ഇന്ത്യയുടെ ആക്രമണം മർമ്മത്ത് തന്നെ കൊണ്ടു; ഇരുപതോളം ലഷ്ക്കർ ഭീകരർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഭീകര കേന്ദ്രങ്ങൾ; 2011ൽ ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തിയതിന്റെ രേഖകളും പുറത്ത്; ഇൻഡോ-പാക് സൈനികർ പരസ്പ്പരം തലയറുത്തതെന്നും റിപ്പോർട്ടുകൾ
ന്യൂഡൽഹി: സർജിക്കൽ സ്ട്രൈക്കിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ആരോപണം ശക്തമായിരിക്കവേയും ഇത്തരമൊരു സർജിക്കൽ സ്ട്രൈക്ക് ഉണ്ടായിട്ടില്ലെന്ന് പാക്കിസ്ഥാൻ അവകാശപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച കൂടുതൽ തെളിവുകൾ പുറത്തുവന്നു. നിയന്ത്രണ രേഖ കടന്ന് ഇന്ത്യ ആക്രമണം നടത്തിയെന്നത് സംബന്ധിച്ച തെളിവുകളാണ് പുറത്തുവന്നത്. നിയന്ത്രണരേഖ മറികടന്ന് പാക്ക് അധിനിവേശ കശ്മീരിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ ഏറ്റവും അധികം ഭീകരർ കൊല്ലപ്പെട്ടത് ലഷ്കറെ തയിബയുടേത്. റേഡിയോ സംഭാഷണം ചോർത്തിയതിൽനിന്നാണ് ലഷ്കറിന്റെ ഇരുപതോളം ഭീകരർ കൊല്ലപ്പെട്ടെന്ന വസ്തുത ഇന്ത്യൻ സൈന്യത്തിനു വ്യക്തമായത്.
പാക്ക് അധിനിവേശ കശ്മീരിലെ ദുഡ്നിയാൽ ലോഞ്ച് പാഡിൽ നിരോധിത സംഘടനയായ ലഷ്കറിന്റെ 10 ഭീകരരാണ് കൊല്ലപ്പെട്ടത്. വടക്കൻ കശ്മീരിലെ കുപ്വാര സെക്ടറിന്റെ എതിർഭാഗമാണ് ദുഡ്നിയാൽ ലോഞ്ച് പാഡ്. ഇന്ത്യൻ സൈന്യത്തിന്റെ അഞ്ച് സംഘങ്ങളാണ് കേൽ ആൻഡ് ദുഡ്നിയാലിലെ ലോഞ്ച് പാഡുകൾ ആക്രമിക്കാൻ പോയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സെപ്റ്റംബർ 27ന് അർധരാത്രിയിലായിരുന്നു ആക്രമണം.
നിയന്ത്രണരേഖയോട് 700 മീറ്റർ അടുത്ത് പാക്കിസ്ഥാൻ പോസ്റ്റിന്റെ സുരക്ഷയിൽ കഴിയുന്ന നാല് ലോഞ്ച് പാഡുകളാണ് സൈന്യം ആക്രമിച്ചത്. ഇന്ത്യൻ സൈന്യത്തിൽനിന്ന് ഇത്തരമൊരു നീക്കം ഭീകരർ പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽ ശക്തമായ തിരിച്ചടി നൽകാനായി. പകച്ചുപോയ ഭീകരർ സുരക്ഷയൊരുക്കിയിരുന്ന പാക്കിസ്ഥാൻ പോസ്റ്റിലേക്ക് ഓടി. എന്നാൽ ഇന്ത്യൻ സേന അവരെ വെടിവച്ചിട്ടെന്നും സൈന്യം തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. പുലർച്ചെയോടെതന്നെ എല്ലാ മൃതദേഹങ്ങളും സൈന്യത്തിന്റെ വാഹനങ്ങളിൽ കയറ്റി പാക്ക് അധികൃതർ സ്ഥലത്തുനിന്നു മാറ്റി.
പൂഞ്ചിന് എതിർവശമുള്ള ബൽനോയ് പ്രദേശത്തെ ലോഞ്ച് പാഡിൽ ഒൻപതു ലഷ്കർ ഭീകരരാണ് കൊല്ലപ്പെട്ടത്. ഇവിടെ പാക്കിസ്ഥാന്റെ 8 നോർത്തേൺ ലൈറ്റ് ഇൻഫൻട്രിയിലെ രണ്ട് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തിനുശേഷം സെപ്റ്റംബർ 28ന് രാവിലെ എട്ടരയോടെ എല്ലാ റേഡിയോ സന്ദേശങ്ങളും അവസാനിച്ചതായും റിപ്പോർട്ടിൽ പറയുന്നു. വിവിധ ഭാഗങ്ങളിൽനിന്ന് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ ഭീകരർ തയ്യാറെടുത്തിരിക്കുകയാണെന്ന വിവരം രഹസ്യാന്വേഷണ വിഭാഗം കൈമാറിയിരുന്നു. ഭീകരരെല്ലാവരും ഒത്തുകൂടിയശേഷം ആക്രമണം നടത്താനായിരുന്നു ഇന്ത്യയുടെ പദ്ധതി. ഇതുവഴി നിരവധി ഭീകരരെ ഇന്ത്യൻ സൈന്യത്തിനു വധിക്കാൻ കഴിഞ്ഞു.
അതേസമയം 2011ൽ ഇന്ത്യയും പാക്കിസ്ഥാനും നടത്തിയ മറ്റൊരു മിന്നലാക്രമണത്തിന്റെ രേഖകൾ പുറത്തുവന്നിട്ടുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം രാജ്യം അതിർത്തികടന്ന് നടത്തിയ ആദ്യത്തെ മിന്നലാക്രമണമാണ് ഈയിടെ നടത്തിയതെന്ന് ബിജെപി. അവകാശപ്പെടുമ്പോഴാണ് അഞ്ചുവർഷംമുമ്പ് നടന്ന ആക്രമണത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. 'ഓപ്പറേഷൻ ജിഞ്ചർ' എന്ന മിന്നലാക്രമണത്തിന്റെ രേഖകൾ 'ദ ഹിന്ദു' ദിനപ്പത്രമാണ് പുറത്തുകൊണ്ടുവന്നത്.
2011ൽ ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം മിന്നലാക്രമണം നടത്തിയതിനെത്തുടർന്ന് 13 പേർ കൊല്ലപ്പെട്ടിരുന്നുവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ഈ മിന്നലാക്രമണങ്ങളിൽ മൂന്ന് പാക്കിസ്ഥാൻ ജവാന്മാരുടെ തല ഇന്ത്യൻ സൈന്യവും രണ്ട് ഇന്ത്യൻ സൈനികരുടെ തല പാക് പട്ടാളവും അറുത്തെടുത്തിരുന്നു. പകരത്തിനുപകരം എന്ന നിലയിലാണ് ഈ മിന്നലാക്രമണങ്ങൾ നടന്നത്. 2011ന് ജൂലായ് 30ന് പാക് സൈന്യമാണ് ആദ്യ ആക്രമണം നടത്തിയത്. കുപ്വാരയിലെ ഗഗൽധാറിൽ ഇന്ത്യൻ സൈനികപോസ്റ്റ് കടന്നെത്തിയ പാക് സൈന്യം 20 കുമയൂൺ ബറ്റാലിയനുനേരേയാണ് അപ്രതീക്ഷിത ആക്രമണം നടത്തിയത്. ഹവിൽദാർ ജയ്പാൽ സിങ് അധികാരിയുടെയും ലാൻസ് നായിക് ദേവേന്ദർ സിങ്ങിന്റെയും തലകൾ പാക് സൈന്യം അറുത്തെടുത്തു. ആക്രമണത്തിൽ പരിക്കേറ്റ് 19 രജപുത് ബറ്റാലിയനിലെ ഒരു ജവാൻ പിന്നീട് മരിച്ചു. അറുത്തെടുത്ത തലകൾ പാക് സൈന്യം പൊതുവേദിയിൽ പ്രദർശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പിന്നീട് ഇന്ത്യൻ സൈന്യത്തിന് ലഭിച്ചു.
ഇതിന് മറുപടിയെന്നനിലയിലാണ് ഇന്ത്യ തിരിച്ചടിച്ചത്. പ്രത്യാക്രമണത്തിനായി അവസരംകാത്ത ഇന്ത്യൻ സൈന്യം, കാര്യമായ കരുതലില്ലാത്ത പാക് സൈനിക പോസ്റ്റുകളുടെ സ്ഥിതിവിവരങ്ങൾ ശേഖരിച്ചു. ജോർ മേഖലയിലെ പൊലീസ് ചൗക്കി, ഹിഫാസത്, ലഷ്ദത്ത് ലോഡ്ജിങ് പോയന്റ് എന്നിവയാണ് തിരിച്ചടിക്ക് യുക്തമായ കേന്ദ്രങ്ങളെന്ന് കണ്ടെത്തി. തുടർന്ന് വിവിധതരത്തിലുള്ള ആക്രമണം നടത്താൻ മൂന്നു സംഘങ്ങളെ സജ്ജമാക്കി. 2011 ഓഗസ്റ്റ് 30ന് ഇന്ത്യ മിന്നലാക്രമണത്തിലൂടെ തിരിച്ചടിച്ചു. കാർഗിൽ യുദ്ധത്തിൽ വിജയിച്ച ചൊവ്വാഴ്ച ദിവസം തന്നെയാണ് തിരിച്ചടിക്ക് ഇന്ത്യ തിരഞ്ഞെടുത്തത്. ഈദിന് ഒരു ദിവസം മുമ്പായിരുന്നു പ്രത്യാക്രമണം. ഓഗസ്റ്റ് 29ന് പുലർച്ചെ മൂന്നുമണിക്കുതന്നെ 25 അംഗ സൈനികസംഘം നിയന്ത്രണരേഖയിലെത്തി. നാലുമണിക്ക് നിയന്ത്രണരേഖകടന്ന് പാക് അതിർത്തിക്കുള്ളിലെത്തി ഒളിച്ചിരുന്നു. മൂന്നു സംഘങ്ങളായാണ് ഇന്ത്യൻ സൈനികർ കാത്തിരുന്നത്. പരിസരത്ത് കുഴിബോംബുകളും സ്ഫോടകവസ്തുക്കളും പാകി.
രാവിലെ ഏഴുമണിയായപ്പോഴാണ് ആക്രമണത്തിന് അവസരം കിട്ടിയതെന്ന് മിന്നലാക്രമണത്തിൽ പങ്കെടുത്ത ഒരു സൈനികൻ വെളിപ്പെടുത്തുന്നു. നാലു പാക് പട്ടാളക്കാർ തങ്ങൾ പതിയിരിക്കുന്ന പ്രദേശത്തേക്ക് നടന്നുവരുന്നതായി ഇന്ത്യൻ സൈന്യം കണ്ടു. പാക് സൈനികർ നടന്ന് അടുത്തെത്തിയപ്പോൾ, ഇന്ത്യൻ സൈന്യം ബോംബുകൾ പൊട്ടിച്ചു. സ്ഫോടനത്തിൽ പാക് പട്ടാളക്കാർക്ക് ഗുരുതര പരിക്കേറ്റു. ഇതിൽ മൂന്നു ജവാന്മാരുടെ തലകൾ ഇന്ത്യൻ സൈന്യം അറുത്തെടുത്തു. സുബേദാർ പർവേസ്, ഹവിൽദാൽ അഫ്താബ്, നായിക് ഇമ്രാൻ എന്നീ പാക് സൈനികരുടെ തലകളാണ് അറുത്തത്. അവരുടെ യൂണിഫോമിലെ സൈനിക മുദ്രകളും ആയുധങ്ങളും പിടിച്ചെടുത്തു. തുടർന്ന് അത്യുഗ്രശേഷിയുള്ള സ്ഫോടനസാമഗ്രികൾ മൃതദേഹങ്ങളിലൊന്നിൽ ഒളിപ്പിച്ചുവച്ചു. മൃതശരീരങ്ങൾ നീക്കംചെയ്യുമ്പോൾ പൊട്ടിത്തെറിച്ച് കൂടുതൽ അപകടം വിതയ്ക്കാനായിരുന്നു ഈ നടപടി. ഇതിനിടയിൽ, സ്ഫോടനശബ്ദം കേട്ട് സൈനികപോസ്റ്റിൽനിന്ന് രക്ഷപ്പടാൻ ശ്രമിച്ച രണ്ടു പാക് പട്ടാളക്കാരെ ഇന്ത്യൻ സൈനികർ കൊന്നു. ഇന്ത്യൻ പട്ടാളക്കാരെ കെണിയിലാക്കാൻ നോക്കിയ മറ്റ് രണ്ടു പാക് പട്ടാളക്കാരെക്കൂടി തുടർന്ന് വധിച്ചു.
സംഭവസ്ഥലത്തുനിന്ന് ഇന്ത്യൻ സൈന്യം പിന്മാറുമ്പോൾ, അവിടേക്ക് ഒരു പാക് പട്ടാളസംഘം നടന്നടുക്കുന്നത് കണ്ടതായി സൈനികർ വെളിപ്പെടുത്തുന്നു. എന്നാൽ, അല്പസമയത്തിനുശേഷം ഉഗ്രസ്ഫോടനശബ്ദം കേട്ടു. മൃതദേഹത്തിനുള്ളിൽ ഒളിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതാകാമെന്നാണ് അനുമാനം. രണ്ടോ മൂന്നോ പാക് സൈനികർ ആ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ കണക്കുകൂട്ടൽ. ഇന്ത്യയുടെ മിന്നലാക്രമണം 45 മിനിറ്റ് നീണ്ടുനിന്നു. ശത്രുപാളയത്തിൽ 48 മണിക്കൂർ ഇന്ത്യൻ സൈന്യം ഉണ്ടായിരുന്നുവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
അറുത്തെടുത്ത പാക് സൈനികരുടെ തലകൾ ഫോട്ടോയെടുത്തശേഷം മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം സംസ്കരിച്ചു. എന്നാൽ, അടുത്ത ദിവസമെത്തിയ മറ്റൊരു ഉന്നത ഉദ്യോഗസ്ഥൻ തലകൾ കത്തിച്ച ചാരം കിഷൻഗംഗയിൽ ഒഴുക്കാൻ നിർദ്ദേശിച്ചതായി ആക്രമണത്തിൽ പങ്കെടുത്ത സൈനികരിലൊരാൾ പറയുന്നു. ഡി.എൻ.എ. പരിശോധന തുടങ്ങിയ നടപടിക്രമങ്ങൾ ഒഴിവാക്കാനായിരുന്നു ഈ നിർദ്ദേശം. തുടർന്ന് ഈ നിർദ്ദേശം നടപ്പാക്കിയതായി സൈനികർ വ്യക്തമാക്കി. മിന്നലാക്രമണം മുമ്പും നടന്നിട്ടുണ്ടെന്ന് രേഖകൾ സഹിതം വ്യക്തമാക്കുന്ന ഈ പുതിയ വെളിപ്പെടുത്തൽ, വരുംദിവസങ്ങളിൽ രാഷ്ട്രീയചർച്ചയാകുമെന്നാണ് സൂചന.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്