Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിജയാഹ്ലാദത്തിനിടെ പശ്ചിമബംഗാളിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു; സുശീൽ മണ്ഡലിന്റെ കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് എന്ന് ബിജെപി; ആരോപണം നിഷേധിച്ച് തൃണമൂൽ

വിജയാഹ്ലാദത്തിനിടെ പശ്ചിമബംഗാളിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു; സുശീൽ മണ്ഡലിന്റെ കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് എന്ന് ബിജെപി; ആരോപണം നിഷേധിച്ച് തൃണമൂൽ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ബംഗാളിലെ ബർദ്വാൻ ജില്ലയിൽ കേതുഗ്രാമിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു.പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ ആഘോഷങ്ങൾക്കായി ബിജെപി കൊടിയും നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ ആലേഖനം പോസ്റ്ററുകളുമായി പോകുന്നതിനിടെ സുശീൽ മണ്ഡൽ(50) കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു.

എന്നാൽ, കൊലപാതകത്തിൽ പങ്കില്ലെന്ന് തൃണമൂൽ നേതൃത്വം വിശദീകരിച്ചു. പ്രതികളെ തിരിച്ചറിയാൻ നടപടി സ്വീകരിച്ചെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന് ബിജെപി നേതൃത്വം രാഷ്ട്രീയ നിറം നൽകുകയാണെന്ന് തൃണമൂൽ നേതാക്കൾ ആരോപിച്ചു. മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസിനെ ബിജെപി തോൽപ്പിച്ചതാണ് ആക്രമണ കാരണമെന്ന് ബിജെപി നേതാക്കളും ആരോപിച്ചു. ബർദ്വാനിൽ 2439 വോട്ടിനാണ് ബിജെപി സ്ഥാനാർത്ഥി ജയിച്ചത്.

തെരഞ്ഞെടുപ്പ് സമയത്ത് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി ബിജെപി പ്രവർത്തകരെ ആക്രമിച്ചതായി ബിജെപി ആരോപിക്കുന്നു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിനിരയായ 51 ബിജെപി പ്രവർത്തകരുടെ കുടുംബത്തെ മോദിയുടെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ചിരുന്നു. ബിജെപിയുടെ നടപടിയിൽ പ്രതിഷേധിച്ചും സംസ്ഥാനത്തെ ബിജെപി പ്രവർത്തകരുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനർജി ധർണ നടത്തുമെന്ന് അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP