തിരികെ നൽകുമെന്നും ആഷിഖിനോട് ഷുക്കൂർ പറഞ്ഞു. കോടികൾ വിലയുള്ള ബിറ്റ്‌കോയിൻ ഇപ്പോഴും അബ്ദുൾ ഷുക്കൂറിന്റെ പക്കലുണ്ടെന്നും പാസ്വേഡ് കണ്ടെത്തി പണം കൈപ്പറ്റാനുമാണു ശ്രമമെന്നും ആഷിഖ് വിശ്വസിച്ചു.
ഓഗസ്റ്റ് 26ന് യാസിന്റെ ഡെറാഡൂണിലെ വാടകവീട്ടിൽ ഷുക്കൂറിനെ കസേരയോടു ചേർത്തു കെട്ടിയിട്ട ശേഷം ക്രൂരമായി മർദനമാരംഭിച്ചെന്നു ഡെറാഡൂൺ സിറ്റി പൊലീസ് സൂപ്രണ്ട് ശ്വേത ചൗബെ പറഞ്ഞു. മർദനം ഓഗസ്റ്റ് 28 വരെ തുടർന്നിട്ടും ബിറ്റ്‌കോയിൻ വ്യാപാര അക്കൗണ്ട് ലഭിച്ചില്ല. ക്രൂരമായ മർദനത്തെ തുടർന്ന് ഷുക്കൂറിന്റെ ആരോഗ്യസ്ഥിതി മോശമായി. ഷുക്കൂറിന് എന്തെങ്കിലും സംഭവിച്ചാൽ വലിയ തുക ലഭിക്കാതെ പോകുമെന്ന ഭീതിയിൽ ഇവരിൽ അഞ്ച് പേർ ചേർന്ന് രാത്രിയോടെ ആശുപത്രിയിൽ കൊണ്ടുപോയി. നഗരത്തിലെ ഒരു ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഷുക്കൂറിന് മരണം സംഭവിച്ചതായി അറിയിച്ചു. തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി, മരിച്ചതായി സ്ഥിരീകരിച്ചു.
ആശുപത്രി പരിസരത്തെ പാർക്കിങ് മേഖലയിലുണ്ടായിരുന്ന കാറിൽ ഷുക്കൂറിന്റെ മൃതദേഹം ഉപേക്ഷിച്ച് ഇവർ ഡൽഹിയിലേക്കു പോകാൻ ബസിൽ കയറി. ആശുപത്രി അധികൃതരിൽനിന്നു മരണം സംബന്ധിച്ച് വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ നിന്ന് ഷുക്കൂറിന്റെ കേരളത്തിലെ മേൽവിലാസം ലഭിച്ചു. തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലേക്കാണ് ഡെറാഡൂൺ പൊലീസ് വിവരം കൈമാറിയത്. ഇവിടെനിന്ന് പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷൻ വഴി ബന്ധുക്കളെ മരണവിവരം അറിയിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ആശുപത്രി അധികൃതരെ ചോദ്യം ചെയ്യുകയും ചെയ്തതിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അഞ്ച് പേരെയും പിടികൂടുകയായിരുന്നു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നു ശ്വേത ചൗബെ പറഞ്ഞു.
പിതാവ് മുഹമ്മദിന്റെ സ്വദേശമായ കാസർകോഡ് കേന്ദ്രീകരിച്ചാണ് ഷുക്കൂർ ബിസിനസ് നടത്തി വന്നിരുന്നത്. ബിറ്റ്കോയിന്റെ മൂല്യമിടിഞ്ഞതോടെ നിക്ഷേപകർ പണം ആവശ്യപ്പെട്ടു തുടങ്ങി. നാട്ടിൽ നിൽക്കാൻ കഴിയാതെ വന്നതോടെ ഷുക്കൂർ ഡെറാഡൂണിൽ വിദ്യാർത്ഥിയായ യാസിന്റെ അടുത്തേക്ക് പോകുകയാിരുന്നു. ബിസിനസ് പങ്കാളികളായ മറ്റ് ഒൻപതുപേരും ഷുക്കൂറിന്റെ കൂടെയുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ വിവരംലഭിച്ച ബന്ധുക്കൾ വിമാനമാർഗം ഡെറാഡൂണിലെത്തിയിട്ടുണ്ട്. ഡൽഹിയിലെത്തിച്ച് മൃതദേഹം എംബാം ചെയ്യും. തുടർന്ന് വിമാനമാർഗം നാട്ടിലെത്തിക്കാനാണ് തീരുമാനം.
തന്റെ ഏറ്റവും അടുത്ത കൂട്ടാളിയായ ആഷിഖിനെ പോലും കാശിനോടുള്ള ആർത്തി മൂത്ത് അബ്ദുൾ ഷുക്കൂർ വഞ്ചിച്ചുവെന്നാണ് ചോദ്യം ചെയ്യലിൽ പ്രതികൾ വെളിപ്പെടുത്തിയത്. തന്റെ ബിറ്റ്കോയിൻ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്നാണ് ഷുക്കൂർ ആഷിഖിനെ വിശ്വസിപ്പിച്ചത്. താൻ സ്വന്തമായി ക്രിപ്റ്റോ കറൻസി ലോഞ്ച് ചെയ്യാൻ പോവുകയാണെന്നും നുണ പറഞ്ഞു. നിക്ഷേപകരുടെ പണം തിരിച്ചുനൽകാൻ ഇതല്ലാതെ മറ്റുമാർഗ്ഗമില്ലെന്നും ഷുക്കൂർ ആഷിഖിനെ വിശ്വസിപ്പിച്ചു.
ഷുക്കൂർ പറഞ്ഞത് പൂർണമായി വിശ്വസിക്കാൻ ആഷിഖും കൂട്ടരും തയ്യാറായില്ല. ഷുക്കൂറിന്റെ ബിറ്റ്കോയിൻ അക്കൗണ്ടിന്റെ പാസ് വേഡ് തേടിപ്പിടിക്കാൻ അവർ തീരുമാനിച്ചു. ഷുക്കൂറിന്റെ അക്കൗണ്ടിൽ ഇപ്പോഴും കോടികളുണ്ടെന്നും പാസ് വേഡ് കിട്ടിയാൽ അത് തങ്ങൾക്ക് കൈക്കലാക്കാമെന്നും ആഷിഖ് കണക്കുകൂട്ടി. ഇതോടെ ഷുക്കൂറിനെ തട്ടിക്കൊണ്ടുപോയി ബലമായി പാസ് വേഡ് കൈക്കലാക്കാൻ പദ്ധതി ആസൂത്രണം ചെയ്തു.
ഓഗസ്റ്റ് 12 ന് അബ്ദുൾ ഷക്കീറിനൊപ്പം ആഷിക് ഡെറാഡൂണിലെത്തി ഒരു വാടകവീട് തേടി. എട്ട് ദിവസത്തിന് ശേഷം പ്രേംനഗറിലെ സുധോവാലയിലെ ഒരുവീട്ടിൽ താമസം തുടങ്ങി. സംഘത്തിലെ മറ്റംഗങ്ങൾ ഓഗസ്റ്റ് 25 ന് ഇവർക്കൊപ്പം ചേർന്നു. ഷുക്കൂറിനെ വീട്ടിലേക്ക് തന്ത്രപൂർവം വിളിച്ചുവരുത്തി സംഘം കുടുക്കുകയായിരുന്നു. പാസ് വേഡ് വെളിപ്പെടുത്താൻ ആദ്യം അനുനയം നോക്കിയെങ്കിലും നടപ്പില്ലെന്ന് മനസ്സിലായതോടെ ക്രൂരമായ മർദ്ദനമുറകൾ തുടങ്ങി. കൊടിയ പീഡനം തുടർന്നെങ്കിലും ഷുക്കൂർ പാസ് വേഡ് വെളിപ്പെടുത്തിയില്ല. ഒടുവിൽ ഇയാൾ ബോധരഹിതനായതോടെ കാര്യങ്ങൾ പാളി. പരിഭ്രാന്തരായ സംഘം എങ്ങനെയെങ്കിലും പാസ് വേഡ് കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ ഷുക്കൂറിനെ ആശുപത്രിയിലാക്കാൻ തീരുമാനിച്ചു. തുടർച്ചയായി രണ്ടു ആശുപത്രികളിൽ കൊണ്ടുപോയെങ്കിലും നിരാശയായിരുന്നു ഫലം. ബാലുപൂരിലെ ആദ്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ ഷുക്കൂർ മരിച്ചതായി ഡോക്ടർമാർ വിധയെഴുതി. വിശ്വാസം വരാതെ ഡെറാഡൂൺ-മസൂറി റോഡിലെ ഒരു സൂപ്പർ സെപ്ഷ്യൊലിറ്റി ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, അവിടെയും ഡോക്ടർമാർക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പിടിക്കപ്പെടുമെന്ന ഭീതിയിൽ മൃതദേഹം എമർജൻസി വാർഡിൽ തള്ളിയിട്ട്, വാഹനം ആശുപത്രിക്ക് മുമ്പിൽ ഉപേക്ഷിച്ച് ഇവർ രക്ഷപ്പെടുകയായിരുന്നു.
485 കോടിയുടെ സാമ്പത്തിക തട്ടിപ്പ്, മലപ്പുറത്ത് ഷുക്കൂറിനെതിരെ കേസില്ല
കാര്യം കുഴപ്പക്കാരനാണെങ്കിലും, അബ്ദുൾ ഷുക്കൂറിനെതിരെ മലപ്പുറത്ത് കേസുകൾ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല. പുലാമന്തോൾ സ്വദേശിയായ ഇയാൾ നിരവധി പേരെ കബളിപ്പിച്ചുവെങ്കിലും മലപ്പുറത്ത് കേസില്ലെന്നതാണ് സവിശേഷത. ഇയാളുടെ ഇരകൾ കൂടുതലും കാസർകോട്ടുകാരായിരുന്നു. തായ്ലൻഡിൽ തന്റെ കമ്പനി രജിസ്റ്റർ ചെയ്ത ശേഷം ഷുക്കൂർ നാട്ടിൽ വരുന്നത് അപൂർവമായിരുന്നു.
കഴിഞ്ഞ ദിവസം ബിറ്റ് കോയിൻ ഗ്രൂപ്പുകളിൽ ഷുക്കൂറിന്റെ മരണം സംഭവിച്ചതായി സന്ദേശങ്ങൾ എത്തിയതോടെയാണ് പണം നിക്ഷേപിച്ചവർ പലരും അങ്കലാപ്പിലായത്. ഷുക്കൂർ നടത്തി വന്ന ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട ബിറ്റിസി ബിറ്റ്‌സ്, ബിറ്റ് ജെറ്റ്സ് എന്ന കമ്പനികളിൽ നിക്ഷേപം നടത്തിയവരാണ് മുതലും പലിശയും നഷ്ടമായി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിൽ നിൽക്കുന്നത്. ഇതിനിടെയാണ് തട്ടിപ്പ് നടത്തിയ ആളുടെ മരണ വാർത്ത എത്തുന്നത്്. അബ്ദുൽ ഷുക്കൂറും സഹോദരൻ അഹമ്മദ് ഷറഫുദ്ദീൻ എന്നിവർ ആരംഭിച്ച ബിറ്റിസി ബിറ്റ്‌സ്, ബിറ്റ് ജെറ്റ്സ് എന്നീ കമ്പനികൾ 500 കോടിയോളം രൂപ ബിറ്റ് കോയിൻ ഇടപാടിന്റെ പേരിൽ തട്ടിപ്പ് നടത്തിയതായാണ് ആരോപണം. ആലപ്പുഴ പൊലീസ് മേധാവിക്ക് ഇതു സംബന്ധിച്ച പരാതി കൊടുത്തിരുന്നു.
40000 ത്തോളം പേരെ ബിറ്റ് കോയിൻ ഇടപാടിൽ അംഗങ്ങൾ ആക്കിയാണ് 485 കോടിയുടെ തട്ടിപ്പ് ഷൂക്കൂർ നടത്തിയത്. ഇവർ ലോകത്തെ പലരാജ്യങ്ങളിലും നിന്നും സമാഹരിച്ചിരിക്കുന്ന തുക തന്നെ 1500 കോടിയോളം വരുമെന്നും ഈ തുക തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഇവർ ഉപയോഗപ്പെടുത്തിയതായും ആക്ഷേപം ഉണ്ടായിരുന്നു. ആറുമാസത്തിനുള്ളിൽ നിക്ഷേപ തുക തിരികെ നൽകുമെന്നും അടുത്ത ആറുമാസത്തിനുള്ളിൽ ലാഭം ലഭിക്കുമെന്നും വിശ്വസിപ്പിച്ചാണ് ഡിജിറ്റൽ കറൻസി ഇടപാടിൽ ഇവർ നിക്ഷേപകരെ പങ്കാളികളാക്കിയത്.
ആയിരം കോടി രൂപയുടെ ആസ്തിയുണ്ടെന്നും പാക്കിസ്ഥാൻ ഉൾപ്പെടെ 30 ഓളം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് പറഞ്ഞുമാണ് ഇവർ നിക്ഷേപകരിൽ നിന്നും നിക്ഷേപം സ്വീകരിക്കുകയും ഒടുവിൽ വഴിയാധാരമാക്കുകയും ചെയ്തത്. തായ്‌ലൻഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ബിറ്റിസി ബിറ്റ്‌സ്, ബിറ്റ് ജെറ്റ്സ് എന്ന മൾട്ടിലെവൽ മാർക്കറ്റിങ് കമ്പനികളാണ് വിവാദത്തിൽ പെട്ടത്. ക്രിപ്റ്റോ കറൻസി ഇടപാടിൽ വൻ ;ലാഭം ഓഫർ ചെയ്താണ് ഇവർ കോടിക്കണക്കിനു രൂപയുടെ നിക്ഷേപം കേരളത്തിൽ സ്വരൂപിച്ചത്. ലക്ഷങ്ങൾ നിക്ഷേപിച്ചവരുടെ ഒരു ചെയിൻ ഉണ്ടാക്കി ഇവർ വഴി മറ്റുള്ളവരെ ആകർഷിച്ചാണ് തട്ടിപ്പിന്റെ വ്യാപ്തി വലുതാക്കിയത്. ഇതിനിടെയാണ് ഷൂക്കൂറിന്റെ മരണവാർത്ത എത്തിയത്.
കമ്പനി പ്രശ്നത്തിലാണ് തുക തിരികെ നൽകാം എന്നാണു അബ്ദുൽ ഷുക്കൂർ എല്ലാവരോടും പറഞ്ഞിരുന്നത്. കഴിഞ്ഞ ജനുവരി അവസാനം തുക തിരികെ ലഭിക്കും എന്നാണ് പറഞ്ഞത്. തുക പക്ഷെ ലഭിച്ചില്ല. ഇവർ സ്വന്തമായി വേർച്വൽ കറൻസി ഇറക്കി. അത് വന്നപ്പോഴാണ് അതിന്റെ മൂല്യത്തിൽ തട്ടിപ്പ് വ്യക്തമായത്. കോയിൻ മൂല്യം പ്രകാരം 10 ലക്ഷം ഇറക്കിയ ആൾക്ക് ഒരു കറൻസി വഴി ലഭിക്കുക വെറും 9 രൂപയാണ്. ലഭിക്കേണ്ടത് 750 രൂപയും. ഇതോടെയാണ് ഇടപാടുകാർ ഉടക്കിയത്.ബിറ്റ് കോയിൻ ഇടപാടിൽ സ്വരൂപിച്ച കോടികളുമായി അബ്ദുൽ ഷുക്കൂർ ഇന്ത്യ വിട്ടുപോകുമോ എന്ന ഭയം നിക്ഷേപകർക്കുണ്ടായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍