Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാർക്കിലിരുന്ന് സല്ലപിക്കുകയായിരുന്ന കമിതാക്കൾ ടാക്‌സി ഡ്രൈവറെ മർദ്ദിച്ചത് തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ പകർത്തിയതോടെ; മൂത്രമൊഴിക്കാനാണ് മുളങ്കൂട്ടത്തിനിടയിൽ കയറിയിരുന്നതെന്ന് പറഞ്ഞിട്ടും അടി നിർത്തിയില്ലെന്ന് സൂധീറിന്റെ പരാതി; എന്തിനാണ് പാർക്കിൽ പോയതെന്ന പൊലീസിന്റെ ചോദ്യത്തിന് ഉത്തരമില്ലാതെ പരാതിക്കാരൻ

പാർക്കിലിരുന്ന് സല്ലപിക്കുകയായിരുന്ന കമിതാക്കൾ ടാക്‌സി ഡ്രൈവറെ മർദ്ദിച്ചത് തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ പകർത്തിയതോടെ; മൂത്രമൊഴിക്കാനാണ് മുളങ്കൂട്ടത്തിനിടയിൽ കയറിയിരുന്നതെന്ന് പറഞ്ഞിട്ടും അടി നിർത്തിയില്ലെന്ന് സൂധീറിന്റെ പരാതി; എന്തിനാണ് പാർക്കിൽ പോയതെന്ന പൊലീസിന്റെ ചോദ്യത്തിന് ഉത്തരമില്ലാതെ പരാതിക്കാരൻ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ പകർത്തി എന്നാരോപിച്ച കമിതാക്കൾ ടാക്‌സി ഡ്രൈവറെ മർദ്ദിച്ചു. പാർക്കിൽ ഇരുന്ന് സല്ലപിക്കുകയായിരുന്ന യുവതിയും യുവാവും ചേർന്നാണ് മുളങ്കൂട്ടത്തിന് സമീപം നിന്ന് മൂത്രമൊഴിക്കുകയായിരുന്ന തന്നെ മർദ്ദിച്ചതെന്ന് കാട്ടി വെസ്റ്റ് ബെംഗളൂരുവിലെ സുൻകഡക്കട്ട സ്വദേശിയായ സുധീർ കുമാറാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇരുവരുടെയും ആക്രമണത്തിൽ പരിക്കേറ്റ സുധീർ ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു.

ബെംഗളുരു നഗരത്തിലെ കബൻ പാർക്കിലായിരുന്നു സംഭവം. പാർക്കിലെ മുളങ്കൂട്ടത്തിന് സമീപം മൂത്രമൊഴിക്കുന്ന സമയത്തായിരുന്നു യുവാവും യുവതിയും ചേർന്ന് തന്നെ മർദ്ദിച്ചതെന്ന് സുധീർ പരാതിയിൽ പറഞ്ഞു. ഇരുവരും പാർക്കിൽ ചെലവഴിക്കുന്ന ദൃശ്യങ്ങൾ താൻ മൊബൈലിൽ പകർത്തിയെന്നാരോപിച്ചായിരുന്നു മർദ്ദനം. ഇതിനിടെ യുവതി തന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് നിലത്തെറിച്ച് പൊട്ടിച്ചു. ഫോൺ പൂർണ്ണമായി തകർന്നിട്ടുണ്ട്. എന്നാൽ, താൻ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചിട്ടില്ലെന്നും മൂത്രമൊഴിക്കുകയായിരുന്നുവെന്നു പറഞ്ഞിട്ടും കമിതാക്കൾ പിന്മാറിയില്ലെന്നും സുധീർ കുമാർ കൂട്ടിച്ചേർത്തു.

അതേസമയം, സുധീറിന്റെ പരാതി പൊലീസ് പൂർണമായും വിശ്വാസത്തിലെടുക്കാൻ ആകില്ലെന്ന നിലപാടിലാണ് പൊലീസ്. ലാവല്ല റോഡിന് സമീപമുള്ള സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന സുധീർ എന്തിനാണ് കബൻ പാർക്കിലെത്തിയതെന്നാണ് പൊലീസിന്റെ സംശയം. ഇതിന് അയാൾക്ക് വ്യക്തമായ മറുപടി നൽകാനും സാധിച്ചിട്ടില്ല. സുധീർ മുളകാടുകൾക്കുള്ളിൽ ഒളിച്ചിരിക്കുന്നതായി കണ്ടതായി സംഭവസ്ഥലത്തുള്ളവർ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഏകദേശം 20 മിനിറ്റോളം സുധീറിനെ മുളങ്കൂട്ടത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടുവെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകിയതായും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP