Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരഞ്ഞെടുപ്പ് അടുത്തിട്ടും കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം; പഞ്ചാബിൽ രാഹുൽ ഗാന്ധിയുടെ പരിപാടി ബഹിഷ്‌കരിച്ച് അഞ്ച് കോൺഗ്രസ് എംപിമാർ

തിരഞ്ഞെടുപ്പ് അടുത്തിട്ടും കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം; പഞ്ചാബിൽ രാഹുൽ ഗാന്ധിയുടെ പരിപാടി ബഹിഷ്‌കരിച്ച് അഞ്ച് കോൺഗ്രസ് എംപിമാർ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പഞ്ചാബിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്ത റാലി ബഹിഷ്‌കരിച്ച് സംസ്ഥാനത്തെ അഞ്ച് എംപിമാർ. മനീഷ് തിവാരി രവ്നീത് സിങ് ബിട്ടു, ജസ്ബിർ സിങ് ഗിൽ, മുഹമ്മദ് സാദിഖ്, പ്രണീത് കൗർ എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കാതിരുന്നത്.

ക്ഷണിക്കാത്തതുകൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്ന് ജസ്ബിർ സിങ് ഗിൽ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. സ്ഥാനാർത്ഥികൾക്കുവേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചതെന്നാണറിഞ്ഞത്. പിസിസി അധ്യക്ഷനോ മുഖ്യമന്ത്രിയോ പരിപാടിയിൽ പങ്കെടുക്കണമെന്ന് പറഞ്ഞിട്ടില്ല. മറ്റ് പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.


അതേ സമയം രാഹുൽഗാന്ധി ഇനിയും കോൺഗ്രസ് നേതൃസ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ പാർട്ടിയിൽ നിന്നും രാജിവെയ്ക്കുമെന്ന് ഇവർ ഭീഷണി ഉയർത്തിയിരുന്നു. അധികം വൈകാതെ ഈ ആവശ്യം ഉന്നയിച്ച് ഇവർ പഞ്ചാബിലോ ഡൽഹിയിലോ വാർത്താസമ്മേളനം വിളിച്ചേക്കുമെന്നറിയുന്നു.

കോൺഗ്രസ് നേതൃത്വത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് കത്തെഴുതിയ ജി 23 നേതാക്കളിലൊരാളാണ് മനീഷ് തിവാരി. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഒരുദിവസത്തെ പര്യടനത്തിന് ഇന്നാണ് പഞ്ചാബിൽ എത്തിയത്. മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി, നവ്ജോത് സിദ്ദു എന്നിവരോടൊപ്പം രാഹുൽ അമൃത്സറിലെ സുവർണക്ഷേത്രം സന്ദർശിച്ചു. തുടർന്ന് ദുർഗ്യാന മന്ദിറിലും ഭഗവാൻ വാൽമീകി തീർത്ഥ് സ്ഥലിലും 117 സ്ഥാനാർത്ഥികളുമായി രാഹുൽ സന്ദർശനം നടത്തി. ഫെബ്രുവരി 20നാണ് പഞ്ചാബിലെ തെരഞ്ഞെടുപ്പ്. ഫലം മാർച്ച് 10ന് പുറത്തുവരും. നിലവിൽ അധികാരം കൈയാളുന്ന കോൺഗ്രസ് കടുത്ത മത്സരമാണ് പഞ്ചാബിൽ നേരിടുന്നത്.

രാഹുൽ ഗാന്ധി സുവർണ്ണ ക്ഷേത്രം സന്ദർശിച്ചതിനെ ബിജെപി നേതാവ് മഞ്ജീന്ദർ സിങ്ങ് സിർസ വിമർശിച്ചു: 'കോൺഗ്രസിൽ കലാപം സ്വാഭാവികമാണ്. ഇന്ന് രാഹുൽ ഗാന്ധി സുവർണ്ണക്ഷേത്രം സന്ദർശിച്ചു. പക്ഷെ ഇദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് പണ്ട് ടാങ്കുകൾ ഉപയോഗിച്ച് സുവർണ്ണക്ഷേത്രം ആക്രമിച്ചത്. രാഹുൽഗാന്ധി രാഷ്ട്രീയത്തിന് വേണ്ടിയാണ് അവിടെ പോകുന്നതെന്ന് എല്ലാവർക്കുമറിയാം.; മഞ്ജീന്ദർ സിങ്ങ് സിർസ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP