Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

20 വർഷം മുൻപ് ബസിന് കല്ലെറിഞ്ഞ കേസിൽ മൂന്ന് വർഷം തടവ് ശിക്ഷ; രാജിയറിയിച്ച് തമിഴ്‌നാട് കായിക മന്ത്രി; ഇരുപതുകൊല്ലം മുൻപ് ബിപെജിയിലായിരുന്ന ബാലകൃഷ്ണ റെഡ്ഢി കല്ലെറ് നടത്തിയത് വ്യാജ മദ്യത്തിനെതിരായുള്ള റാലിക്കിടെ

20 വർഷം മുൻപ് ബസിന് കല്ലെറിഞ്ഞ കേസിൽ മൂന്ന് വർഷം തടവ് ശിക്ഷ; രാജിയറിയിച്ച് തമിഴ്‌നാട് കായിക മന്ത്രി; ഇരുപതുകൊല്ലം മുൻപ് ബിപെജിയിലായിരുന്ന ബാലകൃഷ്ണ റെഡ്ഢി കല്ലെറ് നടത്തിയത് വ്യാജ മദ്യത്തിനെതിരായുള്ള റാലിക്കിടെ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: സർക്കാർ ബസുകൾക്ക് നേരെ കല്ലേറ് നടത്തി ഇരുപത് വർഷങ്ങൾക്ക് ശേഷം മൂന്നു വർഷത്തെ തടവ് ശിക്ഷ. തമിഴ്‌നാട് കായിക മന്ത്രി ബാലകൃഷ്ണ റെഡ്ഢിക്ക് ശിക്ഷ ഉറപ്പായതിന് പിന്നാലെ അദ്ദേഹമിപ്പോൾ രാജിയറിയിച്ചിരിക്കുകയാണ്. ജനപ്രതിനിധികൾക്കെതിരായ കേസുകൾ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയാണു ശിക്ഷ വിധിച്ചത്.

അപ്പീൽ നൽകാൻ സമയം വേണമെന്ന മന്ത്രിയുടെ അപേക്ഷ പരിഗണിച്ച് അറസ്റ്റ് ചെയ്യുന്നതു കോടതി തടഞ്ഞിരുന്നു. എന്നാൽ, പുതിയ നിയമപ്രകാരം ജനപ്രതിനിധിയെ ക്രിമിനൽ കേസിൽ രണ്ടു വർഷത്തിലധികം തടവിനു ശിക്ഷിച്ചാൽ പദവി നഷ്ടപ്പെടും. അതിനാൽ, രാജിയല്ലാതെ മാർഗമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു രാജി.

ഹൈക്കോടതി ശിക്ഷ ശരിവച്ചാൽ ആറു വർഷത്തേയ്ക്കു മൽസരിക്കാനും വിലക്കുണ്ടാകും. 1998ൽ ഹൊസൂരിൽ വ്യാജ മദ്യത്തിനെതിരെ നടത്തിയ റാലിയിലായിരുന്നു കല്ലേറ്. അന്നു ബിജെപി നേതാവായിരുന്നു ബാലകൃഷ്ണ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP