Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സീറ്റ് കിട്ടാതെ വന്നതോടെ ചാട്ടം തുടങ്ങി; ത്രിപുരയിൽ സിപിഎം എംഎൽഎയും കോൺഗ്രസ് നേതാവും ബിജെപിയിൽ; ഇരുവരും ബിജെപി സ്ഥാനാർത്ഥികൾ ആയേക്കും

സീറ്റ് കിട്ടാതെ വന്നതോടെ ചാട്ടം തുടങ്ങി; ത്രിപുരയിൽ സിപിഎം എംഎൽഎയും കോൺഗ്രസ് നേതാവും ബിജെപിയിൽ; ഇരുവരും ബിജെപി സ്ഥാനാർത്ഥികൾ ആയേക്കും

മറുനാടൻ മലയാളി ബ്യൂറോ

അഗർത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ സിപിഎം എംഎൽഎയും കോൺഗ്രസ് നേതാവും ബിജെപിയിൽ. എംഎൽഎ മൊബോഷർ അലി, മുതിർന്ന കോൺഗ്രസ് നേതാവ് ബില്ലാൽ മിയ എന്നിവരാണ് ബിജെപിയിൽ ചേർന്നത്.

വടക്കൻ ത്രിപുരയിലെ കൈലാസഹർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് അലി. മിയ 1988-ലും 1998-ലും രണ്ട് തവണ പടിഞ്ഞാറൻ ത്രിപുരയിലെ ബോക്‌സാനഗർ സീറ്റിൽ വിജയിച്ചു. ഇരുവരും മുതിർന്ന ന്യൂനപക്ഷ നേതാക്കളും കൂടിയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതോടെയാണ് അലി പാർട്ടി വിട്ടത്. അലിയുടെ കൈലാസഹർ മണ്ഡലം ഇത്തവണ സഖ്യകക്ഷിയായ കോൺഗ്രസിന് സിപിഎം വിട്ടുകൊടുത്തിരുന്നു. സിപിഎം നേതൃത്വത്തിലുള്ള ഇടതു മുന്നണി 47 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ 13 സീറ്റുകൾ കോൺഗ്രസിനാണ്

കൂടാതെ കോൺഗ്രസിന്റെ മുൻ എംഎൽഎ സുപാൽ ബൗമിക്കും ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് ഇവർ അംഗത്വം സ്വീകരിച്ചത്. ഇരുവരും നിയമസഭാ തെരഞ്ഞടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളായേക്കും. തെരഞ്ഞടുപ്പിന് മുന്നോടിയായി ഇനിയും ചില നേതാക്കൾ ബിജെപിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ബദ്ധവൈരികളായ സിപിഎം കോൺഗ്രസും ഇത്തവണ ഒറ്റക്കെട്ടായാണ് മത്സരിക്കുന്നത്. 47 മണ്ഡലങ്ങളിൽ സിപിഎമ്മും 13 ഇടത്ത് കോൺഗ്രസുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP