Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആമിറിന് ഇന്ത്യയെക്കാൾ മികച്ചൊരു രാജ്യം വേറെ ജീവിക്കാൻ കിട്ടില്ല; ഒരു ഹിന്ദുവിനെ അയൽക്കാരനായിട്ട് വേറെ ഒരിടത്തും കിട്ടുകയുമില്ല; അസഹിഷ്ണുതാവാദമയുർത്തിയ ബോളിവുഡ് താരത്തിന് ബിജെപിയുടെ മറുപടി

ആമിറിന് ഇന്ത്യയെക്കാൾ മികച്ചൊരു രാജ്യം വേറെ ജീവിക്കാൻ കിട്ടില്ല; ഒരു ഹിന്ദുവിനെ അയൽക്കാരനായിട്ട് വേറെ ഒരിടത്തും കിട്ടുകയുമില്ല; അസഹിഷ്ണുതാവാദമയുർത്തിയ ബോളിവുഡ് താരത്തിന് ബിജെപിയുടെ മറുപടി

ന്യൂഡൽഹി: മുസ്‌ലിങ്ങൾക്ക് ജീവിക്കാൻ ഇന്ത്യയെക്കാൾ മികച്ച മറ്റൊരു രാജ്യമില്ലെന്ന് ബിജെപി. രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ ബോളിവുഡ് താരം ആമിർ ഖാൻ നടത്തിയ പരാമർശത്തിനുള്ള മറുപടിയാണ് ബിജെപിയുടെ നിലപാട് വിശദീകരണം. ബിജെപി നേതാവ് ഷാനവാസ് ഹുസൈനാണ് ഈ പ്രതികരണം നടത്തിയത്. ആമിറിന് ഇന്ത്യയെക്കാൾ മികച്ചൊരു രാജ്യം വേറെ ജീവിക്കാൻ കിട്ടില്ല. അതുപോലെ ആമിറിന് ഇന്ത്യയിലുള്ള പോലെ ഒരു ഹിന്ദുവിനെ അയൽക്കാരനായിട്ട് വേറെ ഒരിടത്തും എവിടെയും കിട്ടില്ലെന്ന് ഹുസൈൻ ഓർമ്മിപ്പിച്ചു

ഈ രാജ്യം വിട്ട് ഒരാൾ എവിടെ പോകും. ലോകത്ത് എവിടെ പോയാലും അവിടെയെല്ലാം നിങ്ങൾക്ക് അസഹിഷ്ണുത കാണാനാകും. രാഹുൽഗാന്ധിയുടെ പരാമർശത്തിന് കോൺഗ്രസ് ഉപാധ്യക്ഷൻ പാർട്ടിയുടെ ചരിത്രം ഓർത്താൽ മതി അല്ലാതെ അസഹിഷ്ണുതയെ കുറിച്ച് പഠിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. 1984 ലെ സിഖ് വിരുദ്ധ കലാപം അതുപോലെ രാജ്യത്തെ പല വർഗീയ കലാപങ്ങൾക്കും ഉത്തരവാദികളായ കോൺഗ്രസ് രാജ്യത്തെ അസഹിഷ്ണുതയുടെ പേരിൽ ഉപദേശിക്കാൻ വരേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഇന്നത്തെ സാഹചര്യത്തിൽ തങ്ങളുടെയും കുട്ടികളുടെയും സുരക്ഷയിൽ ആശങ്കയുണ്ടെന്നും അതിനാൽ ഇന്ത്യ വിട്ട് പോകുന്നതായിരിക്കും നല്ലതെന്നും ഭാര്യ നിരവധി തവണ തന്നോട് പറഞ്ഞിരുന്നുവെന്നാണ് ആമിർ വെളിപ്പെടുത്തിയത്. ഇന്ത്യൻ എക്സ്‌പ്രസ് ഗ്രൂപ്പിന്റെ രാമനാഥ് ഗോയങ്കെ അവാർഡ് ദാന ചടങ്ങിൽ സംസാരിക്കവെയാണ് ആമിർ ഈ നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.കഴിഞ്ഞ ആറ് മുതൽ എട്ട് വരെ മാസങ്ങളിലായി രാജ്യത്ത് തികഞ്ഞ അനിശ്ചിതാവസ്ഥയും അസഹിഷ്ണുതയുമാണ് വളർന്ന് വരുന്നതെന്നാണ് ആമിർ തുറന്നടിച്ചിരിക്കുന്നത്. ദാദ്രിയിലെ കിരാത നടപടിക്കും യുക്തിവാദികളെ കൊലപ്പെടുത്തിയ സംഭവങ്ങൾക്ക് ശേഷം എഴുത്തുകാരും ബുദ്ധിജീവികളും തങ്ങൾക്ക് ലഭിച്ച പുരസ്‌കാരങ്ങൾ സർക്കാരിന് തിരിച്ച് കൊടുത്തത് വർധിച്ച് വരുന്ന അസഹിഷ്ണുതയ്ക്കു നേരെയുള്ള പ്രതിഷേധത്തെ എടുത്ത് കാട്ടുന്നുവെന്നും ആമിർ ഖാൻ പറയുന്നു.

എല്ലാവർക്കും ഇത്തരം നടപടികൾക്കെതിരെ പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് പത്മശ്രീ, പത്മ വിഭൂഷൻ തുടങ്ങിയ നിരവധി കനപ്പെട്ട പുരസ്‌കാരങ്ങൾ നേടിയ 50കാരനായ നടൻ തുറന്നടിക്കുന്നു.അഹിംസാമാർഗത്തിലുള്ള ഏത് പ്രതിഷേധത്തെയും താൻ പിന്തുണയ്ക്കുന്നുവെന്നും ബോളിവുഡ് താരം പറയുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ആമിറിന്റെ സൂപ്പർഹിറ്റ് ചിത്രമായ പികെയ്ക്ക് നേരെ മതമൗലികവാദികൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ വീട്ടിൽ കിടന്നുറങ്ങാൻ പോലും സമാധാനവും സുരക്ഷയുമില്ലെന്നും ഇത് ഉറപ്പാക്കേണ്ടത് ജനപ്രതിനിധികളുടെ കടമയാണെന്നും ആമിർ പറയുന്നു. ജനം നിയമം കൈയിലെടുക്കുന്ന ഇന്നത്തെ അവസ്ഥ പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഇതിന് ഉത്തരവാദികളായി ബിജെപിയെ എല്ലാവരും കുറ്റപ്പെടുത്തുന്നുവെന്നു എന്നാൽ 1984ൽ ഇവിടെ സമാനമായ നിരവധി പീഡനങ്ങൾ നടന്നിട്ടുണ്ടെന്നും അന്നത്തെ ഭരണകക്ഷിയും ഇതിന് ഉത്തരവാദികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഒരു മതവും കൊല്ലാൻ പഠിപ്പിക്കുന്നില്ലെന്നായിരുന്നു പാരീസ് ആക്രമണത്തെ തുടർന്ന് ആമിർ ഖാൻ പ്രതികരിച്ചിരുന്നത്. നിരവധി ഇസ്ലാമിക സംഘടനകൾ ഐസിസിനെതിരെ രംഗത്തെത്തിയ കാര്യവും അദ്ദേഹം അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.ഒരു കൈയിൽ ഖുറാൻ പിടിച്ച് ആളുകളെ കൊന്നാൽ അത് ഇസ്ലാമിന്റെ പേരിലുള്ള കൊലപാതകമാണെന്ന തെറ്റിദ്ധാരണയുണ്ടാകുന്നുണ്ടെന്നും എന്നാൽ അതൊരിക്കലും ഇസ്ലാമികമായ പ്രവർത്തിയല്ലെന്നും ആമിർ പറയുന്നു.സെൻസർ ബോർഡിന്റെ അമിതമായ ഇടപെടലുകളിലും അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുന്നു. തനിക്ക് എന്താണ് കാണേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം മുതിർന്ന പൗരനുണ്ടെന്നും ആമിർ അഭിപ്രായപ്പെടുന്നു.

തുടർന്ന് ആമിർ ഖാനെ എതിർത്തും അനുകൂലിച്ചും പ്രമുഖർ രംഗത്ത്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി തുടങ്ങിയവർ ആമിറിനു പിന്തുണ പ്രഖ്യാപിച്ചപ്പോൾ എതിർപ്പുമായി നടൻ അനുപം ഖേർ, കേന്ദ്രമന്ത്രി കിരൺ റിജിജു, ബിജെപി വക്താവ് ഷാനവാസ് ഹുസൈൻ എന്നിവർ രംഗത്തെത്തി. രാജ്യത്ത് നിലനിൽക്കുന്ന ഇത്തരം അവസ്ഥകൾക്കെതിരെ പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന നിലപാട് സർക്കാർ ഉപേക്ഷിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. നരേന്ദ്ര മോദിയേയും സർക്കാരിനെയും വിമർശിക്കുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്ന നിലപാട് കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്നും രാഹുൽ പറഞ്ഞു. ആമിറിന്റെ പ്രസ്താവന കേന്ദ്ര സർക്കാർ ഗൗരവമായെടുക്കണമെന്ന് വൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടപ്പോൾ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ ആശങ്കയാണ് ആമിർ പങ്കുവച്ചതെന്നായിരുന്നു മനു അഭിഷേക് സിങ് സിങ്‌വിയുടെ പ്രതികരണം.

അതേസമയം ആമിർ ഖാന്റെ അഭിപ്രായ പ്രകടനം രാജ്യത്തിന് അപമാനമുണ്ടാക്കുന്നതാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു തുറന്നടിച്ചു. തെറ്റിധാരണകളുടെ പുറത്ത് ഇത്തരം അഭിപ്രായ പ്രകടനങ്ങൾ നടത്തരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP