Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനുയായിയുമായി ലൈംഗിക ബന്ധത്തിന് രാധേ മാ നിർബന്ധിച്ചെന്ന് പരാതി; ജീവന് ഭീഷണിയുണ്ടെന്നും ഡോളി ബിന്ദ്ര; ടിവി താരത്തിന്റെ വെളിപ്പെടുത്തലിൽ ആൾ ദൈവം അറസ്റ്റിലാകുമോ?

അനുയായിയുമായി ലൈംഗിക ബന്ധത്തിന് രാധേ മാ നിർബന്ധിച്ചെന്ന് പരാതി; ജീവന് ഭീഷണിയുണ്ടെന്നും ഡോളി ബിന്ദ്ര; ടിവി താരത്തിന്റെ വെളിപ്പെടുത്തലിൽ ആൾ ദൈവം അറസ്റ്റിലാകുമോ?

മുംബൈ: വിവാദ ആൾദൈവം രാധേ മാ പുതിയ കുരുക്കിൽ. അപരിചിതനായ അനുയായിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ രാധേ മാ നിർബന്ധിച്ചതായി ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ ഡോളി ബിന്ദ്ര പൊലീസിൽ പരാതി നൽകി. ഇതോടെ രാധേ മാ കൂടുതൽ കുരുക്കിൽപ്പെടുകയാണ്. 

ഇക്കാര്യം വാർത്തയായതോടെ തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഡോളി പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡോളി, മുംബൈ പൊലീസ് സ്റ്റേഷനിലാണ് പരാതിയുമായെത്തിയത്. ഇരുപതു പേർക്കെതിരെയാണ് പരാതി. രാധേ മായുടെ ആശ്രമത്തിൽ ഇത്തരം കാര്യങ്ങൾ സ്ഥിരമാണ്. ഇവർ മറ്റുള്ളവരുടെ വിശ്വാസം വച്ചാണ് കളിക്കുന്നതെന്നും ഡോളി പറഞ്ഞു. ഒരിക്കൽ രാധേ മായുടെ മകനും ഒരു അനുയായിയും ചേർന്ന് മറ്റുള്ളവരുടെ മുന്നിൽ വച്ച് തന്നോട് മോശമായി പെരുമാറിയെന്നും ഡോളി പറയുന്നു. സ്ത്രീധന കേസുമായി ബന്ധപ്പെട്ട് രാധേ മായ്‌ക്കെതിരെ നിലവിൽ പൊലീസ് കേസുണ്ട്. ഈ കേസിൽ രാധേ മാ കോടതിയിൽ നിന്നും മുൻ കൂർ ജാമ്യം നേടിയിട്ടുണ്ട്. പൊലീസ് മൂന്ന് തവണ ചോദ്യം ചെയ്യുകയും ചെയ്തു. അതിനിടെയാണ് പുതിയ വിവാദമുണ്ടാകുന്നത്.

സണ്ണിലിയോണിന്റെ കടുത്ത ആരാധികയായ സ്വയം പ്രഖ്യാപിത ആൾദൈവത്തിന്റെ ചൂടൻ ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലായിരുന്നു. ഇതിനിടെയാണ് സ്ത്രീ പീഡന ആരോപണവും ചർച്ചയായത്.ഹിന്ദി ഗാനങ്ങൾക്ക് അവർ ചുവട് വയ്ക്കുന്ന വീഡിയോയും ഇന്റർനെറ്റിൽ ശ്രദ്ധിക്കപ്പെട്ടു. 49 വയസുകാരിയായ രാധേ മാ 23 വയസായപ്പോഴാണു സ്വയം പ്രഖ്യാപിത ദൈവമായി 'അവതരിച്ചത്'. പഞ്ചാബ് സ്വദേശിയായ രാധേ മാ വിവാഹമോചിതയാണെന്നും പറയപ്പെടുന്നു. രാധേമായുടെ യഥാർത്ഥ പേര് സുഖ്വിന്ദർ കൗർ എന്നാണ്. സമൂഹത്തിലെ പണക്കാരായ ആളുകളാണ് ഇവരുടെ ഭക്തന്മാർ. പലരും ഇവരുടെ അടുത്തെത്തുന്നത് അനാശാസ്യകാര്യത്തിനാണെന്ന് സ്ഥലത്ത് പ്രചാരണമുണ്ട്.

സിനിമസീരിയിൽ അഭിനേതാക്കളടക്കം നിരവധി പേർ രാധേമായുടെ ഉപദേശത്തിനായി സ്ഥിരമായി എത്തുന്നവരാണ്. ഡിസൈനർ വസ്ത്രങ്ങൾ അണിയുകയും വില കൂടിയ ആഭരണങ്ങൾ ധരിക്കുകയും ചെയ്യുന്ന രാധേമാ ആഡംബര മന്ദിരത്തിലാണു താമസം. അനുയായായികളായ പുരുഷന്മാരെ ചുംബിക്കുകയും ആലിംഗനം ചെയ്യുന്നതും ഇവരെക്കുറിച്ച് ഏറെ ചർച്ചകൾ നടക്കാൻ കാരണമായി. ചുവന്ന ലിപ്സ്റ്റിക് ധരിച്ച് സദാ സമയം കാണപ്പെടുന്ന അവർ ബോളിവുഡ് ഗാനങ്ങൾക്കൊപ്പം നൃത്ത ചുവടുകൾ വച്ച് ആരാധകരെ കൈയിലെടുക്കാറുണ്ട്. മിനി സ്‌കേർട്ടുമായി നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറാലാകുന്നത്. സോഷ്യൽ മീഡിയയിലെ ഇത്തരം ചർച്ചകളിൽ തന്റെ അനുയായികൾക്ക് കടുത്ത വിഷമമുണ്ടെന്നാണ് ഇതിനോട് ആൾ ദൈവത്തിന്റെ പ്രതികരണം. ആത്മീയ പരിപാടിക്കിടെ 'അശ്ലീല നൃത്തം' ചെയ്തതിന് രാധേ മായ്‌ക്കെതിരെ മുംബയിലെ അഭിഭാഷകയായ ഫൽഗൂനി ബ്രഹ്മാഭട്ട് കേസ് കൊടുത്തിട്ടുണ്ട്.

രാധേ മാ അവരുടെ നിരവധി അനുയായികളെ ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നതായി കണ്ടെത്തി. അവർ രാധേമായുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തതായി അഭിഭാഷക പരാതിപ്പെടുന്നു. ഇത്തരം പരാതികളെ തുടർന്ന് നാസിക്കിൽ നടന്ന കുംഭമേളയിൽ പങ്കെടുക്കുന്നതിൽ നിന്നും രാധേ മായെ വിലക്കിയിരുന്നു. മുപ്പത്തിരണ്ടുകാരിയായ യുവതിയുടെ ഭർത്താവിനോടും വീട്ടുകാരോടും ഏഴ് ലക്ഷം രൂപയും സ്വർണാഭരണങ്ങളും ആവശ്യപ്പെടാൻ രാധേ മാ പ്രേരിപ്പിച്ചു എന്ന് കേസിലാണ് രാധേ മായെ പൊലീസ് നിരവധി തവണ ചോദ്യം ചെയ്തത്. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം രാധേ മാ നിഷേധിച്ചു.

ഇവയെല്ലാം വെറും കെട്ടുകഥകൾ മാത്രമാണെന്ന് അവർ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പ്രതികരിച്ചു. രാജ്യത്തുടനീളം ആത്മീയ പ്രഭാഷണങ്ങളുമായി വിശ്വാസികളെ കൈയിലെടുക്കാറുണ്ട് രാധേ മോ. ആകുലതകളിൽ നിന്ന് രക്ഷിക്കാനുള്ള ആത്മീയ ശക്തി രാധ മോയ്ക്കുണ്ടെന്നാണ് വിശ്വാസികളുടെ പക്ഷം. മുന്ന് മക്കളുടെ അമ്മയാണ് ഈ ആൾ ദൈവം. ഇവരുടെ തട്ടിപ്പുകൾ സോഷ്യൽ മീഡയകളിൽ മിക്കപ്പോഴും ചർച്ചയാകാറുണ്ട്. ഇവരുടെ ഫോട്ടോകളാണ് ഇത്തരം ചർച്ചകൾക്ക് വഴിയാകുന്നത്. വിശ്വാസികളെ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതുമാണ് വിവാദമാകുന്ന എല്ലാ ഫോട്ടോകളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP