'ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ നിലവിളിയാണ് ആശുപത്രിയിലെങ്കിൽ അതിലും ഭീകരമാണ് പുറത്തെ കാഴ്ച്ച; ജനസാന്ദ്രമായിരുന്ന നഗരങ്ങൾ വിജനവീഥികളായി മാറിക്കഴിഞ്ഞു; നിമിഷ നേരം കൊണ്ട് പൊട്ടിയ ബോംബുകൾ ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ തകർത്ത് തരിപ്പണമാക്കി'; ശ്രീലങ്കയിലെത്തിയ മലയാളി ഡോക്ടറുടെ വിവരണം കേട്ടാൽ കരളുരുകും; കാഴ്ച്ച നഷ്ടപ്പെട്ട കുരുന്നുകൾ അടക്കമുള്ളവരുടെ നിലവിളികൾ നിലയ്ക്കുന്നില്ല
മറുനാടൻ ഡെസ്ക്
കൊളംബോ: ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടനപരമ്പര അരങ്ങേറി ഒരാഴ്ച്ച പിന്നിടുമ്പോഴും ശ്രീലങ്കയിൽ നിലവിളികൾ നിലയ്ക്കുന്നില്ല. ഞൊടിയിടയിൽ സമ്പദ് വ്യവസ്ഥ തന്നെ തകർന്ന് തരിപ്പണമായാണ് ലങ്ക ഇപ്പോഴുള്ളതെന്ന് മലയാളിയായ ഡോക്ടർ സന്തോഷ് പറയുന്നു. ആശുപത്രികളിൽ ഇപ്പോഴും നിലവിളിയുടെ ശബ്ദമാണ് ഉയർന്ന് നിൽക്കുന്നത്. പ്രിയപ്പെട്ടവുടെ മൃതദ്ദേഹങ്ങൾ കൊണ്ടു പോകുന്നത് കാണുന്ന അവസരത്തിൽ നെഞ്ചു പൊട്ടുമാറുറക്കെ കരയാനല്ലാതെ ഇവർക്ക് ഒന്നിനും സാധിക്കുന്നില്ല. ജനങ്ങൾ തിങ്ങിപ്പാർത്തിരുന്ന പല സ്ഥലങ്ങളിലും ആരെയും കാണാൻ സാധിക്കാത്ത അവസ്ഥ.
ഇരു കണ്ണിന്റെയും കാഴ്ച്ച നഷ്ടപ്പെട്ട കുരുന്നുകളും പ്രായാധിക്യത്താൽ കഴിയുന്ന നാളുകളിൽ സ്ഫോടനത്തിന് ഇരയായി നരകിക്കേണ്ടി വരുന്ന ആളുകളേയും വരെ ഇപ്പോൾ ശ്രീലങ്കയിൽ കാണാം. സ്ഫോടനത്തിൽ പരുക്കേറ്റ ആളുകളെ ശുശ്രൂഷിക്കാനായി ശ്രീലങ്കയിൽ എത്തിയതാണ് ഡോ. സന്തോഷ്. 359 ആളുകളുടെ മരണത്തിനും അഞ്ഞൂറിലധികം ആളുകൾക്ക് സാരമായി പരുക്കേൽക്കുകയും ചെയ്ത ദുരന്തത്തിൽ നിന്നും കരകയറി വരാൻ ശ്രീലങ്കയ്ക്ക് എത്രനാൾ വേണ്ടി വരുമെന്ന ആശങ്കയും ഇപ്പോൾ ഉയരുന്നുണ്ട്.
കൊളംബോയിലെ പള്ളികളിലുണ്ടായ സ്ഥോടനത്തിൽ തകർന്നിരിക്കുന്ന ശ്രീങ്കയ്ക്ക് വേണ്ടി പല രാജ്യങ്ങളും സഹായ ഹസ്തം നീട്ടിയെങ്കിലും അവയെല്ലാം സ്നേഹത്തോടെ നിരസിക്കുകയാണ് ഭരണകൂടം ചെയ്തത്. അതുകൊണ്ടുതന്നെ സർക്കാർ പ്രതിനിധികൾക്ക് സ്ഫോടനം ഏറ്റുവാങ്ങിയ ശ്രീലങ്കൻ ജനതയെ നേരിട്ട് സഹായിക്കാനാകില്ല. പ്രളയകാലത്ത് കേരളത്തെ സഹായിക്കാൻ വിവിധ രാജ്യങ്ങൾ തീരുമാനിച്ചപ്പോൾ അത് വേണ്ട എന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നുവെന്നും ഓർക്കണം. ലോകരാജ്യങ്ങളുടെ സഹായത്തിന് ശ്രീലങ്കൻ സർക്കാർ അനുമതി നൽകിയിരുന്നില്ല. അതുകൊണ്ടുതന്നെ വിവിധ എൻ ജി ഒകളുമായി സഹകരിച്ചുള്ള സഹായഹസ്തവുമായാണ് ഡോ. സന്തോഷ് അടക്കമുള്ളവർ ലങ്കയിലെ ആശുപത്രികളിലെത്തിയത്.
ഇന്റർനാഷണൽ മെഡിക്കൽ കോർപ്പ്സ് എന്ന എൻ ജി ഒ വഴിയാണ് സന്തോഷ് എത്തിയത്. ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേർസ് എന്ന എൻ ജി ഒയുടെ സൗത്ത് ഏഷ്യൻ വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. ആ ബന്ധം ഉപയോഗിച്ചാണ് ശ്രീലങ്കയിൽ സഹായത്തിനെത്തിയത്. മൂന്ന് പ്രധാന കേന്ദ്രങ്ങളിലുണ്ടായ സ്ഫോടനം ശ്രീലങ്കൻ ജനതയ്ക്ക് സമ്മാനിച്ച ദുരന്തം ചെറുതായിരുന്നില്ല. സ്ഫോടനത്തിൽ ചിതറിയ ശരീരങ്ങളുമായി ആശുപത്രിയിൽ രക്ഷ തേടിയവരെയാണ് സന്തോഷ് കണ്ടത്. കൊളംബോയിലെ നാഷണൽ ഹോസ്പിറ്റൽ ഓഫ് ശ്രീലങ്ക, നെഗംബോ ജില്ലാ ആശുപത്രി, ബെട്ടികലോവ ടീച്ചിങ് ആശുപത്രി ഏന്നീ മൂന്ന് ആശുപത്രികളിലായാണ് ഇവരിൽ ഏറിയപങ്കും ചികിത്സ തേടിയത്.
കൊളംബോയിലെ നാഷണൽ ഹോസ്പിറ്റൽ ഓഫ് ശ്രീലങ്കയിലായിരുന്നു ഏറ്റവും കൂടുതൽ പേരെ പ്രവേശിപ്പിച്ചത്. ഇവിടെ 375 പേരാണ് ചികിത്സ തേടിയത്. ഇവരിൽ ഏറിയപങ്കും ഇതിനകം ആശുപത്രി വിട്ടുകഴിഞ്ഞു. ഏറക്കുറെ 30 പേർ മാത്രമാണ് ആശുപത്രിയിൽ ശേഷിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ആയതിനാൽ തന്നെ അത്യന്താധുനിക സൗകര്യങ്ങളും സംവിധാനങ്ങളും ഇവിടെ ഉണ്ടായിരുന്നു. പുറത്തുനിന്നുള്ള സഹായവും സേവനവും ഇവിടെ വേണ്ടി വന്നില്ലെന്ന് സന്തോഷ് വ്യക്തമാക്കി. രണ്ടാം സ്ഫോടനം നടന്നതിനടുത്തായിരുന്നു നെഗംബോ ജില്ലാ ആശുപത്രി. കൊളംബോയിൽ നിന്ന് കേവലം 30 കിലോമീറ്റർ മാത്രം അകലമുള്ളതിനാലും ജില്ലാ ആശുപത്രി ആയതിനാലും അത്യാവശ്യ സൗകര്യങ്ങളെല്ലാം ഇവിടെയും ലഭ്യമായിരുന്നു.
സ്ഫോടനമേറ്റ 75 പേരെയാണ് ഇവിടെ ചികിത്സിച്ചത്. ഈ രണ്ട് ആശുപത്രികളും സിംഹള മേഖലയിലായിരുന്നതിനാൽ തന്നെ അതിന്റെ ഗുണങ്ങളെല്ലാം ദൃശ്യമായിരുന്നെന്നും സന്തോഷ് വിവരിച്ചു. മൂന്നാം സ്ഫോടനം നടന്ന ബെട്ടികലോവ മേഖലയിലെ ആശുപത്രിയിലായിരുന്നു സന്തോഷ് അടക്കമുള്ളവർ ഏറെ സമയവും ചിലവഴിച്ചത്. ബെട്ടികലോവ തമിഴ് മേഖലയിൽ പെട്ട പ്രദേശമാണ്. അതുകൊണ്ടുതന്നെ ഇവിടുത്തെ ആശുപത്രിയിലും സൗകര്യങ്ങളുടെ അപര്യാപ്തത നിഴലിച്ചിരുന്നു. ബെട്ടികലോവ ടീച്ചിങ് ആശുപത്രിയിൽ 125 പേരെയാണ് പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ സൗകര്യങ്ങൾ തീരെ പരിതാപകരമായിരുന്നു.
ആശുപത്രിയിലെ ഡോക്ടർമാർക്കൊപ്പം റൗണ്ട്സിലടക്കം പങ്കെടുത്ത് പരിക്കേറ്റവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് എത്തിച്ചുകൊടുക്കാൻ സാധിച്ചു. ആശുപത്രിയിൽ വേണ്ട സൗകര്യങ്ങൾ എത്തിക്കാനും എൻ ജി ഒകൾ വഴിയുള്ള പ്രവർത്തനത്തിലൂടെ സാധിച്ചതായി സന്തോഷ് വിശദമാക്കി. ഐ സി യുവിലും മറ്റുമായി 35 ഓളം പേർ ഇപ്പോഴും ഇവിടെ ചികിത്സയിലുണ്ട്. രണ്ട് കണ്ണിനും കാഴ്ച നഷ്ടമായവർ, കാല് പോയവർ, കണ്ണ് പോയവർ, തുടങ്ങി ചിതറിത്തെറിച്ച ശരീരവുമായി ജീവിക്കുന്നവരാണ് അവരിൽ ഏറിയപങ്കും. ഏല്ലാ ദുരന്തങ്ങളിലെയും പോലെ ഇവിടെയും കുട്ടികളും മറ്റുമാണ് സ്ഫോടനത്തിന്റെ ഭീകരത ഏറ്റുവാങ്ങിയതെന്നും ഭീതീ ജനകമായ അവസ്ഥയാണുള്ളതെന്നും സന്തോഷ് പറയുന്നു.
ചികിത്സയുടെ കാര്യങ്ങളും സഹായവും മറ്റും നോക്കുന്നതിനൊപ്പം അവിടുത്തെ ഡോക്ടർമാർക്കായി ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് സന്തോഷ്. എപ്പോൾ വേണമെങ്കിലും പ്രശ്നങ്ങളും സമാന സാഹചര്യവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഡോക്ടർമാരെ അതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. സ്ഫോടനം കഴിഞ്ഞ ശേഷം വെടിവെപ്പിൽ 18 പേർ മരിച്ചത് ശ്രീലങ്കയിലെ സാഹചര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറാം എന്നതിന്റെ തെളിവാണ്. മാസ് കാഷ്യാലിറ്റി ഉണ്ടായാൽ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ചാകും ഡോക്ടർമാർക്ക് ട്രെയിനിങ് നൽകുകയെന്ന് സന്തോഷ് വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍