ഭൂകമ്പം തകർത്ത നേപ്പാളിന്റെ പുനർനിർമ്മിതിക്ക് വേണ്ടത് 5000കോടി രൂപ; തുടർ ചലനങ്ങളുടെ ഭീതിയിൽ കാഠ്മണ്ഡു; എല്ലാം നഷ്ടപ്പെട്ടവർ തെരുവിൽ തുടരുന്നു. സ്വാന്തനമേകി ഓപ്പറേഷൻ മൈത്രി രക്ഷപ്പെടുത്തിയത് ആയിരക്കണക്കിന് ആളുകളെ; ഇന്ത്യൻ ദൗത്യത്തിന് വീണ്ടും കൈയടി
ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിലെ ഇന്ത്യൻ ഇടപെടലുകൾ ശ്രദ്ധേയമാണ്. ആവശ്യമുള്ളിടത്ത് മടിച്ച് നിൽക്കാതെ ഇന്ത്യയെത്തും. യുദ്ധത്തിനിടെയിലും യെമനിലെത്തി അവിടെ നടത്തിയ രക്ഷാപ്രവർത്തനത്തിന് ലോകത്തിന്റെ കൈയടി കിട്ടി. ഇന്ത്യാക്കാരെ മാത്രമല്ല മറ്റ് രാജ്യക്കാരേയും യമെനിൽ നിന്ന് ഇന്ത്യ രക്ഷിച്ചു. നേപ്പാൽ ഇന്ത്യയ്ക്ക് അതീവ പ്രാധാന്യമുള്ള സ്ഥലമാണ്. തൊട്ടടുത്ത് കിടക്കുന്ന സ്ഥലം. നേപ്പാളിലുണ്ടായ ഭൂകമ്പം ഇന്ത്യയേയും പിടിച്ചുലച്ചു. ഇവിടേയും നാശനഷ്ടങ്ങളുണ്ടായി. ഇതിനിടെയിലും നേപ്പാളിലെ ഭീതിജനകമായ അന്തരീക്ഷമെന്തെന്ന് ഇന്ത്യ തിരിച്ചറിഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ രക്ഷാ പ്രവർത്തകവും സാധനങ്ങളുമായി ഇന്ത്യൻ വിമാനം നേപ്പാളിലെത്തി. പിന്നെ രക്ഷാ പ്രവർത്തനങ്ങളുടെ മുന്നിൽ ഇന്ത്യയായിരുന്നു. പല രാജ്യങ്ങൾക്കും ഇനിയും നേപ്പാളിൽ സഹായ ഹസ്തവുമായെത്താൻ കാലാവസ്ഥ തടസ്സമാണ്. ഇതൊന്നും വകയ്ക്കാതെയാണ് ഇന്ത്യൻ വിമാനങ്ങൾ ദുരന്ത സാധ്യത ഇപ്പോഴുമുള്ള കാഠ്മണ്ഡു വിമാനത്താവളത്തിലെത്തി മടങ്ങുന്നത്
അതുകൊണ്ട് തന്നെ ഭൂകമ്പത്തിൽ വിറച്ചു നിൽക്കുന്ന നേപ്പാളിന് സഹായഹസ്തുമായി ഇന്ത്യയുടെ ഓപ്പറേഷൻ മൈത്രി ലോക ശ്രദ്ധ നേടുന്നു. വ്യോമസേനയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിലാണ് നേപ്പാളിൽ ഇന്ത്യ രക്ഷാ പ്രവർത്തനം നടത്തുന്നത്. നേപ്പാളിന് സഹായവുമായി ആദ്യം എത്തിയ രാജ്യവും ഇന്ത്യയാണ്. വിദഗ്ദ്ധരടങ്ങിയ വൈദ്യസംഘത്തെ അയച്ച് ആരോഗ്യമന്ത്രാലയവും കുടിവെള്ളം നൽകി ഇന്ത്യൻ റെയിൽവേയും മൈത്രിയുടെ ഭാഗമായി കഴിഞ്ഞു. ദുരന്തനിവാരണ സേനയുടെ ഏഴ് ടീമുകൾക്ക് നേതൃത്വം നൽകാൻ സേനയുടെ തലവൻ ഒ.പി. സിങ് ഇന്നലെ കാഠ്മണ്ഡുവിലെത്തി.
ഹിമാലയത്തിന്റെ അടിത്തട്ടിൽ ഇന്ത്യക്കൊപ്പം ചൈനയുമായും ഭൂട്ടാനുമായും ടിബറ്റുമായും അതിർത്തി പങ്കിടുന്ന നേപ്പാൾ ഒരു സ്വതന്ത്ര പരമാധികാര രാജ്യമാണ്. അപ്പോഴും ഇന്ത്യയുമായി എല്ലാക്കാലത്തും ആത്മബന്ധവും സൗഹൃദവും സ്ഥാപിക്കുന്നതിൽ നേപ്പാൾ മുന്നിലുണ്ടായിരുന്നു. ഇന്ത്യയെയാണ് തന്ത്രപരമായ അയൽരാജ്യമായി നേപ്പാൾ കണ്ടത്. വിശ്വാസങ്ങളിലും പാരമ്പര്യത്തിലും ആചാരാനുഷ്ഠാനങ്ങളിലുമെല്ലാം ഇന്ത്യയുമായി വളരെ താദാത്മ്യം പ്രാപിക്കുന്നതാണു നേപ്പാളിന്റെ സംസ്കാരം. അതുകൊണ്ടു തന്നെ, അയൽപ്പക്കത്തുണ്ടായ ഈ അത്യാപത്ത് നമ്മുടെ സ്വന്തം വീട്ടുകാര്യമായിത്തന്നെ ഇന്ത്യ കണ്ടു. അങ്ങനെയാണ് ഓപ്പറേഷൻ മൈത്രി എത്തിയത്.
ഇന്നലെയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 34 അംഗ വൈദ്യസംഘം നേപ്പാളിലേക്ക് പുറപ്പെട്ടത്. 10 ഓർത്തോ സർജന്മാരും നാല് അനസ്തെറ്റിസ്റ്റുമാരും 12 നഴ്സുമാരും എട്ട് ഓപ്പറേഷൻ തിയേറ്റർ ടെക്നിഷ്യന്മാരുമടങ്ങുന്ന സംഘത്തെയാണ് ആരോഗ്യ മന്ത്രാലയം നിയോഗിച്ചത്. 15 ടൺ മരുന്നും വൈദ്യോപകരണങ്ങളും അയച്ചിട്ടുണ്ട്. തകർന്നുകിടക്കുന്ന ജലശുദ്ധീകരണ കേന്ദ്രങ്ങൾ നന്നാക്കുന്നതിന് മൂന്ന് ടെക്നിഷ്യന്മാരെയും നിയോഗിച്ചിട്ടുണ്ട്. റെയിൽ നീരിന്റെ ഒരു ലക്ഷം കുടിവെള്ള കുപ്പികൾ കഴിഞ്ഞദിവസം രാത്രി വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഇന്ത്യൻ റെയിൽവേ നേപ്പാളിൽ എത്തിച്ചു.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആശയവിനിമയത്തിന് ഫോൺ നിരക്കുകളും കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. നേപ്പാളിലേക്ക് വിളിക്കുന്നതിന് അടുത്ത മൂന്ന് ദിവസത്തേക്ക് പൊതുമേഖലാ സ്ഥാപനങ്ങളായ ബി.എസ്.എൻ.എൽ, എം ടി.എൻ.എൽ എന്നിവ ലോക്കൽ നിരക്ക് മാത്രമേ ഈടാക്കൂ. ഇതോടെ സ്വകാര്യകമ്പനിയായ എയർടെൽ രണ്ടു ദിവസത്തേക്ക് കാൾ ചാർജുകൾ സൗജന്യമാക്കി. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബീഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾ വാഹനങ്ങളും മറ്റും അയച്ച് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകണമെന്ന് രണ്ട് സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർക്ക് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് നിർദ്ദേശം നൽകി. അതിർത്തിയിൽ എന്തൊക്കെ സഹായം നൽകാൻ കഴിയുമെന്ന് കണ്ടെത്തി അവ ലഭ്യമാക്കണമെന്നും നിർദ്ദേശമുണ്ട്.
ഒരു നൂറ്റാണ്ടിനിടയിൽ നേപ്പാളിനെ ഇളക്കിമറിച്ച ഏറ്റവും വലിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായിരം പിന്നിട്ടു. മരണ സംഖ്യ അയ്യായിരം വരെ ഉയരാമെന്ന് നേപ്പാൾ അധികൃതർ. തകർന്നടിഞ്ഞ നേപ്പാളിന്റെ പുനർനിർമ്മിതിക്ക് 5000 കോടി രൂപയുടെ വികസന നിധി രൂപീകരിക്കുമെന്ന് നേപ്പാൾ നഗര വികസന മന്ത്രി നാരായൺ ഖഡ്കർ. നേപ്പാളിന്റെ കണ്ണീരൊപ്പാൻ ഇന്ത്യ നടത്തുന്ന ഓപ്പറേഷൻ മൈത്രിക്ക് അന്താരാഷ്ട്ര അംഗീകാരം. നേപ്പാളിലേക്കു സഹായം എത്തിക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ. അതിനിടെ ഇന്നലെ രാവിലെ വീണ്ടും തുടർചലനമുണ്ടായതു രക്ഷാ പ്രവർത്തനങ്ങളുടെ താളം തെറ്റിച്ചു. ഇവിടേയും തളരാതെ ഇന്ത്യ മുന്നിലുണ്ട്. പുനരുദ്ധാരണത്തിനും എല്ലാ സഹായവും പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ മരണ സംഖ്യ 2,500 പിന്നിട്ടു. ആയിരക്കണക്കിന് ആളുകൾ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാണ്. ഈ ദൗത്യം ഏറ്റെടുത്ത ഇന്ത്യ നേപ്പാളിന്റെ മാത്രമല്ല, ലോകരാജ്യങ്ങളുടെതന്നെ ശ്രദ്ധപിടിച്ചുപറ്റി. ഓപ്പറേഷൻ മൈത്രി എന്നു പേരിട്ട് ഇന്ത്യൻ സേന നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾ വലിയ തരത്തിലുള്ള ആശ്വാസമാണ് ദുരന്തത്തിനിരയായവർക്കു നൽകുന്നത്. 13 സൈനിക വിമാനങ്ങളും നിരവധി ഹെലികോപ്റ്ററുകളും നേപ്പാളിലുണ്ട്. തുടർചലനങ്ങളും കനത്ത മഴയും മൂലം വിമാന സർവീസ് ദുഷ്കരമായതിനാൽ രണ്ടു റൂട്ടുകളിലൂടെ മുപ്പതോളം ബസ് സർവീസുകളും ഓപ്പറേഷൻ മൈത്രി നിർവഹിക്കുന്നു. ലോകത്തെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് ബേസ് ക്യാംപിൽ വരെ ഇന്ത്യൻ വ്യോമസേന അതിസാഹസികമായി ഹെലികോപ്റ്റർ ഇറക്കി രക്ഷാപ്രവർത്തനങ്ങൾ നടത്തി.
തകർന്നടിഞ്ഞ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം ഇന്നലെ ഭാഗികമായി തുറന്നെങ്കിലും തുടർചലനം മൂലം വീണ്ടും അടച്ചു. ആയിരത്തോളം ഇന്ത്യക്കാർ ഇപ്പോഴും നേപ്പാളിൽ കുടുങ്ങിയിട്ടുണ്ട്. അറുനൂറിലധികം പേരെ തിരിച്ചെത്തിച്ചു. ദുരന്തമുണ്ടായ നിമിഷം മുതൽ ഇന്ത്യയും രക്ഷാപ്രവർത്തനങ്ങളിൽ വ്യാപൃതരായി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് സ്ഥിതിഗതികൾ വിലയിരുത്തുന്നത്. ദുരന്ത നിവാരണ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ഓപ്പറേഷൻ മൈത്രി വളറെ കാര്യക്ഷമായിത്തന്നെ പ്രവർത്തിക്കുന്നുമുണ്ട്. ഏതാനും ദിവസങ്ങൾകൊണ്ടോ ആഴ്ചകളോ മാസങ്ങൾ കൊണ്ടു പോലുമോ പരിഹരിച്ചെടുക്കാവുന്നതല്ല നേപ്പാളിന്റെ ദുരന്തം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍