Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിരന്തരമായ മദ്യപാനം നിർത്താൻ ഭർത്താവിനെ പാഠം പഠിപ്പിക്കാൻ തീരുമാനിച്ചത് ഭാര്യമാർ; ഭക്ഷണത്തിൽ കലർത്തി നൽകിയത് വയറിളക്കാനുള്ള മരുന്ന്; കഴിക്കാൻ തുടങ്ങിയപ്പോൾ തന്നെ പ്രശ്‌നം തോന്നിയ ഭർത്താവ് ഭാര്യമാരെ മർദ്ദിച്ചത് ക്രൂരമായി; തിരുപ്പൂർ സ്വദേശി തല്ലിക്കൊന്നത് സ്വന്തം ഭാര്യയെ

നിരന്തരമായ മദ്യപാനം നിർത്താൻ ഭർത്താവിനെ പാഠം പഠിപ്പിക്കാൻ തീരുമാനിച്ചത് ഭാര്യമാർ; ഭക്ഷണത്തിൽ കലർത്തി നൽകിയത് വയറിളക്കാനുള്ള മരുന്ന്; കഴിക്കാൻ തുടങ്ങിയപ്പോൾ തന്നെ പ്രശ്‌നം തോന്നിയ ഭർത്താവ് ഭാര്യമാരെ മർദ്ദിച്ചത് ക്രൂരമായി; തിരുപ്പൂർ സ്വദേശി തല്ലിക്കൊന്നത് സ്വന്തം ഭാര്യയെ

മറുനാടൻ മലയാളി ബ്യൂറോ

തിരുപ്പൂർ: ഭർത്താവിന്റെ മർദനമേറ്റ ഭാര്യമാരിൽ ഒരാൾ മരിച്ചു. വയറിളക്കാനുള്ള മരുന്ന് ഭക്ഷണത്തിൽ കലർത്തി നൽകിയതിന്റെ പേരിൽ നടത്തിയ മർദ്ദനത്തെ തുടർന്നാണ് ഭാര്യ മരിച്ചത്. രണ്ടാമത്തെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ ആണ് സംഭവം. ഇറച്ചിക്കട നടത്തുന്ന തിരുപ്പൂർ സ്വദേശിയായ രമേശ് ആണ് ഭാര്യമാരിൽ ഒരാളെ തല്ലിക്കൊന്നത്. ഭാര്യമാരായ ശാന്തി, തിലകവതി, മക്കളും രമേശും അടക്കം എല്ലാവരും ഒരേവീട്ടിലാണ് താമസിക്കുന്നത്. മദ്യപാനിയായ രമേശ് ഭാര്യമാരുടെ സഹായത്തോടെയാണ് ഇറച്ചിക്കട നടത്തിക്കൊണ്ട് പോന്നിരുന്നത്.

നിരന്തരമായ ഇയാളുടെ മദ്യപാനം നിർത്താനായിട്ടാണ് ഭാര്യമാർ ചേർന്ന് ഭക്ഷണത്തിൽ വയറിളക്കത്തിനുള്ള മരുന്ന് കലർത്തി നൽകിയത്. ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ തന്നെ പ്രശ്‌നം തോന്നിയ രമേശ് കാരണം ചോദിച്ച് ഭാര്യമാരെ മർദിക്കാൻ തുടങ്ങി. ക്രൂരമായ മർദത്തിൽ ബോധരഹിതയായ ശാന്തി ചൊവ്വാഴ്ച മരിച്ചു. തിലകവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. തിരുപ്പൂർ പൊലീസ് രമേശിനെ അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP