രാജ്യമെങ്ങും ദലിതർ മോദി സർക്കാരിനെതിരെ തിരിയുന്നു; മുഖം മിനുക്കൻ പട്ടികജാതി-വർഗ പീഡന നിരോധനിയമം ഒൻപതാം പട്ടികയിൽ ഉൾപ്പെടുത്താൻ നീക്കം
ന്യൂഡൽഹി;ദലിത് വിരുദ്ധ നയങ്ങൾ സ്വീകരിച്ച മോദി സർക്കാരിനെതിരെ രാജ്യമെങ്ങും പ്രരക്ഷോപങ്ങളും മറ്റും അരങ്ങേറുന്ന സാഹചര്യത്തിലാണ് മോദിയുടെ നേതൃത്വത്തിൽ പുതിയ തന്ത്രം നടപ്പാക്കുനുള്ള നീക്കമാണ്കേന്ദ്ര സർക്കാർ നടത്തുന്നത്.പട്ടികജാതി-വർഗ പീഡനവിരുദ്ധ നിയമത്തിനു ഭരണഘടനാപരമായ സംരക്ഷണം നൽകി ദലിത് വിരുദ്ധ മുഖം മാറ്റിയെടുക്കാൻ നീക്കവുമായി മോദി സർക്കാർ. നിയമം ഭരണഘടനയുടെ ഒൻപതാം പട്ടികയിൽ ഉൾപ്പെടുത്താൻ പ്രത്യേക ബിൽ കൊണ്ടുവന്നേക്കും. നിയമത്തിലെ ചില വ്യവസ്ഥകൾ ദുർബലമാക്കിയ സുപ്രീം കോടതി വിധിക്കു മറുപടി എന്നതിനു പുറമെ നിയമം ഒൻപതാം പട്ടികയിൽ ഉൾപ്പെടുത്തുന്നതോടെ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കാണാൻ കഴിയുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.
പട്ടികവർഗ കേസുകളിലെ പരാതികളിൽ പ്രാഥമികാന്വേഷണത്തിനു ശേഷമേ അറസ്റ്റ്, പ്രോസിക്യൂഷൻ നടപടികൾ പാടുള്ളൂവെന്നായിരുന്നു മാർച്ച് 20ലെ സുപ്രീം കോടതി വിധി. തുടർന്നു രാജ്യമെങ്ങും നടന്ന ദലിത് സംഘടനകളുടെ പ്രതിഷേധത്തിൽ പത്തു പേരാണു കൊല്ലപ്പെട്ടത്. വിവാദ വിധിക്കു സ്റ്റേ അനുവദിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. വിധി പട്ടികജാതി-പട്ടികവർഗ നിയമത്തിനെതിരല്ലെന്നും നിയമത്തിന്റെ പേരിൽ നിരപരാധികൾ ശിക്ഷിക്കപ്പെടാതിരിക്കാനുമാണ് ഉത്തരവെന്നുമായിരുന്നു സുപ്രീം കോടതിയുടെ വിശദീകരണം.
നിയമത്തെ ദുർബലപ്പെടുത്തുന്ന ഒരിടപെടലും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നു പ്രധാനമന്ത്രി കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു.
കർണാടക തെരഞ്ഞെടുപ്പിനെ വലിയ തോതിൽ സ്വാധീനിച്ചേക്കാവുന്ന ഒന്നായി പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം ദുർബലപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെയും സുപ്രീംകോടതിയുടെയും ശ്രമം മാറിയിട്ടുണ്ട്. ഇതിന്റെ സൂചനകൾ സംസ്ഥാനത്ത് വളരെ പ്രത്യക്ഷമാണ്. മാർച്ച് 31ന് മൈസൂരു സന്ദർശന വേളയിൽ അമിത് ഷായുടെ പ്രസംഗവേദിക്കരികിൽ ദളിതരുടെ പ്രതിഷേധപ്രകടനം നടന്നു. മുദ്രാവാക്യം വിളികളിൽ അന്ന് ഉയർത്തപ്പെട്ടത് കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെ നടത്തിയ ദളിത് വിരുദ്ധ പ്രസ്താവനകളായിരുന്നുവെങ്കിലും ആ പ്രകടനത്തിന് കനലായത് അതിനു തൊട്ടുമുമ്പത്തെ ദിവസങ്ങളിലൊന്നിൽ സുപ്രീംകോടതി പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമത്തിൽ നടത്തിയ ഇടപെടൽ തന്നെയായിരുന്നു.
കർണാടകത്തിൽ വിഘടിച്ചു നിന്നിരുന്ന ദളിത് വിഭാഗങ്ങൾ ഒരുമിക്കുന്നതും ഈ സംഭവത്തിനു ശേഷം കാണാനായി. ഏറെക്കാലമായി ഏതാണ്ട് ശത്രുതയിൽ കഴിഞ്ഞിരുന്ന ചാലവാദി, മാദിഗ എന്നീ ദളിത് വിഭാഗങ്ങളാണ് ഈ സംഭവത്തിനു ശേഷം ഒന്നിച്ചത്. 'വലത് അയിത്തജാതി'ക്കാരെന്ന് പൊതുവിൽ അറിയപ്പെടുന്ന ചാലവാദികളും 'ഇടത് അയിത്ത ജാതി'ക്കാരെന്ന് അറിയപ്പെടുന്ന മാദിഗകളും പിണക്കങ്ങൾ മറന്ന് ഒന്നിച്ചു. പാരമ്പര്യമായി കോൺഗ്രസ്സിന് പിന്തുണ കൊടുക്കുന്നവരാണ് ചാലവാദികൾ. ബിജെപി സംസ്ഥാനത്ത് ശക്തിയാർജിച്ച കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടെ മാദിഗകളുടെ പിന്തുണ അവർക്കായിരുന്നു. എന്നാൽ, സുപ്രീംകോടതി ഉത്തരവും അതെത്തുടർന്ന് രാജ്യത്തെമ്പാടും നടന്ന പ്രതിഷേധങ്ങളും ഇവരെ ബിജെപിയിൽ നിന്ന് ഏതാണ്ട് അകറ്റിയ മട്ടാണ്.
ഈ വിഭാഗങ്ങൾ കർണാടകത്തിന്റെ വിശാലമായ ഭുപ്രദേശത്ത് ജാതികളും ഉപജാതികളുമായി പരന്നുകിടക്കുന്ന വലിയൊരു ജനവിഭാഗമാണ്. സുപ്രീംകോടതിയുടെ ഉത്തരവ് തികച്ചും സ്വാധീനരഹിതമായി സംഭവിച്ചതാണെന്ന് ദളിത് സംഘടനാ പ്രവർത്തകരാരും വിശ്വസിക്കുന്നില്ല. രാജ്യം ഭരിക്കുന്ന ബിജെപിയുടെ നയത്തെ ചോദ്യം ചെയ്യാതെ അംഗീകരിക്കലാണ് ഈ വിധിയെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. ദളിതർക്കിടയിൽ രൂഢമായി വളർന്നു കഴിഞ്ഞ ഈ പൊതുബോധം ബിജെപിക്ക് വലിയൊരു തിരിച്ചടിയായി മാറുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.കഴിഞ്ഞ പാർലമെന്റ് കാലയളവിൽ തന്നെ നിയമം ഭേദഗതി ചെയ്യണമെന്നായിരുന്നു കോൺഗ്രസ്, ഡിഎംകെ ഉൾപ്പെടെയുള്ള കക്ഷികളുടെ ആവശ്യം.
ഒൻപതാം പട്ടിക
1951ൽ ഭൂപരിഷ്കരണ നിയമം ഉൾപ്പെടുത്തുന്നതിനായി ഭരണഘടനയിൽ കൊണ്ടുവന്ന ആദ്യ ഭേദഗതിയാണ് ഒൻപതാം പട്ടിക. ഭൂമി പതിച്ചുകൊടുക്കൽ, ഭൂനികുതി, റെയിൽവേ, വ്യവസായങ്ങൾ, സംസ്ഥാനങ്ങളുടെ പ്രത്യേക നിയമങ്ങൾ തുടങ്ങിയവ ഇതിന്റെ പരിധിയിൽ വരുന്നു. സിവിൽ കോടതികളുടെ പരിധിയിൽ വരാത്തവയാണ് ഇവ. ഒൻപതാം പട്ടികയിൽ ഉൾപ്പെടുന്ന നിയമങ്ങളെ കോടതിയിലും വെല്ലുവിളിക്കാനാവില്ലെന്നു ചുരുക്കം.
സുപ്രീകോടതിയുടെ പ്രധാന നിർദ്ദേശങ്ങൾ
പട്ടികജാതി-വർഗ നിയമപ്രകാരമുള്ള പരാതികളിൽ ഉടനടി അറസ്റ്റ് പാടില്ലെന്നായിരുന്നു സുപ്രീം കോടതി മുന്നോട്ടുവച്ച പ്രധാന മാർഗനിർദ്ദേശം. ഇത്തരം പരാതികളിൽ സർക്കാരുദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തുന്നതിനു മുമ്പ് മേലധികാരിയുടെ അനുമതി വാങ്ങുകയും ഡിവൈ.എസ്പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ പ്രാഥമികാന്വേഷണം നടത്തുകയും വേണം. മറ്റുള്ളവരുടെ കാര്യത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ രേഖാമൂലമുള്ള അനുമതി വേണമെന്നും ജാമ്യം നൽകുന്നതു പരിഗണിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.
നിയമം
1955ൽ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് എന്ന നിയമം കേന്ദ്രസർക്കാർ പാസാക്കി. ഈ നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിലെ അപാകങ്ങൾ പരിഹരിക്കുന്നതിനും ചൂഷണത്തിൽനിന്ന് പട്ടികജാതി-വർഗക്കാരെ മോചിപ്പിക്കുന്നതിനും കൂടുതൽ കർക്കശമായ നിയമം 1989ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കി. ഈ നിയമമാണ് പട്ടികജാതി-വർഗ പീഡന നിരോധനിയമം.ഇന്ത്യയിൽ ജമ്മു കശ്മീർ ഒഴികെയുള്ള സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങളിലും ഈ നിയമം ബാധകമാണ്
ഈ നിയമം അനുസരിച്ച് കുറ്റകരവും ശിക്ഷാർഹവുമായ പ്രവൃത്തികൾ ഇവയൊക്കെയാണ്:
1. ഒരു പട്ടികജാതി/വർഗ അംഗത്തെക്കൊണ്ട് മലിനവും ആഹാരയോഗ്യമല്ലാത്തതായ പദാർഥങ്ങൾ നിർബന്ധിച്ചു കുടിപ്പിക്കുകയോ തീറ്റിക്കുകയോ ചെയ്യുക.
2. ദ്രോഹിക്കണമെന്ന ഉദ്ദേശ്യത്തോടെ വിസർജ്യ വസ്തുക്കളും മലിനപദാർഥങ്ങളും ഒരു പട്ടികജാതി/വർഗ അംഗത്തിന്റെ വാസസ്ഥലത്തോ അയാളുടെ പരിസരത്തോ നിക്ഷേപിക്കുക.
3.പട്ടികജാതി/വർഗത്തിന്റെ അന്തസ്സിനു ക്ഷതമേൽപ്പിക്കുന്നതിനായി നഗ്നരാക്കി നടത്തുക. അയാളുടെ മുഖത്ത് ചായംതേച്ച് വികൃതമാക്കുക.
4. സ്വന്തമായോ പതിച്ചുനൽകിയതോ പ്രത്യേക വിജ്ഞാപന പ്രകാരം നൽകിയതോ ആയ പട്ടികജാതി/വർഗങ്ങളുടെ ഭൂമി കൈയേറി കൃഷിചെയ്യുക.
5. തെറ്റായ മാർഗങ്ങളിലൂടെ പട്ടികജാതി/വർഗക്കാരനിൽനിന്ന് ഭൂമി തട്ടിയെടുക്കുക.
6. പട്ടികജാതി/വർഗത്തിൽപ്പെട്ടയാളിനെ നിർബന്ധിച്ച് ഭിക്ഷയെടുപ്പിക്കുക, അയാളെക്കൊണ്ട് അടിമവേല ചെയ്യിക്കുക.
7. പട്ടികജാതി/വർഗക്കാരനെ നിയമപ്രകാരമല്ലാതെ നിർബന്ധിച്ച് ഒരു പ്രത്യേക സ്ഥാനാർത്ഥിക്ക് വോട്ട്ചെയ്യിക്കുകയോ ചെയ്യിക്കാതിരിക്കുകയോ ചെയ്യുക.
8. പട്ടികജാതി/വർഗക്കാരനെ കള്ളക്കേസിൽ കുടുക്കുക.
9. തെറ്റായ വിവരങ്ങൾ അധികാരികൾക്കു നൽകി അതിൻ പ്രകാരം അധികാരികളിൽ നിക്ഷിപ്തമായ നിയമപരമായ ഭരണാധികാരം പട്ടികജാതി/വർഗക്കാരനുനേരെ ഉപയോഗിച്ച് അവന് കഷ്ടനഷ്ടങ്ങൾ വരുത്തുക.
10. പട്ടികജാതി/വർഗക്കാരനെ അവഹേളിക്കണമെന്ന മനഃപൂർവ ഉദ്ദേശ്യത്തോടെ പൊതുസ്ഥലത്ത് ജാതിപ്പേരുവിളിച്ച് ആക്ഷേപിക്കുക.
11. പട്ടികജാതി/വർഗവിഭാഗം സ്ത്രീകളെ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ അസഭ്യംപറയുകയോ ശക്തി പ്രയോഗിക്കുകയോ ചെയ്യുക.
12. പട്ടികജാതി/വർഗ വിഭാഗം സ്ത്രീകളെ ലൈംഗികമായി ചൂഷണംചെയ്യുക.
13. ഇവർ ഉപയോഗിക്കുന്ന കുടിവെള്ളം മലിനമാക്കുക.
14. ഇവരുടെ സഞ്ചാരസ്വാതന്ത്യ്രം തടസ്സപ്പെടുത്തുക.
15. പട്ടികജാതി/വർഗ വിഭാഗം ആളുകൾ സ്വന്തം വീടോ ഗ്രാമമോ മറ്റു പാർപ്പിടസ്ഥലമോ വിട്ടുപോകാൻ ബലപ്രയോഗം നടത്തുക.
16. പട്ടികവിഭാഗം ആളുകൾ അവർ ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടണമെന്ന ഉദ്ദേശ്യത്തോടെ വ്യാജതെളിവുകൾ ചമയ്ക്കുന്നത്, ആജീവനാന്ത ജയിൽവാസം, പിഴ എന്നിവ ലഭിക്കുന്ന ശിക്ഷാർഹമായ കുറ്റമാണ്.
17. ഈവിധം തെറ്റായ തെളിവുകൾ നൽകിയതുമൂലം കുറ്റക്കാരനല്ലാത്ത ഒരു പട്ടിക വിഭാഗം അംഗം മരണശിക്ഷയ്ക്കു വിധേയമായാൽ അപ്രകാരം തെളിവു നൽകിയ വ്യക്തിയും മരണശിക്ഷ ലഭിക്കാൻ യോഗ്യനാണ്.
18. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടണമെന്ന ഉദ്ദേശ്യത്താൽഒരു പട്ടികജാതി/വർഗക്കാരനെതിരെ വ്യാജ തെളിവുകൾ നൽകി അയാൾ ഏഴുവർഷംവരെ ശിക്ഷിക്കപ്പെട്ടാൽ അങ്ങനെ ചെയ്യുന്ന വ്യക്തിക്ക് ആറുമാസംമുതൽ ഏഴുവർഷംവരെ തടവു ശിക്ഷ ലഭിക്കുന്നതാണ്.
19. പട്ടികജാതി/വർഗക്കാരുടെ വീട്, വസ്തുവകകൾ, ആരാധനാലയം, കൈവശവസ്തു ഇവയ്ക്ക് നാശനഷ്ടം വരത്തക്കവണ്ണം തീ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നത് ജീവപര്യന്തം തടവിനുവിധിക്കത്തക്കവണ്ണം കുറ്റകരമായ പ്രവൃത്തിയാണ്.
20. ഇന്ത്യൻ പീനൽക്കോഡ് അനുസരിച്ച് 10 വർഷത്തിൽ കൂടുതൽ ശിക്ഷവിധിക്കാവുന്ന കുറ്റകൃത്യം പട്ടികജാതിക്കാരനെന്ന കാരണത്താൽ അയാൾക്കെതിരെതിരെ ചെയ്താൽ അങ്ങനെ ചെയ്യുന്ന ആളിന് ആജീവനാന്ത തടവും പിഴയും ശിക്ഷ ലഭിക്കുന്നതാണ്.
21. ഈ വകുപ്പനുസരിച്ചുള്ള ഒരു കുറ്റവാളിയെ രക്ഷിക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ മനഃപൂർവം കുറ്റം സംബന്ധിച്ച തെളിവു നൽകാതിരിക്കുകയോ തെറ്റായി തെളിവു നൽകുകയോ ചെയ്താലും മേൽപ്പറഞ്ഞ ശിക്ഷ ലഭിക്കും.
22. ഒരു പൊതു ജനസേവകൻ ഈ നിയമത്തിലെ ഏതെങ്കിലും കുറ്റകൃത്യം ചെയ്താൽ ആയതിന് കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും ശിക്ഷ ലഭിക്കുന്നതാണ്. പട്ടികജാതിക്കാരനല്ലാത്ത ഒരു പൊതുജന സേവകൻ ഈ നിയമത്തെ മാനിച്ചു പ്രവർത്തിക്കാതിരിക്കുകയാണെങ്കിൽ ഈ നിയമമനുസരിച്ച് അത് ശിക്ഷാർഹമായ കുറ്റമാണ്.
23. ഈ നിയമമനുസരിച്ച് ഒരിക്കൽ ഒരു കുറ്റകൃത്യംചെയ്ത് ശിക്ഷിക്കപ്പെട്ട ആൾ രണ്ടാമതും ഇതേ കുറ്റം ആവർത്തിച്ചാൽ അയാൾക്ക് ഒരുവർഷത്തിൽ കുറയാതെ ശിക്ഷ ലഭിക്കാവുന്നതാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്