ഷീനാ ബോറ കൊലക്കേസിൽ പീറ്റർ മുഖർജിയെ സിബിഐ അറസ്റ്റ് ചെയ്തു; സ്റ്റാർ ഇന്ത്യാ മുൻ മേധാവിയെ കസ്റ്റഡിയിൽ എടുത്തത് അന്വേഷണവുമായി സഹകരിക്കാത്തതിനാൽ
ന്യൂഡൽഹി: ഷീനാ ബോറ കൊലക്കേസിൽ പീറ്റർ മുഖർജിയെ സിബിഐ അറസ്റ്റ് ചെയ്തു. ഷീന ബോറ കൊലക്കേസുമായി ബന്ധപ്പെട്ട് മാതാവ് ഇന്ദ്രാണി മുഖർജിയുടെ ഭർത്താവ് മുൻ സ്റ്റാർ ഇന്ത്യ സിഇഒ പീറ്റർ മുഖർജിയെ നിരവധി തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു. കേസ് സിബിഐയ്ക്ക് കൈമാറിയതിന് ശേഷവും ചോദ്യം ചെയ്യലിന് ശ്രമിച്ചു. എന്നാൽ പീറ്റർ മുഖർജി ചോദ്യം ചെയ്യലുകളോട് കൃത്യമായി സഹകരിച്ചില്ല. ഈ സാഹചര്യത്തിലാണ് അറസ്റ്റ്. ഷീനാ ബോറ കൊലക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ പീറ്റർമുഖർജിയെ അറസ്റ്റ് ചെയ്ത ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സിബിഐ അറിയിച്ചു. ഷീനാ ബോറ കൊലക്കേസിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്. എന്നാൽ കൊലയിൽ പീറ്റർ മുഖർജിക്കും പങ്കുണ്ടെന്ന വാദവും സജീവമാണ്.
ഷീനാ ബോറാ കേസിലെ മുഖ്യപ്രതിയായ ഇന്ദ്രാണി മുഖർജിയുടെ ഇപ്പോഴത്തെ ഭർത്താവാണ് പീറ്റർ മുഖർജി. മുംബൈ മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെയാണ് സിബിഐ പീറ്ററിനെ അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് സിബിഐ ഇയാളെ അറസ്റ്റ് ചെയ്തത്. കേസിൽ ഇതുവരെ പ്രതി ചേർക്കാതിരുന്ന പീറ്ററിനെ അപ്രതീക്ഷിതമായ നീക്കത്തിലാണ് സിബിഐ അറസ്റ്റ് ചെയ്തത്. പീറ്ററിനേയും ഷീനയുടെ കാമുകനായിരുന്ന മകൻ രാഹുലിനെയും ചോദ്യം ചെയ്യാനായി ഉച്ചയ്ക്കു സിബിഐ ഓഫിസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് ഇന്ദ്രാണിയുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പീറ്ററിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് സിബിഐ അറിയിച്ചു. ഷീനയുടെ അമ്മയായ ഇന്ദ്രാണി മുഖർജി, ആദ്യഭർത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവർ ശ്യാംവർ രവി എന്നിവർ ചേർന്ന് 24കാരിയായ ഷീനാ ബോറയെ കൊലപ്പെടുത്തി മൃതദേഹം മറവു ചെയ്തുവെന്നാണ് 1000 പേജുള്ള കുറ്റപത്രത്തിൽ പറയുന്നത്. ഓഗസ്റ്റിൽ അറസ്റ്റിലായ ഇവർ ഇപ്പോൾ ജയിലിലാണ്. 150 സാക്ഷികളുടെ മൊഴിയും 200 രേഖകളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.
2012 ലാണ് ഇന്ദ്രാണിയുടെ മകൾ ഷീന ബോറ കൊല്ലപ്പെട്ടത്. ഈ അടുത്ത ദിവസമാണ് ഷീനയുടെ മൃതദേഹ അവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തത്. ഇന്ദ്രാണിയുടെ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയത്. മുംബൈയിൽ നിന്ന് 84 കിലോമീറ്റർ അകലെ റായ്ഗഢിൽ വനത്തിലാണ് മൃതദേഹം കുഴിച്ചിട്ടത്. താനാണ് കൊലനടത്താൻ ഇന്ദ്രാണിയെ സഹായിച്ചതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. മൃതദേഹം കുഴിച്ചിട്ട സ്ഥലവും ഇയാൾ കാട്ടിക്കൊടുത്തു. വസ്തുതർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. മുംബൈ പൊലീസിന് ലഭിച്ച രഹസ്യവിവരമാണ് കേസിൽ നിർണ്ണായകമായത്. ഈ സൂചന നൽകിയത് പീറ്റർ മുഖർജിയാണെന്ന വാദവും സജീവമായിരകരുന്നു.
മകൾ ഷീന ബോറ കൊല്ലപ്പെട്ടതാണെന്ന് നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് ഇന്ദ്രാണി മുഖർജി അന്വേഷണോദ്യോഗസ്ഥർ മുമ്പാകെ സമ്മതിച്ചത്. കഴിഞ്ഞദിവസംവരെ മകളെ താൻ കൊന്നിട്ടില്ലെന്നും അവൾ അമേരിക്കയിൽ പഠിക്കുകയാണെന്നുമാണ് ഇന്ദ്രാണി പറഞ്ഞിരുന്നത്. എന്നാൽ, മുൻഭർത്താവ് സഞ്ജയ് ഖന്നയും കാർ ഡ്രൈവർ ശ്യാംവർ റായിയും ഷീന ജീവനോടെയില്ലെന്ന് നേരത്തേതന്നെ മൊഴിനൽകിയിരുന്നു. കൊലയ്ക്കു കൂട്ടുനിന്ന ഇവർക്കൊപ്പം ഒന്നിച്ചിരുത്തി ചോദ്യംചെയ്തപ്പോഴാണ് ഇന്ദ്രാണി കുറ്റംസമ്മതിച്ചതെന്ന് പൊലീസ്വൃത്തങ്ങൾ പറയുന്നു. എന്തിനുവേണ്ടിയാണ് മകളെ കൊലപ്പെടുത്തിയതെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്. കേസിൽ പീറ്റർ മുഖർജിയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തുകയും ചെയ്തു.
ഓഗസ്റ്റ് 24നാണ് ഇന്ദ്രാണി മുഖർജി അറസ്റ്റിലാകുന്നത്. അതിനുപിന്നാലെ പീറ്റർ മുഖർജി പൊലീസ് സ്റ്റേഷനിലെത്തി വിശദീകരണം എഴുതിനൽകിയിരുന്നു. എന്നാൽ, പൊലീസ് ഇതു സ്വീകരിച്ചില്ല. ഷീന കൊല്ലപ്പെട്ടുവെന്നതും അവൾ ഇന്ദ്രാണിയുടെ മകളാണെന്നതും തനിക്കറിയില്ലെന്നാണ് പീറ്റർ മുഖർജി ആദ്യം പൊലീസിനോടു വെളിപ്പെടുത്തിയത്. എന്നാൽ, ഇത് പൂർണമായും വിശ്വാസയോഗ്യമല്ലെന്നാണ് സിബിഐ പറയുന്നത്. ഷീന ബോറ കൊല്ലപ്പെട്ടശേഷം ഇന്ദ്രാണി കൂടുതൽ സമയവും ലണ്ടനിലാണു കഴിച്ചുകൂട്ടിയത്. ഇത് പീറ്ററിന്റെ സമ്മതത്തോടെയായിരുന്നോ, ഇന്ദ്രാണിയെ എത്രമാത്രം സാമ്പത്തികമായി സഹായിച്ചിരുന്നു തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാനുണ്ട്. പീറ്റർ മുഖർജിയെ രക്ഷിക്കാൻ മുംബൈ പൊലീസ് ശ്രമിക്കുന്നുവെന്ന് ആരോപണവും സജീവമായി. ഈ സാഹചര്യത്തിലാണ് അന്വേഷണം സിബിഐ്ക്ക് വിട്ടത്.
ഷീന ബോറ പീറ്റർ മുഖർജിയുടെ ആദ്യഭാര്യയിലുള്ള മകൻ രാഹുൽ മുഖർജിയുമായി പ്രണയബന്ധത്തിലായിരുന്നു. വിവാഹംകഴിഞ്ഞാൽ പീറ്ററിന്റെ സ്വത്തുക്കളിൽ നല്ലൊരുഭാഗം അവരിലേക്കു പോകുമെന്ന് ഇന്ദ്രാണി ഭയപ്പെട്ടിരുന്നതായാണ് വിലയിരുത്തൽ. ഇതു നടക്കാതിരിക്കാനാണ് മുൻ ഭർത്താവ് സഞ്ജയ് ഖന്നയുടെ സഹായത്തോടെ ഷീന ബോറയെ കൊന്നതെന്നും പറയപ്പെടുന്നു. എന്നാൽ എല്ലാം പീറ്റർ മുഖർജിക്ക് അറിയാമായിരുന്നുവെന്നാണ് സിബിഐയുടെ പ്രാഥമിക നിഗമനം. മുംബൈ പൊലീസിൽ നിന്ന് കേസ് അന്വേഷണം സിബിഐയിൽ എത്തിയതോടെ പീറ്റർ മുഖർജി അന്വേഷണവുമായി സഹകരിക്കാതെയായി. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.
ഷീനാ ബോറ വധക്കേസുമായി ബന്ധപ്പെട്ട് മുംബൈ എസ്പ്ലനേഡ് കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. സിബിഐ തയ്യാറാക്കിയ ആയിരം പേജടങ്ങിയ കുറ്റപത്രത്തിൽ ഷീനയുടെ അമ്മ ഇന്ദ്രാണി മുഖർജി, ഇന്ദ്രാണിയുടെ മുൻ ഭർത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവർ ശ്യാംവർ റായ് എന്നിവരെ പ്രതി ചേർത്തിട്ടുണ്ട്. നേരത്തെ ശ്യാംവർ റായ് കോടതി മുമ്പാകെ മൊഴി രേഖപ്പെടുത്തിയിരുന്നു. ക്രിമിനൽ പ്രൊസീഡറിലെ സെക്ഷൻ 164 പ്രകാരമാണ് റായ് കോടതി മുമ്പാകെ മൊഴി രേഖപ്പെടുത്തിയത്. മഹാരാഷ്ട്രാ സർക്കാറിന്റെ അഭ്യർത്ഥനയെത്തുടർന്നാണ് കേസ് സിബിഐ. ഏറ്റെടുക്കാൻ കാരണം. ആവശ്യമെങ്കിൽ പീറ്റർ മുഖർജിയേയും കേസിൽ പ്രതിചേർക്കും.
കേസിന്റെ തുടക്കത്തിൽ മുംബൈ പൊലീസ് കമ്മിഷണർ രാകേഷ് മരിയയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മരിയയെ സ്ഥലം മാറ്റി അഹമ്മദ് ജാവേദ് എത്തുകയും ഈ സ്ഥലം മാറ്റങ്ങൾ വിവാദമാകുകയുമുണ്ടായി. ഇന്ദ്രാണി മുഖർജിയെയും ഭർത്താവ് പീറ്റർ മുഖർജിയെയും അറിയാമെന്നും പല വിരുന്നുകളിലും ഒന്നിച്ചു പങ്കെടുത്തിട്ടുണ്ടെന്നുമുള്ള അഹമ്മദ് ജാവേദിന്റെ വെളിപ്പെടുത്തൽ സർക്കാറിനെ കുഴക്കി. അതോടെയാണ് കേസ് സിബിഐയ്ക്കു വിടാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് തീരുമാനിച്ചത്. മുംബൈ പൊലീസ് കേസിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴാണ് കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറിയത്. അതാണ് പീറ്റർ മുഖർജിയുടെ അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
Stories you may Like
- കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ രാഹുലിന് കഴിയുമെന്ന് പ്രണബ് മുഖർജി കരുതിയിരുന്നില്ല;
- 'ഇല്ല, അവർ എന്നെ പ്രധാനമന്ത്രിയാക്കില്ല': മകളോടു പ്രണബ് അന്നു പറഞ്ഞു
- വിവാഹ മോചിതനായി ശിഖർ ധവാൻ
- കൂട്ടംതെറ്റി സന്നിധാനത്ത് എത്തിയ 103 വയസ്സുകാരിക്ക് ദർശന പുണ്യം
- ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ മലയാളിയായ ഷിലോ വർഗീസ് പൗരോഹിത്യം ഏറ്റെടുക്കും
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്