Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗോവയിലും മഹാരാഷ്ട്രയിലും കനത്ത മഴ; 'ക്യാർ' ചുഴലിക്കാറ്റ് എത്തുന്നതോടെ മഴ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് പ്രവചനം; കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത; ഇടുക്കി ഉൾപ്പെടെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ഗോവയിലും മഹാരാഷ്ട്രയിലും കനത്ത മഴ; 'ക്യാർ' ചുഴലിക്കാറ്റ് എത്തുന്നതോടെ മഴ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് പ്രവചനം; കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത; ഇടുക്കി ഉൾപ്പെടെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഗോവയിലും മഹാരാഷ്ട്രയിലും കനത്ത മഴ തുടരുകയാണ്. എന്നാൽ 'ക്യാർ' ചുഴലിക്കാറ്റ് എത്തുന്നതോടെ മഴ ഇപ്പോഴുള്ളതിനേക്കാൾ ശക്തി പ്രാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് ഇന്നു ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിയായി മാറുമെന്നാണ് സൂചന. മഹാരാഷ്ട്ര തീരത്തു നിന്ന് 210 കിലോമീറ്റർ ദൂരെ നിന്നാണു കാറ്റ് ശക്തിപ്രാപിച്ചു വടക്കോട്ടു നീങ്ങുന്നത്. പരമാവധി വേഗം മണിക്കൂറിൽ 160 കിലോമീറ്റർ വരെയാകാമെന്നാണു മുന്നറിയിപ്പ്. അതിന് ശേഷം യെമൻ തീരത്തേക്ക് നീങ്ങും. ചുഴലിക്കാറ്റ് കാരണം കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉള്ളതായി പറയുന്നു. ഇത് കാരണം മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു മുന്നറിയിപ്പുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

മഹാരാഷ്ട്രയിൽ അടുത്ത 24 മണിക്കൂറിൽ 20 സെന്റിമീറ്റർ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. കൊങ്കൺ മേഖലയിലെ സിന്ധുദുർഗ്, രത്‌നഗിരി ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഇന്ന് മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മറ്റു തീരദേശ ജില്ലകളിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിലും കാറ്റ് വീശും. ക്യാർ ചുഴലിക്കാറ്റ് കാരണം കർണാടകയുടെ തീര പ്രദേശങ്ങളിലും വടക്കൻ ജില്ലകളിലും കനത്ത മഴ പെയ്തു. 55-80 കിലോമീറ്റർ വേഗത്തിൽ ചുഴലിക്കാറ്റ് വീശുമെന്ന് ദുരന്ത നിവാരണ കേന്ദ്രം മുന്നറിയിപ്പു നൽകി.

ഗോവയിൽ നിരന്തരമായി മഴ പെയ്യുകയാണ്. ദേശീയപാതയിൽ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. മഡ്ഗാവ് തുറമുഖത്തു നങ്കൂരമിട്ടിരുന്ന നാഫ്ത കയറ്റിയ ആളില്ലാ ചരക്കുകപ്പൽ കാറ്റിലും മഴയിലും നിയന്ത്രണം വിട്ട് രാജ് ഭവന്റെ ഭാഗത്തേക്കു നീങ്ങിയത് കനത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഭയപ്പെടാനില്ലെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ജോലിയിൽ വീഴ്ച വരുത്തിയതിനു ക്യാപ്റ്റനെ അറസ്റ്റ് ചെയ്യുമെന്നു പറഞ്ഞു. ബംഗാളിലും ശക്തമായ മഴ തുടരുകയാണ്. രണ്ടുപേർ ഇതിനോടകം തന്നെ മരണപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP