Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലഡാക്കിലെ ഗാൽവൻ താഴ് വരയിലെ സംഘർഷത്തിൽ ഇന്ത്യൻ സൈനികരെ ചൈനീസ് പട്ടാളം പിടിച്ചുവച്ചിട്ടില്ല; സൈനികരെ കാണാതായിട്ടില്ലെന്ന് വ്യക്തമാക്കി കരസേന; മേജർ ജനറൽതലത്തിൽ നടന്ന ആറുമണിക്കൂർ ചർച്ച പൂർത്തിയായി; അതിർത്തിയിലേക്ക് പോയ സൈനികർ നിരായുധരായിരുന്നില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ; സൈനികർ മുഖാമുഖം വരുമ്പോൾ ആയുധം ഉപയോഗിക്കാറില്ലെന്നത് കീഴ് വഴക്കം; റഷ്യ-ഇന്ത്യ-ചൈന റിക് സമ്മേളനത്തിൽ പങ്കെടുക്കുമെന്നും ജയശങ്കർ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഇന്ത്യൻ സൈനികരെ കാണാതായെന്ന റിപ്പോർട്ട് തള്ളി കരസേന. അതിർത്തിയിൽ സൈനികരെ കാണാതായിട്ടില്ല, കാണാതായെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും സേന പറഞ്ഞു. ചൈനീസ് അതിർത്തിയിലേക്ക് പോയ ഇന്ത്യൻ സൈനികരിൽ ചിലരെ കാണാതായെന്ന അഭ്യൂഹം രണ്ട് ദിവസമായി ശക്തമായിരുന്നു. മലയിടുക്കിലും നദിയിലേക്കും വീണ് സൈനികരെ കാണാതായെന്നായിരുന്നു പ്രചാരണം. ഇതിന് പിന്നാലെയാണ് കരസേന തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.

അതേസമയം ചൈനീസ് അതിർത്തിയിലേക്ക് പോയ സൈനികർ നിരായുധരായിരുന്നില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വിശദീകരിച്ചു. മുഖാമുഖം വരുമ്പോൾ ആയുധം ഉപയോഗിക്കാറില്ല. ഇത് ഏറെ നാളായുള്ള നിലപാടെന്നും എസ് ജയശങ്കർ പറഞ്ഞു. ആയുധമില്ലാതെ സൈനികരെ എന്തിന് അതിർത്തിയിലേക്ക് അയച്ചെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് വിദേശകാര്യമന്ത്രിയുടെ വിശദീകരണം.

ചൈനീസ് സേനയുമായി മുഖാമുഖം വരുമ്പോൾ ആയുധം ഉപയോഗിക്കില്ലെന്ന ധാരണയിൽ 1996 ലും 2005 ലും ഒപ്പുവെച്ചിട്ടുണ്ട്. അതേസമയം അതിർത്തിയിൽ കൂടുതൽ പ്രദേശങ്ങളിൽ ചൈന പ്രകോപനം തുടരുകയാണ്. ഗൽവാനുപുറമെ ഗോഗ്രയിലും കൂടുതൽ സൈനികരെ ചൈന എത്തിച്ചു. 

ജൂൺ 23നു നടക്കുന്ന റിക് (റഷ്യ-ഇന്ത്യ-ചൈന) സമ്മേളനത്തിൽ ഇന്ത്യ പങ്കെടുക്കുമെന്നും അറിയിച്ചു. റഷ്യയിലെ സോച്ചിയിൽ വച്ചാണ് മൂന്നു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ പങ്കെടുക്കുന്ന സമ്മേളനം.

ഇന്നലെ ഉച്ചയ്ക്ക് ഇന്ത്യ ചൈന വിദേശകാര്യമന്ത്രിമാർ തീരുമാനിച്ചത് ഈ മാസം ആറിന്റെ പിന്മാറാനുള്ള ധാരണ നടപ്പാക്കാനാണ്. എന്നാൽ ചൈന കൂടുതൽ മേഖലകളിൽ പ്രകോപനം ഉണ്ടാക്കുകയാണ്. ഗൽവാൻ താഴ്‌വരയ്ക്കുമേൽ അവകാശവാദം ഉന്നയിച്ച ചൈനീസ് സേന ഗോഗ്ര മേഖലയിലും കൂടുതൽ സൈനികരെ എത്തിച്ചു. രണ്ടു കിലോമീറ്ററെങ്കിലും ഇവിടെയും ഇന്ത്യൻ മേഖലയിലേക്ക് ചൈന കടന്നു കയറിയിട്ടുണ്ട് എന്ന സൂചനകളാണ് പുറത്തു വരുന്നത്.

ചൈനീസ് അതിർത്തിയിലേക്ക് പോയ ഇന്ത്യൻ സൈനികരിൽ ചിലരെ കാണാനില്ല എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. മലയിടുക്കിലും നദിയിലും വീണ് സൈനികരെ കാണാതായെന്നായിരുന്നു പ്രചരിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി കരസേന രംഗത്തെത്തിയത്.

ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലുണ്ടായ ഇന്ത്യാ ചൈനാ അതിർത്തി സംഘർഷത്തിൽ കേണൽ ഉൾപ്പെടെ 20 സൈനികരാണ് വീരമൃത്യു വരിച്ചത്. സംഘർഷത്തിൽ 43 ചൈനീസ് സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായാണ് റിപ്പോർട്ടുകൾ.

അതേസമയം അതിർത്തിയിൽ കൂടുതൽ പ്രദേശങ്ങളിൽ ചൈന പ്രകോപനം തുടരുകയാണ്. ഗൽവാനുപുറമെ ഗോഗ്രയിലും കൂടുതൽ സൈനികരെ ചൈന എത്തിച്ചു. തിങ്കളാഴ്ചത്തെ സംഘർഷത്തിൽ 75 ഓളം ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റു എന്നാണ് റിപ്പോർട്ട്. ഇന്നലെ ഉച്ചയ്ക്ക് ഇന്ത്യ ചൈന വിദേശകാര്യമന്ത്രിമാർ തീരുമാനിച്ചത് ഈ മാസം ആറിന്റെ പിന്മാറാനുള്ള ധാരണ നടപ്പാക്കാനാണ്. എന്നാൽ ചൈന കൂടുതൽ മേഖലകളിൽ പ്രകോപനം ഉണ്ടാക്കുകയാണ്. ഗൽവാൻ താഴ്‌വരയ്ക്കുമേൽ അവകാശവാദം ഉന്നയിച്ച ചൈനീസ് സേന ഗോഗ്ര മേഖലയിലും കൂടുതൽ സൈനികരെ എത്തിച്ചു. രണ്ടു കിലോമീറ്ററെങ്കിലും ഇവിടെയും ഇന്ത്യൻ മേഖലയിലേക്ക് ചൈന കടന്നു കയറിയിട്ടുണ്ട് എന്ന സൂചനകളാണ് പുറത്തു വരുന്നത്. 

ലഡാക്കിലെ ഗാൽവൻ താഴ് വരയുടെ പരമാധികാരം എക്കാലവും തങ്ങൾക്കാണെന്നാണ് കഴിഞ്ഞ ദിവസം അഹന്ത നിറഞ്ഞ സ്വരത്തിൽ ചൈന അവകാശപ്പെട്ടത്. കൂടുതൽ സംഘർഷമുണ്ടാക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞുകൊണ്ടാണ് വലിയൊരു തർക്കത്തിന് കൂടി വഴിതുറന്നത്. ചൈനീസ വിദേശകാര്യമന്ത്രാലയ വക്താവ് ട്‌സാവ് ലിജിയൻ ആണ് ഗാൽവന്റെ പരമാധികാരം തങ്ങൾക്കാണെന്ന് കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. വ്യാഴാഴ്ച ഇന്ത്യ അതിന് ചുട്ട മറുപടി നൽകി. കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ് വരയിൽ തങ്ങൾക്ക് പരമാധികാരം ഉണ്ടെന്ന ചൈനീസ് വാദം അതിശയോക്തി നിറഞ്ഞതും നിലനിൽക്കുന്നതുമല്ലെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വക്താവ് പ്രതികരിച്ചു.

ജൂൺ 6 ന് ചേർന്ന ഉന്നതസൈനികതല ചർച്ചയിലെ ധാരണയ്ക്ക് വിരുദ്ധമാണ് പുതിയ അവകാശവാദമെന്ന് വിദവിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ലഫ്.ജനറൽമാർ തമ്മിൽ നടത്തിയ ചർച്ചയിൽ ഗാൽവൻ താഴ് വരയിൽ നിന്നും ഇരുപക്ഷത്തെയും സൈനികർ പിൻവാങ്ങണമെന്ന് ധാരണയായിരുന്നു. എന്നാൽ, അതിന് വിരുദ്ധമായ കാര്യമാണ് ചൈനീസ് സൈനിക വൃത്തങ്ങൾ ഇപ്പോൾ പറയുന്നത്. അതിശയോക്തിപരവും, നിലനിൽക്കാത്തതുമായ അവകാശവാദം മുൻ ധാരണയ്ക്ക് വിരുദ്ധമാണ്, അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. എന്നാൽ, നിലവിലെ സാഹചര്യം ഇന്ത്യ തെറ്റായി വിലയിരുത്തുകയോ. ചൈനയുടെ പരമാധികാരം കാക്കാനുള്ള ഇച്ഛാശക്തിയെ കുറച്ചുകാട്ടുകയോ ചെയ്യരുതെന്ന് ചൈനീസ് വിദേശമന്ത്രാലയ വക്താവ് ഇന്ന് മുന്നറിയിപ്പ് നൽകി. ഇന്ത്യയുടെ മുൻനിര സൈനികരാണ് ധാരണ തെറ്റിത്ത് യഥാർഥ നിയന്ത്രണരേഖ മറികടന്നത്. അവർ മനഃപൂർവം പ്രകോപനമുണ്ടാക്കി ചൈനീസ് ഉദ്യോഗസ്ഥരെയും സൈനികരെയും ആക്രമിക്കുകയായിരുന്നു. കായികമായ യുദ്ധത്തിലേക്കും ആൾനാശത്തിലേക്കും നയിക്കാൻ ഈ പ്രകോപനമാണ് കാരണം, വക്താവ് അവകാശപ്പെട്ടു.

ഇരുപക്ഷത്തെയും സൈനികർ ഏറ്റുമുട്ടുകയും ആൾനാശമുണ്ടാവുകയും ചെയ്തത് ഗാൽവൻ താഴ് വരയിലാണ്. 1967 ൽ നാഥുലായിൽ ഇരുപക്ഷചത്തിനും കനത്ത ആൾനാശമുണ്ടാക്കിയ യഥാർഥ നിയന്ത്രണ രേഖയിലെ ഏറ്റുമുട്ടലിന് ശേഷമുള്ള ഏറ്റവും കടുത്ത സംഘർഷം. അന്ന് ഇന്ത്യക്ക് 80 സൈനികരെ നഷ്ടമായെങ്കിൽ, പീപ്പിൾസ് ലിബറേഷൻ ആർമിക്ക് 300 ലേറെ സൈനികരെയാണ് നഷ്ടമായത്.

വിദേശകാര്യമന്ത്രി എസ്.ജയശങ്കറും, ചൈനീസ് വിദേശകാര്യമന്ത്രിയും തമ്മിൽ ഇന്നലെ നടന്ന ടെലിഫോൺ സംഭാഷണത്തിൽ നിലവിലുള്ള സാഹചര്യം ഇരുപക്ഷവും ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യാൻ ധാരണയിൽ എത്തിയിരുന്നു. ജൂൺ6 ന് മുതിർന്ന കമാൻഡർമാർ തമ്മിലെത്തിയ ധാരണ നടപ്പിലാക്കണമെന്നും ഉറപ്പിച്ചു. അതിനിടെയാണ് അതിശയോക്തിപരമായ അവകാശവാദം ഉന്നയിക്കുന്നത് ധാരണാവിരുദ്ധമാണെന്നും അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

യഥാർഥത്തിൽ തർക്കം തീർന്ന പ്രദേശമാണ് ഗാൽവനെങ്കിലും ചൈനയുടെ മനസ്സിരുപ്പ് അങ്ങനെയല്ല എന്നാണ് മനസ്സിലാക്കേണ്ടത്. ഗാൽവനിലെപ്രശ്‌നം സംബന്ധിച്ച് തങ്ങൾക്ക് സൈനിക-നയതന്ത്രതലത്തിൽ വിവരം കിട്ടുന്നുണ്ടെന്നും അതിലെ തെറ്റും ശരിയും വളരെ വ്യക്തമാണെന്നുമായിരുന്നു ചൈനീസ വിദേശകാര്യമന്ത്രാലയ വക്താവ് ട്‌സാവ് ലിജിയന്റെ പ്രതികരണം. ചൈനയുടെ ഭൂപ്രദേശത്താണ് സംഘർഷമുണ്ടായതെന്നും അതുകൊണ്ട് തങ്ങളെ പഴിക്കുന്നതിൽ കാര്യമില്ലെന്നുമാണ് ചൈനയുടെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP