വരൻ താലി കെട്ടാൻ കൈപൊക്കിയപ്പോൾ ചുഴലി ബാധിച്ച് വീണ് പിടഞ്ഞു; കലി പൂണ്ട വധു അതിഥികളിൽ ഒരാളെ ക്ഷണിച്ച് മിന്ന് കെട്ടിച്ചു; അടിപിടിയിൽ കലാശിച്ച ഒരു ഇന്ത്യൻ വിവാഹത്തിന്റെ കഥ
വിവാഹം എന്നത് എന്നും അടിമുടി അനിശ്ചിതത്ത്വം നിറഞ്ഞ ഒരു ജീവിതാവസ്ഥയാണ്. നിശ്ചയിച്ച വിവാഹങ്ങൾ മുടങ്ങുന്നത് ഇന്ന് ഒരു വാർത്തയേ അല്ലാതായിക്കഴിഞ്ഞു. വരനു വധുവും വിവാഹമണ്ഡപത്തിലേറിയാൽ തന്നെ ആ വിവാഹം നടക്കണമെന്ന് യാതൊരു ഉറപ്പുമില്ല. ചിലപ്പോൾ എന്തെങ്കിലും കേസിലകപ്പെട്ട വരനെ താലി കെട്ടുന്നതിന് മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയെന്ന് വരാം. അല്ലെങ്കിൽ വധൂവരന്മാരുടെ അടുത്ത ബന്ധുക്കൾ മരിച്ചെന്ന വാർത്തയെത്തുടർന്നും വിവാഹം മുടങ്ങാം. എന്നാൽ താലികെട്ടിന് തൊട്ടുമുമ്പ് വരന് ചുഴലി ബാധിച്ചതിനെത്തുടർന്ന് കലികയറിയ വധു അതിഥികളിലൊരാളെ മിന്നുകെട്ടിയ കഥ കേട്ടിട്ടുണ്ടോ...? കഥയല്ല ഇത്തരത്തിലുള്ള ഒരു സംഭവം ഇപ്പോൾ റാംപൂരിൽ അരങ്ങേറിയിരിക്കുകയാണ്. ചുഴലി ബാധിച്ചതിന്റെ പേരിൽ വരനെ മാറ്റിയതിനെത്തുടർന്ന് അടിപിടിയിൽ കലാശിച്ച ഒരു ഇന്ത്യൻ വിവാഹത്തിന്റെ കഥ കൂടിയാണിത്.
23 കാരിയായ റാംപൂർ സ്വദേശി ഇന്ദിരയും മൊറാദാബാദ് സ്വദേശിയായ 25കാരൻ ജുഗൽ കിഷോറുമാണീ കഥയിലെ നായികാനായകന്മാർ. താലി ചാർത്താൻ വരൻ കൈ പൊക്കിയപ്പോൾ അയാൾ ചുഴലി ബാധിച്ച് നിലത്ത് വീണ് പിടയുകയായിരുന്നു. ഇത് കണ്ട് വധു ഒരു നിമിഷം പകച്ച് പോയെങ്കിലും പിന്നീടത് ക്രോധത്തിന് വഴിമാറുകയായിരുന്നു. വരന്റെ ആരോഗ്യസ്ഥിത തങ്ങളിൽ നിന്ന് മറച്ച് പിടിച്ച് വരനും കൂട്ടരും ഈ വിവാഹത്തിന് ശ്രമിക്കുകയായിരുന്ന് തിരിച്ചറിഞ്ഞ വധു കോപാകുലയാവുകയായിരുന്നു. ചുഴലി ബാധിച്ച വരനെ താൻ ഒഴിവാക്കുകയാണെന്നും പകരം അതിഥികളിൽ ഒരാളായ ഹർപാൽ സിംഗിനെ ഇതേ മണ്ഡപത്തിൽ വച്ച് തന്നെ ഹാരമണിയിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും വധു പ്രഖ്യാപിക്കുകയായിരുന്നു. യാദൃശ്ചികമെന്ന് പറയട്ടെ ഇന്ദിരയുടെ സഹോദരിയുടെ ഭർത്താവിന്റെ സഹോദരനായിരുന്നു ഹർപാൽ സിങ്.
ഇക്കാര്യം സ്വപ്നത്തിൽ പോലും ചിന്തിക്കാതിരുന്ന ഹർപാൽ ജീൻസും ലെതർ ജാക്കറ്റും മറ്റും ധരിച്ച് അടിപൊളിയായിട്ടാണ് കല്യാണത്തിൽ പങ്കെടുക്കാനെത്തിയിരുന്നത്. ഇന്ദിരയുടെ പ്രഖ്യാപനം കേട്ട് ആദ്യം ഹർപാൽ ഒന്നു പകച്ചെങ്കിലും തുടർന്ന് അവരെ ഭാര്യയായി സ്വീകരിക്കാൻ താൻ തയ്യാറാണെന്ന് ഹർപാൽ പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹം ഇന്ദിരയുടെ കഴുത്തിൽ താലി കെട്ടുകയും ഹാരമണിയിക്കുകയും ചെയ്തു. കാര്യമായൊന്നും സംഭവിക്കാത്തത് പോലെ ചടങ്ങുകൾ യഥാക്രമം അരങ്ങേറുകയുമുണ്ടായി.
എന്നാൽ ഇതിനിടയിൽ മുൻ വരൻ കിഷോറിനെ അയാളുടെ ബന്ധുക്കൾ ഡോക്ടറുടെ അടുത്തുകൊണ്ടുപോയിരുന്നു. അടിയന്തിര ചികിത്സയിലൂടെ ബോധം വീണ്ടെടുത്ത കിഷോർ ബന്ധുക്കൾക്കൊപ്പം വിവാഹമണ്ഡപത്തിലേക്ക് കുതിച്ചെത്താൻ വൈകിയില്ല. എന്നാൽ തന്റെ വധു അപ്പോഴേക്കും മറ്റൊരാളുടെ ഭാര്യയായി ചിരിച്ച് നിൽക്കുന്ന കാഴ്ചയാണ് കിഷോർ കണ്ടത്...!!. സമനില തെറ്റിയ അയാൾ ഇന്ദിരയോട് തട്ടിക്കയറാൻ വൈകിയില്ല. അവളില്ലാതെ വീട്ടിലേക്ക് ചെന്ന് കയറാനും ബന്ധുക്കളെയും സുഹൃത്തുക്കളെയും അഭിമുഖീകരിക്കാൻ തനിക്ക് സാധിക്കില്ലെന്നായിരുന്നു അയാളുടെ വാദം. തുടർന്ന് അയാൾക്കു വേണ്ടി ബന്ധുക്കളും രംഗത്തെത്തിയതോടെ രംഗം വഷളാവുകയും അടിപിടിയാരംഭിക്കുകയും ചെയ്തു. പരസ്പരം ഏറ്റുമുട്ടിയ ഇരുസംഘവും സ്പൂണുകളും പ്ലേറ്റുകളും പാത്രങ്ങളും എടുത്തെറിയാൻ ആരംഭിച്ചു. സംഘർഷമുണ്ടാക്കി ഇന്ദിരയുടെ മനസ്സ് മാറ്റാനായിരുന്നു അവരുടെ ശ്രമം. എന്നാൽ വധു തന്റെ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. തുടർന്ന് കിഷോറും ബന്ധുക്കളും റാംപൂർ ജില്ലയിലെ മിലക് പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് ഒരു എഫ്ഐആർ ഫയൽ ചെയ്തിരുന്നു. എന്നാൽ മുതിർന്നവർ ഇടപെട്ടതിനെ തുടർന്ന് പിന്നീടത് പിൻവലിക്കുകയും ചെയ്തു. ഇരുകുടുംബങ്ങളും പരസ്പരം ചർച്ച ചെയ്ത് പ്രശ്നം പരിഹരിച്ചെന്നാണ് പൊലീസ് അറിയിച്ചത്.
Stories you may Like
- താലി കെട്ട് കഴിഞ്ഞു; വരന്റെ വീട് കണ്ടു ഞെട്ടി; ബന്ധം വേർപെടുത്തണമെന്ന് വധു
- ശരിക്കും ഒരു പുലിവാൽ കല്യാണം! അഖില ഹാദിയ വീണ്ടും വാർത്തകളിൽ
- വരൻ മുങ്ങി, വിവാഹ വേഷത്തിൽ 20 കിലോമീറ്റർ സഞ്ചരിച്ച് യുവാവിനെ പിടികൂടി വധു
- സ്വവർഗ വിവാഹം നിയമവിധേയമാക്കൽ; എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം തേടി കേന്ദ്രം
- കല്യാണ ചെക്കന്റെയും പെണ്ണിന്റെയും തലകൂട്ടിയിടിപ്പിച്ച് ബന്ധു
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍