Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അനുജനെ വെട്ടിക്കൊന്നു; യുവതിയെ തുരുതുരെ വെട്ടി; ജാതിവെറിയിൽ 25കാരൻ ജ്യേഷ്ഠൻ നടത്തിയതുകൊടുംക്രൂരത; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി അപകടനിലയിൽ; അരുംകൊലയ്ക്ക് ശേഷം വിനോദ്കുമാർ പൊലീസിൽ കീഴടങ്ങിയത് അഭിഭാഷകന്റെ സഹായത്തോടെ; ദുരഭിമാനക്കൊലയിൽ ഞെട്ടിത്തരിച്ച് മേട്ടുപ്പാളയം

അനുജനെ വെട്ടിക്കൊന്നു; യുവതിയെ തുരുതുരെ വെട്ടി; ജാതിവെറിയിൽ 25കാരൻ ജ്യേഷ്ഠൻ നടത്തിയതുകൊടുംക്രൂരത; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി അപകടനിലയിൽ; അരുംകൊലയ്ക്ക് ശേഷം വിനോദ്കുമാർ പൊലീസിൽ കീഴടങ്ങിയത് അഭിഭാഷകന്റെ സഹായത്തോടെ; ദുരഭിമാനക്കൊലയിൽ ഞെട്ടിത്തരിച്ച് മേട്ടുപ്പാളയം

മറുനാടൻ ഡെസ്‌ക്‌

മേട്ടുപ്പാളയം: ദുരഭിമാനക്കൊലയിൽ ഞെട്ടത്തരിച്ച് മേട്ടുപ്പാളയം. ജാതിമാറി വിവാഹംകഴിക്കാൻ തീരുമാനിച്ച അനുജനെ വെട്ടിക്കൊല്ലുകയും യുവതിയെ ഗുരുതരമായി പരിക്കേല്പിക്കയും ചെയ്ത കേസിൽ ജ്യേഷ്ഠൻ പൊലീസിൽ കീഴടങ്ങി.25കാരനാണ് ജാതിവെറിയിൽ സ്വന്തം അനിയനെയും സഹോദരന്റെ കാമുകിയെയും വെട്ടിയത്. വെട്ടേറ്റ അനിയൻ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.

മേട്ടുപ്പാളയം ശിരുമുഖ റോഡിൽ സീരംഗരായൻ ഓടയ്ക്കടുത്തുള്ള കറുപ്പസ്വാമിയുടെ മകൻ വിനോദ്കുമാർ (25) ആണ് ബുധനാഴ്ച രാവിലെ പൊലീസിൽ കീഴടങ്ങിയത്. കറുപ്പസ്വാമിയുടെ ഇളയമകനായ കനകരാജ് (22) ആണ് കൊല്ലപ്പെട്ടത്. കനകരാജിനൊപ്പം താമസിച്ചിരുന്ന യുവതി തലയിൽ വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ജില്ലാ പൊലീസ് സൂപ്രണ്ട് അമിത്കുമാർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പൊലീസ് അന്വേഷണം മുറുകിയതോടെ രാവിലെ ഒരു അഭിഭാഷകന്റെ സഹായത്തോടെ വിനോദ്കുമാർ മേട്ടുപ്പാളയം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ദളിത് പീഡനത്തിനെതിരെയുള്ള വകുപ്പുകളടക്കം വിനോദ് കുമാറിനെതിരേ ചുമത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട കനകരാജ് പച്ചക്കറിച്ചന്തയിൽ ചുമട്ടുതൊഴിലാളിയാണ്. ബുധനാഴ്ച ഉച്ചയോടെ പോസ്റ്റുമോർട്ടം നടപടി പൂർത്തിയാക്കി കനകരാജിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും വെള്ളിപാളയത്ത് സംസ്‌കരിക്കയും ചെയ്തു. യുവതിയുടെ ബന്ധുക്കൾ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും അഖിലേന്ത്യാ എസ്.സി., എസ്.ടി. കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.

കറുപ്പസ്വാമിയുടെ ഇളയമകനായ കനകരാജും (22) ദളിത് വിഭാഗത്തിലെ പതിനേഴുകാരിയുമായി രണ്ടുവർഷമായി പ്രണയത്തിലായിരുന്നു. യുവതി പലസമയങ്ങളിലായി കനകരാജിന്റെ കുടുംബത്തെ സന്ദർശിച്ച് വിവാഹം നടത്തിത്തരാൻ ആവശ്യപ്പെട്ടെങ്കിലും കനകരാജിന്റെ കുടുംബം എതിരായിരുന്നു. യുവതിയുടെ അമ്മ നഗരസഭയിൽ തൂപ്പുജോലിക്കാരിയാണ്.

കഴിഞ്ഞദിവസം കനകരാജും യുവതിയും സീരംഗരായൻ പ്രദേശത്ത് ഒരുവീട്ടിൽ ഒന്നിച്ച് താമസിക്കാൻ തുടങ്ങി. ഇതറിഞ്ഞ വിനോദ്കുമാർ ചൊവ്വാഴ്ച വൈകീട്ടെത്തി വെട്ടുകത്തി ഉപയോഗിച്ച് ഇരുവരെയും വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കനകരാജ് സംഭവസ്ഥലത്തുതന്നെ മരിച്ചു. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ മേട്ടുപ്പാളയം സർക്കാർ ആശുപത്രിയിലും പിന്നീട് കോയമ്പത്തൂർ മെഡിക്കൽകോളേജ് ആശുപത്രിയിലും എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP