Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്ന് പതിറ്റാണ്ടോളം സ്റ്റേഷനിലെ സ്‌ട്രോങ് റൂമിൽ; വിശ്വാസികളുടെ നിയമ പോരാട്ടം ഫലം കണ്ടു; 'ഹനുമാൻ' പ്രതിമക്ക് പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചനം

മൂന്ന് പതിറ്റാണ്ടോളം സ്റ്റേഷനിലെ സ്‌ട്രോങ് റൂമിൽ; വിശ്വാസികളുടെ നിയമ പോരാട്ടം ഫലം കണ്ടു; 'ഹനുമാൻ' പ്രതിമക്ക് പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചനം

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: മൂന്ന് പതിറ്റാണ്ടോളം കാലം ബോജ്പൂരിലെ പൊലീസ് സ്റ്റേഷനിലെ സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 'ഹനുമാൻ വിഗ്രഹം' വിശ്വാസികൾക്കായി വിട്ടുനൽകാൻ കോടതി ഉത്തരവ്. വിശ്വാസി സമൂഹം നടത്തിയ 29 വർഷത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് പൊലീസ് കസ്റ്റഡിയിൽനിന്ന് 'ഹനുമാൻ' പ്രതിമക്ക് മോചനം ലഭിക്കുന്നത്. ബിഹാറിലെ ബോജ്പൂരിലെ ക്ഷേത്രത്തിൽനിന്ന് മോഷണം പോയ ഹനുമാന്റെ അഷ്ടലോഹ നിർമ്മിത പ്രതിമയാണ് വിശ്വാസികൾക്ക് തിരികെ ലഭിച്ചത്.

1994 മെയ്‌ 29ന് ഗുണ്ടി ഗ്രാമത്തിലെ ശ്രീ രംഗനാഥ് ക്ഷേത്രത്തിൽനിന്നാണ് ഹനുമാന്റേതടക്കം രണ്ട് അഷ്ടലോഹ വിഗ്രഹങ്ങൾ മോഷണം പോയത്. തുടർന്ന് ക്ഷേത്ര പൂജാരി ജ്ഞാനേശ്വർ ദ്വിവേദി പൊലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രദേശത്തെ കിണറ്റിൽനിന്ന് വിഗ്രഹങ്ങൾ കണ്ടെത്തുകയായിരുന്നു. അന്ന് മുതൽ പൊലീസ് സ്റ്റേഷനിലെ സ്‌ട്രോങ് റൂമിലാണ് ഇവ സൂക്ഷിച്ചിരുന്നത്.

കണ്ടെടുത്ത എല്ലാ വിഗ്രഹങ്ങളും ട്രസ്റ്റിന് തിരികെ നൽകണമെന്നാവശ്യപ്പെട്ട് ബിഹാർ സ്റ്റേറ്റ് റിലീജിയസ് ട്രസ്റ്റ് ബോർഡും (ബി.എസ്.ആർ.ടി.ബി) പട്ന ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തിരുന്നു. നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ വിഗ്രഹങ്ങൾ തിരികെ നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു.

കോടതി വിധി വന്നതോടെ ഭക്തർ പൊലീസ് സ്റ്റേഷനിൽനിന്ന് ഘോഷയാത്രയായി വിഗ്രഹങ്ങൾ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ഇരു വിഗ്രഹങ്ങളും ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠിക്കും. ബി.എസ്.ആർ.ടി.ബി മുൻ ചെയർമാൻ ആചാര്യ കിഷോർ കുനാൽ, അഡ്വ. അജിത് കുമാർ ദുബെ എന്നിവരുടെ നേതൃത്വത്തിലാണ് നിയമ പോരാട്ടം നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP