പാക് ഡ്രോണുകൾ വഹിക്കുന്നത് സ്ഫോടക വസ്തുക്കൾ; ഇന്ത്യയുടേത് പറക്കുന്നത് മരുന്നുകളുമായെന്നും കേന്ദ്രമന്ത്രി
ന്യൂസ് ഡെസ്‌ക്
ന്യൂഡൽഹി: പാക്കിസ്ഥാൻ ഡ്രോണുകൾ സ്ഫോടക വസ്തുക്കളുമായി പറക്കുമ്പോൾ ഇന്ത്യ ഡ്രോണുകൾ ഉപയോഗിക്കുന്നത് കോവിഡിനെ ചെറുക്കാനുള്ള വാക്സിനുകളും മരുന്നുകളുമാണ് വിതരണം ചെയ്യുന്നതിനെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം ഇതാണ്. ഇന്ത്യ സമാധാന സന്ദേശം പ്രചരിപ്പിക്കുമ്പോൾ ആ സമാധാനം നശിപ്പിക്കാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഉൾപ്രദേശങ്ങളിൽ കുറഞ്ഞ സമയത്തിനുള്ളിൽ കോവിഡ് വാക്സിനുകളും അത്യാവശ്യ മരുന്നുകളും എത്തിക്കാൻ കഴിയുന്ന തരത്തിൽ വികസിപ്പിച്ചെടുത്ത പുതിയ ഡ്രോണിനെ പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ജമ്മു കശ്മീരിലെ മാർഹിലെ രാജ്യാന്തര അതിർത്തിക്ക് സമീപം മരുന്ന് എത്തിക്കുകയായിരുന്നു ഈ ഡ്രോണിന്റെ ആദ്യ ദൗത്യം. അവിടെ കോവിഡ് വാക്സിന്റെ 50 വയലുകൾ എത്തിച്ചെന്നും ജിതേന്ദ്ര സിങ്ങ് വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു.
ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിൽ ബെംഗളൂരുവിലെ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയിൽ റിസേർച്ചിന്റെ നേതൃത്വത്തിലാണ് ഈ ഒക്റ്റാകോപ്റ്റർ ഡ്രോൺ വികസിപ്പിച്ചെടുത്തത്. 10 കിലോഗ്രാം ഭാരവുമായി 20 കിലോമീറ്ററോളം പറക്കാൻ ഈ ഡ്രോണിന് കഴിയും. മണിക്കൂറിൽ 36 കിലോമീറ്ററാണ് ഇതിന്റെ വേഗത.
Stories you may Like
- അമേരിക്കൻ നിർമ്മിത അത്യാധുനിക സായുധ ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ
- രക്തംചിന്തി ഇന്ത്യൻ സൈന്യം കാശ്മീരിൽ സമാധാനം കൊണ്ടുവരുമ്പോൾ!
- പാക് അഭിനേതാക്കളോട് ഇന്ത്യൻ താരങ്ങൾക്ക് ഭയം
- വധിക്കപ്പെട്ട 21 ഭീകരരുടെ പട്ടിക: 'ദ ഗാർഡിയൻ' പത്രത്തിന്റെ ആരോപണം തള്ളി ഇന്ത്യ
- പാക് ക്രിക്കറ്റിൽ പൊട്ടിത്തെറി, മുഖ്യ സെലക്ടർ ഇൻസമാം ഉൾ ഹഖ് രാജിവെച്ചു
- TODAY
- LAST WEEK
- LAST MONTH
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍