നാലു കൊല്ലം മുമ്പ് 8000 രൂപ ശമ്പളം; ഇപ്പോൾ ഒന്നരലക്ഷവും ആഡംബരജീവിതവും; രേഖകൾ ചോർത്തി കോടീശ്വരനായ ഇന്ത്യൻ ചാരന്റെ കഥ
മനസ്സാക്ഷിയെയും മൂല്യങ്ങളെയും മറന്നാൽ എത്രമാത്രം കോടീശ്വരനാകാമെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിച്ച തട്ടിപ്പുകാരനാണ് സുഭാഷ് ചന്ദ്രയെന്ന ഇന്ത്യൻ ചാരൻ. രാജ്യം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നാണ് കോർപറേറ്റ് അഴിമതിക്കേസിൽ അറസ്റ്റിലായ ജൂബിലിയന്റ് എനർജിയുടെ സീനിയർ എക്സിക്യൂട്ടീവായ സുഭാഷ് ചന്ദ്രയുടെ തട്ടിപ്പുകളെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്.
പെട്രോളിയം മന്ത്രാലയത്തിൽ നിന്നും സുപ്രധാനമായ രേഖകൾ ചോർത്തി ചുരുങ്ങിയ കാലത്തിനുള്ളിൽ ഇയാൾ കോടികളാണ് കീശയിലാക്കിയത്. പ്രസ്തുത മന്ത്രാലയത്തിലെ മുൻ ഉദ്യോഗസ്ഥനായ സുഭാഷ് ആ ബന്ധങ്ങളെ ദുരുപയോഗം ചെയ്ത് രേഖകൾ ചോർത്തി കോടികൾ സമ്പാദിച്ച് കൂട്ടുകയായിരുന്നു. തന്റെ സ്വാർത്ഥലക്ഷ്യങ്ങൾ കൈപ്പിടിയിലൊതുക്കാൻ ഇയാൾ തന്ത്രപ്രധാനമായ രേഖകൾ വരെ ചോർത്തിക്കൊടുക്കുകയായിരുന്നു.
നാല് കൊല്ലം മുമ്പ് വെറും 8000 രൂപ മാത്രം ശമ്പളമുണ്ടായിരുന്ന ഇയാളുടെ ഇപ്പോഴത്തെ ശമ്പളം ഒന്നരലക്ഷം രൂപയാണ്. കൂടാതെ സ്വപ്നസമാനമായ ആഡംബരജീവിതമാണിയാൾ ഇപ്പോൾ നയിച്ചിരുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.
കുതന്ത്രങ്ങളുടെയും അവിശുദ്ധബന്ധങ്ങളുടെയും അപ്പോസ്തലനായിരുന്നു സുഭാഷ് ചന്ദ്രയെന്ന് കാണാം. തന്റെ ലക്ഷ്യം സാധിക്കാൻ ബന്ധങ്ങളെ മനഃപൂർവം ഉണ്ടാക്കിയെടുക്കുന്ന ഇയാൾ അവരെ തരം പോലെ ദുരുപയോഗം ചെയ്യുന്നതിലും അതിസാമർത്ഥ്യമാണ് പ്രകടിപ്പിച്ചത്. 2008ൽ പെട്രോളിയം മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയുടെ പിഎയുടെ ടൈപ്പിസ്റ്റായിട്ടായിരുന്നു സുഭാഷ് ചന്ദ്ര പ്രസ്തുത മന്ത്രാലയത്തിൽ കാലു കുത്തിയത്. 2011ൽ അവിടെ നിന്ന് പടിയിറങ്ങുമ്പോൾ വെറും 8000 രൂപ മാത്രമായിരുന്നുവത്രെ ഇയാളുടെ ശമ്പളം. എന്നാൽ അത്രയും ചുരുങ്ങിയ കാലത്തിനിടെ കോടികൾ കൊയ്യാനുള്ള ബന്ധങ്ങൾ അയാൾ പെട്രോളിയം മന്ത്രാലയത്തിലുണ്ടാക്കിയെടുത്തിരുന്നു. പെട്രോളിയം മന്ത്രാലയത്തിലെ തലവന്മാരുമായി ഇക്കാലത്തിനിടെ സുഭാഷ് ചന്ദ്ര ദൃഢമായ ബന്ധമാണ് കെട്ടിപ്പടുത്തിരുന്നത്. ഇക്കാലത്ത് ഒരു പരീക്ഷണമെന്നോണം അയാൾ ചില രേഖകൾ ചോർത്തി സ്വകാര്യ കമ്പനികൾക്ക് നൽകിയതായും റിപ്പോർട്ടുണ്ട്. ആ പരിചയവും ബന്ധങ്ങളും മുതലാക്കിയാണ് സുഭാഷ് പിൽക്കാലത്ത് രേഖകൾ ചോർത്തി അനാസായം കോടികൾ കൊയ്തെടുത്തിരുന്നത്.
ജൂബിലിയന്റെ എനർജിയിലേക്കുള്ള സുഭാഷിന്റെ വഴിതെളിഞ്ഞതും ഈ അവിശുദ്ധ ബന്ധത്തിലൂടെയായിരുന്നു. ഇക്കാലത്ത് അയാൾ കൃത്രിമമായ മാർഗത്തിലൂടെ എംബിഎയും കരസ്ഥമാക്കി. ജൂബിലിയന്റിൽ ജോയിന്റ് ചെയ്തതോടെ പ്രസ്തുത കമ്പനിക്കും പെട്രോളിയം മന്ത്രാലയത്തിനുമിടയിലുള്ള ഒരു മധ്യവർത്തിയായി പ്രവർത്തിക്കുകയായിരുന്നു സുഭാഷ് ചന്ദ്രയുടെ ദൗത്യമെന്ന് തെളിഞ്ഞിട്ടുണ്ട്. പെട്രോളിയം മന്ത്രാലയത്തിലെ തന്റെ ആൾക്കാരുടെ സഹായത്തോടെ അവിടെ നിന്ന് സുപ്രധാനമായ രേഖകൾ ചോർത്തിയെടുത്ത് ജൂബിലിയന്റിന് നൽകുകയായിരുന്നു അയാൾ. കോർപറേറ്റ് കുംഭകോണത്തിൽ പിടിയിലായ രാകേഷ് കുമാർ, ലാൽത പ്രസാദ് എന്നിവരും പെട്രോളിയം മന്ത്രാലയത്തിൽ 2012 വരെ താൽക്കാലിക ജീവനക്കാരായിരുന്നു. എന്നാൽ ഇവരെ പിടികൂടുകയെന്നത് എളുപ്പമല്ലായിരുന്നു. മാസങ്ങൾ നീണ്ടു നിന്ന അന്വേഷണനീരീക്ഷണങ്ങൾക്ക് ശേഷമാണിവർ അറസ്റ്റിലായിരിക്കുന്നത്.
കോടികൾ അഴിമതിക്കൂലി കൈപ്പറ്റി സുഖിച്ച് ജീവിക്കുമ്പോൾ തങ്ങളെക്കാത്തിരിക്കുന്ന കെണിയെപ്പറ്റി സുഭാഷ് ചന്ദ്രയടക്കമുള്ള പ്രതികൾ അറിഞ്ഞിരുന്നില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ദോവൽ തയ്യാറാക്കിയ കെണിയിലാണിവർ കുടുങ്ങിയതെന്ന് പറയാം. 2014 ഒക്ടോബർ 13 ന് അജിത് ദോവൽ കേന്ദ്ര സർക്കാരിനു ഇത് സംബന്ധിച്ച് കത്ത് കൈമാറിയിരുന്നു. ഈ മുന്നറിയിപ്പിനെ തുടർന്ന് മന്ത്രാലയങ്ങളിൽ സി.സി.ടിവികൾ സ്ഥാപിക്കാൻ ഗവൺമെന്റ് തീരുമാനമെടുത്തത്. ഊർജം, പരിസ്ഥിതി, ഖനി, ടെലികോം, ആഭ്യന്തര വകുപ്പുകളുടെ ഓഫീസുകളിലാണു ദോവലിന്റെ കത്തിനെ തുടർന്നു സുരക്ഷ ശക്തപ്പെടുത്തിയിരുന്നത്. എന്നാൽ പെട്രോളിയം മന്ത്രാലയത്തിലെ സി.സി.ടിവികൾ പിന്നീട് ഓഫ് ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടെന്നാണു അന്വേഷസംഘം ഊഹിക്കുന്നത്. ചാരന്മാരെ വഴിതെറ്റിക്കാൻ ദേവലിന്റെ നേതൃത്വത്തിൽ തെറ്റായ രേഖകൾ സ്ഥാപിച്ചെന്നും ഇവയും ചോർത്തപ്പെട്ടെന്നും തെളിഞ്ഞിട്ടുണ്ട്. ചാരന്മാരെ തെറ്റിദ്ധരിപ്പിക്കാൻ അടിസ്ഥാനമില്ലാത്ത കത്തുകളും കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. തെളിവുകൾ ശക്തമാക്കിയശേഷമായിരുന്നു അറസ്റ്റുകൾ. കൂടുതൽപ്പേർ ഉടൻ വലയിലാകുമെന്നും റിപ്പോർട്ടുണ്ട്.
പുതിയ ബിജെപി ഗവൺമെന്റ് അധികാരമേറ്റപാടെ കോർപറേറ്റ് അഴിമതിയെക്കുറിച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് സൂചനകൾ ലഭിച്ചിരുന്നു. പെട്രോളിയം മന്ത്രാലയവുമായി ബന്ധപ്പെട്ട് ലോബിയിസ്റ്റുകളുടെയും കോർപറേറ്റ് ചാരന്മാരുടെയും അവിശുദ്ധ കൂട്ടുകെട്ട് നിലനിൽക്കുന്നതായി ഇതിന് മുമ്പ് തന്നെ വിവരം ലഭിച്ചിരുന്നുവെന്നാണ് സൂചന. ചാരപ്രവർത്തനത്തിനായി വിപുലമായ തയ്യാറെടുപ്പുകളാണ് ഇവിടുത്തെ കോക്കസ് നടത്തിയിരുന്നതെന്നും തെളിഞ്ഞിട്ടുണ്ട്. ഇതിനായി സ്പെഷ്യൽ സെക്രട്ടറി, രണ്ട് ജോയിന്റ് സെക്രട്ടറിമാർ, തുടങ്ങിയവരുടെ റൂമുകളുടെ താക്കാൽ വ്യാജമായി ഉണ്ടാക്കിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ആഷാ റാം(58) ഇയാളുടെ സഹായി ഈശ്വർ സിങ്(56) എന്നിവരാണു വ്യാജ താക്കോലുകൾ ഉണ്ടാക്കിയതെന്നു വ്യക്തമായിട്ടുണ്ട്. തട്ടിപ്പ് വെളിച്ചത്ത് വന്നതിനെത്തുടർന്ന് ഈ റൂമുകളുടെയെല്ലാം ലോക്ക് മാറ്റിയിരിക്കുകയാണിപ്പോൾ. സുഭാഷ് ചന്ദ്രയെന്ന വമ്പൻ സ്രാവ് അകത്തായതോടെ അയാളുടെ ഇടപാടുകളിൽ ഭാഗഭാക്കായ മറ്റുള്ള ചിലർ കൂടി അകത്തായേക്കാം. അതിലൂടെ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയുടെ അരമനരഹസ്യങ്ങളും അങ്ങാടിപ്പാട്ടാകാനുള്ള വഴിയുമൊരുങ്ങിയേക്കാം.
Stories you may Like
- ട്രംപിനെതിരെ 420 കൊല്ലം അകത്തുകിടക്കേണ്ട കുറ്റങ്ങൾ
- അഭിമന്യു വധക്കേസിലെ നഷ്ടപ്പെട്ട നിർണായക രേഖകളുടെ പകർപ്പ് ഹാജരാക്കി പ്രോസിക്യൂഷൻ
- ഈ മോഷണത്തിൽ വേണ്ടത് പഴുതടച്ച അന്വേഷണം; ലോക്സഭയിലേക്ക് ഒരു വിഷയം കൂടി
- അഭിമന്യുവിന്റെ കൊലയാളികളെ സഹായിക്കുന്നത് സിപിഎം എന്ന് ബിജെപി
- ഇത് ഇന്ത്യയുടെ നൂറ്റാണ്ട്, 'തമ്പേറുകളല്ല'; പി ബി ഹരിദാസൻ എഴുതുന്നു
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍