ലൈംഗിക അതിക്രമ- സാമ്പത്തിക തിരിമറി കേസുകളിൽ ഒഡീഷയിൽ ആൾദൈവവും മക്കളും അറസ്റ്റിൽ; സംസ്ഥാനത്തു നിന്നു പിടിയിലാകുന്ന രണ്ടാമത്തെ സ്വയം പ്രഖ്യാപിത ദൈവം
ഭുവനേശ്വർ: ഒഡീഷയിൽ നിന്നു വീണ്ടുമൊരു ആൾദൈവം അറസ്റ്റിൽ. തലസ്ഥാനമായ ഭുവനേശ്വറിന്റെ പ്രാന്തപ്രദേശത്തെ ത്രാഹി അച്യുത് ആശ്രമത്തിലെ സുരേന്ദ്രനാഥ മിശ്രയാണു പൊലീസിന്റെ പിടിയിലായത്.
ഇയാളുടെ രണ്ടു മക്കളേയും ഒപ്പം അറസ്റ്റു ചെയ്തു. ആശ്രമത്തിൽ നിന്നും രണ്ട് തോക്കുകളും കണ്ടെടുത്തിട്ടുണ്ട്. പണമിടപാടുകളിലെ തിരിമറി, ഭൂമി കൈയേറ്റം, ക്രിമിനലുകൾക്ക് അഭയം കൊടുക്കൽ, ലൈംഗിക അതിക്രമം തുടങ്ങിയ കേസുകളിലാണ് അറസ്റ്റ്.
മോശം കാര്യങ്ങൾ ആശ്രമത്തിൽ നടക്കുന്നുണ്ടെന്ന ആരോപണത്തെ തുടർന്നാണ് അറസ്റ്റ്. സാമൂഹിക പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആൾദൈവവും മക്കളും പൊലീസിന്റെ പിടിയിലായത്. മിശ്ര ധാരാളം ഏക്കർ ഭൂമി അനധികൃതമായി കൈവശം വച്ചിട്ടുണ്ടെന്നും, ഭുവനേശ്വറിൽ ഒരു തടി ഡിപ്പോ, 14 ട്രക്ക്, നിരവധി കെട്ടിടങ്ങൾ തുടങ്ങിയവയുണ്ടെന്നും പരാതിയിൽ പറയുന്നു.
ഞായറാഴ്ച രാത്രി രോഷാകുലരായ ജനക്കൂട്ടം ആശ്രമത്തിലേക്ക് പാഞ്ഞെത്തി വാഹനങ്ങളും വീടുകളും മറ്റ് വസ്തുക്കളും തീയിട്ട് നശിപ്പിച്ചിരുന്നു. ഒഡീഷ സാമാജിക ന്യായ അഭിയാൻ പ്രസിഡന്റ് ജയന്ത കുമാർ ഭോയിയാണ് 24 മണിക്കൂറിനുള്ളിൽ സുരേന്ദ്രനാഥ മിശ്രയുടെ അറസ്റ്ര് ആവശ്യപ്പെട്ടുകൊണ്ട് ബാലിപട്‌ന പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പറഞ്ഞ സമയത്തിനുള്ളിൽ അറസ്റ്റുണ്ടായില്ലെങ്കിൽ നൂറ് കണക്കിന് ജനങ്ങൾ മുഖ്യമന്ത്രിയുടെ വസതി ഖരാവോ ചെയ്യുമെന്നായിരുന്നു ഭോയിയുടെ ഭീഷണി.
സ്വയം പ്രഖ്യാപിത ആൾദൈവമായ സാരഥി ബാബയെ സാമ്പത്തിക തിരിമറി, ലൈംഗിക അതിക്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഒഡീഷ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Stories you may Like
- ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരിച്ച മൃതദേഹങ്ങൾ തിരിച്ചറിയുക വലിയ വെല്ലുവിളി
- ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്
- കാനഡ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ ഒഡിഷ സ്വദേശിയെ പൊക്കി പൊലീസ്
- ഐ.എസ്.എല്ലിൽ ജയത്തോടെ തുടക്കമിട്ട് ഒഡിഷ എഫ്.സിയും മോഹൻ ബഗാനും
- ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ ഉറ്റവർക്ക് 10 ലക്ഷം നഷ്ടപരിഹാരം
- TODAY
- LAST WEEK
- LAST MONTH
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍