Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഹോദരിയുടെ മകളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചെങ്കിലും വീട്ടുകാർ അനുവദിച്ചില്ല; 21കാരിയെ തട്ടിക്കൊണ്ടുപോയി ബലമായി താലികെട്ടിയത് മൂന്ന് കൂട്ടുകാരുടെ സഹായത്തോടെ; ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ മനുവിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്ത് പൊലീസും

സഹോദരിയുടെ മകളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചെങ്കിലും വീട്ടുകാർ അനുവദിച്ചില്ല; 21കാരിയെ തട്ടിക്കൊണ്ടുപോയി ബലമായി താലികെട്ടിയത് മൂന്ന് കൂട്ടുകാരുടെ സഹായത്തോടെ; ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ മനുവിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്ത് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി താലി കെട്ടുകയും പിന്നീട് ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. പെൺകുട്ടിയുടെ അമ്മയുടെ സഹോദരനാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി താലി കെട്ടിയത്. ഇയാളുടെ സുഹൃത്തക്കളാണ് അറസ്റ്റിലായ മറ്റ് മൂന്നുപേർ. ബെംഗളുരു ഹാസൻ സ്വദേശിയായ മനു എന്ന മുപ്പതുകാരനാണ് സ്വന്തം സഹോദരിയുടെ മകളെ തട്ടിക്കൊണ്ടുപോയി താലി കെട്ടിയത്. ഇയാളുടെ സുഹൃത്തുക്കളായ വിനയ്, പ്രവീൺ, സന്ദീപ് എന്നിവരാണ് സഹായത്തിനുണ്ടായിരുന്നത്.

അയൽജില്ലയായ രാമനഗരയിൽനിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 21 വയസ്സുകാരിയെ അമ്മയുടെ സഹോദരനായ മനു തിങ്കളാഴ്ചയാണ് തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ച രാവിലെയാണ് യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് സംഘം അന്വേഷണം ആരംഭിക്കുകയും രാമനഗരയിൽനിന്ന് 21 വയസ്സുകാരിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.

സഹോദരിയുടെ മകളെ വിവാഹം കഴിക്കാൻ അമ്മാവനായ മനു ആഗ്രഹിച്ചിരുന്നു. എന്നാൽ യുവതിയും കുടുംബവും ഈ ബന്ധത്തിന് താത്പര്യമില്ലെന്ന് അറിയിച്ചു. ഇതോടെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ യുവാവ് തീരുമാനിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയെ ബലമായി കാറിൽ പിടിച്ചുകയറ്റുകയായിരുന്നു. ഇയാളുടെ സുഹൃത്തുക്കളും കാറിലുണ്ടായിരുന്നു. യാത്രയ്ക്കിടെ മനു ബലംപ്രയോഗിച്ച് യുവതിയെ താലി ചാർത്തുകയും സുഹൃത്തുക്കൾ യുവതിയെ ഉപദ്രവിക്കുകയും ചെയ്തു. ഇതെല്ലാം മൊബൈലിൽ ചിത്രീകരിച്ച പ്രതികൾ ടിക് ടോക് വഴി പ്രചരിപ്പിച്ചിരുന്നു.

താലി കെട്ടുന്നത് തടയാൻ ശ്രമിച്ചെങ്കിലും യുവതിയെ പിടിച്ചുവെയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനുശേഷം ഒരു ക്ഷേത്രത്തിലെത്തി വരണമാല്യം ചാർത്തുകയും കാലിൽ മോതിരം അണിയിക്കുകയും ചെയ്തു. ഇതും ടിക് ടോകിലൂടെ പ്രചരിപ്പിച്ചിരുന്നു. പ്രതികളിലൊരാൾ യുവതിയുടെ കവിളിൽ നുള്ളുന്നതും പരിഹസിക്കുന്നതും വീഡിയോയിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP