നോട്ടു പിൻവലിക്കൽകൊണ്ട് ഏറ്റവും വലിയ തിരിച്ചടി കിട്ടിയതു മാവോയിസ്റ്റുകൾക്ക്; പണം തീർന്ന വിവിധ ഗ്രൂപ്പുകൾ കീഴടങ്ങിക്കൊണ്ടിരിക്കുന്നു; കാഷ്മീരിലും ഭീകരാക്രമണങ്ങൾ കുറഞ്ഞു
റാഞ്ചി: കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരേയെന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ നോട്ടു നിരോധനത്തിൽ തിരിച്ചടി നേരിട്ട് ഭീകര, വിഘടനവാദ സംഘടനകൾ. മാവോയിസ്റ്റുകൾ അടക്കമുള്ളവരുടെ അധോലോക സാമ്പത്തികമേഖല നോട്ടുനിരോധനത്തോടെ തകർന്നടിഞ്ഞിരിക്കുകയാണ്.
മാവോയിസ്റ്റുകൾക്ക് ഏറ്റവുമധികം സ്വാധീനമുള്ള ഝാർഖണ്ഡിൽമാത്രം വർഷം 200 കോടി രൂപയുടെ കവർച്ചയും കൊള്ളയും ഇവർ നടത്തുന്നുണ്ടെന്നാണു കണക്ക്. 17 ഓളം ചെറു ഗ്രൂപ്പുകളിലായി 2000 പ്രവർത്തകരുള്ള ജാർഖണ്ഡ് സംസ്ഥാനത്ത് മാവോയിസ്റ്റുകളുടെ പ്രവർത്തനവും നിലനിൽപ്പും ഈ പണത്തെ കേന്ദ്രീകരിച്ചാണ്. ആയുധം വാങ്ങൽ, ആശുപത്രി ചെലവ്, ജയിലുള്ള സഖാക്കളുടെ കേസ് നടത്തിപ്പ് തുടങ്ങിയവയ്ക്കു പുറമേ നഗങ്ങളിലെ പ്രവർത്തനത്തിനും ശമ്പളം കൊടുക്കുന്നതിനുമെല്ലാം പണം കണ്ടെത്തുന്നത് ഇങ്ങനെ തന്നെ.
നോട്ടു നിരോധനം വന്നതോടെ പ്രതിസന്ധിയിലായ മാവോയിസ്റ്റുകൾ തങ്ങളുടെ പക്കലുള്ള അസാധു നോട്ടുകൾ മാറ്റിയെടുക്കാൻ കാടിറങ്ങാൻ വരെ തയാറായി. അടുത്തിടെ പശ്ചിമബംഗാളുമായുള്ള അതിർത്തി പങ്കിടുന്ന ദുംകാ ജില്ലയിൽവച്ച് പ്രമുഖ മാവോയിസ്റ്റ് നേതാവ് ജഗദീഷ് മണ്ഡലിനെ 31.53 ലക്ഷം രൂപയുടെ അസാധു നോട്ടുകളുമായി പൊലീസ് പിടികൂടിയത് ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്.
പണം മാറ്റിയെടുക്കാൻ ഗ്രാമീണരെയടക്കം മാവോയിസ്റ്റുകൾ പ്രയോജനപ്പെടുത്തിയിരുന്നു. ആദായനികുതി വകുപ്പ് അടക്കമുള്ളവർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നപടികൾക്ക് തയാറാകരുതെന്ന് പൊലീസ് ഗ്രാമീണർക്കു മുന്നറിയിപ്പും നല്കി.
ആന്ധ്രപ്രദേശ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന പീപ്പിൾസ് വാർ ഗ്രൂപ്പ്, ഝാർഖണ്ഡിലെ മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റർ എന്നീ സംഘടനകൾ ലയിച്ചുകൊണ്ട് 2004 ലാണ് ദ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ- മാവോയിസ്റ്റ് രൂപീകൃതമാകുന്നത്. ഇന്ന് അത് പല സംഘടനകളായി പിളർന്നിരിക്കുന്നു. മാവോയിസ്റ്റുകളുടെ അക്രമത്തിൽ ഏകദേശം രണ്ടായിരം പേർക്ക് ജീവൻ പൊലിഞ്ഞിട്ടുണ്ടെന്നാണു കണക്ക്. പാർലമെന്റ് അംഗം സുനിൽ മഹാതോ, എംഎൽഎമാരായിരുന്ന രമേഷ് സിങ് മുണ്ട, മഹേന്ദ്ര സിങ് എന്നിവരും സുരക്ഷാ സൈനികരും സർക്കാർ ജീവനക്കാരും അടക്കമാണിത്.
അതേസമയം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മാവോയിസ്റ്റ് അക്രത്തിനു കുറവുണ്ടായിട്ടുണ്ട്. ഇക്കാലയളവിൽ ഒരു പൊലീസ് സ്റ്റേഷൻ പോലും ആക്രമിക്കപ്പെട്ടില്ല. അക്രമത്തിൽനിന്നു പിന്മാറിയ മാവോയിസ്റ്റുകൾ കൂടുതൽ പണം സമാഹരിക്കുകയെന്ന ലക്ഷ്യവുമായി പിടിച്ചുപറിയിലും കൊള്ളയിലേക്കും മാറിയെന്നതാണു സത്യം. സർക്കാർ കോൺട്രാക്ടർമാർ, ബിസിനസുകാർ, വ്യവസായികൾ, സർക്കാർ ജീവനക്കാർ എന്നിവരിൽനിന്നാണ് പിടിച്ചുപറി. ചുങ്കവും നികുതിയും എന്നാണ് മാവോയിസ്റ്റുകൾ ഇതിനെ വിളിക്കുന്നത്.
സർക്കാർ കോൺട്രാക്ടർക്ക് ഒരു കരാർ ലഭിച്ചാൽ അതിന്റെ 20 ശതമാനം മാവോയിസ്റ്റുകൾക്ക് നല്‍കണമെന്നാണ് ചട്ടം. പശ്ചാത്തലവികസനം അടക്കമുള്ള കാര്യങ്ങളിൽ വലിയ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഝാർഖണ്ഡിൽ ഇത്തരത്തിൽ വലിയതോതിൽ മാവോയിസ്റ്റുകൾ പണം സമ്പാദിച്ചിരുന്നു. ഓരോ മാവോയിസ്റ്റ് ഏരിയ കമാൻഡർ എട്ടുമുതൽ 10 വരെ കോടി രൂപ സമഹാരിക്കണമെന്നാണ് സംഘടനാ തലപ്പത്തുനിന്ന് നല്‍കിയിരുന്ന നിർദ്ദേശം. കൃത്യമായി പറഞ്ഞാൽ പിടിച്ചുപറി നടത്തുന്ന ഒരു സ്വകാര്യ സേനയെ പോലെയായിരുന്നു മാവോയിസ്റ്റുകളുടെ പ്രവർത്തനം.
പ്രമുഖ മാവോയിസ്റ്റ് നേതാവ് ജഗദീഷ് മണ്ഡലിനെ 31.53 ലക്ഷം രൂപയുടെ അസാധു നോട്ടുകളുമായി പിടികൂടിയതോടെയാണ് സംഘടനയുടെ പിടിച്ചുപറി ശൃംഗലയുടെ ആഴത്തെക്കുറിച്ച് പൊലീസിന് വ്യക്തമായ ബോധ്യം ലഭിക്കുന്നത്. നോട്ടു നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെതന്നെ മാവോയിസ്റ്റുകളുടെ പരിഭ്രാന്തി പൊലീസ് പ്രതീക്ഷിച്ചിരുന്നതാണ്. പെട്രോൾ പമ്പുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ചാണ് മാവോയിസ്റ്റുകൾ തങ്ങളുടെ പണം വെളുപ്പിച്ചിരുന്നത്. നോട്ടു നിരോധനത്തിന്റെ തൊട്ടു പിറ്റേന്ന് പൊലീസ് റാഞ്ചിയിലെ ഒരു പെട്രോൾ പമ്പ് ഉടമസ്ഥനിൽനിന്നു പിടിച്ചെടുത്തത് 25.38 ലക്ഷത്തിന്റെ ആയിരം രൂപാ നോട്ടുകളാണ്. മാവോയിസ്റ്റ് സംഘടനയാ പീപ്പിൾസ് റിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ തലവനായ ദിനേശ് ഗോപയിൽനിന്നാണ് പെട്രോൾ പമ്പുടമസ്ഥനു പണം ലഭിച്ചതെന്ന് പൊലീസ് കണ്ടെത്തി. എസിബിഐയുടെ വിവിധ അക്കൗണ്ടുകളിൽ നിക്ഷേപിച്ച് പണം വെളുപ്പിക്കാനായിരുന്നു പദ്ധതി.
നോട്ടു നിരോധനത്തിനു പിന്നാലെ ആദായനികുതി വകുപ്പു നടത്തിയ അന്വേഷണത്തിൽ ബിഹാറിലെ ഗയ ജില്ലയിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ നിക്ഷേപിക്കപ്പെട്ട 11 കോടി രൂപയുടെ നിക്ഷേപത്തിനും മാവോയിസ്റ്റ് സംഘടനയുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. ഝാർഖണ്ഡിലെ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളായ ഹസാരിബാഗ്, ചത്ര ജില്ലകളുമായി അതിർത്തി പങ്കിടുന്ന സ്ഥലമാണ് ഗയ.
മാവോയിസ്റ്റുകൾ പണം വെളുപ്പിക്കാൻ ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന 50 അക്കൗണ്ടുകളുടെ വിവരങ്ങളും ആദായനികുതിവകുപ്പ് പരിശോധിച്ചുവരികയാണ്. എല്ലാത്തിലുംകൂടി നൂറു കോടി രൂപയുടെ പണം ഉണ്ടെന്നു കരുതപ്പെടുന്നു.
മാവോയിസ്റ്റുകൾക്കു മാത്രമല്ല, ജമ്മുകാഷ്മീരിലെ ഭീകരർക്കും നോട്ടു നിരോധനം വലിയ തിരിച്ചടി സമ്മാനിച്ചു. കാഷ്മീരിലെ അക്രമപ്രവർത്തനങ്ങളിലുണ്ടായ കുറവുന്നതന്നെ ഉദാഹരണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍