ആരോടും മനസ്സു തുറക്കാത്ത മോദി സായിപ്പിന്റെ മുന്നിൽ ഉള്ള് തുറന്നു; മോദി എഫക്ടിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമെഴുതിയ ബ്രിട്ടീഷുകാരന്റെ പുസ്തകം വിറ്റ് പോകുന്നത് ചുടപ്പം പോലെ
ന്യൂഡൽഹി: ആളുകളെ കൈയിലെടുക്കാൻ മുമ്പനാണെങ്കിലും പൊതുവെ അന്തർമുഖനാണ് പ്രധാനമന്ത്രി മോദിയെന്നാണ് ചിലർ പറയുന്നത്. സാധാരണ ആരോടും മനസ്സ് തുറക്കാത്ത പ്രകൃതമാണ് മോദിക്കുള്ളത്. എന്തിനേറെ മാദ്ധ്യമപ്രവർത്തർക്ക് മുമ്പിൽ പോലും മൗനം പാലിക്കുന്ന അദ്ദേഹം അവരെ അകറ്റി നിർത്താൻ എന്നും ശ്രമിക്കാറുമുണ്ട്. പറയാനുള്ള കാര്യങ്ങൾ സോഷ്യൽമീഡിയയിലൂടെ വെളിപ്പെടുത്തുകയാണ് മോദിയുടെ സ്റ്റൈൽ. എന്നാൽ ബ്രിട്ടീഷുകാരനായ എഴുത്തുകാരനും ജേർണലിസ്റ്റുമായ ലാൻസ് െ്രെപസിന്റെ മുന്നിൽ നരേന്ദ്ര മോദി ഉള്ള് തുറക്കാൻ തയ്യാറായി. തൽഫലമായി 'ദ മോദി എഫക്ട്: ഇൻസൈഡ് നരേന്ദ്ര മോദി കാമ്പയിൻ ടു ട്രാൻസ്ഫോം ഇന്ത്യ' എന്ന പുസ്തകം പിറവിയെടുക്കുകയായിരുന്നു. തന്റെ ഈ പുസ്തകത്തിലൂടെ മോദി എഫക്ടിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമെഴുതാനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറുടെ മാദ്ധ്യമസെക്രട്ടറി ലാൻസ് െ്രെപസ് ശ്രമിച്ചത്. എന്തായാലും സംഗതി ഇപ്പോൾ ഏറ്റ നിലയിലാണ്. അതായത് ബ്രിട്ടീഷുകാരന്റെ ഈ പുസ്തകം വിറ്റ് പോകുന്നത് ചുടപ്പം പോലെയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബിജെപി.യുടെ മുഖ്യപ്രചാരകനെന്ന നിലയിൽനിന്ന് പ്രധാനമന്ത്രിയായി മാറിയ ദിവസങ്ങളിലെ മോദിയുടെ രാഷ്ട്രീയവ്യക്തി ജീവിതത്തെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തുന്ന പുസ്തകമാണിത്. കഴിഞ്ഞ മെയ് 16ന് പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലമറിയുന്ന ദിവസം ഉച്ചവരെ താൻ ഏകനായി ധ്യാനത്തിലായിരുന്നുവെന്ന് മോദി ഈ പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്. അന്ന് ഉച്ചയ്ക്ക് 12നുശേഷമാണ് ആദ്യമായി ഫോണെടുത്തതെന്നും അന്നത്തെ ബിജെപി അധ്യക്ഷൻ രാജ് നാഥ് സിംഗായിരുന്നു മറുതലയ്ക്കലെന്നും മോദി വെളിപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പറയാനായിരുന്നു രാജ്നാഥ്സിങ് വിളിച്ചത്. തെരഞ്ഞെടുപ്പ് ഫലം എന്താണെന്ന ടെൻഷൻ മൂലമാണ് താൻ ടെലിവിഷൻ ഓണാക്കാതെയും ഫോണെടുക്കാതെയും ധ്യാനത്തിലിരുന്നതെന്നാണ് മോദി പറയുന്നത്.
കെജ്രിവാൾ ആരുമല്ലെന്നും ഒരു ചെറിയ നഗരത്തിന്റെ നേതാവ് മാത്രമാണെന്നുമാണ് തനിക്കെതിരെ വാരണാസിയിൽ കെജ്രിവാൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്നറിഞ്ഞപ്പോഴുള്ള തന്റെ നിലപാടെന്നും മോദി ഈ പ്ുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്. എന്നാൽ കെജ്രിവാളിനെ അങ്ങനെ അവഗണിക്കാനാവില്ലെന്ന് കഴിഞ്ഞ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം തന്നെ പഠിപ്പിച്ചുവെന്നും മോദി ഈ പുസ്തകത്തിലൂടെ ലാൻസ് െ്രെപസിനോട് വെളിപ്പെടുത്തുന്നുണ്ട്.
ഈ പുസ്തകമെഴുതാൻ വേണ്ടി താൻ നാല് പ്രാവശ്യം മോദിയെ കണ്ടിരുന്നുവെന്നാണ് ലാൻസ് െ്രെപസ് പറയുന്നത്. വിവിധ പ്രശ്നങ്ങളിലുള്ള മോദിയുടെ പ്രതികരണങ്ങൾ ഈ പുസ്തകത്തിലൂടെ ചുരുളഴിയുന്നുണ്ട്. കെജ്രിവാളാണ് തനിക്കെതിരെ വാരാണസിയിൽ മത്സരിക്കുന്നതെന്നറിഞ്ഞപ്പോൾ താൻ മൗനം പാലിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മോദി െ്രെപസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ മൗനമാണ് തന്റെ ശക്തി. കെജ്രിവാൾ ഒരു നഗരത്തിന്റെ നേതാവ് മാത്രമാണെന്നും മറ്റ് പ്രതിപക്ഷ നേതാക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ അർഹിക്കുന്നതിലധികം കവറേജ് കെജ്രിവാളിന് ലഭിച്ചിട്ടുണ്ടെന്നും മോദി പുസ്തകത്തിൽ പറയുന്നു. കെജ്രിവാളിന്റെ പ്രസ്താവനകളോട് പ്രതികരിക്കാൻ താൻ അന്ന് കൂടുതൽ സമയം ചെലവഴിച്ചിരുന്നില്ലെന്നു മോദി പറയുന്നു.
മോദിയുമായി െ്രെപസ് നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണീ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. മോദിയുടെ കാബിനറ്റ് സഹപ്രവർത്തകരായ പീയൂഷ് ഗോയൽ, പ്രകാശ് ജാവേദ്കർ, സ്മൃതി ഇറാനി തുടങ്ങിയവരെപ്പോലുള്ളവരെയും ഇതിന് വേണ്ടി െ്രെപസ് ഇന്റർവ്യൂ ചെയ്തിരുന്നു. കൂടാതെ മോദി ടീമിന്റെ ഉപദേശകർ , വിശകലന വിഗദ്ധരെയും െ്രെപസ് കണ്ടിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് രാജ്യത്തുടനീളമുള്ള ഭൂരിഭാഗവും മോദിയിൽ മാത്രമാണ് പ്രതീക്ഷയർപ്പിച്ചിരുന്നതെന്നും മോദി ജയിക്കണമെന്ന് അവർ തീരുമാനിക്കുകയായിരുന്നുവെന്നും െ്രെപസ് പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. തന്റെ പ്രചാരണത്തിന് പുതിയ മാനങ്ങളേകുന്നതിൽ യോഗ ഗുരു രാംദേവ്, ഗായിക ലതാ മങ്കേഷ്കർ , ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ തുടങ്ങിയവർ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ടെന്നും മോദി ഈ പുസ്തകത്തിലൂടെ അനുസ്മരിക്കുന്നു.
2012ൽ ഗുജറാത്തിൽ വിജയിച്ച ശേഷം പ്രധാനമന്ത്രി സ്ഥാനാർത്ഥികളിൽ ഒരാളായി താൻ മാറിയെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് മോദി പറയുന്നു. എന്നാൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ പാർട്ടിയിലെ ലോബികളുടെ ഭാഗമായി പ്രവർത്തിക്കില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നും മോദി പറയുന്നു. താനോ മറ്റാരോ പ്രധാനമന്ത്രിസ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടേക്കാമെന്ന് താൻ അനുമാനിച്ചിരുന്നുവെന്നും മോദി പുസ്തകത്തിൽ എഴുതിയിരിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മാദ്ധ്യമങ്ങളിൽ നിന്നകന്ന് നിൽക്കാനും ആ ശൂന്യതയിലൂടെ ശ്രദ്ധിക്കപ്പെടുകയുമായിരുന്നു തന്റെ തന്ത്രമെന്നാണ് മോദി െ്രെപസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. പ്രചാരണത്തിന്റെ അവസാനം ഹിന്ദി ചാനലുകളിലും പിന്നീട് ഇംഗ്ലീഷ് ചാനലുകളിലും മാത്രമായിരുന്നു താൻ പ്രത്യക്ഷപ്പെട്ടിരുന്നതെന്നും അതിലൂടെ തന്റെ വാക്കുകൾക്ക് പ്രാധാന്യമുണ്ടാക്കിയെടുക്കാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോർപറേറ്റുകളുടെ വിമാനം ഉപയോഗിച്ച നടപടിയെ ഈ പുസ്തകത്തിലൂടെ മോദി ന്യായീകരിക്കുന്നതായി കാണാം. ഇന്ത്യ പോലുള്ള വിശാലമായ രാജ്യത്ത് വിമാനങ്ങളുപയോഗിക്കാതെ പ്രചാരണത്തിന് എല്ലായിടത്തും എത്തിച്ചേരാനാവുമായിരുന്നില്ലെന്നും പ്രസ്തുത വിമാനങ്ങൾ ഉപയോഗിച്ചതിന് കൃത്യമായി പാർട്ടി പണം നൽയിട്ടുണ്ടെന്നും പ്രധാമന്ത്രി പറയുന്നു. ഗോധ്രാ കലാപത്തെക്കുറിച്ചുള്ള െ്രെപസിന്റെ ചോദ്യങ്ങളിൽ നിന്നും മോദി തന്ത്രപൂർവം ഒഴിഞ്ഞ് മാറുന്നതായി കാണാം. ഈ വിഷയത്തെക്കുറിച്ച് താൻ നിലപാടുകൾ പലവട്ടം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് മോദി പറയുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ ചരിത്ര വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും തനിക്കാണെന്ന് ഈ പുസ്തകത്തിലൂടെ മോദി അവകാശപ്പെടുന്നുണ്ട്. പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിജയം ഏതെങ്കിലും വ്യക്തിക്ക് അവകാശപ്പെട്ടതല്ലെന്ന അദ്വാനിയുടെയും ആർ.എസ്.എസ് നേതാവ് മോഹൻ ഭഗവതിന്റെയും നിലപാടുകൾക്ക് നേർ വിപരീതമായാണ് മോദി ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്. ഒരു നേതാവിൽ വിശ്വാസമർപ്പിക്കുന്ന ചരിത്രമാണ് ഇന്ത്യയുടേതെന്ന് പ്രധാമന്ത്രി വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങൾക്ക് എന്നും വേണ്ടത് അവരെ നയിക്കാൻ പോന്ന കരുത്തുറ്റ നേതാവിനെയാണ്. അവർ വിശ്വസിക്കുന്നത് ഒരു പേരിലാണ്, പാർട്ടിയിലല്ലെന്നും മോദി പുസ്തകത്തിലൂടെ തുറന്നടിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍