Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാൻ തുറുങ്കലിൽ അടച്ച കുൽഭൂഷൺ ജാവദിനായി പ്രാർത്ഥനയോടെ ബന്ധുക്കൾ; കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി പറയുക ജൂലായ് 17-ന്; വിധി വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ നൽകിയ ഹർജിയിൽ

ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാൻ തുറുങ്കലിൽ അടച്ച കുൽഭൂഷൺ ജാവദിനായി പ്രാർത്ഥനയോടെ ബന്ധുക്കൾ; കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതി  വിധി പറയുക ജൂലായ് 17-ന്; വിധി വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ നൽകിയ ഹർജിയിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കുൽഭൂഷൺ ജാദവ് കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതി ജൂലായ് 17-ന് വിധി പറയും. മുമ്പ് നാവികസേനാ ഉദ്യോഗസ്ഥനായിരുന്ന കുൽഭൂഷൺ ജാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നൽകിയ ഹർജിയിലാണ് കോടതി വിധി പറയുന്നത്. ചാരവൃത്തി ആരോപിച്ചാണ് കുൽഭൂഷൺ ജാദവിനെ പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തത്. ഏപ്രിൽ 2017-ൽ പാക് കോടതി വധശിക്ഷയും വിധിച്ചു. ഇതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് 2017 മെയ് 18-ന് കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നടപ്പിലാക്കുന്നത് കോടതി തടഞ്ഞിരുന്നു. ഇതിനുശേഷമാണ് കേസിൽ വാദം കേട്ടത്.

കുൽഭൂഷൺ ജാദവിന്റെ കേസിൽ പാക് കോടതി നടപടികൾ പാലിച്ചില്ലെന്നും ഇത് അന്താരാഷ്ട്ര പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നുമായിരുന്നു ഇന്ത്യയുടെ വാദം. ശരിയായ വിചാരണ കൂടാതെയാണ് പാക്കിസ്ഥാൻ കുൽഭൂഷൺ ജാദവിനെ ശിക്ഷിച്ചതെന്നും അദ്ദേഹത്തെ മോചിപ്പിക്കണമെന്നും ഇന്ത്യ അന്താരാഷ്ട്ര കോടതിയിൽ വാദിച്ചിരുന്നു. മുൻ സോളിസിറ്റർ ജനറലായ ഹരീഷ് സാൽവെയാണ് ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര കോടതിയിൽ ഹാജരായത്. 2019 ഫെബ്രുവരി മാസത്തിൽ നടന്ന വാദംകേൾക്കൽ നാലുദിവസം നീണ്ടുനിന്നിരുന്നു.

പാക്കിസ്ഥാനിൽ അട്ടിമറി സംഘടിപ്പിക്കാനും ചാരപ്പണിക്ക് ശ്രമിച്ചുവെന്നുമുള്ള കുറ്റങ്ങൾക്കാണ് കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ചത്. ബലൂചിസ്ഥാൻ പ്രവിശ്യയിൽനിന്ന് ജാദവിനെ സുരക്ഷാസേന അറസ്റ്റുചെയ്‌തെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം. ഇന്ത്യൻ നാവികസേനയിൽ ഉദ്യോഗസ്ഥനായിരുന്നു ജാദവെന്നും പാക്കിസ്ഥാൻ ആരോപിക്കുന്നു. അറസ്റ്റിന് ശേഷം ജാദവ് നടത്തിയ കുറ്റസമ്മത മൊഴിയുടെ വീഡിയോയും പാക്കിസ്ഥാൻ പുറത്തുവിട്ടിരുന്നു. എന്നാൽ, ഈ ആരോപണങ്ങളെല്ലാം ഇന്ത്യ നിരാകരിച്ചു. ജാദവിനെ പാക് അധികൃതർ തട്ടിക്കൊണ്ടു പോയതാണെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്. വധശിക്ഷനടപ്പാക്കിയാൽ ആസൂത്രിത കൊലപാതകമായി കണക്കാക്കുമെന്ന മുന്നറിയിപ്പ് വിദേശകാര്യമന്ത്രാലയം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP