Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുംബൈയിലെ വൈദ്യുതി തടസം: ചൈനീസ് സൈബർ ആക്രമണമല്ലെന്ന് കേന്ദ്ര സർക്കാർ; ഗ്രിഡ് തകരാറിന് പിന്നിൽ ഹാക്കിങ് ശ്രമമെന്ന് തെളിവില്ല; വൈദ്യുതി നിലയ്ക്കാൻ കാരണം മാനുഷിക പിഴവെന്നും കേന്ദ്ര ഊർജമന്ത്രി

മുംബൈയിലെ വൈദ്യുതി തടസം:  ചൈനീസ് സൈബർ ആക്രമണമല്ലെന്ന് കേന്ദ്ര സർക്കാർ; ഗ്രിഡ് തകരാറിന് പിന്നിൽ ഹാക്കിങ് ശ്രമമെന്ന് തെളിവില്ല; വൈദ്യുതി നിലയ്ക്കാൻ കാരണം മാനുഷിക പിഴവെന്നും കേന്ദ്ര ഊർജമന്ത്രി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: മുംബൈയിൽ കഴിഞ്ഞ ഒക്ടോബറിൽ അഞ്ച് മണിക്കൂറോളം വൈദ്യുതി നിലച്ച സംഭവത്തിന് പിന്നിൽ ചൈനീസ് സൈബർ ആക്രമണം ആണെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് കേന്ദ്ര ഊർജമന്ത്രി ആർ.കെ സിങ്. ഗ്രിഡ് തകരാറിന് പിന്നിൽ ഹാക്കിങ് ശ്രമമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. മാനുഷിക പിഴവാണ് സംഭവത്തിന് പിന്നിലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

2020 ഒക്ടോബറിൽ മുംബൈയിൽ അഞ്ച് മണിക്കൂറോളം വൈദ്യുതി തടസപ്പെട്ടതിന് പിന്നിൽ ചൈനീസ് സൈബർ ആക്രമണം ആകാമെന്ന സംശയം അമേരിക്ക കേന്ദ്രമായ സ്ഥാപനമാണ് അടുത്തിടെ പഠന റിപ്പോർട്ടിലൂടെ പുറത്തുവിട്ടത്. മഹാരാഷ്ട്ര സർക്കാരും ഈ നിഗമനത്തെ ഭാഗികമായി പിന്തുണച്ചിരുന്നു. ദീർഘനേരം വൈദ്യുതി തടസപ്പെട്ടതിന് പിന്നിൽ സൈബർ അട്ടിമറിയാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് മഹാരാഷ്ട്രാ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എന്നാൽ ചൈനയോ പാക്കിസ്ഥാനോ സൈബർ ആക്രമണം നടത്തിയതാണ് വൈദ്യുതി തടസപ്പെടാൻ കാരണം എന്ന് വ്യക്തമാക്കുന്ന തെളിവുകൾ തങ്ങളുടെ കൈവശമില്ല. സൈബർ ആക്രമണം നടത്തിയത് ചൈനീസ് സംഘമാണെന്ന് ചിലർ പറയുന്നു. എന്നാൽ അതിന്റെ തെളിവുകളൊന്നും തങ്ങളുടെ കൈവശമില്ല. ചൈനയും ആരോപണം നിഷേധിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം എഎൻഐ വാർത്താ ഏജൻസിയോട് പറഞ്ഞു.

രാജ്യത്തിന്റെ തെക്കും വടക്കുമുള്ള വൈദ്യുതി വിതരണ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി സൈബർ ആക്രമണങ്ങൾ നടന്നു. എന്നാൽ മാൽവയറിന് വൈദ്യുതി വിതരണം തടസപ്പെടുത്താനായില്ല. മുംബൈയിൽ വൈദ്യുതി നിലച്ചതിനെപ്പറ്റി രണ്ട് സംഘങ്ങൾ അന്വേഷണം നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി നിലയ്ക്കാൻ കാരണം മാനുഷിക പിഴവാണെന്നും സൈബർ ആക്രമണമല്ല എന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. സൈബർ ആക്രമണം നടന്നതായി ഒരു സംഘം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വൈദ്യുതി തടസപ്പെടാൻ കാരണം അതല്ല.

We don't have evidence to say that the cyber-attacks were carried out by China or Pakistan. Some people say that the group behind the attacks is Chinese but we don't have evidence. China will definitely deny it: Union Power Minister RK Singh pic.twitter.com/wC4MDk8ZOc

- ANI (@ANI) March 2, 2021

സൈബർ ആക്രമണ ഭീഷണി മുംബൈക്ക് മാത്രമല്ല, രാജ്യത്തിന് മുഴുവൻ വെല്ലുവിളിയാണെന്നും വിഷയത്തെ രാഷ്ട്രീയവത്കരിച്ചിട്ട് കാര്യമില്ലെന്നും ദേശ്മുഖ് പറഞ്ഞിരുന്നു. വൈദ്യുതി നിലച്ചതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടുകൾ ബുധനാഴ്ച പുറത്തുവിടുമെന്നാണ് മഹാരാഷ്ട്ര ഊർജമന്ത്രി നിതിൻ റാവത്ത് വ്യക്തമാക്കിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP