അപ്പോളോ ആശുപത്രി പരിസരത്ത് സംഘർഷം തുടരുന്നു; സർവ്വ പൊലീസുകാരോടും ഏഴ് മണിക്ക് ഡ്യൂട്ടിയ്ക്കെത്താൻ ഡിജിപി; ഗവർണ്ണറും മന്ത്രിമാരും ചെന്നൈയിലെത്തി; തിയേറ്ററുകൾ അടച്ചു പൂട്ടി; നിലവിളിച്ച് തമിഴ്നാട്; ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ജയലളിത അന്തരിച്ചതായും ചില റിപ്പർട്ടുകൾ
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: ഹൃദയസ്തംഭനത്തെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവൻ രക്ഷിക്കാനുള്ള തീവ്രശ്രമം തുടരുന്നു. അതിനിടെ ജയലളിത മരിച്ചതായും ചില പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെയാണ് ജയലളിതയുടെ ഹൃദയം പ്രവർത്തിക്കുന്നതെന്നും എല്ലാവരും പ്രാർത്ഥിക്കണമെന്നും അപ്പോളോ ആശുപത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ജയലളിത ആശുപത്രിയിലായ ശേഷം അതീവ ഗുരതരമാണ് സ്ഥിതിയെന്ന് അപ്പോളോ ആശുപത്രി സൂചിച്ചിക്കുന്നത് ആദ്യമായാണ്. അതുകൊണ്ട് തന്നെയാണ് ആശങ്ക ശക്തമാകുന്നത്. ഈ സാഹചര്യത്തിൽ അണ്ണാ ഡിഎംകെ അണികൾ അപ്പോളോ ആശുപത്രിയിലേക്ക് പ്രാർത്ഥനയുമായി എത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി പ്രണബ് മുഖർജി, കേന്ദ്ര മന്ത്രിമാർ തുടങ്ങിയവർ ജയലളിത എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നു ആശംസിച്ചു.
ഹൃദയാഘാതംമൂലം ആരോഗ്യ നില വീണ്ടും ഗുരുതരമായ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവൻ രക്ഷിക്കാൻ തീവ്രശ്രമം തുടരുന്നുവെന്ന് തന്നെയാണ് അണ്ണാ ഡിഎംകെയും നൽകുന്ന വിവരം. അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ജയയെ പരിശോധിക്കാൻ വിദഗ്ധ ഡോക്ടർമാരുടെ സംഘം ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മുൻപ്, ജയയെ പരിശോധിച്ച ലോകപ്രശസ്ത തീവ്രപരിചരണ വിദഗ്ധൻ ഡോ. റിച്ചാർഡ് ബെയ്ലിയുമയി ആശുപത്രി അധികൃതർ ബന്ധപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് ഇപ്പോൾ ചികിൽസ നടത്തുന്നതെന്നാണ് വിവരം.
അപ്പോളോ ആശുപത്രിക്ക് പുറത്ത് അണ്ണാ ഡിഎംകെ നേതാക്കളും പ്രവർത്തകരുമടക്കം ആയിരക്കണക്കിനു പേർ കണ്ണീരും പ്രാർത്ഥനയുമായി തടിച്ചു കൂടുകയാണ്. ഇവരെ നിയന്ത്രിക്കാൻ പൊലീസിനും കഴിയുന്നില്ല. ഇതിനൊപ്പം തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ചെന്നൈയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തുണ്ട്.
പൊലീസിന് അതീവ ജാഗ്രതാ നിർദ്ദേശം; കേന്ദ്ര സേനയും എത്തും
ജയയുടെ ആരോഗ്യനില സംബന്ധിച്ച വാർത്തകളെ തമിഴ് ജനത വൈകാരികമായി സമീപിക്കുകയാണ്. അതിനിടെയാണ് സോഷ്യൽ മീഡിയയിൽ പലവിധ പ്രചരണങ്ങൾ. ഈ സാഹചര്യത്തിൽ മോശമായതെന്തെങ്കിലും സംഭവിക്കുന്നപക്ഷം സ്ഥിതിഗതികൾ കൈവിട്ടുപോകുമെന്ന് പൊലീസും വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ കലാപം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്. തമിഴ്നാട് സർക്കാരിന്റെ ആവശ്യപ്രകാരം ഡൽഹിയിൽ നിന്നും ഹൈദരാബാദിൽ നിന്നുമായി ഒൻപത് കമ്പനി കേന്ദ്രസേനയെ ചെന്നൈയിലേക്ക് അയച്ചിട്ടുണ്ട്.
അപ്പോളോ ആശുപത്രി സ്ഥിതിചെയ്യുന്ന ഗ്രീംസ് റോഡിനടുത്തുള്ള റസ്റ്ററന്റുകളിൽ ഭക്ഷണം കഴിക്കാനെത്തിയവരെയും പൊലീസ് ഒഴിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ യൂണിഫോണിൽ ഡ്യൂട്ടിക്ക് ഹാജരാകാൻ എല്ലാ പൊലീസുകാർക്കും തമിഴ്നാട് ഡിജിപി നിർദ്ദേശം നൽകി. അണ്ണാ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കി. സംസ്ഥാനത്തെ സിനിമാശാലകൾ നാളെ അടച്ചിടാനും സർക്കാർ ആവശ്യപ്പെട്ടതായാണ് വിവരം. അണ്ണാ ഡിഎംകെ എംപിമാരോട് ഡൽഹി യാത്ര ഒഴിവാക്കി സംസ്ഥാനത്ത് തങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളോടും ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ചെന്നൈയിലെത്താൻ ആവശ്യപ്പെട്ടു. തൂത്തുക്കുടിയിലായിരുന്ന സ്റ്റാലിൻ ചെന്നൈയിലേക്ക് തിരിച്ചു. സുരക്ഷാ മുൻകരുതലെന്ന നിലയിൽ ഡിഎംകെ നേതാവ് എം.കരുണാനിധിയുടെ വസതിയിൽ കൂടുതൽ പൊലീസുകാരെ നിയോഗിച്ചു.
ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ജയലളിതയുടെ ആരോഗ്യ നില അതീവ ഗുരതരമെന്ന് അറിഞ്ഞ് ചെന്നൈയിലുള്ള എ.ഡി.എം.കെ. പാർട്ടി ഓഫീസിന് മുന്നിൽ ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജയലളിതയുടെ ആരോഗ്യാവസ്ഥയിൽ മനം നൊന്താണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്ര ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതിനിടെ തമിഴ്നാട്ടിലെ കോളേജുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മദ്രാസ് ,അണ്ണാ സർവകലാശകൾക്ക് കീഴിലുള്ള കോളേജുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് അവധിയെന്ന് തമിഴ്നാട് വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിരിക്കുന്നത്.
തിയേറ്ററുകൾ അടച്ചിടും... തമിഴ്നാട് ഇന്ന് നിശ്ചലമാകും
വികാരഭരിതരായി അപ്പോളോ ആശുപത്രിയിലെത്തുന്ന പ്രവർത്തകരെ നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ചെറിയ തോതിലുള്ള സംഘർഷങ്ങളും ചിലയിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ചെന്നൈയിൽ കടകമ്പോളങ്ങൾ തുറക്കില്ലെന്നാണ് സൂചന. ഹർത്താലിന്റെ അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങും. സ്ഥിതി ഗതികൾ വഷളാകുമെന്ന കരുതി സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകി. തിയേറ്ററുകളും അടച്ചിടും. പരീക്ഷകളെല്ലാം മാറ്റി വച്ചു. തമിഴ്നാട് ഉടനീളം നിശ്ചലമാകുമെന്നാണ് സൂചന.
സുരക്ഷയെക്കരുതി ആശുപത്രിയിലേക്കുള്ള വഴികൾ എല്ലാം പൊലീസ് അടച്ചു. അടിയന്തിര സാഹചര്യത്തിൽ സുരക്ഷക്കായി 9 കമ്പനി കേന്ദ്രസേന തമിഴ്നാട്ടിലേക്കു തിരിച്ചു. സിആർപിഎഫ്, സിഐഎസ്.എഫ്. ഡയറക്ടർമാരും ചൈന്നെയിലേക്കു തിരിച്ചിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളായ കേരളം, കർണാടക, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിലും ജാഗ്രതാ നിർദ്ദേശമുണ്ട്.
കാര്യങ്ങൾ വഷളായത് സുഖംപ്രാപിച്ചെന്ന വാർത്താ സമ്മേളനത്തിന് പിന്നാലെ
എ.ഐ.എ.ഡി.എം.കെ. വക്താവ് സി.പൊന്നയ്യൻ, ജയലളിത സുഖം പ്രാപിച്ചുവെന്നും ഉടൻ വീട്ടിലേക്കു മടങ്ങുമെന്നും മാദ്ധ്യമപ്രവർത്തകരെ അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. ജയലളിതയുടെ ആരോഗ്യനില വീണ്ടും അവതാളത്തിലായെന്ന വാർത്ത പരന്നെങ്കിലും ആർക്കും കാര്യം വ്യക്തമായിരുന്നില്ല. അപ്പോളോ ആശുപത്രി ചെയർമാൻ പ്രതാപ് റെഡ്ഡി എത്തിയതിനുശേഷം പത്രക്കുറിപ്പു പുറത്തുവിട്ടപ്പോഴാണ് ഹൃദയാഘാതമാണെന്നവിവരം പുറം ലോകമറിയുന്നത്. വിവരം കാട്ടു തീ പോലെ പടർന്നതോടെ മന്ത്രിമാരും എംഎൽഎമാരും പാർട്ടി അണികളും പൊതുജനങ്ങളും ആശുപത്രിയിൽ ഇരമ്പിയെത്തി. അപ്പോഴേക്കും പൊലീസ് സന്നാഹവും ശക്തമായി.
മുംബൈയിലായിരുന്ന തമിഴ്നാട് ഗവർണർ സി.എച്ച്. വിദ്യാസാഗർ റാവു വിവരമറിഞ്ഞ് പ്രത്യേക വിമാനത്തിൽ ചെന്നൈയിലെത്തി. ആശുപത്രി അധികൃതരുമായി 10 മിനിറ്റോളം ചർച്ച നടത്തിയ അദ്ദേഹം രാജ്ഭവനിലേക്ക് മടങ്ങി. ജയയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഗവർണർ പത്രക്കുറിപ്പ് ഇറക്കുമെന്നാണ് വിവരം. അതിനിടെ, അപ്പോളോ ആശുപത്രിയിൽ വച്ച് തമിഴ്നാട് മന്ത്രിസഭയുടെ അടിയന്തര യോഗം ചേർന്നു. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതർ വ്യക്തമാക്കി. നിലവിൽ ഹൃദ്രോഗവിദഗ്ധരുടെ നിരീക്ഷണത്തിലാണ് ജയലളിതയുള്ളത്.
ഐസിയുവിൽ പ്രവേശിപ്പിച്ച ജയയ്ക്ക് ലണ്ടനിലുള്ള ഡോ. റിച്ചാർഡ് ബീലിന്റെ നിർദ്ദേശമനുസരിച്ചുള്ള ചികിൽസയാണ് നൽകുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സെപ്റ്റംബർ 22ന് ആണ് കടുത്ത പനിയും നിർജലീകരണവും മൂലം ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയയുടെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങുമെന്നുമായിരുന്നു ഞായറാഴ്ച വൈകിട്ട് അണ്ണാ ഡിഎംകെ അറിയിച്ചത്. എയിംസിലെ വിദഗ്ധ ഡോക്ടർമാർ ജയലളിതയെ പരിശോധിച്ചുവെന്നും ജയലളിത പൂർണമായും അസുഖത്തിൽ നിന്നും മോചിതയായെന്നുമായിരുന്നു പാർട്ടി അറിയിച്ചത്.
തമിഴ്നാടിന് കറുത്ത ഞായർ
ഞായറാഴ്ച വൈകിട്ട് നാലരയ്ക്കും അഞ്ചിനുമിടയിലാണ് അവർക്ക് ഹൃദയാഘാതമുണ്ടായത്. രാത്രി ഒമ്പതരയോടെയാണ് ആശുപത്രി അധികൃതർ ഇക്കാര്യം പുറത്ത് വിട്ടത്. കഴിഞ്ഞ രണ്ട് മാസമായി ആശുപത്രിയിൽ തുടരുന്ന ജയലളിത ആരോഗ്യനില വീണ്ടെടുക്കുന്നുവെന്ന വാർത്തകൾക്കിടയിലാണ് അവർക്ക് ഹൃദയാഘാതം ഉണ്ടായത്. അതുകെണ്ട് തന്നെ സ്ഥിതി ഗുരുതരമെന്നാണ് സൂചന. എല്ലാ മന്ത്രിമാരും അപ്പോളോ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
സെപ്റ്റംബർ 22ന് ആണ് കടുത്ത പനിയും നിർജലീകരണവും മൂലം ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയയുടെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങുമെന്നുമായിരുന്നു ഞായറാഴ്ച വൈകിട്ട് അണ്ണാ ഡിഎംകെ അറിയിച്ചത്. എയിംസിലെ വിദഗ്ധ ഡോക്ടർമാർ ജയലളിതയെ പരിശോധിച്ചുവെന്നും പൂർണമായും ജയലളിത അസുഖത്തിൽ നിന്നും മോചിതയായെന്നുമായിരുന്നു പാർട്ടി അറിയിച്ചത്. ജയലളിതയുടെ ചില പത്രക്കുറിപ്പുകളും പുറത്തിറങ്ങി. ഉടൻ ആശുപത്രി വിടുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനിടെയാണ് ഏവരേയും ആശങ്കപ്പെടുത്തുന്ന വിവരങ്ങൾ അപ്പോളോ ആശുപത്രയിൽ നിന്ന് പുറത്തുവരുന്നത്. ജയലളിതയ്ക്ക് കുറച്ചെങ്കിലും സംസാരിക്കാൻ കഴിയുന്നുണ്ടെന്നും അവർ ഉടൻ ആശുപത്രി വിട്ടേക്കുമെന്നുമായിരുന്നു കഴിഞ്ഞയാഴ്ചവരെ വന്ന റിപ്പോർട്ടുകൾ.
ഇക്കഴിഞ്ഞ നവംബർ 19ന് ജയലളിതയെ തീവ്രപരിചരണ വിഭാഗത്തിൽനിന്ന് പ്രത്യേക മുറിയിലേക്ക് മാറ്റിയിരുന്നു. ഇതോടെ ജയലളിതയുടെ ആരോഗ്യ നില സാധാരണ നിലയിലായെന്നായിരുന്നു വിലയിരുത്തൽ. ഇതിനിടെയാണ് ഹൃദയാഘാതമെത്തുന്നത്.
Stories you may Like
- വൃക്ക റാക്കറ്റ്: അപ്പോളോ ആശുപത്രിക്കെതിരായ ആരോപണത്തിൽ അന്വേഷണം തുടങ്ങി
- 110 വയസുകാരിക്ക് ഇടുപ്പെല്ല് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി
- ആ കാശു കിട്ടാതെ മനംനൊന്ത് ആതമഹത്യ ചെയ്ത് ശിവരാമൻ
- റൂട്ട് കനാൽ ശസ്ത്രക്രിയക്ക് പിന്നാലെ 3 വയസുകാരൻ മരിച്ചു; ചികിത്സാപിഴവെന്ന് ബന്ധുക്കൾ
- ചന്ദ്രയാൻ-3 നെ കാത്തിരിക്കുന്ന വെല്ലുവിളികൾ ചില്ലറയല്ല
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്