Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യോഗിയുടെ ഭരണത്തിൽ യുപിയിൽ ബലാത്സംഗവും കൊലപാതകവും പെരുകുന്നു; ബിജെപി സർക്കാരിന്റെ രണ്ടുമാസത്തെ ഭരണത്തിൽ നടന്നത് 240 കൊലപാതകങ്ങളും 179 ബലാത്സംഗങ്ങളും; വർഗീയ സംഘർഷങ്ങൾക്കും കുറവില്ല; സംസ്ഥാനത്തെ ജനങ്ങൾക്കു സുരക്ഷ നല്കുന്നതിൽ സർക്കാർ പരാജയമെന്നു പ്രതിപക്ഷം

യോഗിയുടെ ഭരണത്തിൽ യുപിയിൽ ബലാത്സംഗവും കൊലപാതകവും പെരുകുന്നു; ബിജെപി സർക്കാരിന്റെ രണ്ടുമാസത്തെ ഭരണത്തിൽ നടന്നത് 240 കൊലപാതകങ്ങളും 179 ബലാത്സംഗങ്ങളും; വർഗീയ സംഘർഷങ്ങൾക്കും കുറവില്ല; സംസ്ഥാനത്തെ ജനങ്ങൾക്കു സുരക്ഷ നല്കുന്നതിൽ സർക്കാർ പരാജയമെന്നു പ്രതിപക്ഷം

ലക്‌നോ: ഇതുവരെ കണ്ടിട്ടില്ലാത്ത വിജയമാണ് ബിജെപി ഉത്തർപ്രദേശിൽ നേടിയത്. 403ൽ 320 സീറ്റുകളും ബിജെപിയും കൂട്ടരും നേടിയപ്പോൾ എസ്‌പിയും ബിഎസ്‌പിയും കോൺഗ്രസും അടക്കമുള്ള പ്രതിപക്ഷം നിഷ്പ്രഭമായി. മോദിയുടെയും അമിത് ഷായുടെയും തേരോട്ടമായി വിജയം ചിത്രീകരിക്കപ്പെട്ടു. അപ്രതീക്ഷിതമായി യോഗി ആദിത്യനാഥ് സന്യാസിയെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ബിജെപി നേതൃത്വം അവരോധിച്ചു. യോഗിയുടെ നേതൃത്വത്തിൽ സംസ്ഥാനം ക്ഷേമത്തിലേക്കു കുതിക്കുന്നുവെന്ന് ബിജെപി പ്രചരിപ്പിക്കുന്നു. ഇതിനിടെ സംസ്ഥാനത്തുനിന്നും പുറത്തുവരുന്ന കണക്കുകൾ അത്ര രസകരമല്ല. യോഗിയുടെ ഭരണത്തിൽ സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നുവെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് കണക്കുകൾ.

യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി ഗവൺമെന്റിന്റെ കാലാവധി രണ്ട് മാസം തികയുമ്പോൾ ഉത്തർപ്രദേശിൽ ഇതുവരെ നടന്നത് 240കൊലപാതകങ്ങൾ, 179ബലാത്സംഗങ്ങൾ. കനത്ത കുറ്റകൃത്യങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളുമാണ് യുപിയിൽ അനുദിനം രേഖപ്പെടുത്തുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങളുടെ കണക്കുകളിൽ വലിയ തോതിലുള്ള വർദ്ധനവാണ് ഉണ്ടായത്. മാർച്ചിൽ അധികാരത്തിൽ വന്ന ബിജെപി സർക്കാരിന്റെ അധികാരത്തിനുകീഴിൽ വർഗീയ സംഘർഷങ്ങളും കൊലപാതകങ്ങളും മുതൽ ബലാത്സംഗങ്ങൾ വരെ വർദ്ധിച്ചു.

കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് പുറത്തുവിട്ട വിവരങ്ങൾ കാര്യങ്ങളെക്കുറിച്ച് വളരെ ഗൗരവകരമായ ചിത്രം നൽകുന്നു. ഈ വർഷം മാർച്ച് 15നും ഏപ്രിൽ 15നും ഇടയിലായി കഴിഞ്ഞ വർഷത്തേക്കാൾ നാലിരട്ടിയായാണ് ബലാത്സംഗങ്ങൾ വർദ്ധിച്ചത്. കൊലപാതകങ്ങൾ ഇരട്ടിയായി.

2016ൽ 41ബലാത്സംഗങ്ങൾ നടന്നപ്പോൾ, ഈ വർഷം 179പേരാണ് ബലാത്സംഗങ്ങൾക്കിരകളായത്. മൂന്ന് കവർച്ചാ ആക്രമണങ്ങൾ നടന്നിടത്ത് ഇക്കൊല്ലം 20എണ്ണം. കൊലപാതകങ്ങൾ 101ൽ നിന്നും 240ആയാണ് ഉയർന്നത്. സ്ഥിതിവിവരക്കണക്കുകൾ തുറന്നുകാണിക്കുന്ന അക്രമങ്ങളുടെ ആധിക്യത്തോടൊപ്പം ആളുകൾ നിയമം കയ്യിലെക്കുന്ന അവസ്ഥയും ക്രമാതീതമാണ്.

കുറ്റവാളികളെ പ്രതിരോധിക്കാനും ക്രമസമാധാനം പുനഃസ്ഥാപിക്കാനും തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നാണ് ആദിത്യനാഥ് സർക്കാറിൽ നിന്നും ലഭിക്കുന്ന വിശദീകരണം. എന്നാൽ ഇവയൊന്നും നടപ്പിലാകുന്നില്ലെന്നാണ് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്. ''കഴിഞ്ഞ രണ്ടു മാസങ്ങളായി ജനങ്ങൾ നിരാശയുടെ നിഴലിലാണ്. ക്രമസമാധാനം നിലനിർത്തുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടുവെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടു.' യുപി കോൺഗ്രസ് നേതാവ് അശോക് സിംങ് പറയുന്നു. കുറേയധികം പ്രസംഗിക്കുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും നൽകുന്ന ഉറപ്പുകളെക്കുറിച്ചെല്ലാം വിസ്മരിച്ച അവസ്ഥയിലാണ് യോഗിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP