Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ച് തമിഴ്‌നാട് സർക്കാർ; ഹൈക്കോടതി നിർദ്ദേശം തള്ളി; പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് സംസ്ഥാന ജാഗ്രത പുലർത്തുമ്പോൾ റൂട്ടുമാർച്ചിന് അനുമതി നൽകില്ലെന്ന നിലപാടിൽ സ്റ്റാലിൻ സർക്കാർ

ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ച് തമിഴ്‌നാട് സർക്കാർ; ഹൈക്കോടതി നിർദ്ദേശം തള്ളി; പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് സംസ്ഥാന ജാഗ്രത പുലർത്തുമ്പോൾ റൂട്ടുമാർച്ചിന് അനുമതി നൽകില്ലെന്ന നിലപാടിൽ സ്റ്റാലിൻ സർക്കാർ

സ്വന്തം ലേഖകൻ

ചെന്നൈ: ആർഎസ്എസ്. റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ച് തമിഴ്‌നാട് സർക്കാർ. ഒക്ടോബർ രണ്ടാം തീയതി സംസ്ഥാനത്തെ 50 ഇടങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ആർഎസ്എസ്. റൂട്ട് മാർച്ചിനാണ് തമിഴ്‌നാട് സർക്കാർ അനുമതി നിഷേധിച്ചത്. പി.എഫ്.ഐ നിരോധാനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഈ തീരുമാനം. മാർച്ചിന് അനുമതി നൽകണമെന്ന് നേരത്തെ മദ്രാസ് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നെങ്കിലും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു.

തിരുച്ചിറപ്പള്ളി, വെല്ലൂർ തുടങ്ങിയ അമ്പത് കേന്ദ്രങ്ങളിലാണ് ആർഎസ്എസ്. റൂട്ട് മാർച്ച് നടത്താൻ തീരുമാനിച്ചിരുന്നത്. മാർച്ചിന് അനുമതി നൽകണമെന്ന് മദ്രാസ് ഹൈക്കോടതിയും കഴിഞ്ഞയാഴ്ച സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. സെപ്റ്റംബർ 28-ന് മുമ്പ് അനുമതി നൽകണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. എന്നാൽ കഴിഞ്ഞദിവസം വൈകിട്ടാണ് മാർച്ചിന് അനുമതി നൽകാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാർ ആർഎസ്എസ്. നേതൃത്വത്തെ അറിയിച്ചത്.

സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ആർഎസ്എസ്. മാർച്ചിന് അനുമതി നൽകാനാവില്ലെന്നാണ് സർക്കാരിന്റെ നിലപാട്. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നാലെ സംസ്ഥാനത്തെ പലയിടത്തും പൊലീസ് കനത്ത ജാഗ്രതയിലാണ്. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലും കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ചെന്നൈയിൽ മാത്രം നാലായിരത്തോളം പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. കോയമ്പത്തൂർ മേഖലയിൽ ആയിരത്തോളം പൊലീസുകാരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആർ.എസ്.എസ നടത്തുന്ന റൂട്ട് മാർച്ചിന് സുരക്ഷ ഒരുക്കാൻ കഴിയില്ലെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP