Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വാദ്രയെ കുടുക്കാൻ ഹരിയാനയും രാജസ്ഥാനും; സ്‌കൈലൈൻ ഹോസ്പിറ്റാലിറ്റിയുടെ ഇടപാടുകൾ ഹരിയാന പരിശോധിക്കുംച രാജസ്ഥാനിൽ വാദ്രയുടെ ഭൂമി സർക്കാർ തിരിച്ചുപിടിച്ചു

വാദ്രയെ കുടുക്കാൻ ഹരിയാനയും രാജസ്ഥാനും; സ്‌കൈലൈൻ ഹോസ്പിറ്റാലിറ്റിയുടെ ഇടപാടുകൾ ഹരിയാന പരിശോധിക്കുംച രാജസ്ഥാനിൽ വാദ്രയുടെ ഭൂമി സർക്കാർ തിരിച്ചുപിടിച്ചു

ചണ്ഡിഗഡ്: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്രയുടെ വിവാദ ഭൂമി ഇടപാട് കേസിൽ ഹരിയാന സർക്കാർ നിലപാട് കടുപ്പിക്കുന്നു. റോബർട്ട് വാദ്രയുടെ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുടെ ഇടപാടുകൾ ഹരിയാനാ നികുതി വകുപ്പ് പരിശോധന തുടങ്ങി. സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുടെ ഉദ്യോഗസ്ഥരോട് പണമിടപാട് രേഖകൾ ഹാജരാക്കാൻ നികുതി വകുപ്പ് ആവശ്യപ്പെട്ടു.

സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുടെ ഭൂമി ഇടപാടുകളുടെ രേഖകളാണ് പരിശോധിക്കുന്നത്. സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി വാങ്ങിയ ഭൂമിയുടെ കണക്ക്, അതിന് ചെലവഴിച്ച തുക, ആരൊക്കെയാണ് വാങ്ങിയത് എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. രോബർട്ട് വാദ്രയുടെ വിവാദ ഭൂമി ഇടപാട് പുനരന്വേഷിക്കുവാൻ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറാണ് ഉത്തരവിട്ടത്. അതിനടെ വാദ്രയുടേത് എന്ന് കരുതുന്ന 360 ഹെക്ടർ ഭൂമി രാജസ്ഥാൻ സർക്കാർ തിരിച്ചുപിടിച്ചു.

സ്വകാര്യവ്യക്തിക്ക് അന്യായമായി കൈമാറിയ ഭൂമിയായതിനാലാണ് തിരിച്ച് പിടിച്ചതെന്ന് രാജസ്ഥാൻ അധികൃതർ അറിയിച്ചു. ഈ ഭൂമി ഇടപാടിൽ വാദ്രയ്ക്ക് പങ്കുണ്ടോ എന്നത് അന്വേഷിക്കുന്നുമുണ്ട്. ബിക്കനീറിലെ കൊലയത്ത് മേഖലയിലെ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. ഈ 360 ഹെക്ടർ ഭൂമിയിൽ ഒരു ഭാഗം വാദ്രയുടേതാണെന്നാണ് നിഗമനം. സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി 2010ലാണ് ഈ വസ്തു ചുളുവിലയ്ക്ക് വാങ്ങിയതെന്നാണ് ആക്ഷേപം. 2006-07ൽ ഗ്രാമീണർക്ക് നൽകിയ ഭൂമിയാണ് ഇത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഗ്രാമീണർ അന്യായമായാണ് ഭൂമി കൈക്കലാക്കിയതെന്ന് കണ്ടെത്തി. ഈ ഭൂമിയാണ് വാദ്ര അടക്കമുള്ളവർ വിലകൊടുത്ത് വാങ്ങിയതെന്നാണ് കരുതുന്നത്.

ഹരിയാനയിൽ ഡിഎൽഎഫിന്റെ ഭൂമി ഇടപാടും സംശയത്തിലായിരുന്നു. ബിജെപി സർക്കാർ അധികാരത്തിലെത്തിയതോടെ നിലപാട് കടുപ്പിച്ചു. ഹരിയാന മുൻ ലാൻഡ് റവന്യൂ കമ്മീഷണർ അശോക് ഖേംകയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹരിയാന മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. ഗുഡ്ഗാവിലെ ഡിഎൽഎഫ് കമ്പനി 350.17 ഏക്കർ ഭൂമി വാങ്ങിക്കൂട്ടിയ സംഭവത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. 2012ലാണ് പ്രമുഖ വ്യവസായഗ്രൂപ്പായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയും റോബർട്ട് വാദ്രയുടെ ഡിഎൽഎഫും തമ്മിൽ വിവാദഭൂമിയിടപാട് നടന്നത്. വാദ്ര തുച്ഛമായ തുകയ്ക്ക് വാങ്ങിയ ഭൂമി വൻവിലയ്ക്ക് സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിക്ക് വിൽക്കുകയായിരുന്നു.

ഇടപാടിൽ അഴിമതിയുണ്ടെന്ന് കണ്ടെത്തിയ അന്നത്തെ ലാൻഡ് റവന്യൂ കമ്മീഷണർ അശോക് ഖേംക ഭൂമിയിടപാട് റദ്ദാക്കി. തുടർന്ന് ഹരിയാനയിലെ കോൺഗ്രസ് സർക്കാർ അശോക് ഖേംകയെ സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് പഞ്ചാബ് ഹരിയാന ഹൈക്കോർട്ട് ഇടപാട് അസാധുവാക്കിയതാണ്. ഇതിനെതിരെ മുൻ ഹരിയാന വ്യവസായിക വികസന കോർപ്പറേഷൻ അപ്പീൽ നൽകിയതിനെതിരെയും ഖേംക അന്വേഷണം ആവശ്യപ്പെടുന്നുണ്ട്.

കോർപ്പറേഷൻ കുറഞ്ഞ പലിശ നിരക്കിൽ ഡി.എൽ.എഫിന് വാഴ്പയും നൽകിയിരുന്നു. രാഷ്ടീയ ഉദ്യോഗസ്ഥ ലോബിയുടെ ഇടപെടലുകളാണ് ഇടപാടിന് പിന്നിലെന്നും ഖേംക ആരോപിക്കുന്നുണ്ട്. വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി നടത്തിയ ഭൂമി ഇടപാടിനെതിരെ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP