Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭാര്യക്ക് പരപുരുഷ ബന്ധമെന്ന് സംശയം; കൃഷി സ്ഥലത്ത് വെച്ച് പാർവതിയെ വെട്ടിക്കൊലപ്പെടുത്തിയത് സ്വന്തം ഭർത്താവ്; കൊല്ലാനുപയോഗിച്ച വടിവാളുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ

ഭാര്യക്ക് പരപുരുഷ ബന്ധമെന്ന് സംശയം; കൃഷി സ്ഥലത്ത് വെച്ച് പാർവതിയെ വെട്ടിക്കൊലപ്പെടുത്തിയത് സ്വന്തം ഭർത്താവ്; കൊല്ലാനുപയോഗിച്ച വടിവാളുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധം പുലർത്തുന്നു എന്ന സംശയത്തിന്റെ പേരിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവ് പൊലീസിന് മുന്നിൽ കീഴടങ്ങി. കർണാടകയിലെ രാമനഗര ജില്ലയിലെ മാഗഡിക്കു സമീപമാണ് സംഭവം. ഹനുമെഗൗഡയാണ് ഭാര്യ പാർവ്വതിയെ കൊലപ്പെടുത്തിയത്. ശേഷം കൊലനടത്താനുപയോഗിച്ച ആയുധവുമായി ഇയാൾ പൊലീസിൽ കീഴടങ്ങി.

13 വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. ഇതിനിടയിൽ ഹനുമെഗൗഡക്ക് ഭാര്യ മറ്റാരൊക്കെയായോ ബന്ധം പുലർത്തുന്നു എന്ന സംശയം ജനിച്ചു. ഭാര്യയോടുള്ള സംശയത്തിന്റെ പേരിൽ ഇവർ തമ്മിൽ കലഹവും പതിവായിരുന്നു. കഴിഞ്ഞ ദിവസം തങ്ങളുടെ കൃഷിയിടത്തിൽ ജോലിയിലേർപ്പെട്ടിരുന്ന ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും കൊലയിൽ കലാശിക്കുകയുമായിരുന്നു. ഭാര്യയ്ക്ക് അന്യപുരുഷനുമായി ബന്ധമുണ്ടെന്നാരോപിച്ച ഹനുമെഗൗഡ വാക്കുതർക്കത്തിനൊടുവിൽ കൈയിലുണ്ടായിരുന്ന വടിവാളുകൊണ്ട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പിന്നീട് ആയുധവുമായി പൊലീസിൽ കീഴടങ്ങി ഹനുമെഗൗഡ, തന്നെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംഭവ സമയത്ത് ഇവരുടെ രണ്ടു മക്കളും പാർവ്വതിയുടെ വീട്ടിലായിരുന്നു. സംഭവത്തിൽ മാഗഡി പൊലീസ് കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP