സൂപ്പർഹീറോ ആക്കാൻ ഹർദിക്കിനെ മനഃപൂർവം അറസ്റ്റ് ചെയ്തതോ? പട്ടേൽ സമരത്തിനു ചരടു വലിക്കുന്നത് ബിജെപിക്ക് വേണ്ടപ്പെട്ടവർ; സാമ്പത്തിക സംവരണം ചർച്ചയാക്കാനുള്ള ഗൂഢ നീക്കമെന്നും ആരോപണം: ഗുജറാത്ത് കലാപത്തിനു പിന്നിൽ ഇരുണ്ട കൈകൾ ഏറെ
രണ്ടു തരത്തിലാണ് നേതാക്കന്മാർ ഉണ്ടാകുന്നത്. തങ്ങളുടേതായ സത്യസന്ധവും ആത്മാർത്ഥവും നിസ്വാർത്ഥപരവുമായ പ്രവർത്തനങ്ങളിലൂടെ ജനപ്രിയ നേതാക്കന്മാർ ഉദയം കൊള്ളുകയെന്നതാണ് അതിലൊരു തരം. രണ്ടാമത്തേതാകട്ടെ ബോധപൂർവമായ ചില ശ്രമങ്ങളിലൂടെയും മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതികളിലൂടെയും ഉയർന്നു വരുന്ന നേതാക്കന്മാരാണ്. ഇതിൽ ആദ്യത്തേതിന് വർഷങ്ങളുടെ ക്ഷമയോടു കൂടിയുള്ള പ്രവർത്തനവും സമർപ്പണവും ആവശ്യമാണ്.
ഗാന്ധിജിയെയും സർദാർ വല്ലഭായ് പട്ടേലിനെയും പോലുള്ള നേതാക്കന്മാർ ആദ്യഗണത്തിൽ പെട്ടവരാണ്. എന്നാൽ ഇന്നത്തെ ന്യൂ ജനറേഷൻ രാഷ്ട്രീയത്തിലാകട്ടെ കൃത്യമായ പ്ലാനിംഗോടെ സൃഷ്ടിക്കപ്പെടുന്ന ഇൻസ്റ്റന്റ് നേതാക്കന്മാർ ഉണ്ടാകുന്നത് ഏറി വരികയാണ്. പെട്ടെന്ന് താരപദവിയിലെത്തുന്ന അവർ നേതൃത്വം പിടിച്ച് വാങ്ങുകയാണ് ചെയ്യുന്നത്. അതിനു വേണ്ടിയുള്ള തിരക്കഥ അവർ സ്വയം രചിക്കുകയും അതിനനുസരിച്ച് പ്രവർത്തിച്ച് തങ്ങളുടെ ലക്ഷ്യത്തിൽ ചുരുങ്ങിയ സമയം കൊണ്ട് എത്തിച്ചേരുകയും ചെയ്യും. ദിവസങ്ങളായി ഗുജറാത്തിൽ നടന്ന് വരുന്ന പട്ടേൽ സമരത്തിലൂടെ ഉദിച്ചുയർന്ന ന്യൂജനറേഷൻ നേതാവായ ഹർദിക് പട്ടേലിനെ രണ്ടാമത്തെ ഗണത്തിൽ പെടുത്താമെന്ന് തോന്നുന്നു.
ഹർദിക്കിനെ സൂപ്പർഹീറോ ആക്കാൻ പൊലീസ് മനഃപൂർവം അറസ്റ്റ് ചെയ്തതാണോയെന്ന പ്രസക്തമായ ചോദ്യവും ഇപ്പോൾ ഉയരുന്നുണ്ട്. പട്ടേൽ സമരത്തിന്റെ പിന്നിൽ ചരട് വലിക്കുന്നത് ബിജെപിക്ക് വേണ്ടപ്പെട്ടവർ തന്നെയാണെന്നും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. ഈ കലാപത്തിന് അമിത പ്രാധാന്യവും മാദ്ധ്യമശ്രദ്ധയുമേകി സാമ്പത്തിക സംവരണം ചർച്ചയാക്കാനുള്ള ഗൂഢ നീക്കമാണെന്നും ആരോപണമുയരുന്നുണ്ട്. ഗുജറാത്ത് കലാപത്തിന്റെ പിന്നിൽ ഇരുണ്ട കൈകൾ ഏറെയാണത്രെ.
ഒബിസി സംവരണത്തിൽ തങ്ങളെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 56 ദിവസങ്ങളായി പട്ടേൽ സംഘനടക്കാർ ഗുജറാത്തിൽ സമരം നടത്തി വരുകയാണ്. ഇതിനിടെ അവർ സംസ്ഥാനത്തുടനീളമായി 340 റാലികളും സംഘടിപ്പിച്ചിരുന്നു. അപ്പോഴൊക്കെ പൊലീസ് തികഞ്ഞ ക്ഷമയോടെയാണ് ക്രമസമാധാനപാലനം ഉറപ്പാക്കിയിരുന്നതെന്ന് കാണാം. എന്നാൽ ഹർദിക്ക് പട്ടേലിന്റെ പ്രശ്നം കൈകാര്യം ചെയ്തപ്പോൾ മാത്രം പൊലീസിന്റെ കണക്കു കൂട്ടലുകൾ പാളിയതെങ്ങനെയാണെന്നത് ചിന്തിക്കേണ്ട വസ്തുതയാണ്. അയാളെ അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം വിട്ടയച്ചതിലൂടെ ഹർദിക്കിന് ഒരു സൂപ്പർ ഹീറോയുടെ പരിവേഷമേകാൻ പൊലീസ് മുകൈയെടുത്തോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നുമുള്ള തരത്തിലുള്ള ആരോപണങ്ങളാണിപ്പോൾ ശക്തമാകുന്നത്.
ചൊവ്വാഴ്ച നടന്ന പ്രതിഷേധത്തിനിടെ ഹർദിക്കിനെ അറസ്റ്റ് ചെയ്തത് പൊലീസിന് പറ്റിയ പിഴവാണോ അതല്ല കരുതിക്കൂട്ടി ഹർദിക്കിനെ സൂപ്പർ ഹീറോ ആക്കാനുള്ള ശ്രമമാണോ എന്ന് അന്വേഷിച്ചറിയേണ്ട വസ്തുത തന്നെയാണ്. ജനരോഷം അടക്കുക മാത്രമായിരുന്നില്ല ചൊവ്വാഴ്ചത്തെ പൊലീസിന്റെ പ്രവൃത്തികളിൽ നിഴലിച്ചിരിക്കുന്നതെന്ന് കാണാം. ചൊവ്വാഴ്ച രാവിലെ അഹമ്മദാബാദിൽ നടന്ന റാലിയിൽ ലക്ഷക്കണക്കിന് പട്ടേൽമാരാണ് പങ്കെടുത്തിരുന്നത്. എന്നാൽ വൈകുന്നേരം ജിഎംഡിസി ഗ്രൗണ്ടിലെ പരിപാടിക്ക് അത് ആയിരങ്ങളായി ചുരുങ്ങുകയും ചെയ്തിരുന്നു.
ഇവരെ നേരിടാനെന്നോണം അമിതമായ സേനയും ആയുധങ്ങളും മറ്റ് സജ്ജീകരണങ്ങളുമായാണ് പൊലീസ് എത്തിയിരുന്നതെന്ന് വ്യക്തമാണ്. മനഃപൂർവം സംഘട്ടനത്തിന് പ്രേരിപ്പിക്കാൻ പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രവർത്തനങ്ങളുണ്ടായോ എന്ന സംശയം ബലപ്പെടുത്തുന്ന വസ്തുതയാണിത്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ നേരിടാനാണ് പൊലീസ് ഇത്രയ്ക്ക് കോപ്പു കൂട്ടിയെത്തിയതെന്നതും ശ്രദ്ധേയമാണ്.
ചൊവ്വാഴ്ച വൈകുന്നേരം താരതമ്യേന സമാധാനപരമായി പ്രതിഷേധിക്കാനിരുന്ന ഹർദിക്കിനെ പൊലീസ് തടയുകയും പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നുമുള്ള തരത്തിലുള്ള ആരോപണങ്ങളും ഇപ്പോൾ ഉയർന്ന് വരുന്നുണ്ട്. എന്നാൽ ഹർദിക്ക് പ്രകോപനപരമായി പ്രസംഗിച്ചതിനാലാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പൊലീസ് കുറച്ച് മുമ്പ് വിശദീകരിച്ചിരുന്നത്.ജിഎംഡിസി ഗ്രൗണ്ടിൽ പൊലീസ് പ്രകോപനമില്ലാതെയാണ് ലാത്തിചാർജ് ചെയ്തതെന്നും വിമർശനം ഉയർന്ന് വന്നിട്ടുണ്ട്. തുടർന്ന് വിവിധയിടങ്ങളിൽ നടന്ന വെയിവയ്പിനെ തുടർന്ന് ഒമ്പത് പേർ മരിക്കുകയും ചെയ്തിരുന്നു. അഹമ്മദാബാദിൽ നാലും ബനസ്കൻതയിൽ മൂന്നുപേരും മെഷാനയിലും സൂറത്തിലും ഒരാൾ വീതവുമാണ് പട്ടേൽ സമുദായത്തിൽ നിന്നുള്ളവർ കൊല്ലപ്പെട്ടത്.
ഇതിനുള്ള പ്രതികാരമെന്നോണമാണ് പട്ടേലുമാർ വിവിധയിടങ്ങളിൽ പൊതുമുതലുകൾ നശിപ്പിക്കൽ, കാക്കിധാരികളെ ആക്രമിക്കൽ, ബുധനാഴ്ച വ്യാപകമായ ആക്രമണങ്ങൾ അഴിച്ചുവിടൽ തുടങ്ങിയവ അനുവർത്തിച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്. ഹർദിക്കിന്റെ അറസ്റ്റും തുടർന്നുണ്ടായ ലാത്തിചാർജും സംസ്ഥാനത്തുടനീളം കടുത്ത പ്രതിഷേധത്തിനും ആക്രമണത്തിനുമാണ് വഴിയൊരുക്കിയതെന്ന് പറയാതെ വയ്യ. വിവിധ നഗരങ്ങളിൽ പ്രത്യേകിച്ച് വടക്കൻ ഗുജറാത്തിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെടുകയായിരുന്നു. പൊലീസിനെ ഇറക്കി ഹർദിക്കിനെ അറസ്റ്റ് ചെയ്യിപ്പിച്ച മുഖ്യമന്ത്രി ആനന്ദി ബെന്ഡ പട്ടേലിന്റെ നടപടിയിലും നിഗൂഢതകളേറെയുണ്ട്. പട്ടേലിനെ സൂപ്പർ ഹീറോയാക്കുകയെന്ന നിഗൂഢ തന്ത്രമായിരുന്നോ ബിജെപിയുടെ ഈ മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
എന്നാൽ ഗുജറാത്തിലെ ബിജെപി സർക്കാരിനെ സമ്മർദത്തിലാക്കാൻ മറ്റേതോ പ്രമുഖർ ചരടുവലിച്ച് സംഘടിപ്പിച്ചതാണീ പ്രക്ഷോഭമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. ഗുജറാത്തിലെ വിവിധ പട്ടേൽ ഗ്രൂപ്പുകളുടെ കൂട്ടായ്മയായ പട്ടിദാർ അനാമത്ത് ആന്ദോളൻ സമിതി(പാസ്)യുടെ കൺവീനറായ ഹർദിക്ക് പട്ടേൽ ചൊവ്വാഴ്ച നടത്തി ക്രാന്തി റാലിയുടെ സംഘാനമികവ് ആരെയും അത്ഭുതപ്പെടുത്തുന്ന വിധത്തിലായിരുന്നു. ഏതൊക്കെയോ പരിചയസമ്പന്നരായ നേതാക്കളുടെ വിഗദ്ധമായ കൈകൾ ഇതിന്റെ സംഘാടനത്തിന് പിന്നിലുണ്ടെന്ന സംശയം ബലപ്പെടുന്നുമുണ്ട്. ഏകദേശം അഞ്ച് ലക്ഷത്തോളം പേർ പ്രസ്തുത റാലിയിൽ പങ്കെടുക്കാൻ ജിഎംഡിസി ഗ്രൗണ്ടിലും പരിസരത്തുമായെത്തിയിരുന്നുവെന്നാണ് കണക്ക്. ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതോടനുബന്ധിച്ച് ഈ പരിസരത്ത് പാർക്ക്ചെയ്തിരുന്നത്.
ഒരു പട്ടിദാർ യൂത്ത് ബോഡിയായ സർദാർ പട്ടേൽ ഗ്രൂപ്പി(എസ്പിജി) ലെ അംഗമാണ് ഹർദിക്ക് പട്ടേൽ. ഇതിന്റെ വിരംഗം യൂണിറ്റിന്റെ പ്രസിഡന്റുമാണ് ഈ 22 കാരൻ. അഹമ്മദാബാദ് സജഹജാനന്ദ് കോളജിൽ നിന്നും സെക്കൻഡ് ക്ലാസിൽ താഴെ മാർക്ക് വാങ്ങി ബികോം പൂർത്തിയാക്കിയ സാധാരണ വിദ്യാർത്ഥിയായ ഹർദിക്കിനെ ദിവസങ്ങൾ കൊണ്ട് നേതാവാക്കി റാലി നടത്തിയതിന് പിന്നിൽ മറ്റേതോ പ്രമുഖ നേതാക്കളുടെ കരങ്ങളുണ്ടെന്നത് തീർച്ചയാണ്. ഒരു സാധാരണ കുടുംബത്തിൽ നിന്നും വരുന്ന ഹർദിക്ക് പഠനാനനന്തരം ബിസിനസിൽ അച്ഛനെ സഹായിച്ചു വരവെയാണ് ദിവസങ്ങൾ കൊണ്ട് രാജ്യത്തുടനീളം പേരെടുത്തതെന്നതും ഓർക്കേണ്ട വസ്തുതയാണ്. ഹർദിക്കിന്റെ അച്ഛൻ ഭാരത് ഭായി പട്ടേൽ ബിജെപിയുടെ ഇടത്തട്ടിലുള്ള ഒരു പ്രവർത്തകനാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ വിരംഗം മണ്ഡലത്തിൽ മത്സരിച്ചപ്പോൾ അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. വിഎച്ച്പി നേതാവ് പ്രവീൺ തൊഡാഗിയക്കൊപ്പം ഹർദിക്ക് നിൽക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. തൊഗാഡിയയ്ക്ക് മോദിയുമായും ഗുജറാത്തി മുഖ്യമന്ത്രിയുമായും അത്ര നല്ല ബന്ധമല്ല ഉള്ളതെന്നതും പ്രസക്തമാണ്. ഹർദിക് കോൺഗ്രസ് അനുഭാവിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും ഇല്ലാതില്ല.
തന്റെ പ്രസംഗത്തിൽ ഹർദിക്ക് അരവിന്ദ് കെജ്രിവാൾ, നിതീഷ് കുമാർ എന്നിവരെ പരാമർശിച്ചിരുന്നു. ഇരുവരും ഹർദിക്കിന് പിന്തുണയേകുന്നവരാണെന്ന തരത്തിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. ഇതിൽ നിതീഷ്കുമാർ പട്ടേൽ കലാപത്തിന് തന്റെ പരസ്യമായ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഹർദിക്ക് പട്ടേലിന് പുറകിൽ ആരാണുള്ളതെന്നതിനെ കുറിച്ചുള്ള വ്യത്യസ്തമായ അഭ്യൂഹങ്ങളും ചർച്ചകളും തുടരുകയാണ്. വരുംനാളുകളിൽ ചിത്രം കൂടുതൽ തെളിഞ്ഞ് വരുമെന്ന് പ്രതീക്ഷിക്കാനെ ഇപ്പോൾ തരമുള്ളൂ.
- തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28.08.2015) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും മറുനാടന്റെ ഹൃദ്യമായ ഓണാശംസകൾ- എഡിറ്റർ
Stories you may Like
- ഐ.ഐ.ടിയിലെ ലൈംഗികാതിക്രമം; പ്രതികൾക്ക് ബിജെപി ബന്ധമെന്ന് ആരോപണം
- പ്രഫുൽ പട്ടേൽ തന്നെ വന്ന് കണ്ടത് അക്കാര്യത്തിനല്ലെന്ന് മുഖ്യമന്ത്രി
- ബിജെപിക്ക് കന്നഡ മണ്ണിൽ ഇത്തവണ വൻ വെല്ലുവിളി
- ഒൻപതു മാസം മുമ്പ് സ്റ്റുഡന്റ് വിസയിൽ യുകെയിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥി മരിച്ച നിലയിൽ
- പട്ടേൽ പ്രതിമ കണ്ട യുവതിയുടെ പോസ്റ്റ് വൈറലാവുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്